ദോഹ: പോളണ്ടിനെതിരായ നിർണായക ഗ്രൂപ്പ് മത്സരത്തിൽ സൂപ്പർതാരം ലയണൽ മെസി ആദ്യ പകുതിയിൽ പെനൽറ്റി പാഴാക്കിയത് അർജന്റീനയെ സംബന്ധിച്ചു ശുഭസൂചനയോ? മെസിപ്പട പ്രീക്വാർട്ടറിൽ കടന്നതിനു പിന്നാലെ, സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന ചോദ്യമാണിത്.
ചരിത്രവഴികളിൽനിന്നുള്ള ഏടുകൾ കടമെടുത്താണ് ആരാധകർ ഈ ചോദ്യത്തിന് ഉത്തരം നൽകുന്നത്. ഫിഫ ലോകകപ്പിന്റെ ചരിത്രത്തിൽ അർജന്റീന കിരീടം ചൂടിയതു രണ്ടു തവണയാണ്; 1978, 1986 വർഷങ്ങളിൽ. ആ രണ്ടു ലോകകപ്പുകളിലും വിഖ്യാതമായ രണ്ടു പെനൽറ്റി നഷ്ടങ്ങളുണ്ടായി.
1978 ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നാം മത്സരത്തിൽ സൂപ്പർതാരം മരിയോ കെംപസിന്റെ പെനൽറ്റി നഷ്ടമാണ് ഇതിൽ ആദ്യത്തേത്. അന്ന് ഇറ്റലിക്കെതിരായ മത്സരത്തിൽ കെംപസ് പെനൽറ്റി നഷ്ടമാക്കിയതോടെ മത്സരം അർജന്റീന ഏകപക്ഷീയമായ ഒരു ഗോളിനു തോറ്റു. പിന്നീട് മുന്നേറി ഫൈനലിൽ കടന്ന അർജന്റീന, കെംപസിന്റെ ഇരട്ടഗോൾ മികവിൽ ഹോളണ്ടിനെ തോൽപ്പിച്ച് ആദ്യ ലോകകപ്പ് കിരീടത്തിൽ മുത്തമിട്ടു.
1986ലെ ലോകകപ്പാണു പെനൽറ്റി നഷ്ടത്തിന്റെ ചരിത്രമുറങ്ങുന്ന രണ്ടാം ഏട്. അന്നു ഗ്രൂപ്പിലെ മൂന്നാം മത്സരത്തിൽ പെനൽറ്റി നഷ്ടമാക്കിയത് സൂപ്പർ താരം ഡീയേഗോ മാറഡോണ.
ബൾഗേറിയയ്ക്കെതിരായ മത്സരത്തിൽ മാറഡോണ പെനൽറ്റി പാഴാക്കിയെങ്കിലും, മത്സരം അർജന്റീന ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കു ജയിച്ചു. ആ ലോകകപ്പിൽ ഐതിഹാസിക പ്രകടനം കാഴ്ചവച്ച മാറഡോണയുടെ അർജന്റീന, ഫൈനലിൽ പശ്ചിമ ജർമനിയെ രണ്ടിനെതിരേ മൂന്നു ഗോളുകൾക്കു തോൽപ്പിച്ചു കിരീടവും ചൂടി.
ഈ രണ്ടു ലോകകപ്പ് നേട്ടങ്ങളിലും മൂന്നാം മത്സരത്തിൽ സൂപ്പർതാരങ്ങൾ പെനൽറ്റി നഷ്ടമാക്കിയതിനു സമാനമായ കാഴ്ചയാണു ഖത്തർ ലോകകപ്പിലെ അർജന്റീനയുടെ മൂന്നാം മത്സരത്തിൽ കണ്ടത്.
മത്സരത്തിന്റെ 39-ാം മിനിറ്റിൽ ലഭിച്ച പെനൽറ്റി മെസി പാഴാക്കി. മെസിയുടെ ഷോട്ട് പോളിഷ് ഗോളി വോയ്സ്യച് സ്റ്റെസ്നെ തട്ടിയകറ്റുകയായിരുന്നു. ഇതിനു പിന്നാലെയാണു ചരിത്രം തോണ്ടിയെടുത്ത് അർജന്റീനയുടെ കിരീടപ്രതീക്ഷകൾക്ക് ആരാധകർ ഉൗർജം പകരുന്നത്.
