മെക്സിക്കോ സിറ്റി: ലയണൽ മെസിക്കെതിരായ ഭീഷണിയിൽ മാപ്പുപറഞ്ഞു മെക്സിക്കൻ ബോക്സർ കാൻസെലോ അൽവാരസ്. രാജ്യത്തോടുള്ള ഇഷ്ടംകാരണം താൻ എടുത്തുചാടി അഭിപ്രായപ്രകടനം നടത്തിയതാണെന്നു പറഞ്ഞ അൽവാരസ്, തന്റെ പരാമർശത്തിനു ലയണൽ മെസിയോടും അർജന്റീനയിലെ ജനങ്ങളോടും മാപ്പുചോദിച്ചു.
മെക്സിക്കോയ്ക്കെതിരായ ജയത്തിനുശേഷം അർജന്റീനയുടെ ഡ്രസിംഗ് റൂമിൽ നടന്ന ആഘോഷത്തിനിടെ മെസി മെക്സിക്കൻ ജേഴ്സിയെ നിലത്തിട്ടു ചവിട്ടി അപമാനിച്ചെന്നായിരുന്നു അൽവാരസിന്റെ ആരോപണം. തന്റെ മുന്നിൽവന്നു പെടാതിരിക്കാൻ മെസി ശ്രമിക്കണമെന്ന ഭീഷണിയും അൽവാരസ് മുഴക്കി. എന്നാൽ വിവാദം അനാവശ്യമാണെന്നുപറഞ്ഞു മെക്സിക്കൻ ഫുട്ബോൾ ടീം ക്യാപറ്റൻ തന്നെ അൽവാരസിനെ തള്ളിക്കളഞ്ഞു. ഇതിനു പിന്നാലെയാണ് അൽവാസരിന്റെ മാപ്പുപറച്ചിൽ.
അതേസമയം, താൻ മെക്സിക്കൻ ജേഴ്സിയെ അപമാനിച്ചിട്ടില്ലെന്ന്, പോളണ്ടിനെതിരായ മത്സരശേഷം മെസി പ്രതികരിച്ചു. വിവാദങ്ങൾ തെറ്റിദ്ധാരണയുടെ പുറത്താണെന്നും താൻ മാപ്പു പറയേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മെക്സിക്കോയ്ക്കെതിരായ ജയത്തിനുശേഷം അർജന്റീനയുടെ ഡ്രസിംഗ് റൂമിൽ നടന്ന ആഘോഷത്തിനിടെ മെസി മെക്സിക്കൻ ജേഴ്സിയെ നിലത്തിട്ടു ചവിട്ടി അപമാനിച്ചെന്നായിരുന്നു അൽവാരസിന്റെ ആരോപണം. തന്റെ മുന്നിൽവന്നു പെടാതിരിക്കാൻ മെസി ശ്രമിക്കണമെന്ന ഭീഷണിയും അൽവാരസ് മുഴക്കി. എന്നാൽ വിവാദം അനാവശ്യമാണെന്നുപറഞ്ഞു മെക്സിക്കൻ ഫുട്ബോൾ ടീം ക്യാപറ്റൻ തന്നെ അൽവാരസിനെ തള്ളിക്കളഞ്ഞു. ഇതിനു പിന്നാലെയാണ് അൽവാസരിന്റെ മാപ്പുപറച്ചിൽ.
അതേസമയം, താൻ മെക്സിക്കൻ ജേഴ്സിയെ അപമാനിച്ചിട്ടില്ലെന്ന്, പോളണ്ടിനെതിരായ മത്സരശേഷം മെസി പ്രതികരിച്ചു. വിവാദങ്ങൾ തെറ്റിദ്ധാരണയുടെ പുറത്താണെന്നും താൻ മാപ്പു പറയേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.