ദോഹയിൽനിന്ന് ബിനോയ് ജോണ് മങ്കൊന്പ്
സമ്മർദ്ദത്തിന്റെ ഉച്ചസ്ഥായിയിൽ നിന്നും സമാധാനത്തിന്റെയും ആശ്വാസത്തിന്റെയും പാതയിലൂടെയാണ് ഖത്തർ കടന്നുപോകുന്നത്. 67 കിലോമീറ്റർ ചുറ്റളവിൽ ഇങ്ങനെ ഒരു വേൾഡ് കപ്പ് നടക്കുന്നത് ഇതാദ്യം. സാധാരണക്കാരായ, ഉപജീവനത്തിനായി ഇവിടുള്ള ആർക്കും ഒരു ബുദ്ധിമുട്ടും ഇല്ലാതെ നടക്കുന്ന ലോകകപ്പ്.
മെട്രോയിൽ, സൂക്കുകളിൽ, ബസിൽ, ടാക്സിയിൽ, കോഫി ഷോപ്പുകളിൽ, ഫാൻ സോണുകളിൽ, ബിയർ കൗണ്ടറുകളിൽ... എങ്ങും പുഞ്ചിരിക്കുന്ന മുഖങ്ങൾ. ഏത് രാജ്യക്കാരാണെങ്കിലും ഒരു ചെറുപുഞ്ചിരി ഫ്രീ. കളി ആസ്വദിച്ച്, ആവേശമെല്ലാം ചോർന്ന് ക്ഷീണിച്ചു വരുന്നവരുടെ വിശപ്പും ദാഹവുമെല്ലാം ആ ഒരു ചെറുപുഞ്ചിരിയിൽ മാഞ്ഞുപോകും.
സത്യം പറഞ്ഞാൽ ഖത്തറിലെ കാലാവസ്ഥ മാറിയതുപോലും പലരും അറിയുന്നില്ല. ഫാൻസോണുകളിലേക്കും സ്റ്റേഡിയത്തിലേക്കുമെല്ലാമുള്ള നടപ്പുകൊണ്ടാണോ എന്നറിയില്ല തണുത്ത കാലാവസ്ഥ അത്രയ്ക്കങ്ങോട്ട് ഏശുന്നില്ല. നമ്മുടെ നാട്ടിലെ പോലെ കാൽനടയാത്രക്കാർ അധികം ഇല്ലാത്ത സ്ഥലമാണ് ഇവിടം.
ഒന്നാമത് നല്ല ദൂരം, ഉയർന്ന താപനില, വാഹനങ്ങളുടെ വേഗം തുടങ്ങിയ കാരണങ്ങളാൽ നടന്നു പോകുന്നവർ വളരെ കുറവാണ്. എന്നാൽ ലോകകപ്പ് തുടങ്ങിയപ്പോൾ മുതൽ നടപ്പുകാരുടെ എണ്ണം കണ്ട് നമ്മൾ കൂടി കൂട്ടത്തിൽ നടന്നുപോകും. അത്രയ്ക്ക് ആൾക്കൂട്ടങ്ങളാണ് പാട്ടും ഡാൻസും ആർപ്പുവിളികളുമായി നടക്കുന്നത്.
സിൽവസ്റ്റർ അമേരിക്കയിലെ ന്യൂജേഴ്സിയിൽനിന്നും സുഹൃത്തിനൊപ്പം കളി കാണാൻ വന്നതാണ്. പെട്ടെന്ന് കണ്ടപ്പോൾ അറബ് വംശജനാണോ എന്ന് സംശയിച്ചപ്പോഴാണ് ആ വേഷം മുഴുവനായി ശ്രദ്ധിച്ചത്.
