ദോഹ: ആദ്യ മത്സരത്തിൽ ജപ്പാനോടു വഴങ്ങിയ തോൽവിയാണു (2-1) ഖത്തറിൽ ജർമനിക്കു തിരിച്ചടിയായത്. രണ്ടാം മത്സരത്തിൽ സ്പെയിനിനെതിരേ സമനിലയിൽ കുടുങ്ങിയതോടെ പ്രീക്വാർട്ടറിൽ കടക്കാൻ ജർമനിക്കു കോസ്റ്ററിക്കയ്ക്കെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിൽ ജയം അനിവാര്യമായ സ്ഥിതി.
സ്പെയ്ൻ-ജപ്പാൻ മത്സരഫലവും നിർണായകമായി. കോസ്റ്ററിക്കയെ ജർമനി തകർത്തു. എന്നാൽ അവർക്കായി ഖത്തർ കാത്തുവച്ചത് മറ്റൊന്നായിരുന്നു. മുൻ ലോകജേതാക്കളായ സ്പെയ്നിനു ജപ്പാനോടു ഞെട്ടിക്കുന്ന തോൽവി. നിർഭാഗ്യത്തിന്റെ കളിയിൽ ജർമനിക്കു മടക്കം.
റഷ്യന്ശാപം മാറാതെ
നാലു തവണ ലോക ചാന്പ്യന്മാരായ ജർമനി, തുടർച്ചയായ രണ്ടാം ലോകകപ്പിലാണു ഗ്രൂപ്പ് ഘട്ടത്തിൽത്തന്നെ പുറത്താകുന്നത്. 2014ൽ ബ്രസീലിൽ നടന്ന ലോകകപ്പിൽ കിരീടം നേടിയ ജർമനിക്കു പക്ഷേ, 2018ൽ റഷ്യയിലും ഇപ്പോൾ ഖത്തറിലും അടിപതറി.
ജപ്പാനെതിരേ അവസരം സൃഷ്ടിക്കുന്നതിൽ ജർമനിയായിരുന്നു ബഹുദൂരം മുന്നിൽ. മൈതാനം നിറഞ്ഞു, കളി നയിച്ചു മുന്നിൽനിന്നിട്ടും അവ ഗോളാക്കുന്നതിൽ ടീം പരാജയമായി. മറുവശത്ത്, കിട്ടിയ അർധാവസരങ്ങൾ മുതലെടുത്തു ജപ്പാൻ സ്കോർ ചെയ്തു ജയവുമായി പ്രീക്വാർട്ടർ ബർത്തുമൊപ്പിച്ചു മടങ്ങി.
കളിയിലല്ലേ കാര്യം?
ജപ്പാനെതിരായ മത്സരത്തിനുമുന്പ് ജർമനി ഫിഫയ്ക്കെതിരേ വായടച്ചു പ്രതിഷേധിച്ചിരുന്നു. വണ് ലവ് ആം ബാൻഡ് ഫിഫ വിലക്കിയപ്പോഴാണു ജർമനി ഫോട്ടോസെഷനിടെ വായ മൂടി പ്രതിഷേധിച്ചത്. ജർമനിയോടു പ്രതിഷേധിക്കേണ്ടെന്നും ഫുട്ബോൾ കളത്തിൽ രാഷ്ട്രീയം പാടില്ലെന്നും ഫിഫ തറപ്പിച്ചു പറഞ്ഞു.
ആ കളി ജർമനി പരാജയപ്പെട്ടു. രണ്ടാം കളിയിൽ സ്പെയിനോട് സമനില നേടിയെങ്കിലും പഴയ ജർമനിയായിരുന്നില്ല ആ ടീം. അവസാന ഗ്രൂപ്പ് മത്സരത്തിൽ കോസ്റ്റിക്കയ്ക്കെതിരേ ജയിച്ചെങ്കിലും ആ ജയംകൊണ്ട് ഒരുപകാരവും ഉണ്ടായില്ല.
