ഇന്ത്യയിൽ വികസനത്തിന്റെ പേരിൽ കുടിയൊഴിപ്പിക്കപ്പെട്ട ലക്ഷോപലക്ഷം മനുഷ്യർ അനധികൃത യുദ്ധങ്ങളിലെ അഭയാർഥികളല്ലാതെ മറ്റാരുമല്ലെന്നാണ് ‘കുടിയിറക്കത്തെ വർധിപ്പിച്ച വികസനപദ്ധതികൾ’ എന്ന ലേഖനത്തിൽ അരുന്ധതി റോയ് പറഞ്ഞത്. ഇവിടെ അങ്ങനെയല്ലെന്നു ലോകത്തോടു പറയാൻ കേരളത്തിനുള്ള അവസരമാകട്ടെ വിഴിഞ്ഞം.
‘വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം- നേട്ടമോ കോട്ടമോ’ എന്ന വാദങ്ങളുടെ പ്രസക്തിക്കപ്പുറം പദ്ധതി നടപ്പാക്കാനാവശ്യമായ സമവായത്തിലേക്കു കേരളം കടന്നിരിക്കുന്നു. സംസ്ഥാനത്തിനാണോ അദാനിക്കാണോ കൂടുതൽ ലാഭം എന്നീ ചോദ്യങ്ങൾക്കും ഉത്തരമില്ലെന്നു മാത്രമല്ല, ആ ചോദ്യം തന്നെ ഇല്ലാതായിരിക്കുന്നു. അതവിടെ നിൽക്കട്ടെ, പദ്ധതിയുടെ പേരിൽ ജീവിതം താറുമാറായവരുടെ പുനരധിവാസത്തിനുവേണ്ടി സർക്കാർ ചെയ്യാമെന്നു പറഞ്ഞതെല്ലാം സമയബന്ധിതമായി നടപ്പാക്കുകയാണ് ഇനി വേണ്ടത്.
സമരം ഒത്തുതീർപ്പാക്കാൻ തയാറാക്കിയ വ്യവസ്ഥകൾ, പൊതു പ്രാധാന്യമുള്ള കാര്യം അവതരിപ്പിക്കുന്നതിനുള്ള ചട്ടം 300 പ്രകാരം മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചിട്ടുണ്ട്. അതിന്റെ ഗൗരവം ഉൾക്കൊണ്ട് വ്യവസ്ഥകൾ നടപ്പാക്കുന്നതിൽ സർക്കാർ വീഴ്ച വരുത്തുകയില്ലെന്നുതന്നെ കരുതാം. പുനരധിവാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ രൂപീകരിച്ച ജില്ലാതല സമിതിയുടെ മേൽനോട്ടം ചീഫ് സെക്രട്ടറിക്കും തുറമുഖ സെക്രട്ടറിക്കുമാണ്. ഒന്നര വർഷംകൊണ്ട് ഫ്ളാറ്റ് നിർമാണം പൂർത്തീകരിക്കുമെന്ന അറിയിപ്പ് സമവായ നടപടിക്രമങ്ങളോടുള്ള സർക്കാരിന്റെ നിശ്ചയദാർഢ്യത്തിന്റെ സൂചനയാണെന്നു കരുതാം.
