ദോഹ: ഖത്തർ ലോകകപ്പ് ഫുട്ബോളിൽ ക്വാർട്ടറിൽ കടക്കുന്ന ആദ്യ ടീമായി ഓറഞ്ചു സംഘമായ നെതർലൻഡ്സ്. ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നെതർലൻഡ്സ് 3-1ന് യുഎസ്എയെ കീഴടക്കി.
മെംഫിസ് ഡീപ്പെ (10’), ഡാലി ബ്ലിൻഡ് (45+1’), ഡെൻസൽ ഡെംഫ്രിസ് (81’) എന്നിവരായിരുന്നു നെതർലൻഡ്സിനായി ഗോൾ നേടിയത്. ഹാരി റൈറ്റിന്റെ (76’) വകയായിരുന്നു യുഎസ്എയുടെ ഏകഗോൾ.
നെതർലൻഡ്സിന്റെ ആക്രമണത്തോടെയാണ് മത്സരം ആരംഭിച്ചത്. മൂന്നാം മിനിറ്റിൽ മിന്നും രക്ഷപ്പെടുത്തലിലൂടെ യുഎസ്എ ഗോളി ടർണർ വലകാത്തു. എന്നാൽ, 10-ാം മിനിറ്റിൽ ഡീപ്പെയുടെ ഗോളിൽ ഓറഞ്ചുപട ലീഡിൽ. ഈ ഗോളോടെ നെതർലൻഡ്സിനായി ഏറ്റവും കൂടുതൽ ഗോൾ നേടുന്നതിൽ രണ്ടാം സ്ഥാനത്തും ഡീപ്പെ എത്തി. രാജ്യാന്തര മത്സരത്തിൽ താരത്തിന്റെ 43-ാം ഗോളായിരുന്നു. 50 ഗോൾ നേടിയ റോബിൻ വാൻ പേഴ്സിയുടെ പേരിലാണ് റിക്കാർഡ്.
20 പാസിനുശേഷമായിരുന്നു ഡീപ്പെയുടെ ഗോൾ. 1966നുശേഷം ഫിഫ ലോകകപ്പിൽ നെതർലൻഡ്സ് ഒരു ഗോളിനു മുന്പ് നടത്തിയ ഏറ്റവും കൂടുതൽ പാസ് എന്ന നേട്ടവും ഇതോടെ സ്വന്തം. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ നെതർലൻഡ്സ് ലീഡ് ഉയർത്തി.
74 രാജ്യാന്തര മത്സരങ്ങൾ കളിച്ച ബ്ലിൻഡിന്റെ ആദ്യ ഗോളായിരുന്നു അതെന്നതും ശ്രദ്ധേയം. നെതർലൻഡ്സിനായി ലോകകപ്പിൽ ഗോൾ നേടുന്ന ഏറ്റവും പ്രായമുള്ള രണ്ടാമൻ (32 വയസും 269 ദിനവും) എന്ന നേട്ടത്തിലും ബ്ലിൻഡ് എത്തി.
51-ാം മിനിറ്റിൽ യുഎസ്എ ഗോളി ടർണറിന്റെ മറ്റൊരു സേവിംഗിലൂടെയാണ് മത്സരത്തിനു ചൂടുപിടിച്ചത്. ഗോൾ മടക്കാനുള്ള തീവ്രശ്രമത്തിലായിരുന്നു യുഎസ്എ. 76-ാം മിനിറ്റിൽ അതിന്റെ ഫലം കണ്ടു. ഹജി റൈറ്റിലൂടെ അമേരിക്ക ഒരു ഗോൾ തിരിച്ചടിച്ചു. ക്രിസ്റ്റ്യൻ പുലിസിച്ചിന്റെ അസിസ്റ്റിലായിരുന്നു ഗോൾ പിറന്നത്. യുഎസ്എ 2022 ഖത്തർ ലോകകപ്പിൽ നേടിയ മൂന്ന് ഗോളിലും പുലിസിച്ചിന്റെ പങ്കുണ്ടെന്നതും ശ്രദ്ധേയം.
81-ാം മിനിറ്റിൽ ഡംഫ്രിസിന്റെ ഗോൾ. ലോകകപ്പ് ചരിത്രത്തിൽ ഒരു മത്സരത്തിൽ നെതർലൻഡ്സിനായി ഗോൾ നേടുകയും അസിസ്റ്റ് നടത്തുകയും ചെയ്യുന്ന രണ്ടാമൻ എന്ന നേട്ടവും ഡംഫ്രിസ് സ്വന്തമാക്കി.
