ദോഹ: പോളണ്ടിനെതിരായ ലോകകപ്പ് മത്സരത്തിന്റെ 39-ാം മിനിറ്റിൽ അർജന്റീനയ്ക്കു ലഭിച്ച പെനൽറ്റിയെച്ചൊല്ലി വിവാദങ്ങൾ നടക്കുന്നുണ്ട്. പോളിഷ് ഗോൾകീപ്പർ വോയ്സ്യച് സ്റ്റെസ്നെ ലയണൽ മെസിയെ ബോക്സിൽ വീഴ്ത്തിയതിനെത്തുടർന്നു വാർ പരിശോധനയ്ക്കുശേഷം റഫറി പെനൽറ്റി അനുവദിക്കുകയായിരുന്നു.
റഫറി വാർ പരിശോധിക്കുന്നതിനിടയിൽ താൻ മെസിയുമായി പന്തയംവെച്ചിരുന്നുവെന്ന് സ്റ്റെസ്നെ മത്സരശേഷം വെളിപ്പെടുത്തി. ആ ഫൗളിന് ഒരിക്കലും പെനൽറ്റി അനുവദിക്കില്ലെന്നു പറഞ്ഞാണ് 100 യൂറോയ്ക്കു മെസിയോടു ബെറ്റ് വച്ചതെന്നു സ്റ്റെസ്നെ പറഞ്ഞു. പക്ഷേ, റഫറി പെനൽറ്റി അനുവദിച്ചു.
പന്തയത്തിൽ താൻ പരാജയപ്പെട്ടെന്നും കൈയിൽ ധാരാളം പണമുള്ളതിനാൽ മെസി ആ ബെറ്റ് തുക ചോദിച്ചുവരില്ലെന്നാണു തന്റെ പ്രതീക്ഷയെന്നും സ്റ്റെസ്നെ മത്സരശേഷം പറഞ്ഞു.
ലോകകപ്പിൽ വാതുവയ്പ് അനുവദനീയമല്ലെന്നതിനാൽ ചിലപ്പോൾ തനിക്കു വിലക്കു കിട്ടുയേക്കാമെന്നും തമാശരൂപേണ സ്റ്റെസ്നെ കൂട്ടിച്ചേർത്തു. ലയണൽ മെസിയെടുത്ത ആ പെനൽറ്റി സ്റ്റെസ്നെ തട്ടിയകറ്റിയിരുന്നു.
റഫറി വാർ പരിശോധിക്കുന്നതിനിടയിൽ താൻ മെസിയുമായി പന്തയംവെച്ചിരുന്നുവെന്ന് സ്റ്റെസ്നെ മത്സരശേഷം വെളിപ്പെടുത്തി. ആ ഫൗളിന് ഒരിക്കലും പെനൽറ്റി അനുവദിക്കില്ലെന്നു പറഞ്ഞാണ് 100 യൂറോയ്ക്കു മെസിയോടു ബെറ്റ് വച്ചതെന്നു സ്റ്റെസ്നെ പറഞ്ഞു. പക്ഷേ, റഫറി പെനൽറ്റി അനുവദിച്ചു.
പന്തയത്തിൽ താൻ പരാജയപ്പെട്ടെന്നും കൈയിൽ ധാരാളം പണമുള്ളതിനാൽ മെസി ആ ബെറ്റ് തുക ചോദിച്ചുവരില്ലെന്നാണു തന്റെ പ്രതീക്ഷയെന്നും സ്റ്റെസ്നെ മത്സരശേഷം പറഞ്ഞു.
ലോകകപ്പിൽ വാതുവയ്പ് അനുവദനീയമല്ലെന്നതിനാൽ ചിലപ്പോൾ തനിക്കു വിലക്കു കിട്ടുയേക്കാമെന്നും തമാശരൂപേണ സ്റ്റെസ്നെ കൂട്ടിച്ചേർത്തു. ലയണൽ മെസിയെടുത്ത ആ പെനൽറ്റി സ്റ്റെസ്നെ തട്ടിയകറ്റിയിരുന്നു.