മത്സ്യത്തൊഴിലാളികളുടെ താത്പര്യങ്ങൾക്കു മുൻതൂക്കം കൊടുത്ത് തുറമുഖ നിർമാണം മുന്നോട്ടു കൊണ്ടുപോകുമെന്ന മുഖ്യമന്ത്രിയുടെ വാക്കുകളിലും സമവായത്തിന്റെ സ്വരമുണ്ട്. ഭവനസമുച്ചയം നിർമിക്കുന്നതിനു ഭൂമി കൈമാറാൻ മന്ത്രസഭായോഗം തീരുമാനിച്ചുകഴിഞ്ഞു. വിഴിഞ്ഞത്തുനിന്ന് ഏകദേശം 12 കിലോമീറ്റർ അകലെ മുട്ടത്തറയിൽ ക്ഷീരവികസന വകുപ്പിന്റെ ഏട്ട് ഏക്കർ ഭൂമി ഇതിനായി മത്സ്യബന്ധന വകുപ്പിനു കൈമാറും. മണ്ണെണ്ണ എൻജിനുകൾ പെട്രോൾ, ഡീസൽ, ഗ്യാസ് എൻജിനുകളിലേക്കു മാറ്റുന്നതിനുള്ള സബ്സിഡി നൽകുമെന്ന ഉറപ്പിലും സർക്കാർ സമയബന്ധിതമായി നീങ്ങുകയാണ്. ഈ മാസം 18നുതന്നെ വിവിധ എണ്ണക്കന്പനികൾ ഇതുമായി ബന്ധപ്പെട്ട പ്രദർശനം നടത്തും. വാടകവീടുകളിൽ കഴിയുന്ന മത്സ്യത്തൊഴിലാളികൾക്ക് വാടകയിനത്തിൽ നൽകിയിരുന്ന 5,500 രൂപ 8,000 രൂപയാക്കി വർധിപ്പിക്കാമെന്ന മന്ത്രിസഭാ ഉപസമിതിയുടെ വാഗ്ദാനം സമരസമിതി തള്ളിയത് ശ്രദ്ധേയമാണ്. നിർധനരായ മത്സ്യത്തൊഴിലാളികൾക്ക് പണം ആവശ്യമില്ലാഞ്ഞിട്ടല്ല, അദാനി ഗ്രൂപ്പിന്റെ സിഎസ്ആർ (കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി) ഫണ്ടിൽനിന്നുള്ള തുക വേണ്ടെന്നായിരുന്നു അവരുടെ തീരുമാനം.
സമരസമിതി മുന്നോട്ടുവച്ച ഏഴ് ആവശ്യങ്ങളിൽ അഞ്ചും സർക്കാർ അംഗീകരിച്ചതാണെന്നും തുറമുഖ നിർമാണം നിർത്തിവയ്ക്കണമെന്നത് അംഗീകരിക്കാനാവില്ലെന്നും സമരം കഴിഞ്ഞും മുഖ്യമന്ത്രിയുൾപ്പെടെയുള്ളവർ ഇടയ്ക്കിടെ ആവർത്തിക്കണമെന്നില്ല. കാരണം, പുനരധിവാസം അംഗീകരിച്ചിരുന്നെങ്കിൽ വീടും കുടിയും നഷ്ടപ്പെട്ടവർ നാലു വർഷത്തിലേറെ ഗോഡൗണിൽ പുഴുക്കളെപ്പോലെ നരകിക്കേണ്ടിവരില്ലായിരുന്നല്ലോ. അഞ്ച് ആവശ്യങ്ങളും നടപ്പായിരുന്നെങ്കിൽ 140 ദിവസം മുന്പ് അവർ സമരത്തിനിറങ്ങേണ്ട ആവശ്യവുമുണ്ടായിരുന്നില്ല. വിഴിഞ്ഞം പദ്ധതി ഉപേക്ഷിക്കണമെന്നല്ല, നിർമാണം നിർത്തിവച്ച് പഠനം നടത്തണമെന്നായിരുന്നല്ലോ അവർ ആവശ്യപ്പെട്ടിരുന്നത്. പഠനവും നിർമാണവും ഒരേസമയം മുന്നോട്ടു കൊണ്ടുപോയാൽ നിർമാണം പൂർത്തിയാകുകയും സർക്കാർ പഠനം മുറപോലെ തുടരുകയും ചെയ്യുമെന്ന് ആർക്കാണറിയാത്തത്? പദ്ധതി പൂർത്തിയായാൽ പഠനത്തിനു പ്രസക്തിയില്ലെന്നു മാത്രമല്ല, പിന്നെ മത്സ്യത്തൊഴിലാളികളുടെ സമരവും നരകതുല്യ ജീവിതവുമൊക്കെ ആരു കാണാനാണ്?