അറബികൾ ധരിക്കുന്ന വേഷത്തിൽ ഖത്തർ മുഴുവൻ ചുറ്റിക്കറങ്ങുകയാണ് കക്ഷി. ഈ ലോകകപ്പിന്റെ പ്രത്യേകതകളിൽ ഒന്നാണത്, തദ്ദേശിയരുടെ വേഷം അനുകരിച്ചാണ് കുറേ ആരാധകർ ഖത്തറിലൂടെ നടക്കുന്നത്. കാലാവസ്ഥയ്ക്കു പറ്റിയ വേഷം ആണെന്നാണ് അവരുടെ മറുപടി.
സിൽവസ്റ്റർ ഒരു സോഷ്യൽ വർക്കറാണ്. കുട്ടികളുടെ മേഖലയിലാണ് അദ്ദേഹത്തിന്റെ പ്രവർത്തന മണ്ഡലം. സമൂഹത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ, യുവാക്കളെ ജീവിതത്തിന്റെ വഴിത്താരയിലേക്കു കൈപിടിച്ച് നടത്തിക്കുന്നതിൽ സിൽവസ്റ്ററിന്റെ സംഘടന വലിയ പങ്കുവഹിക്കുന്നുണ്ട്.
ഇന്ത്യയെക്കുറിച്ച് പ്രത്യേകിച്ച് നമ്മുടെ നാടിനെക്കുറിച്ചും അവിടുത്തെ വ്യവസ്ഥിതികളും കുട്ടികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സംഘടനകളെക്കുറിച്ചുമെല്ലാം സിൽവസ്റ്റർ ചോദിച്ചു. കഴിഞ്ഞ 17 ദിവസങ്ങൾ ഇവിടെ ചിലവഴിച്ച് അദ്ദേഹം നാട്ടിലേക്ക് തിരികെ മടങ്ങുകയാണ്.
അടുത്ത ലോകകപ്പ് നേരിട്ട് കാണുവാൻ ഞങ്ങളെ ക്ഷണിച്ചിട്ടായിരുന്നു അദ്ദേഹം പിരിഞ്ഞത്. തന്റെ ജോലി മേഖലയിൽ കൂടുതൽ ഊർജസ്വലമായി പ്രവർത്തിക്കാൻ സിൽവസ്റ്ററിനു സാധിക്കട്ടെ...
സമ്മർദ്ദത്തിന്റെ ഉച്ചസ്ഥായിയിൽ നിന്നും സമാധാനത്തിന്റെയും ആശ്വാസത്തിന്റെയും പാതയിലൂടെയാണ് ഖത്തർ കടന്നുപോകുന്നത്. 67 കിലോമീറ്റർ ചുറ്റളവിൽ ഇങ്ങനെ ഒരു വേൾഡ് കപ്പ് നടക്കുന്നത് ഇതാദ്യം. സാധാരണക്കാരായ, ഉപജീവനത്തിനായി ഇവിടുള്ള ആർക്കും ഒരു ബുദ്ധിമുട്ടും ഇല്ലാതെ നടക്കുന്ന ലോകകപ്പ്.
മെട്രോയിൽ, സൂക്കുകളിൽ, ബസിൽ, ടാക്സിയിൽ, കോഫി ഷോപ്പുകളിൽ, ഫാൻ സോണുകളിൽ, ബിയർ കൗണ്ടറുകളിൽ... എങ്ങും പുഞ്ചിരിക്കുന്ന മുഖങ്ങൾ. ഏത് രാജ്യക്കാരാണെങ്കിലും ഒരു ചെറുപുഞ്ചിരി ഫ്രീ. കളി ആസ്വദിച്ച്, ആവേശമെല്ലാം ചോർന്ന് ക്ഷീണിച്ചു വരുന്നവരുടെ വിശപ്പും ദാഹവുമെല്ലാം ആ ഒരു ചെറുപുഞ്ചിരിയിൽ മാഞ്ഞുപോകും.