എന്തായാലും പുറത്താകലിന്റെ പേരിൽ ജർമനിയെ കളിയാക്കുകയാണു ഖത്തറുകൾപ്പെടെയുള്ള ജർമൻവിരുദ്ധർ. രാഷ്ട്രീയത്തിനൊപ്പം കളികൂടെ നോക്കിയിരുന്നെങ്കിൽ നന്നായേനെ എന്നാണ് ഇവരുടെ പരിഹാസം.
സ്പെയ്ൻ-ജപ്പാൻ മത്സരഫലവും നിർണായകമായി. കോസ്റ്ററിക്കയെ ജർമനി തകർത്തു. എന്നാൽ അവർക്കായി ഖത്തർ കാത്തുവച്ചത് മറ്റൊന്നായിരുന്നു. മുൻ ലോകജേതാക്കളായ സ്പെയ്നിനു ജപ്പാനോടു ഞെട്ടിക്കുന്ന തോൽവി. നിർഭാഗ്യത്തിന്റെ കളിയിൽ ജർമനിക്കു മടക്കം.
റഷ്യന്ശാപം മാറാതെ
നാലു തവണ ലോക ചാന്പ്യന്മാരായ ജർമനി, തുടർച്ചയായ രണ്ടാം ലോകകപ്പിലാണു ഗ്രൂപ്പ് ഘട്ടത്തിൽത്തന്നെ പുറത്താകുന്നത്. 2014ൽ ബ്രസീലിൽ നടന്ന ലോകകപ്പിൽ കിരീടം നേടിയ ജർമനിക്കു പക്ഷേ, 2018ൽ റഷ്യയിലും ഇപ്പോൾ ഖത്തറിലും അടിപതറി.
ജപ്പാനെതിരേ അവസരം സൃഷ്ടിക്കുന്നതിൽ ജർമനിയായിരുന്നു ബഹുദൂരം മുന്നിൽ. മൈതാനം നിറഞ്ഞു, കളി നയിച്ചു മുന്നിൽനിന്നിട്ടും അവ ഗോളാക്കുന്നതിൽ ടീം പരാജയമായി. മറുവശത്ത്, കിട്ടിയ അർധാവസരങ്ങൾ മുതലെടുത്തു ജപ്പാൻ സ്കോർ ചെയ്തു ജയവുമായി പ്രീക്വാർട്ടർ ബർത്തുമൊപ്പിച്ചു മടങ്ങി.
കളിയിലല്ലേ കാര്യം?
ജപ്പാനെതിരായ മത്സരത്തിനുമുന്പ് ജർമനി ഫിഫയ്ക്കെതിരേ വായടച്ചു പ്രതിഷേധിച്ചിരുന്നു. വണ് ലവ് ആം ബാൻഡ് ഫിഫ വിലക്കിയപ്പോഴാണു ജർമനി ഫോട്ടോസെഷനിടെ വായ മൂടി പ്രതിഷേധിച്ചത്. ജർമനിയോടു പ്രതിഷേധിക്കേണ്ടെന്നും ഫുട്ബോൾ കളത്തിൽ രാഷ്ട്രീയം പാടില്ലെന്നും ഫിഫ തറപ്പിച്ചു പറഞ്ഞു.
ആ കളി ജർമനി പരാജയപ്പെട്ടു. രണ്ടാം കളിയിൽ സ്പെയിനോട് സമനില നേടിയെങ്കിലും പഴയ ജർമനിയായിരുന്നില്ല ആ ടീം. അവസാന ഗ്രൂപ്പ് മത്സരത്തിൽ കോസ്റ്റിക്കയ്ക്കെതിരേ ജയിച്ചെങ്കിലും ആ ജയംകൊണ്ട് ഒരുപകാരവും ഉണ്ടായില്ല.
എന്തായാലും പുറത്താകലിന്റെ പേരിൽ ജർമനിയെ കളിയാക്കുകയാണു ഖത്തറുകൾപ്പെടെയുള്ള ജർമൻവിരുദ്ധർ. രാഷ്ട്രീയത്തിനൊപ്പം കളികൂടെ നോക്കിയിരുന്നെങ്കിൽ നന്നായേനെ എന്നാണ് ഇവരുടെ പരിഹാസം.