ഇപ്പോഴത്തെ സമവായം ഇരുകൂട്ടർക്കും സംസ്ഥാനത്തിനൊട്ടാകെയും പ്രയോജനകരമാണെന്ന് ഉറപ്പാക്കുകയാണ് ഇനിയാവശ്യം. സമരത്തിന്റെ ഒന്നാം ഘട്ടം പിൻവലിക്കുകയാണന്നു പറഞ്ഞവരോടു പറഞ്ഞിട്ടുള്ള വാഗ്ദാനങ്ങൾ സർക്കാർ പാലിക്കണം. സംഘർഷത്തിൽ പരിക്കേറ്റ പോലീസുകാർക്കും മത്സ്യത്തൊഴിലാളികൾക്കും സർക്കാർ ചികിത്സ ഉറപ്പാക്കണം. ഇതുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിച്ച് ശത്രുതയുടെയും വിദ്വേഷത്തിന്റെയും വിത്തുകൾ മുളയിലേ നശിപ്പിക്കണം. സാമുദായിക മത ധ്രുവീകരണത്തിലൂടെ വിഴിഞ്ഞം പ്രതിസന്ധിയെ രാഷ്ട്രീയ നേട്ടങ്ങളിലേക്കും അധികാരത്തിലേക്കുമുള്ള തുറമുഖത്തെത്തിക്കാൻ ഒളിഞ്ഞും തെളിഞ്ഞും ശ്രമിച്ചവർ നിരാശരാണെന്നു സർക്കാർ തിരിച്ചറിയണം. ‘പിന്നിലുള്ള നിഗൂഢശക്തി’കളെയും ‘ഒഴുകിയെത്തിയ പണ’ത്തെയും കുറിച്ചുമുള്ള കഥാരചനയിൽ അഭിരമിക്കുകയാണ് അവരിപ്പോഴും. സമരം ഒത്തുതീർപ്പിലായിട്ടും പച്ചയ്ക്കു മതം പറഞ്ഞ് പ്രസംഗമെഴുതുന്നവരെയും കരുതിയിരിക്കണം.
ഇന്ത്യയിൽ വികസനത്തിന്റെ പേരിൽ കുടിയൊഴിപ്പിക്കപ്പെട്ട ലക്ഷോപലക്ഷം മനുഷ്യർ അനധികൃത യുദ്ധങ്ങളിലെ അഭയാർഥികളല്ലാതെ മറ്റാരുമല്ലെന്നാണ് ‘കുടിയിറക്കത്തെ വർധിപ്പിച്ച വികസനപദ്ധതികൾ’ എന്ന ലേഖനത്തിൽ അരുന്ധതി റോയ് പറഞ്ഞത്. ഇവിടെ അങ്ങനെയല്ലെന്നു ലോകത്തോടു പറയാൻ കേരളത്തിനുള്ള അവസരമാകട്ടെ വിഴിഞ്ഞം.
‘വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം- നേട്ടമോ കോട്ടമോ’ എന്ന വാദങ്ങളുടെ പ്രസക്തിക്കപ്പുറം പദ്ധതി നടപ്പാക്കാനാവശ്യമായ സമവായത്തിലേക്കു കേരളം കടന്നിരിക്കുന്നു. സംസ്ഥാനത്തിനാണോ അദാനിക്കാണോ കൂടുതൽ ലാഭം എന്നീ ചോദ്യങ്ങൾക്കും ഉത്തരമില്ലെന്നു മാത്രമല്ല, ആ ചോദ്യം തന്നെ ഇല്ലാതായിരിക്കുന്നു. അതവിടെ നിൽക്കട്ടെ, പദ്ധതിയുടെ പേരിൽ ജീവിതം താറുമാറായവരുടെ പുനരധിവാസത്തിനുവേണ്ടി സർക്കാർ ചെയ്യാമെന്നു പറഞ്ഞതെല്ലാം സമയബന്ധിതമായി നടപ്പാക്കുകയാണ് ഇനി വേണ്ടത്.
