ഏത് സൂപ്പർ താരത്തിന്റെയും ടീമിന്റെയും ആരാധകരാണെങ്കിലും ഒരു പക്ഷേ ജർമനി പ്രീക്വാർട്ടറിൽ കടക്കണേ എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടാകാം, ജർമൻ ആരാധകർ ആയതുകൊണ്ടല്ല, ഫുട്ബോൾ പ്രേമി ആയതുകൊണ്ട്. അതിന്റെ കാരണം ഒന്നു മാത്രം, ജമാൽ മുസ്യാല എന്ന 19കാരൻ!
ഖത്തർ ലോകകപ്പ് ഗ്രൂപ്പ് ഇയിൽ ഇന്നു നടക്കുന്ന നിർണായക മത്സരത്തിൽ കോസ്റ്റാറിക്കയ്ക്കെതിരേ ജർമനി വൻ മാർജിനിൽ ജയിക്കേണ്ടത് ഫുട്ബോൾ പ്രേമികളുടെ ആവശ്യമാണ്. ഇല്ലെങ്കിൽ ഈ ലോകകപ്പിൽ ഇനി ജമാൽ മുസ്യാല എന്ന കൗമാരക്കാരന്റെ മനോഹരവും ഭാവനാസന്പന്നവും ചടുലവുമായ നീക്കങ്ങൾ ഉണ്ടാകില്ല...
സ്പെയ്നിന് എതിരായ മത്സരത്തിൽ പെദ്രിയെയും ഗാവിയെയും കബളിപ്പിച്ച് അവർക്കിടയിലൂടെ പന്തുമായി മുന്നേറിയ ജമാൽ മുസ്യാലയെ, ഒരുഘട്ടത്തിൽ വെട്ടിവീഴ്ത്തി സെർജിയോ ബുസ്ക്വെറ്റ്സ് മഞ്ഞക്കാർഡ് കണ്ടത് കാൽപ്പന്ത് പ്രേമികൾക്ക് ആവേശത്തോടെമാത്രമേ ഓർക്കാനാകൂ. അത്രയ്ക്കു സുന്ദരമാണ് മുസ്യാലയുടെ കളി. ജർമനിയിൽ ജനിച്ച് ഇംഗ്ലണ്ടിൽ വളർന്ന്, ഇംഗ്ലണ്ടിനെയാണെനിക്ക് ഇഷ്ടം എന്നു പറയുന്നവനാണു മുസ്യാല എന്നതും ശ്രദ്ധേയം. ഇംഗ്ലണ്ടിനായി അണ്ടർ 15, 16, 17, 21 വിഭാഗങ്ങളിൽ ബൂട്ടണിഞ്ഞ ചരിത്രവും ഈ കൗമാരക്കാരനു സ്വന്തം.
ജർമനി x കോസ്റ്റാറിക്ക, 12.30 am
ജപ്പാനോട് അപ്രതീക്ഷിത തോൽവി വഴങ്ങിയാണ് ജർമനി 2022 ഖത്തർ ലോകകപ്പ് തുടങ്ങിയത്. ഒരു ഗോളിനു മുന്നിട്ടുനിന്നശേഷം ജപ്പാനോടു പരാജയപ്പെട്ട ജർമനിയെ അല്ലായിരുന്നു സ്പെയ്നിന് എതിരേ രണ്ടാം മത്സരത്തിൽ കണ്ടത്. കോസ്റ്റാറിക്കയെ 0-7നു തകർത്ത സ്പെയ്നിനെ ജർമനി 1-1ൽ തളച്ചു.
ഇന്ന് ഗ്രൂപ്പിലെ നിർണായക പോരാട്ടത്തിൽ ജർമനി കോസ്റ്റാറിക്കയ്ക്ക് എതിരേ ഇറങ്ങും. അൽ ബയാത് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 12.30നാണ് മത്സരം. ജയിച്ചാൽ ജർമനിക്കു പ്രീക്വാർട്ടറിൽ കടക്കാം. ജപ്പാനെ കീഴടക്കിയ കോസ്റ്റാറിക്കയ്ക്കും പ്രീക്വാർട്ടർ സാധ്യതയുണ്ട്. അതുകൊണ്ട് മത്സരം തീപാറും. ലോകകപ്പ് വേദിയിൽ 2006ലാണ് ഇരു ടീമും നേർക്കുനേർ ഇറങ്ങിയത്. അന്ന് 4-2ന് ജർമനി ജയിച്ചിരുന്നു.
ജപ്പാൻ x സ്പെയ്ൻ, 12.30 am
ഗ്രൂപ്പ് ഇയിൽ നാല് പോയിന്റുമായി സ്പെയ്ൻ ഒന്നാം സ്ഥാനത്താണ്. മൂന്നു പോയിന്റുള്ള ജപ്പാൻ രണ്ടാമതും. ജയിച്ചാൽ ജപ്പാനു പ്രീക്വാർട്ടറിൽ കടക്കാം. സ്പെയ്നിനു സമനില ലഭിച്ചാലും മതി.
ഒന്നും നഷ്ടപ്പെടാനില്ലാത്ത സാമുറായികൾ കൈമെയ് മറന്ന് പോരാടും എന്നുറപ്പ്. സമനിലയാണു ഫലമെങ്കിൽ ഗ്രൂപ്പിലെ മറ്റൊരു പോരാട്ടമായ ജർമനി x കോസ്റ്റാറിക്ക കളിയെ ആശ്രയിച്ചായിരിക്കും ഗ്രൂപ്പിൽനിന്ന് ആരൊക്കെ പ്രീക്വാർട്ടറിൽ കടക്കും എന്ന് തീരുമാനമാകുക. ഫിഫ ലോകകപ്പിൽ സ്പെയ്നും ജപ്പാനും നേർക്കുനേർ ഇറങ്ങുന്നത് ഇതാദ്യമാണ്.