മെംഫിസ് ഡീപ്പെ (10’), ഡാലി ബ്ലിൻഡ് (45+1’), ഡെൻസൽ ഡെംഫ്രിസ് (81’) എന്നിവരായിരുന്നു നെതർലൻഡ്സിനായി ഗോൾ നേടിയത്. ഹാരി റൈറ്റിന്റെ (76’) വകയായിരുന്നു യുഎസ്എയുടെ ഏകഗോൾ.
നെതർലൻഡ്സിന്റെ ആക്രമണത്തോടെയാണ് മത്സരം ആരംഭിച്ചത്. മൂന്നാം മിനിറ്റിൽ മിന്നും രക്ഷപ്പെടുത്തലിലൂടെ യുഎസ്എ ഗോളി ടർണർ വലകാത്തു. എന്നാൽ, 10-ാം മിനിറ്റിൽ ഡീപ്പെയുടെ ഗോളിൽ ഓറഞ്ചുപട ലീഡിൽ. ഈ ഗോളോടെ നെതർലൻഡ്സിനായി ഏറ്റവും കൂടുതൽ ഗോൾ നേടുന്നതിൽ രണ്ടാം സ്ഥാനത്തും ഡീപ്പെ എത്തി. രാജ്യാന്തര മത്സരത്തിൽ താരത്തിന്റെ 43-ാം ഗോളായിരുന്നു. 50 ഗോൾ നേടിയ റോബിൻ വാൻ പേഴ്സിയുടെ പേരിലാണ് റിക്കാർഡ്.
20 പാസിനുശേഷമായിരുന്നു ഡീപ്പെയുടെ ഗോൾ. 1966നുശേഷം ഫിഫ ലോകകപ്പിൽ നെതർലൻഡ്സ് ഒരു ഗോളിനു മുന്പ് നടത്തിയ ഏറ്റവും കൂടുതൽ പാസ് എന്ന നേട്ടവും ഇതോടെ സ്വന്തം. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ നെതർലൻഡ്സ് ലീഡ് ഉയർത്തി.
74 രാജ്യാന്തര മത്സരങ്ങൾ കളിച്ച ബ്ലിൻഡിന്റെ ആദ്യ ഗോളായിരുന്നു അതെന്നതും ശ്രദ്ധേയം. നെതർലൻഡ്സിനായി ലോകകപ്പിൽ ഗോൾ നേടുന്ന ഏറ്റവും പ്രായമുള്ള രണ്ടാമൻ (32 വയസും 269 ദിനവും) എന്ന നേട്ടത്തിലും ബ്ലിൻഡ് എത്തി.
51-ാം മിനിറ്റിൽ യുഎസ്എ ഗോളി ടർണറിന്റെ മറ്റൊരു സേവിംഗിലൂടെയാണ് മത്സരത്തിനു ചൂടുപിടിച്ചത്. ഗോൾ മടക്കാനുള്ള തീവ്രശ്രമത്തിലായിരുന്നു യുഎസ്എ. 76-ാം മിനിറ്റിൽ അതിന്റെ ഫലം കണ്ടു. ഹജി റൈറ്റിലൂടെ അമേരിക്ക ഒരു ഗോൾ തിരിച്ചടിച്ചു. ക്രിസ്റ്റ്യൻ പുലിസിച്ചിന്റെ അസിസ്റ്റിലായിരുന്നു ഗോൾ പിറന്നത്. യുഎസ്എ 2022 ഖത്തർ ലോകകപ്പിൽ നേടിയ മൂന്ന് ഗോളിലും പുലിസിച്ചിന്റെ പങ്കുണ്ടെന്നതും ശ്രദ്ധേയം.
81-ാം മിനിറ്റിൽ ഡംഫ്രിസിന്റെ ഗോൾ. ലോകകപ്പ് ചരിത്രത്തിൽ ഒരു മത്സരത്തിൽ നെതർലൻഡ്സിനായി ഗോൾ നേടുകയും അസിസ്റ്റ് നടത്തുകയും ചെയ്യുന്ന രണ്ടാമൻ എന്ന നേട്ടവും ഡംഫ്രിസ് സ്വന്തമാക്കി.