ദോഹ: ക്വാർട്ടർ ഫൈനലിലെ ഏക ആഫ്രിക്കൻ പ്രതിനിധിയാണു മൊറോക്കോ; ഖത്തറിലെ കറുത്ത കുതിരകൾ. തോൽവിയറിയാതെ എത്തിയവർ. അവസാന ഒന്‍പതു കളികളിൽ മൊറോക്കോ തോറ്റിട്ടില്ല.
ഗോൾ വഴങ്ങുന്നതു നന്നേ കുറവ്. നിലവിലെ റണ്ണറപ്പായ ക്രൊയേഷ്യയും ബെൽജിയവും കാനഡയും ഉൾപ്പെട്ട ഗ്രൂപ്പിൽനിന്നു ചാന്പ്യന്മാരായാണു മൊറോക്കോയുടെ മുന്നേറ്റം. ക്വാർട്ടറിലെത്തിയതു സ്പെയ്നിനെ തോൽപ്പിച്ച്. ഗ്രൂപ്പ് മത്സരങ്ങളിൽ ഒരൊറ്റ ഗോൾ മാത്രമാണു മൊറോക്കൻ പ്രതിരോധം വഴങ്ങിയത്.
വാമോസ് റാമോസ്
സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയെപ്പോലും ഒഴിവാക്കിയിട്ടും കരുത്തുറ്റ പ്രകടനവുമായാണു പോർച്ചുഗലിന്റെ മുന്നേറ്റം. റൊണാൾഡോയ്ക്കുശേഷവും പോർച്ചുഗലിനു തിളക്കമുള്ള ഭാവി കാത്തിരിക്കുന്നുണ്ടെന്നു തെളിയിച്ച ടൂർണമെന്റ്. രണ്ടു തവണ ക്വാർട്ടറിൽ കാലിടറിയ പോർച്ചുഗൽ ഇക്കുറി രണ്ടുംകൽപ്പിച്ചാണ്. ബ്രൂണോ ഫെർണാണ്ടസും ഗോണ്‍സാലോ റാമോസും ഗ്വറെയ്റോയും റാഫെൽ ലിയോയുമെല്ലാം അണിനിരക്കുന്ന ടീമിനു സെമിയിലെത്താൻ കെൽപ്പുണ്ട്.
ക്രിസ്റ്റ്യാനോ റൊണാൾഡോയില്ലാതെ കഴിഞ്ഞ മത്സരത്തിൽ മിന്നുംപ്രകടനം കാഴ്ചവച്ച പോർച്ചുഗലിന്റെ ആത്മവിശ്വാസത്തോടാണു മൊറോക്കോയുടെ പോരാട്ടം. ക്രിസ്റ്റ്യാനോ ഇല്ലാതെയും സ്വതന്ത്രമായി കളിച്ച്, എല്ലാവരിലേക്കും പന്തെത്തിച്ചു സ്വിറ്റ്സർലൻഡിനെതിരേ ഗോളടിച്ചുകൂട്ടിയാണു പോർച്ചുഗൽ വരുന്നത്. കഴിഞ്ഞ മത്സരത്തിൽ ഹാട്രിക് നേടിയ ഗോണ്‍സാലോ റാമോസിന്റെ പ്രകടനംതന്നെയാവും പോർച്ചുഗൽ മുന്നേറ്റത്തിൽ നിർണായകമാകും.
ഹക്കിമി ക്ലാസ്
ഈ ലോകകപ്പിൽ ഏറ്റവും മികച്ച പ്രതിരോധ പ്രകടനങ്ങളിലൊന്ന് മൊറോക്കോയുടേതാണ്. അതുകൊണ്ടുതന്നെ, അക്രഫ് ഹകീമി നേതൃത്വം നൽകുന്ന മൊറോക്കോയുടെ പ്രതിരോധം ഭേദിക്കുക പോർച്ചുഗലിന് അത്ര എളുപ്പമാകില്ല. ഗോളി യാസീൻ ബൗനൂവും മികച്ച ഫോമിലാണ്.
ലോകോത്തര നിലവാരമുള്ള ഫുൾബാക്കാണ് അക്രഫ് ഹക്കിമി. സ്പെയ്നെതിരായ നിർണായക പെനൽറ്റി കിക്ക് പനേങ്ക ഷോട്ടിലൂടെ വലയിലെത്തിച്ച് ഹക്കിമി ആ ക്ലാസ് ഒന്നുകൂടി തെളിയിച്ചു. വശങ്ങളിലൂടെ ആക്രമിക്കാനും പ്രതിരോധത്തിൽ നങ്കൂരമിടാനും കഴിയുന്ന താരമെന്നതും ഹക്കിമിക്കു കരുത്താണ്.
റൊണാൾഡോ ഇറങ്ങില്ല
പോർച്ചുഗലിനായി ഏറ്റവും കൂടുതൽ രാജ്യാന്തര മത്സരങ്ങളിൽ കളിച്ച (195), ഏറ്റവും കൂടുതൽ ഗോൾ നേടിയ (118) സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്നും പകരക്കാരുടെ ബെഞ്ചിൽ കളി തുടങ്ങാനാണു സാധ്യത.
കഴിഞ്ഞ മത്സരത്തിൽ ഹാട്രിക് നേടിയ ഗൊണ്‍സാലോ റാമോസ് ഇന്നും ആദ്യ ഇലവനിൽ ഇറങ്ങും. ഡാനിലോ കളിച്ചില്ലെങ്കിൽ പ്രതിരോധത്തിൽ പെപ്പെയ്ക്കൊപ്പം റൂബൻ ഡയസ് ഇടംപിടിക്കും.