സമരം ഒത്തുതീർപ്പാക്കാൻ തയാറാക്കിയ വ്യവസ്ഥകൾ, പൊതു പ്രാധാന്യമുള്ള കാര്യം അവതരിപ്പിക്കുന്നതിനുള്ള ചട്ടം 300 പ്രകാരം മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചിട്ടുണ്ട്. അതിന്റെ ഗൗരവം ഉൾക്കൊണ്ട് വ്യവസ്ഥകൾ നടപ്പാക്കുന്നതിൽ സർക്കാർ വീഴ്ച വരുത്തുകയില്ലെന്നുതന്നെ കരുതാം. പുനരധിവാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ രൂപീകരിച്ച ജില്ലാതല സമിതിയുടെ മേൽനോട്ടം ചീഫ് സെക്രട്ടറിക്കും തുറമുഖ സെക്രട്ടറിക്കുമാണ്. ഒന്നര വർഷംകൊണ്ട് ഫ്ളാറ്റ് നിർമാണം പൂർത്തീകരിക്കുമെന്ന അറിയിപ്പ് സമവായ നടപടിക്രമങ്ങളോടുള്ള സർക്കാരിന്റെ നിശ്ചയദാർഢ്യത്തിന്റെ സൂചനയാണെന്നു കരുതാം.
മത്സ്യത്തൊഴിലാളികളുടെ താത്പര്യങ്ങൾക്കു മുൻതൂക്കം കൊടുത്ത് തുറമുഖ നിർമാണം മുന്നോട്ടു കൊണ്ടുപോകുമെന്ന മുഖ്യമന്ത്രിയുടെ വാക്കുകളിലും സമവായത്തിന്റെ സ്വരമുണ്ട്. ഭവനസമുച്ചയം നിർമിക്കുന്നതിനു ഭൂമി കൈമാറാൻ മന്ത്രസഭായോഗം തീരുമാനിച്ചുകഴിഞ്ഞു. വിഴിഞ്ഞത്തുനിന്ന് ഏകദേശം 12 കിലോമീറ്റർ അകലെ മുട്ടത്തറയിൽ ക്ഷീരവികസന വകുപ്പിന്റെ ഏട്ട് ഏക്കർ ഭൂമി ഇതിനായി മത്സ്യബന്ധന വകുപ്പിനു കൈമാറും. മണ്ണെണ്ണ എൻജിനുകൾ പെട്രോൾ, ഡീസൽ, ഗ്യാസ് എൻജിനുകളിലേക്കു മാറ്റുന്നതിനുള്ള സബ്സിഡി നൽകുമെന്ന ഉറപ്പിലും സർക്കാർ സമയബന്ധിതമായി നീങ്ങുകയാണ്. ഈ മാസം 18നുതന്നെ വിവിധ എണ്ണക്കന്പനികൾ ഇതുമായി ബന്ധപ്പെട്ട പ്രദർശനം നടത്തും. വാടകവീടുകളിൽ കഴിയുന്ന മത്സ്യത്തൊഴിലാളികൾക്ക് വാടകയിനത്തിൽ നൽകിയിരുന്ന 5,500 രൂപ 8,000 രൂപയാക്കി വർധിപ്പിക്കാമെന്ന മന്ത്രിസഭാ ഉപസമിതിയുടെ വാഗ്ദാനം സമരസമിതി തള്ളിയത് ശ്രദ്ധേയമാണ്. നിർധനരായ മത്സ്യത്തൊഴിലാളികൾക്ക് പണം ആവശ്യമില്ലാഞ്ഞിട്ടല്ല, അദാനി ഗ്രൂപ്പിന്റെ സിഎസ്ആർ (കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി) ഫണ്ടിൽനിന്നുള്ള തുക വേണ്ടെന്നായിരുന്നു അവരുടെ തീരുമാനം.
