ദോഹ: പാറക്കെട്ടുപോലെ ഉറച്ച പ്രതിരോധം തീർത്ത ലിസാന്ദ്രോ മാർട്ടിനസ്, ഓസ്ട്രേലിയൻ താരങ്ങളെ നിന്നുതിരിയാൻ സമ്മതിക്കാതെ വരിഞ്ഞുമുറുക്കിയ ക്രിസ്റ്റ്യൻ റൊമേറോയും നിക്കോളാസ് ഒട്ടമെൻഡിയും, വശങ്ങളിലൂടെ കളി നിയന്ത്രിച്ച മൊളിനയും അക്യുനയും, ഗ്രൗണ്ടിന്റെ എല്ലായിടത്തും ഓടിപ്പാഞ്ഞെത്തിയ എൻസോ ഫെർണാണ്ടസും റോഡ്രിഗോ ഡിപോളും മക് അലിസ്റ്ററും, വലയ്ക്കുകീഴെ വൻമതിൽപോലെ നിലയുറപ്പിച്ച എമിലിയാനോ മാർട്ടിനസ്; എല്ലാറ്റിനും മേൽ കരിയറിലെ 1000-ാമത് മത്സരംകളിച്ച് ഗ്രൗണ്ടും ഗാലറിയും നിയന്ത്രിച്ച സാക്ഷാൽ ലയണൽ മെസി. ഓസ്ട്രേലിയയ്ക്കെതിരായ അർജന്റൈൻ ജയത്തിന്റെ ക്രെഡിറ്റ് ആർക്കു കൊടുക്കണമെന്ന സംശയത്തിലാണ് ആരാധകർ. ഒറ്റയാൾ പ്രകടനങ്ങളിൽനിന്നു കൂട്ടായ്മയിലേക്കും കിരീടപ്രതീക്ഷയിലേക്കും വളരുകയാണ് ലയണൽ സ്കലോണിയുടെ അർജന്റീന.
കാത്ത് ഡച്ചുപട
എട്ടു വർഷത്തിനുശേഷമാണ് അർജന്റീന ലോകകപ്പിന്റെ ക്വാർട്ടറിൽ കടക്കുന്നത്. യുഎസ്എയെ തകർത്തെത്തിയ നെതർലൻഡ്സുമായാണ് മെസിപ്പടയുടെ ക്വാർട്ടർ പോരാട്ടം.
അർജന്റീനയുടെ ആക്രമണത്തോടെയാണ് മത്സരം തുടങ്ങിയത്. എന്നാൽ പരുക്കൻ അടവുകളിലൂടെ ഓസ്ട്രേലിയ ഈ മുന്നേറ്റങ്ങളെ നേരിട്ടു. പന്ത് ഭൂരിഭാഗം സമയവും കൈവശം വച്ചത് അർജന്റീനയാണ്. പക്ഷേ, 35-ാം മിനിറ്റിൽ സാക്ഷാൽ ലയണൽ മെസി തന്നെ വേണ്ടിവന്നു അർജന്റീനയ്ക്കു ലീഡ് നൽകാൻ. നീലപ്പട ഒരു ഗോളിനു മുന്നിൽ നിന്ന ആദ്യപകുതി.
രക്ഷകരായി...
രണ്ടാം പകുതിയിൽ അർജന്റീന ലീഡുയർത്തി. ഓസ്ട്രേലിയൻ ഗോളി മാറ്റ് റയാന്റെ ഗുരുതരമായ പിഴവു മുതലെടുത്തു ലക്ഷ്യംകണ്ടത് യൂലിയൻ അൽവാരസ്. പിന്നാലെ എൻസോ ഫെർണാണ്ടസ് സെൽഫ് ഗോൾ വഴങ്ങിയെങ്കിലും അർജന്റീന പതറിയില്ല. 82-ാം മിനിറ്റിൽ അസിസ് ബെഹിച്ചിന്റെ കിടിലൻ ഷോട്ട് ലിസാന്ദ്രോ രക്ഷപ്പെടുത്തി. പിന്നാലെ, മെസി സ്വർണത്തളികയിൽ വച്ചുനൽകിയ രണ്ടവസരങ്ങൾ ലൗട്ടാരോ മാർട്ടിനസ് പാഴാക്കി. തൊട്ടുപിറകെ, മെസിയുടെ സുന്ദരമായ ഷോട്ട് പോസ്റ്റിനെ തൊട്ടുരുമ്മി കടന്നുപോയി. അവസാന സെക്കൻഡിൽ ഓസ്ട്രേലിയയുടെ ഗോളെന്നുറച്ച ഷോട്ട് രക്ഷപ്പെടുത്തി അർജന്റൈൻ ഗോളി എമിലിയാനോ മാർട്ടിനസ് ഉറക്കെ വിളിച്ചുപറഞ്ഞു; ഇത് ഞങ്ങളുടെ ദിനമാണ്, ഞങ്ങൾ മുന്നോട്ടാണ്.
