കൊച്ചി: ഏജസ് ഫെഡറൽ ലൈഫ് ഇൻഷ്വറൻസ് (എഎഫ്എൽഐ) കൊച്ചി സ്പൈസ് കോസ്റ്റ് മാരത്തണിൽ കേരളത്തിന്റെ ഇ.ജെ. ജോസഫും ഗൗരിയും ചാന്പ്യൻമാരായി.
ഇന്നലെ പുലർച്ചെ കൊച്ചിയിൽ നടന്ന മത്സരത്തിൽ 42.2 കിലോമീറ്റർ മൂന്നു മണിക്കൂറിൽ പൂർത്തിയാക്കിയാണ് ജോസഫ് ഒന്നാമതെത്തിയത്. സി.ബി. ബെൻസണ്‍ (3.04 മണിക്കൂർ), ആർ.ഷിനു (3.12 മണിക്കൂർ) എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
വനിതകളിൽ 4.31 മണിക്കൂറിലാണ് ഗൗരി നിശ്ചിതദൂരം പൂർത്തിയാക്കിയത്. തൃപ്തി കട്കർ (4.44 മണിക്കൂർ), മേരി ജോഷി (4.51 മണിക്കൂർ) എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി.
ഹാഫ് മാരത്തണിൽ കെ.എം. സജിത്ത് (1.21 മണിക്കൂർ) ചാന്പ്യനായി. മാർട്ടിൻ റോബിൻ (1.25 മണിക്കൂർ), മുഹമ്മദ് വാസിൽ (1.34 മണിക്കൂർ) എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. വനിതകളിൽ മിന്ന ലിഖിൻ (2 മണിക്കൂർ) ഒന്നാം സ്ഥാനം നേടി. എൻ.എസ്. ആശ (2.01 മണിക്കൂർ), സുഷ സുരേഷ് (2.03 മണിക്കൂർ) എന്നിവർക്കാണ് രണ്ടും മൂന്നും സ്ഥാനങ്ങൾ.
സോൾസ് ഓഫ് കൊച്ചിൻ സംഘടിപ്പിച്ച മാരത്തണ്‍, ക്രിക്കറ്റ് ഇതിഹാസവും ഏജസ് ഫെഡറൽ ലൈഫ് ഇൻഷ്വറൻസിന്റെ ബ്രാൻഡ് അംബാസഡറുമായ സച്ചിൻ ടെൻഡുൽക്കർ ഫ്ളാഗ് ഓഫ് ചെയ്തു. ആയിരത്തിലധികം വനിതകൾ ഉൾപ്പെടെ വിവിധ വിഭാഗങ്ങളിലായി നാലായിരത്തിൽപ്പരം പേർ മത്സരിക്കാനെത്തി. 1700 ഓളം പേർ വിവിധ കോർപറേറ്റ് സ്ഥാപനങ്ങളെ പ്രതിനിധീകരിച്ചു. ലിസി ആശുപത്രിയിലെ ജീവനക്കാരും രോഗികളും ഉൾപ്പെടെ ഒരു വലിയ സംഘം തന്നെ മാരത്തണിൽ പങ്കാളികളായി.
ഇന്നലെ പുലർച്ചെ കൊച്ചിയിൽ നടന്ന മത്സരത്തിൽ 42.2 കിലോമീറ്റർ മൂന്നു മണിക്കൂറിൽ പൂർത്തിയാക്കിയാണ് ജോസഫ് ഒന്നാമതെത്തിയത്. സി.ബി. ബെൻസണ്‍ (3.04 മണിക്കൂർ), ആർ.ഷിനു (3.12 മണിക്കൂർ) എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
വനിതകളിൽ 4.31 മണിക്കൂറിലാണ് ഗൗരി നിശ്ചിതദൂരം പൂർത്തിയാക്കിയത്. തൃപ്തി കട്കർ (4.44 മണിക്കൂർ), മേരി ജോഷി (4.51 മണിക്കൂർ) എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി.
ഹാഫ് മാരത്തണിൽ കെ.എം. സജിത്ത് (1.21 മണിക്കൂർ) ചാന്പ്യനായി. മാർട്ടിൻ റോബിൻ (1.25 മണിക്കൂർ), മുഹമ്മദ് വാസിൽ (1.34 മണിക്കൂർ) എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. വനിതകളിൽ മിന്ന ലിഖിൻ (2 മണിക്കൂർ) ഒന്നാം സ്ഥാനം നേടി. എൻ.എസ്. ആശ (2.01 മണിക്കൂർ), സുഷ സുരേഷ് (2.03 മണിക്കൂർ) എന്നിവർക്കാണ് രണ്ടും മൂന്നും സ്ഥാനങ്ങൾ.
സോൾസ് ഓഫ് കൊച്ചിൻ സംഘടിപ്പിച്ച മാരത്തണ്‍, ക്രിക്കറ്റ് ഇതിഹാസവും ഏജസ് ഫെഡറൽ ലൈഫ് ഇൻഷ്വറൻസിന്റെ ബ്രാൻഡ് അംബാസഡറുമായ സച്ചിൻ ടെൻഡുൽക്കർ ഫ്ളാഗ് ഓഫ് ചെയ്തു. ആയിരത്തിലധികം വനിതകൾ ഉൾപ്പെടെ വിവിധ വിഭാഗങ്ങളിലായി നാലായിരത്തിൽപ്പരം പേർ മത്സരിക്കാനെത്തി. 1700 ഓളം പേർ വിവിധ കോർപറേറ്റ് സ്ഥാപനങ്ങളെ പ്രതിനിധീകരിച്ചു. ലിസി ആശുപത്രിയിലെ ജീവനക്കാരും രോഗികളും ഉൾപ്പെടെ ഒരു വലിയ സംഘം തന്നെ മാരത്തണിൽ പങ്കാളികളായി.