ഗോൾ വഴങ്ങുന്നതു നന്നേ കുറവ്. നിലവിലെ റണ്ണറപ്പായ ക്രൊയേഷ്യയും ബെൽജിയവും കാനഡയും ഉൾപ്പെട്ട ഗ്രൂപ്പിൽനിന്നു ചാന്പ്യന്മാരായാണു മൊറോക്കോയുടെ മുന്നേറ്റം. ക്വാർട്ടറിലെത്തിയതു സ്പെയ്നിനെ തോൽപ്പിച്ച്. ഗ്രൂപ്പ് മത്സരങ്ങളിൽ ഒരൊറ്റ ഗോൾ മാത്രമാണു മൊറോക്കൻ പ്രതിരോധം വഴങ്ങിയത്.
വാമോസ് റാമോസ്
സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയെപ്പോലും ഒഴിവാക്കിയിട്ടും കരുത്തുറ്റ പ്രകടനവുമായാണു പോർച്ചുഗലിന്റെ മുന്നേറ്റം. റൊണാൾഡോയ്ക്കുശേഷവും പോർച്ചുഗലിനു തിളക്കമുള്ള ഭാവി കാത്തിരിക്കുന്നുണ്ടെന്നു തെളിയിച്ച ടൂർണമെന്റ്. രണ്ടു തവണ ക്വാർട്ടറിൽ കാലിടറിയ പോർച്ചുഗൽ ഇക്കുറി രണ്ടുംകൽപ്പിച്ചാണ്. ബ്രൂണോ ഫെർണാണ്ടസും ഗോണ്‍സാലോ റാമോസും ഗ്വറെയ്റോയും റാഫെൽ ലിയോയുമെല്ലാം അണിനിരക്കുന്ന ടീമിനു സെമിയിലെത്താൻ കെൽപ്പുണ്ട്.
ക്രിസ്റ്റ്യാനോ റൊണാൾഡോയില്ലാതെ കഴിഞ്ഞ മത്സരത്തിൽ മിന്നുംപ്രകടനം കാഴ്ചവച്ച പോർച്ചുഗലിന്റെ ആത്മവിശ്വാസത്തോടാണു മൊറോക്കോയുടെ പോരാട്ടം. ക്രിസ്റ്റ്യാനോ ഇല്ലാതെയും സ്വതന്ത്രമായി കളിച്ച്, എല്ലാവരിലേക്കും പന്തെത്തിച്ചു സ്വിറ്റ്സർലൻഡിനെതിരേ ഗോളടിച്ചുകൂട്ടിയാണു പോർച്ചുഗൽ വരുന്നത്. കഴിഞ്ഞ മത്സരത്തിൽ ഹാട്രിക് നേടിയ ഗോണ്‍സാലോ റാമോസിന്റെ പ്രകടനംതന്നെയാവും പോർച്ചുഗൽ മുന്നേറ്റത്തിൽ നിർണായകമാകും.
ഹക്കിമി ക്ലാസ്
ഈ ലോകകപ്പിൽ ഏറ്റവും മികച്ച പ്രതിരോധ പ്രകടനങ്ങളിലൊന്ന് മൊറോക്കോയുടേതാണ്. അതുകൊണ്ടുതന്നെ, അക്രഫ് ഹകീമി നേതൃത്വം നൽകുന്ന മൊറോക്കോയുടെ പ്രതിരോധം ഭേദിക്കുക പോർച്ചുഗലിന് അത്ര എളുപ്പമാകില്ല. ഗോളി യാസീൻ ബൗനൂവും മികച്ച ഫോമിലാണ്.
ലോകോത്തര നിലവാരമുള്ള ഫുൾബാക്കാണ് അക്രഫ് ഹക്കിമി. സ്പെയ്നെതിരായ നിർണായക പെനൽറ്റി കിക്ക് പനേങ്ക ഷോട്ടിലൂടെ വലയിലെത്തിച്ച് ഹക്കിമി ആ ക്ലാസ് ഒന്നുകൂടി തെളിയിച്ചു. വശങ്ങളിലൂടെ ആക്രമിക്കാനും പ്രതിരോധത്തിൽ നങ്കൂരമിടാനും കഴിയുന്ന താരമെന്നതും ഹക്കിമിക്കു കരുത്താണ്.
റൊണാൾഡോ ഇറങ്ങില്ല
പോർച്ചുഗലിനായി ഏറ്റവും കൂടുതൽ രാജ്യാന്തര മത്സരങ്ങളിൽ കളിച്ച (195), ഏറ്റവും കൂടുതൽ ഗോൾ നേടിയ (118) സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്നും പകരക്കാരുടെ ബെഞ്ചിൽ കളി തുടങ്ങാനാണു സാധ്യത.
കഴിഞ്ഞ മത്സരത്തിൽ ഹാട്രിക് നേടിയ ഗൊണ്‍സാലോ റാമോസ് ഇന്നും ആദ്യ ഇലവനിൽ ഇറങ്ങും. ഡാനിലോ കളിച്ചില്ലെങ്കിൽ പ്രതിരോധത്തിൽ പെപ്പെയ്ക്കൊപ്പം റൂബൻ ഡയസ് ഇടംപിടിക്കും.