ഗോൾവഴി...
ലയണൽ മെസി (35’)
കോർണർ സ്പോട്ടിനടുത്തുനിന്നു ലയണൽ മെസിയുടെ ഫ്രീകിക്ക്. പോസ്റ്റിലേക്കു തൊടുത്ത പന്ത് ഓസ്ട്രേലിയൻ പ്രതിരോധതാരം ഹാരി സൗട്ടർ ഹെഡ് ചെയ്തകറ്റി. പന്തു കിട്ടിയ പാപ്പു ഗോമസ് പുറംകാൽകൊണ്ടു മെസിക്കു മറിച്ചു. പന്ത് മക് അലിസ്റ്റർക്കു നൽകിയശേഷം ബോക്സിലേക്ക് മെസിയുടെ കുതിപ്പ്. മക് അലിസ്റ്റർ പന്ത് ബോക്സിൽ നിന്ന ഒട്ടമെൻഡിക്കു മറിച്ചു. തൊട്ടുമുന്നിൽ മെസിയെ കണ്ട ഒട്ടമെൻഡി ഷോട്ടെടുക്കാനൊന്നും മുതിർന്നില്ല. മെസിക്കു കളിക്കാൻ പാകത്തിനു പന്ത് മുന്നിലേക്കു തളികയിലെന്നപോലെ വച്ചുനൽകി. പന്തുതൊട്ടശേഷം മെസിയുടെ ഒരു കുഞ്ഞു കുതിപ്പ്. പിന്നെ, ചുറ്റിവരിഞ്ഞ മൂന്ന് ഓസ്ട്രേലിയൻ താരങ്ങളുടെ കാലുകൾക്കിടയിലൂടെ ഒരു ഗ്രൗണ്ടർ, പന്ത് വലയിൽ!
അൽവാരസ് (57’)
ഗോൾ പിറന്നത് ഓസ്ട്രേലിയൻ നായകനും ഗോൾ കീപ്പറുമായ മാത്യു റയാന്റെ പിഴവിൽനിന്ന്. മാറ്റ് റയാൻ ത്രോ ചെയ്തു നൽകിയ പന്തിൽ കെയ് റൗളസിന്റെ ബാക്പാസ്. പന്ത് ക്ലിയർ ചെയ്യാൻ റയാൻ വൈകിയതോടെ ഡി പോളിന്റെ ഇടപെടൽ. ഈ തക്കത്തിൽ റയാന്റെ കാലിൽനിന്നു പന്ത് റാഞ്ചിയെടുത്ത് അൽവാരസിന്റെ ഷോട്ട്. തകർപ്പൻ ഫിനിഷ്.
എൻസോ (77’)
25 വാര അകലെനിന്ന് ഓസ്ട്രേലിയൻ താരം ക്രെയ്ഗ് ഗുഡ്വിന്റെ ഉശിരൻ ലോംഗ്റേഞ്ചർ. പന്ത് പ്രതിരോധിക്കാൻ ശ്രമിച്ച എൻസോ ഫെർണാണ്ടസിനു പിഴച്ചു. എൻസോയുടെ തലയിൽ തട്ടി ദിശ വ്യതിചലിച്ച പന്ത് അതുവരെ ഒന്നും ചെയ്യാനില്ലാതെനിന്ന ഗോളി എമിലിയാനോ മാർട്ടിനസിന് ഒരവസരവും നൽകാതെ അർജന്റീനയുടെ വലയിൽ. സെൽഫ് ഗോൾ!
കാത്ത് ഡച്ചുപട
എട്ടു വർഷത്തിനുശേഷമാണ് അർജന്റീന ലോകകപ്പിന്റെ ക്വാർട്ടറിൽ കടക്കുന്നത്. യുഎസ്എയെ തകർത്തെത്തിയ നെതർലൻഡ്സുമായാണ് മെസിപ്പടയുടെ ക്വാർട്ടർ പോരാട്ടം.
അർജന്റീനയുടെ ആക്രമണത്തോടെയാണ് മത്സരം തുടങ്ങിയത്. എന്നാൽ പരുക്കൻ അടവുകളിലൂടെ ഓസ്ട്രേലിയ ഈ മുന്നേറ്റങ്ങളെ നേരിട്ടു. പന്ത് ഭൂരിഭാഗം സമയവും കൈവശം വച്ചത് അർജന്റീനയാണ്. പക്ഷേ, 35-ാം മിനിറ്റിൽ സാക്ഷാൽ ലയണൽ മെസി തന്നെ വേണ്ടിവന്നു അർജന്റീനയ്ക്കു ലീഡ് നൽകാൻ. നീലപ്പട ഒരു ഗോളിനു മുന്നിൽ നിന്ന ആദ്യപകുതി.
രക്ഷകരായി...