ചരിത്രവഴികളിൽനിന്നുള്ള ഏടുകൾ കടമെടുത്താണ് ആരാധകർ ഈ ചോദ്യത്തിന് ഉത്തരം നൽകുന്നത്. ഫിഫ ലോകകപ്പിന്റെ ചരിത്രത്തിൽ അർജന്റീന കിരീടം ചൂടിയതു രണ്ടു തവണയാണ്; 1978, 1986 വർഷങ്ങളിൽ. ആ രണ്ടു ലോകകപ്പുകളിലും വിഖ്യാതമായ രണ്ടു പെനൽറ്റി നഷ്ടങ്ങളുണ്ടായി.
1978 ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നാം മത്സരത്തിൽ സൂപ്പർതാരം മരിയോ കെംപസിന്റെ പെനൽറ്റി നഷ്ടമാണ് ഇതിൽ ആദ്യത്തേത്. അന്ന് ഇറ്റലിക്കെതിരായ മത്സരത്തിൽ കെംപസ് പെനൽറ്റി നഷ്ടമാക്കിയതോടെ മത്സരം അർജന്റീന ഏകപക്ഷീയമായ ഒരു ഗോളിനു തോറ്റു. പിന്നീട് മുന്നേറി ഫൈനലിൽ കടന്ന അർജന്റീന, കെംപസിന്റെ ഇരട്ടഗോൾ മികവിൽ ഹോളണ്ടിനെ തോൽപ്പിച്ച് ആദ്യ ലോകകപ്പ് കിരീടത്തിൽ മുത്തമിട്ടു.
1986ലെ ലോകകപ്പാണു പെനൽറ്റി നഷ്ടത്തിന്റെ ചരിത്രമുറങ്ങുന്ന രണ്ടാം ഏട്. അന്നു ഗ്രൂപ്പിലെ മൂന്നാം മത്സരത്തിൽ പെനൽറ്റി നഷ്ടമാക്കിയത് സൂപ്പർ താരം ഡീയേഗോ മാറഡോണ.
ബൾഗേറിയയ്ക്കെതിരായ മത്സരത്തിൽ മാറഡോണ പെനൽറ്റി പാഴാക്കിയെങ്കിലും, മത്സരം അർജന്റീന ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കു ജയിച്ചു. ആ ലോകകപ്പിൽ ഐതിഹാസിക പ്രകടനം കാഴ്ചവച്ച മാറഡോണയുടെ അർജന്റീന, ഫൈനലിൽ പശ്ചിമ ജർമനിയെ രണ്ടിനെതിരേ മൂന്നു ഗോളുകൾക്കു തോൽപ്പിച്ചു കിരീടവും ചൂടി.
ഈ രണ്ടു ലോകകപ്പ് നേട്ടങ്ങളിലും മൂന്നാം മത്സരത്തിൽ സൂപ്പർതാരങ്ങൾ പെനൽറ്റി നഷ്ടമാക്കിയതിനു സമാനമായ കാഴ്ചയാണു ഖത്തർ ലോകകപ്പിലെ അർജന്റീനയുടെ മൂന്നാം മത്സരത്തിൽ കണ്ടത്.
മത്സരത്തിന്റെ 39-ാം മിനിറ്റിൽ ലഭിച്ച പെനൽറ്റി മെസി പാഴാക്കി. മെസിയുടെ ഷോട്ട് പോളിഷ് ഗോളി വോയ്സ്യച് സ്റ്റെസ്നെ തട്ടിയകറ്റുകയായിരുന്നു. ഇതിനു പിന്നാലെയാണു ചരിത്രം തോണ്ടിയെടുത്ത് അർജന്റീനയുടെ കിരീടപ്രതീക്ഷകൾക്ക് ആരാധകർ ഉൗർജം പകരുന്നത്.