സമരസമിതി മുന്നോട്ടുവച്ച ഏഴ് ആവശ്യങ്ങളിൽ അഞ്ചും സർക്കാർ അംഗീകരിച്ചതാണെന്നും തുറമുഖ നിർമാണം നിർത്തിവയ്ക്കണമെന്നത് അംഗീകരിക്കാനാവില്ലെന്നും സമരം കഴിഞ്ഞും മുഖ്യമന്ത്രിയുൾപ്പെടെയുള്ളവർ ഇടയ്ക്കിടെ ആവർത്തിക്കണമെന്നില്ല. കാരണം, പുനരധിവാസം അംഗീകരിച്ചിരുന്നെങ്കിൽ വീടും കുടിയും നഷ്ടപ്പെട്ടവർ നാലു വർഷത്തിലേറെ ഗോഡൗണിൽ പുഴുക്കളെപ്പോലെ നരകിക്കേണ്ടിവരില്ലായിരുന്നല്ലോ. അഞ്ച് ആവശ്യങ്ങളും നടപ്പായിരുന്നെങ്കിൽ 140 ദിവസം മുന്പ് അവർ സമരത്തിനിറങ്ങേണ്ട ആവശ്യവുമുണ്ടായിരുന്നില്ല. വിഴിഞ്ഞം പദ്ധതി ഉപേക്ഷിക്കണമെന്നല്ല, നിർമാണം നിർത്തിവച്ച് പഠനം നടത്തണമെന്നായിരുന്നല്ലോ അവർ ആവശ്യപ്പെട്ടിരുന്നത്. പഠനവും നിർമാണവും ഒരേസമയം മുന്നോട്ടു കൊണ്ടുപോയാൽ നിർമാണം പൂർത്തിയാകുകയും സർക്കാർ പഠനം മുറപോലെ തുടരുകയും ചെയ്യുമെന്ന് ആർക്കാണറിയാത്തത്? പദ്ധതി പൂർത്തിയായാൽ പഠനത്തിനു പ്രസക്തിയില്ലെന്നു മാത്രമല്ല, പിന്നെ മത്സ്യത്തൊഴിലാളികളുടെ സമരവും നരകതുല്യ ജീവിതവുമൊക്കെ ആരു കാണാനാണ്?
ഇപ്പോഴത്തെ സമവായം ഇരുകൂട്ടർക്കും സംസ്ഥാനത്തിനൊട്ടാകെയും പ്രയോജനകരമാണെന്ന് ഉറപ്പാക്കുകയാണ് ഇനിയാവശ്യം. സമരത്തിന്റെ ഒന്നാം ഘട്ടം പിൻവലിക്കുകയാണന്നു പറഞ്ഞവരോടു പറഞ്ഞിട്ടുള്ള വാഗ്ദാനങ്ങൾ സർക്കാർ പാലിക്കണം. സംഘർഷത്തിൽ പരിക്കേറ്റ പോലീസുകാർക്കും മത്സ്യത്തൊഴിലാളികൾക്കും സർക്കാർ ചികിത്സ ഉറപ്പാക്കണം. ഇതുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിച്ച് ശത്രുതയുടെയും വിദ്വേഷത്തിന്റെയും വിത്തുകൾ മുളയിലേ നശിപ്പിക്കണം. സാമുദായിക മത ധ്രുവീകരണത്തിലൂടെ വിഴിഞ്ഞം പ്രതിസന്ധിയെ രാഷ്ട്രീയ നേട്ടങ്ങളിലേക്കും അധികാരത്തിലേക്കുമുള്ള തുറമുഖത്തെത്തിക്കാൻ ഒളിഞ്ഞും തെളിഞ്ഞും ശ്രമിച്ചവർ നിരാശരാണെന്നു സർക്കാർ തിരിച്ചറിയണം. ‘പിന്നിലുള്ള നിഗൂഢശക്തി’കളെയും ‘ഒഴുകിയെത്തിയ പണ’ത്തെയും കുറിച്ചുമുള്ള കഥാരചനയിൽ അഭിരമിക്കുകയാണ് അവരിപ്പോഴും. സമരം ഒത്തുതീർപ്പിലായിട്ടും പച്ചയ്ക്കു മതം പറഞ്ഞ് പ്രസംഗമെഴുതുന്നവരെയും കരുതിയിരിക്കണം.
ഇന്ത്യയിൽ വികസനത്തിന്റെ പേരിൽ കുടിയൊഴിപ്പിക്കപ്പെട്ട ലക്ഷോപലക്ഷം മനുഷ്യർ അനധികൃത യുദ്ധങ്ങളിലെ അഭയാർഥികളല്ലാതെ മറ്റാരുമല്ലെന്നാണ് ‘കുടിയിറക്കത്തെ വർധിപ്പിച്ച വികസനപദ്ധതികൾ’ എന്ന ലേഖനത്തിൽ അരുന്ധതി റോയ് പറഞ്ഞത്. ഇവിടെ അങ്ങനെയല്ലെന്നു ലോകത്തോടു പറയാൻ കേരളത്തിനുള്ള അവസരമാകട്ടെ വിഴിഞ്ഞം.