ഖത്തർ ലോകകപ്പ് ഗ്രൂപ്പ് ഇയിൽ ഇന്നു നടക്കുന്ന നിർണായക മത്സരത്തിൽ കോസ്റ്റാറിക്കയ്ക്കെതിരേ ജർമനി വൻ മാർജിനിൽ ജയിക്കേണ്ടത് ഫുട്ബോൾ പ്രേമികളുടെ ആവശ്യമാണ്. ഇല്ലെങ്കിൽ ഈ ലോകകപ്പിൽ ഇനി ജമാൽ മുസ്യാല എന്ന കൗമാരക്കാരന്റെ മനോഹരവും ഭാവനാസന്പന്നവും ചടുലവുമായ നീക്കങ്ങൾ ഉണ്ടാകില്ല...
സ്പെയ്നിന് എതിരായ മത്സരത്തിൽ പെദ്രിയെയും ഗാവിയെയും കബളിപ്പിച്ച് അവർക്കിടയിലൂടെ പന്തുമായി മുന്നേറിയ ജമാൽ മുസ്യാലയെ, ഒരുഘട്ടത്തിൽ വെട്ടിവീഴ്ത്തി സെർജിയോ ബുസ്ക്വെറ്റ്സ് മഞ്ഞക്കാർഡ് കണ്ടത് കാൽപ്പന്ത് പ്രേമികൾക്ക് ആവേശത്തോടെമാത്രമേ ഓർക്കാനാകൂ. അത്രയ്ക്കു സുന്ദരമാണ് മുസ്യാലയുടെ കളി. ജർമനിയിൽ ജനിച്ച് ഇംഗ്ലണ്ടിൽ വളർന്ന്, ഇംഗ്ലണ്ടിനെയാണെനിക്ക് ഇഷ്ടം എന്നു പറയുന്നവനാണു മുസ്യാല എന്നതും ശ്രദ്ധേയം. ഇംഗ്ലണ്ടിനായി അണ്ടർ 15, 16, 17, 21 വിഭാഗങ്ങളിൽ ബൂട്ടണിഞ്ഞ ചരിത്രവും ഈ കൗമാരക്കാരനു സ്വന്തം.
ജർമനി x കോസ്റ്റാറിക്ക, 12.30 am
ജപ്പാനോട് അപ്രതീക്ഷിത തോൽവി വഴങ്ങിയാണ് ജർമനി 2022 ഖത്തർ ലോകകപ്പ് തുടങ്ങിയത്. ഒരു ഗോളിനു മുന്നിട്ടുനിന്നശേഷം ജപ്പാനോടു പരാജയപ്പെട്ട ജർമനിയെ അല്ലായിരുന്നു സ്പെയ്നിന് എതിരേ രണ്ടാം മത്സരത്തിൽ കണ്ടത്. കോസ്റ്റാറിക്കയെ 0-7നു തകർത്ത സ്പെയ്നിനെ ജർമനി 1-1ൽ തളച്ചു.
ഇന്ന് ഗ്രൂപ്പിലെ നിർണായക പോരാട്ടത്തിൽ ജർമനി കോസ്റ്റാറിക്കയ്ക്ക് എതിരേ ഇറങ്ങും. അൽ ബയാത് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 12.30നാണ് മത്സരം. ജയിച്ചാൽ ജർമനിക്കു പ്രീക്വാർട്ടറിൽ കടക്കാം. ജപ്പാനെ കീഴടക്കിയ കോസ്റ്റാറിക്കയ്ക്കും പ്രീക്വാർട്ടർ സാധ്യതയുണ്ട്. അതുകൊണ്ട് മത്സരം തീപാറും. ലോകകപ്പ് വേദിയിൽ 2006ലാണ് ഇരു ടീമും നേർക്കുനേർ ഇറങ്ങിയത്. അന്ന് 4-2ന് ജർമനി ജയിച്ചിരുന്നു.
ജപ്പാൻ x സ്പെയ്ൻ, 12.30 am
ഗ്രൂപ്പ് ഇയിൽ നാല് പോയിന്റുമായി സ്പെയ്ൻ ഒന്നാം സ്ഥാനത്താണ്. മൂന്നു പോയിന്റുള്ള ജപ്പാൻ രണ്ടാമതും. ജയിച്ചാൽ ജപ്പാനു പ്രീക്വാർട്ടറിൽ കടക്കാം. സ്പെയ്നിനു സമനില ലഭിച്ചാലും മതി.
ഒന്നും നഷ്ടപ്പെടാനില്ലാത്ത സാമുറായികൾ കൈമെയ് മറന്ന് പോരാടും എന്നുറപ്പ്. സമനിലയാണു ഫലമെങ്കിൽ ഗ്രൂപ്പിലെ മറ്റൊരു പോരാട്ടമായ ജർമനി x കോസ്റ്റാറിക്ക കളിയെ ആശ്രയിച്ചായിരിക്കും ഗ്രൂപ്പിൽനിന്ന് ആരൊക്കെ പ്രീക്വാർട്ടറിൽ കടക്കും എന്ന് തീരുമാനമാകുക. ഫിഫ ലോകകപ്പിൽ സ്പെയ്നും ജപ്പാനും നേർക്കുനേർ ഇറങ്ങുന്നത് ഇതാദ്യമാണ്.