ദോഹ: മിറാക്കിൾപോലെ മൊറോക്കോയുടെ ലോകകപ്പ് നോക്കൗട്ട് പ്രവേശം. ഖത്തർ ലോകകപ്പ് ഫുട്ബോൾ ഗ്രൂപ്പ് എഫിലെ നിർണായക മത്സരത്തിൽ 2-1ന് കാനഡയെ കീഴടക്കിയാണ് മൊറോക്കോ ഗ്രൂപ്പ് ചാന്പ്യ·ാരായി പ്രീക്വാർട്ടറിൽ പ്രവേശിച്ചത്.
1986നുശേഷം മൊറോക്കോ ഇതാദ്യമായാണ് മൊറോക്കോ നോക്കൗട്ടിൽ കടക്കുന്നത്. ലോകകപ്പിൽ മൊറോക്കോയുടെ രണ്ടാമത് മാത്രം പ്രീക്വാർട്ടർ.
മത്സരത്തിന്റെ നാലാം മിനിറ്റിൽ ഹക്കിം സിയെച്ചിലൂടെ മൊറോക്കോ ലീഡ് നേടി. 23-ാം മിനിറ്റിൽ യൂസഫ് എൻനെസ്രിയിലൂടെ മൊറോക്കോ ലീഡ് 2-0ൽ എത്തിച്ച് ജയം ഉറപ്പിച്ചു. എന്നാൽ, 40-ാം മിനിറ്റിൽ നയെഫ് അഗ്വേർഡിന്റെ സെൽഫ് ഗോളിലൂടെ കാനഡയുടെ കടം 2-1 ആയി ചുരുങ്ങി. രണ്ടാം പകുതിയിൽ റൈഡുകൾ ഏറെ നടന്നെങ്കിലും ഗോൾ മാത്രം അകന്നുനിന്നു.
വൻവീഴ്ച
ഖത്തർ ലോകകപ്പ് ഫേവറിറ്റുകളായി എത്തിയ ഫിഫ ലോക രണ്ടാം നന്പറുകാരായ ബെൽജിയം ഗ്രൂപ്പ് ഘട്ടത്തിൽ പുറത്ത്. ഗ്രൂപ്പ് എഫിലെ നിർണായക മത്സരത്തിൽ ക്രൊയേഷ്യയോട് ഗോൾ രഹിത സമനില വഴങ്ങിയതോടെയാണ് ബെൽജിയത്തിന്റെ പതനം പൂർത്തിയായത്.
ഗ്രൂപ്പിൽ കാനഡയ്ക്ക് എതിരേ മാത്രമാണ് ബെൽജിയത്തിനു (1-0) ജയിക്കാൻ സാധിച്ചത്. ഈ ലോകകപ്പിൽ ബെൽജിയം നേടിയ ഏക ഗോളും അതാണ്. 2018 റഷ്യൻ ലോകകപ്പിലെ സെമി ഫൈനലിസ്റ്റുകളായിരുന്നു ബെൽജിയം.
1998നുശേഷം ആദ്യമായാണ് ബെൽജിയം ലോകകപ്പ് നോക്കൗട്ടിൽ പ്രവേശിക്കാതെ മടങ്ങിയത്.
1986നുശേഷം മൊറോക്കോ ഇതാദ്യമായാണ് മൊറോക്കോ നോക്കൗട്ടിൽ കടക്കുന്നത്. ലോകകപ്പിൽ മൊറോക്കോയുടെ രണ്ടാമത് മാത്രം പ്രീക്വാർട്ടർ.
മത്സരത്തിന്റെ നാലാം മിനിറ്റിൽ ഹക്കിം സിയെച്ചിലൂടെ മൊറോക്കോ ലീഡ് നേടി. 23-ാം മിനിറ്റിൽ യൂസഫ് എൻനെസ്രിയിലൂടെ മൊറോക്കോ ലീഡ് 2-0ൽ എത്തിച്ച് ജയം ഉറപ്പിച്ചു. എന്നാൽ, 40-ാം മിനിറ്റിൽ നയെഫ് അഗ്വേർഡിന്റെ സെൽഫ് ഗോളിലൂടെ കാനഡയുടെ കടം 2-1 ആയി ചുരുങ്ങി. രണ്ടാം പകുതിയിൽ റൈഡുകൾ ഏറെ നടന്നെങ്കിലും ഗോൾ മാത്രം അകന്നുനിന്നു.
വൻവീഴ്ച
ഖത്തർ ലോകകപ്പ് ഫേവറിറ്റുകളായി എത്തിയ ഫിഫ ലോക രണ്ടാം നന്പറുകാരായ ബെൽജിയം ഗ്രൂപ്പ് ഘട്ടത്തിൽ പുറത്ത്. ഗ്രൂപ്പ് എഫിലെ നിർണായക മത്സരത്തിൽ ക്രൊയേഷ്യയോട് ഗോൾ രഹിത സമനില വഴങ്ങിയതോടെയാണ് ബെൽജിയത്തിന്റെ പതനം പൂർത്തിയായത്.
ഗ്രൂപ്പിൽ കാനഡയ്ക്ക് എതിരേ മാത്രമാണ് ബെൽജിയത്തിനു (1-0) ജയിക്കാൻ സാധിച്ചത്. ഈ ലോകകപ്പിൽ ബെൽജിയം നേടിയ ഏക ഗോളും അതാണ്. 2018 റഷ്യൻ ലോകകപ്പിലെ സെമി ഫൈനലിസ്റ്റുകളായിരുന്നു ബെൽജിയം.
1998നുശേഷം ആദ്യമായാണ് ബെൽജിയം ലോകകപ്പ് നോക്കൗട്ടിൽ പ്രവേശിക്കാതെ മടങ്ങിയത്.