ദോഹ: സ്പാനിഷ് മാന്ത്രിക ഫുട്ബോളിനെ ഏഷ്യൻ വന്പന്മാരായ ജപ്പാൻ പടിക്കുപുറത്തേക്ക് അടിച്ചുപറത്തിയപ്പോൾ ഖത്തർ ലോകകപ്പിൽ രണ്ടു കാര്യങ്ങളാണ് സംഭവിച്ചത്. ഒന്ന്, ജർമനി ലോകകപ്പിനു പുറത്തായി.
രണ്ട്, ലോകകപ്പ് നേടിയ രണ്ടു ടീമുകൾ ഉൾപ്പെടുന്ന മരണഗ്രൂപ്പിൽനിന്ന് ആറു പോയിന്റോടെ ഗ്രൂപ്പ് ജേതാക്കളായി ജപ്പാൻ നോക്കൗട്ടിലുമെത്തി. നിർണായക മത്സരത്തിൽ കോസ്റ്ററിക്കയ്ക്കെതിരേ ജർമനി വിജയിച്ചെങ്കിലും (4-2), സ്പെയ്നെതിരായ ജപ്പാന്റെ അട്ടിമറി (2-1) പുറത്തേക്കുള്ള വഴിതെളിച്ചു; 2018 ലോകകപ്പിന്റെ തനിയാവർത്തനം പോലെ.
വെറുംകൈയോടെ
നാലു തവണ ലോകചാന്പ്യന്മാരായവർ തുടർച്ചയായ രണ്ടാം തവണയാണു പ്രീക്വാർട്ടറില്ലാതെ തിരികെ വിമാനം കയറുന്നത്. സ്പെയ്ൻ-ജപ്പാൻ മത്സരം സമനിലയിലായിരുന്നുവെങ്കിൽ സ്പെയിനിനൊപ്പം ജർമനി പ്രീക്വാർട്ടറിൽ കടക്കുമായിരുന്നു. സ്പെയിൻ ജയിച്ചാലും മുന്നേറാൻ അവസരമുണ്ടായിരുന്നു. എന്നാൽ, സ്പെയിനിനെ ജപ്പാൻ അട്ടിമറിച്ചു.
ഇതോടെ കോസ്റ്ററിക്കയ്ക്കെതിരായ വൻ വിജയത്തിൽ ജർമനിക്കു നേട്ടമില്ലെന്നായി. ജപ്പാനു പിന്നിൽ രണ്ടാം സ്ഥാനക്കാരായി സ്പെയിനും യോഗ്യത നേടി. മൂന്നു കളികളിൽനിന്ന് സ്പെയിനിനൊപ്പം നാലു പോയിന്റായെങ്കിലും ഗോൾ ശരാശരിയിൽ പിന്നിലായതാണു ജർമനിക്കു തിരിച്ചടിയായത്. ഗ്രൂപ്പ് ഇയിൽനിന്നു കോസ്റ്ററിക്കയും പുറത്തായി. പ്രീക്വാർട്ടറിൽ ജപ്പാൻ ക്രൊയേഷ്യയെയും സ്പെയിൻ മൊറോക്കോയെയും നേരിടും.
മൂന്നേമൂന്നു മിനിറ്റ്
മത്സരത്തിന്റെ ആദ്യ പകുതിയിൽ സ്പെയിനിന്റെ സമഗ്രാധിപത്യമായിരുന്നു. ജപ്പാന് മിക്കപ്പോഴും പന്തുപോലും കിട്ടിയില്ല. 12-ാം മിനിറ്റിലെ അൽവാരോ മൊറാട്ടയുടെ ഹെഡർ ഗോളും സ്പെയിനിന്റെ ലീഡും ഇതിന്റെ തുടർച്ചയായിരുന്നു. എന്നാൽ, ഇടവേളയ്ക്കുശേഷം ആക്രമണഫുട്ബോളിന്റെ ചാരുതകാട്ടി ജപ്പാൻ മുൻലോകചാന്പ്യന്മാരെ വീഴ്ത്തി.
പകരക്കാരൻ റിറ്റ്സു ഡോവൻ (48’), ആവോ തനാക്ക (51’) എന്നിവരാണ് ജപ്പാന്റെ വിജയമുറപ്പിച്ച ഗോളുകൾ നേടിയത്; അതും മൂന്നു മിനിറ്റിനിടെ. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ, തിരമാല പോലെ സ്പെയിൻ ഇരന്പിക്കയറിയെങ്കിലും, ജപ്പാൻ ഗോൾകീപ്പർ ഷുയ്ചി ഗോൻഡയും പ്രതിരോധതാരം യോഷിദയും മതിൽ പൊളിയാതെ കാത്തു.