രണ്ടാം പകുതിയിൽ അർജന്റീന ലീഡുയർത്തി. ഓസ്ട്രേലിയൻ ഗോളി മാറ്റ് റയാന്റെ ഗുരുതരമായ പിഴവു മുതലെടുത്തു ലക്ഷ്യംകണ്ടത് യൂലിയൻ അൽവാരസ്. പിന്നാലെ എൻസോ ഫെർണാണ്ടസ് സെൽഫ് ഗോൾ വഴങ്ങിയെങ്കിലും അർജന്റീന പതറിയില്ല. 82-ാം മിനിറ്റിൽ അസിസ് ബെഹിച്ചിന്റെ കിടിലൻ ഷോട്ട് ലിസാന്ദ്രോ രക്ഷപ്പെടുത്തി. പിന്നാലെ, മെസി സ്വർണത്തളികയിൽ വച്ചുനൽകിയ രണ്ടവസരങ്ങൾ ലൗട്ടാരോ മാർട്ടിനസ് പാഴാക്കി. തൊട്ടുപിറകെ, മെസിയുടെ സുന്ദരമായ ഷോട്ട് പോസ്റ്റിനെ തൊട്ടുരുമ്മി കടന്നുപോയി. അവസാന സെക്കൻഡിൽ ഓസ്ട്രേലിയയുടെ ഗോളെന്നുറച്ച ഷോട്ട് രക്ഷപ്പെടുത്തി അർജന്റൈൻ ഗോളി എമിലിയാനോ മാർട്ടിനസ് ഉറക്കെ വിളിച്ചുപറഞ്ഞു; ഇത് ഞങ്ങളുടെ ദിനമാണ്, ഞങ്ങൾ മുന്നോട്ടാണ്.
ഗോൾവഴി...
ലയണൽ മെസി (35’)
കോർണർ സ്പോട്ടിനടുത്തുനിന്നു ലയണൽ മെസിയുടെ ഫ്രീകിക്ക്. പോസ്റ്റിലേക്കു തൊടുത്ത പന്ത് ഓസ്ട്രേലിയൻ പ്രതിരോധതാരം ഹാരി സൗട്ടർ ഹെഡ് ചെയ്തകറ്റി. പന്തു കിട്ടിയ പാപ്പു ഗോമസ് പുറംകാൽകൊണ്ടു മെസിക്കു മറിച്ചു. പന്ത് മക് അലിസ്റ്റർക്കു നൽകിയശേഷം ബോക്സിലേക്ക് മെസിയുടെ കുതിപ്പ്. മക് അലിസ്റ്റർ പന്ത് ബോക്സിൽ നിന്ന ഒട്ടമെൻഡിക്കു മറിച്ചു. തൊട്ടുമുന്നിൽ മെസിയെ കണ്ട ഒട്ടമെൻഡി ഷോട്ടെടുക്കാനൊന്നും മുതിർന്നില്ല. മെസിക്കു കളിക്കാൻ പാകത്തിനു പന്ത് മുന്നിലേക്കു തളികയിലെന്നപോലെ വച്ചുനൽകി. പന്തുതൊട്ടശേഷം മെസിയുടെ ഒരു കുഞ്ഞു കുതിപ്പ്. പിന്നെ, ചുറ്റിവരിഞ്ഞ മൂന്ന് ഓസ്ട്രേലിയൻ താരങ്ങളുടെ കാലുകൾക്കിടയിലൂടെ ഒരു ഗ്രൗണ്ടർ, പന്ത് വലയിൽ!
അൽവാരസ് (57’)
ഗോൾ പിറന്നത് ഓസ്ട്രേലിയൻ നായകനും ഗോൾ കീപ്പറുമായ മാത്യു റയാന്റെ പിഴവിൽനിന്ന്. മാറ്റ് റയാൻ ത്രോ ചെയ്തു നൽകിയ പന്തിൽ കെയ് റൗളസിന്റെ ബാക്പാസ്. പന്ത് ക്ലിയർ ചെയ്യാൻ റയാൻ വൈകിയതോടെ ഡി പോളിന്റെ ഇടപെടൽ. ഈ തക്കത്തിൽ റയാന്റെ കാലിൽനിന്നു പന്ത് റാഞ്ചിയെടുത്ത് അൽവാരസിന്റെ ഷോട്ട്. തകർപ്പൻ ഫിനിഷ്.
എൻസോ (77’)
25 വാര അകലെനിന്ന് ഓസ്ട്രേലിയൻ താരം ക്രെയ്ഗ് ഗുഡ്വിന്റെ ഉശിരൻ ലോംഗ്റേഞ്ചർ. പന്ത് പ്രതിരോധിക്കാൻ ശ്രമിച്ച എൻസോ ഫെർണാണ്ടസിനു പിഴച്ചു. എൻസോയുടെ തലയിൽ തട്ടി ദിശ വ്യതിചലിച്ച പന്ത് അതുവരെ ഒന്നും ചെയ്യാനില്ലാതെനിന്ന ഗോളി എമിലിയാനോ മാർട്ടിനസിന് ഒരവസരവും നൽകാതെ അർജന്റീനയുടെ വലയിൽ. സെൽഫ് ഗോൾ!