ദോഹ: ഫിഫയ്ക്ക് എതിരേ വിമർശനവുമായി ഓസ്ട്രേലിയയും അർജന്റീനയും രംഗത്ത്. ഖത്തർ ലോകകപ്പ് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ കഴിഞ്ഞ് 24 മണിക്കുറിനുള്ളിൽ പ്രീക്വാർട്ടർ പോരാട്ടം ആരംഭിക്കുന്ന ഫിക്സ്ചറിനെതിരേയാണ് ഓസ്ട്രേലിയയും അർജന്റീനയും വിമർശനമുന്നയിച്ചത്.
ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങൾക്കുശേഷം റിക്കവർ ചെയ്യാനുള്ള സമയം ലഭിക്കുന്നില്ലെന്നും കളിക്കാർ റോബട്ട് അല്ലെന്നും ഓസ്ട്രേലിയൻ സഹപരിശീലകൻ റെനെ മ്യൂളൻസ്റ്റീൻ അഭിപ്രായപ്പെട്ടു.
ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിനുശേഷം ഇടവേളയില്ലാത്ത ഫിക്സ്ചറിനെ ക്രേസി എന്നാണ് അർജന്റൈൻ മുഖ്യപരിശീലകൻ ലിയോണൽ സ്കലോനി വിശേഷിപ്പിച്ചത്.
മുൻ ലോകകപ്പുകളിൽ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ പൂർത്തിയായശേഷം ഒരു ദിവസം കഴിഞ്ഞാണ് പ്രീക്വാർട്ടർ പോരാട്ടങ്ങൾ ആരംഭിക്കുന്നത്. ഖത്തറിൽ ഇന്നലെയാണ് ഗ്രൂപ്പ് ഘട്ടം അവസാനിച്ചത്. ഇന്നു മുതൽ പ്രീക്വാർട്ടർ ആരംഭിക്കും.
ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങൾക്കുശേഷം റിക്കവർ ചെയ്യാനുള്ള സമയം ലഭിക്കുന്നില്ലെന്നും കളിക്കാർ റോബട്ട് അല്ലെന്നും ഓസ്ട്രേലിയൻ സഹപരിശീലകൻ റെനെ മ്യൂളൻസ്റ്റീൻ അഭിപ്രായപ്പെട്ടു.
ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിനുശേഷം ഇടവേളയില്ലാത്ത ഫിക്സ്ചറിനെ ക്രേസി എന്നാണ് അർജന്റൈൻ മുഖ്യപരിശീലകൻ ലിയോണൽ സ്കലോനി വിശേഷിപ്പിച്ചത്.
മുൻ ലോകകപ്പുകളിൽ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ പൂർത്തിയായശേഷം ഒരു ദിവസം കഴിഞ്ഞാണ് പ്രീക്വാർട്ടർ പോരാട്ടങ്ങൾ ആരംഭിക്കുന്നത്. ഖത്തറിൽ ഇന്നലെയാണ് ഗ്രൂപ്പ് ഘട്ടം അവസാനിച്ചത്. ഇന്നു മുതൽ പ്രീക്വാർട്ടർ ആരംഭിക്കും.