സത്യം പറഞ്ഞാൽ ഖത്തറിലെ കാലാവസ്ഥ മാറിയതുപോലും പലരും അറിയുന്നില്ല. ഫാൻസോണുകളിലേക്കും സ്റ്റേഡിയത്തിലേക്കുമെല്ലാമുള്ള നടപ്പുകൊണ്ടാണോ എന്നറിയില്ല തണുത്ത കാലാവസ്ഥ അത്രയ്ക്കങ്ങോട്ട് ഏശുന്നില്ല. നമ്മുടെ നാട്ടിലെ പോലെ കാൽനടയാത്രക്കാർ അധികം ഇല്ലാത്ത സ്ഥലമാണ് ഇവിടം.
ഒന്നാമത് നല്ല ദൂരം, ഉയർന്ന താപനില, വാഹനങ്ങളുടെ വേഗം തുടങ്ങിയ കാരണങ്ങളാൽ നടന്നു പോകുന്നവർ വളരെ കുറവാണ്. എന്നാൽ ലോകകപ്പ് തുടങ്ങിയപ്പോൾ മുതൽ നടപ്പുകാരുടെ എണ്ണം കണ്ട് നമ്മൾ കൂടി കൂട്ടത്തിൽ നടന്നുപോകും. അത്രയ്ക്ക് ആൾക്കൂട്ടങ്ങളാണ് പാട്ടും ഡാൻസും ആർപ്പുവിളികളുമായി നടക്കുന്നത്.
സിൽവസ്റ്റർ അമേരിക്കയിലെ ന്യൂജേഴ്സിയിൽനിന്നും സുഹൃത്തിനൊപ്പം കളി കാണാൻ വന്നതാണ്. പെട്ടെന്ന് കണ്ടപ്പോൾ അറബ് വംശജനാണോ എന്ന് സംശയിച്ചപ്പോഴാണ് ആ വേഷം മുഴുവനായി ശ്രദ്ധിച്ചത്.
അറബികൾ ധരിക്കുന്ന വേഷത്തിൽ ഖത്തർ മുഴുവൻ ചുറ്റിക്കറങ്ങുകയാണ് കക്ഷി. ഈ ലോകകപ്പിന്റെ പ്രത്യേകതകളിൽ ഒന്നാണത്, തദ്ദേശിയരുടെ വേഷം അനുകരിച്ചാണ് കുറേ ആരാധകർ ഖത്തറിലൂടെ നടക്കുന്നത്. കാലാവസ്ഥയ്ക്കു പറ്റിയ വേഷം ആണെന്നാണ് അവരുടെ മറുപടി.
സിൽവസ്റ്റർ ഒരു സോഷ്യൽ വർക്കറാണ്. കുട്ടികളുടെ മേഖലയിലാണ് അദ്ദേഹത്തിന്റെ പ്രവർത്തന മണ്ഡലം. സമൂഹത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ, യുവാക്കളെ ജീവിതത്തിന്റെ വഴിത്താരയിലേക്കു കൈപിടിച്ച് നടത്തിക്കുന്നതിൽ സിൽവസ്റ്ററിന്റെ സംഘടന വലിയ പങ്കുവഹിക്കുന്നുണ്ട്.
ഇന്ത്യയെക്കുറിച്ച് പ്രത്യേകിച്ച് നമ്മുടെ നാടിനെക്കുറിച്ചും അവിടുത്തെ വ്യവസ്ഥിതികളും കുട്ടികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സംഘടനകളെക്കുറിച്ചുമെല്ലാം സിൽവസ്റ്റർ ചോദിച്ചു. കഴിഞ്ഞ 17 ദിവസങ്ങൾ ഇവിടെ ചിലവഴിച്ച് അദ്ദേഹം നാട്ടിലേക്ക് തിരികെ മടങ്ങുകയാണ്.
അടുത്ത ലോകകപ്പ് നേരിട്ട് കാണുവാൻ ഞങ്ങളെ ക്ഷണിച്ചിട്ടായിരുന്നു അദ്ദേഹം പിരിഞ്ഞത്. തന്റെ ജോലി മേഖലയിൽ കൂടുതൽ ഊർജസ്വലമായി പ്രവർത്തിക്കാൻ സിൽവസ്റ്ററിനു സാധിക്കട്ടെ...