രണ്ട്, ലോകകപ്പ് നേടിയ രണ്ടു ടീമുകൾ ഉൾപ്പെടുന്ന മരണഗ്രൂപ്പിൽനിന്ന് ആറു പോയിന്റോടെ ഗ്രൂപ്പ് ജേതാക്കളായി ജപ്പാൻ നോക്കൗട്ടിലുമെത്തി. നിർണായക മത്സരത്തിൽ കോസ്റ്ററിക്കയ്ക്കെതിരേ ജർമനി വിജയിച്ചെങ്കിലും (4-2), സ്പെയ്നെതിരായ ജപ്പാന്റെ അട്ടിമറി (2-1) പുറത്തേക്കുള്ള വഴിതെളിച്ചു; 2018 ലോകകപ്പിന്റെ തനിയാവർത്തനം പോലെ.
വെറുംകൈയോടെ
നാലു തവണ ലോകചാന്പ്യന്മാരായവർ തുടർച്ചയായ രണ്ടാം തവണയാണു പ്രീക്വാർട്ടറില്ലാതെ തിരികെ വിമാനം കയറുന്നത്. സ്പെയ്ൻ-ജപ്പാൻ മത്സരം സമനിലയിലായിരുന്നുവെങ്കിൽ സ്പെയിനിനൊപ്പം ജർമനി പ്രീക്വാർട്ടറിൽ കടക്കുമായിരുന്നു. സ്പെയിൻ ജയിച്ചാലും മുന്നേറാൻ അവസരമുണ്ടായിരുന്നു. എന്നാൽ, സ്പെയിനിനെ ജപ്പാൻ അട്ടിമറിച്ചു.
ഇതോടെ കോസ്റ്ററിക്കയ്ക്കെതിരായ വൻ വിജയത്തിൽ ജർമനിക്കു നേട്ടമില്ലെന്നായി. ജപ്പാനു പിന്നിൽ രണ്ടാം സ്ഥാനക്കാരായി സ്പെയിനും യോഗ്യത നേടി. മൂന്നു കളികളിൽനിന്ന് സ്പെയിനിനൊപ്പം നാലു പോയിന്റായെങ്കിലും ഗോൾ ശരാശരിയിൽ പിന്നിലായതാണു ജർമനിക്കു തിരിച്ചടിയായത്. ഗ്രൂപ്പ് ഇയിൽനിന്നു കോസ്റ്ററിക്കയും പുറത്തായി. പ്രീക്വാർട്ടറിൽ ജപ്പാൻ ക്രൊയേഷ്യയെയും സ്പെയിൻ മൊറോക്കോയെയും നേരിടും.
മൂന്നേമൂന്നു മിനിറ്റ്
മത്സരത്തിന്റെ ആദ്യ പകുതിയിൽ സ്പെയിനിന്റെ സമഗ്രാധിപത്യമായിരുന്നു. ജപ്പാന് മിക്കപ്പോഴും പന്തുപോലും കിട്ടിയില്ല. 12-ാം മിനിറ്റിലെ അൽവാരോ മൊറാട്ടയുടെ ഹെഡർ ഗോളും സ്പെയിനിന്റെ ലീഡും ഇതിന്റെ തുടർച്ചയായിരുന്നു. എന്നാൽ, ഇടവേളയ്ക്കുശേഷം ആക്രമണഫുട്ബോളിന്റെ ചാരുതകാട്ടി ജപ്പാൻ മുൻലോകചാന്പ്യന്മാരെ വീഴ്ത്തി.
പകരക്കാരൻ റിറ്റ്സു ഡോവൻ (48’), ആവോ തനാക്ക (51’) എന്നിവരാണ് ജപ്പാന്റെ വിജയമുറപ്പിച്ച ഗോളുകൾ നേടിയത്; അതും മൂന്നു മിനിറ്റിനിടെ. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ, തിരമാല പോലെ സ്പെയിൻ ഇരന്പിക്കയറിയെങ്കിലും, ജപ്പാൻ ഗോൾകീപ്പർ ഷുയ്ചി ഗോൻഡയും പ്രതിരോധതാരം യോഷിദയും മതിൽ പൊളിയാതെ കാത്തു.