ദോഹയിൽനിന്ന് ബിനോയ് ജോണ് മങ്കൊന്പ്
അർജന്റീനയിൽനിന്നെത്തിയ 70 വയസുള്ള, പ്രായാധിക്യം ബാധിച്ചിട്ടും ഫുട്ബോൾ ആവേശം ഒട്ടുംചോരാത്ത ഒരു ആരാധകനെ കണ്ടുമുട്ടി. പേര് മിഖായേൽ. കൈയിൽ ഒരു ചെറിയ വടിയുമായി തന്റെ ഏഴാമത്തെ ലോകകപ്പ് വേദിയിലെത്തി ഫുട്ബോൾദൂതനായ ആ മിഖായേൽ.
ഏതൊക്കെ രാജ്യങ്ങളിൽ വേൾഡ് കപ്പ് കണ്ടിട്ടുണ്ട് എന്നുള്ളതിന്റെ അടയാളമായി അർജന്റൈൻ ദേശീയപതാകയിൽ ഓരോ ആതിഥേയ രാജ്യത്തിന്റെയും പതാകയും ചെറുതായി ആലേഖനം ചെയ്തിട്ടുണ്ട്.
വടിയും കുത്തിപ്പിടിച്ച് മെട്രോയിൽനിന്നു സ്റ്റേഡിയം ലക്ഷ്യമാക്കി നടക്കുകയായിരുന്ന അദ്ദേഹത്തെ പരിചയപ്പെട്ടപ്പോൾ ശരിക്കും അദ്ഭുതപ്പെട്ടുപോയി... ഇതുപോലെയുള്ള ഏഴു ലോകകപ്പ് വേദികൾ... കളി ആസ്വാദനം, അനുഭവപരിചയം... ഒരുപക്ഷേ, ഈ ലോകകപ്പ് കാണാനെത്തിയതിൽ ഏറ്റവും അനുഭവപരിചയമുള്ള ആരാധകനായിരിക്കും മിഖായേൽ അങ്കിൾ.
ലാറ്റിനമേരിക്കക്കാർക്ക് ഇംഗ്ലീഷ് ഭാഷ, പ്രത്യേകിച്ച് അർജന്റീനക്കാർക്ക് ഇംഗ്ലീഷ് അത്ര വേഗം വഴങ്ങാറില്ല. എന്നാൽ, മിഖായേൽ ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്നതു കേട്ട് ഞങ്ങൾ ആശ്ചര്യപ്പെട്ടു പോയി. ഫുട്ബോളിനെക്കുറിച്ചും തന്റെ ലോകകപ്പ് അനുഭവങ്ങളെക്കുറിച്ചും ഒക്കെ അദ്ദേഹം വാചാലനായി.
ഇതിനു മുന്പ് കണ്ട ആറു ലോകകപ്പുകളിൽനിന്ന് എന്തു വ്യത്യാസമാണു ഖത്തറിലുള്ളതെന്ന് മിഖായേലിനോടു ഞങ്ങൾ ചോദിച്ചു. ആതിഥ്യമര്യാദ, സ്റ്റേഡിയങ്ങൾ തമ്മിലുള്ള ദൂരക്കുറവ്, സൗജന്യ യാത്രാസംവിധാനങ്ങൾ, അമിതവിലയില്ലാത്ത ഭക്ഷണശാലകൾ, മികച്ച ട്രാൻസ്പോർട്ട് മാനേജ്മെന്റ് അങ്ങനെ ഓരോന്നായി ആവേശത്തോടെ മിഖായേൽ ഖത്തറിലെ സവിശേഷതകളെക്കുറിച്ചു വാചാലനായി...
അർജന്റീനയിൽനിന്നെത്തിയ 70 വയസുള്ള, പ്രായാധിക്യം ബാധിച്ചിട്ടും ഫുട്ബോൾ ആവേശം ഒട്ടുംചോരാത്ത ഒരു ആരാധകനെ കണ്ടുമുട്ടി. പേര് മിഖായേൽ. കൈയിൽ ഒരു ചെറിയ വടിയുമായി തന്റെ ഏഴാമത്തെ ലോകകപ്പ് വേദിയിലെത്തി ഫുട്ബോൾദൂതനായ ആ മിഖായേൽ.
ഏതൊക്കെ രാജ്യങ്ങളിൽ വേൾഡ് കപ്പ് കണ്ടിട്ടുണ്ട് എന്നുള്ളതിന്റെ അടയാളമായി അർജന്റൈൻ ദേശീയപതാകയിൽ ഓരോ ആതിഥേയ രാജ്യത്തിന്റെയും പതാകയും ചെറുതായി ആലേഖനം ചെയ്തിട്ടുണ്ട്.
വടിയും കുത്തിപ്പിടിച്ച് മെട്രോയിൽനിന്നു സ്റ്റേഡിയം ലക്ഷ്യമാക്കി നടക്കുകയായിരുന്ന അദ്ദേഹത്തെ പരിചയപ്പെട്ടപ്പോൾ ശരിക്കും അദ്ഭുതപ്പെട്ടുപോയി... ഇതുപോലെയുള്ള ഏഴു ലോകകപ്പ് വേദികൾ... കളി ആസ്വാദനം, അനുഭവപരിചയം... ഒരുപക്ഷേ, ഈ ലോകകപ്പ് കാണാനെത്തിയതിൽ ഏറ്റവും അനുഭവപരിചയമുള്ള ആരാധകനായിരിക്കും മിഖായേൽ അങ്കിൾ.
ലാറ്റിനമേരിക്കക്കാർക്ക് ഇംഗ്ലീഷ് ഭാഷ, പ്രത്യേകിച്ച് അർജന്റീനക്കാർക്ക് ഇംഗ്ലീഷ് അത്ര വേഗം വഴങ്ങാറില്ല. എന്നാൽ, മിഖായേൽ ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്നതു കേട്ട് ഞങ്ങൾ ആശ്ചര്യപ്പെട്ടു പോയി. ഫുട്ബോളിനെക്കുറിച്ചും തന്റെ ലോകകപ്പ് അനുഭവങ്ങളെക്കുറിച്ചും ഒക്കെ അദ്ദേഹം വാചാലനായി.
ഇതിനു മുന്പ് കണ്ട ആറു ലോകകപ്പുകളിൽനിന്ന് എന്തു വ്യത്യാസമാണു ഖത്തറിലുള്ളതെന്ന് മിഖായേലിനോടു ഞങ്ങൾ ചോദിച്ചു. ആതിഥ്യമര്യാദ, സ്റ്റേഡിയങ്ങൾ തമ്മിലുള്ള ദൂരക്കുറവ്, സൗജന്യ യാത്രാസംവിധാനങ്ങൾ, അമിതവിലയില്ലാത്ത ഭക്ഷണശാലകൾ, മികച്ച ട്രാൻസ്പോർട്ട് മാനേജ്മെന്റ് അങ്ങനെ ഓരോന്നായി ആവേശത്തോടെ മിഖായേൽ ഖത്തറിലെ സവിശേഷതകളെക്കുറിച്ചു വാചാലനായി...