ദോഹ: ജേഴ്സി നിലത്തിട്ട് ചവിട്ടിയെന്ന വിവാദത്തിൽ ലയണൽ മെസിക്കു പിന്തുണയുമായി മെക്സിക്കൻ ക്യാപ്റ്റൻ ആന്ദ്രെ ഗ്വർദാദോ. ആ ജേഴ്സി തന്റേതാണെന്നും മെസിയുമായി കൈമാറ്റം ചെയ്തതാണെന്നും ഗ്വർദാദോ പറഞ്ഞു.
‘മെസിയെ എനിക്ക് നന്നായറിയാം. സ്പെയിനിൽ വർഷങ്ങളോളം മെസിയെ നേരിട്ടിട്ടുണ്ട്. എന്റെ മകനൊപ്പം ചിത്രമെടുത്തതുപോലെയുള്ള അത്യപൂർവ നിമിഷങ്ങൾ സമ്മാനിക്കുകയും ചെയ്തിട്ടുണ്ട്.
ഡ്രസിംഗ് റൂമിൽ വിയർത്തു നനഞ്ഞ ജേഴ്സി നിലത്തിടുന്നതു പതിവാണ്. ഡ്രസിംഗ് റൂമിൽ എന്താണു സംഭവിക്കുന്നതെന്ന് വിവാദമുണ്ടാക്കിയ ബോക്സർ കനേലോ അൽവാരസിന് അറിയില്ല. വിവാദം വളരെ ബാലിശമായാണു എനിക്കു തോന്നുന്നത്’- ഗ്വർദാദോ പറഞ്ഞു.
മെക്സിക്കോക്കെതിരായ മത്സരം വിജയിച്ചതിനു പിന്നാലെ ഡ്രസിംഗ് റൂമിൽ മെസിയും സംഘവും ആഘോഷം നടത്തിയതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഈ സമയം മെക്സിക്കോയുടെ ജേഴ്സി മെസി നിലത്തിട്ട് ചവിട്ടിയെന്നായിരുന്നു അൽവാരസിന്റെ ആരോപണം. സംഭവത്തിൽ മെസി പ്രതികരിച്ചിരുന്നില്ല.
‘മെസിയെ എനിക്ക് നന്നായറിയാം. സ്പെയിനിൽ വർഷങ്ങളോളം മെസിയെ നേരിട്ടിട്ടുണ്ട്. എന്റെ മകനൊപ്പം ചിത്രമെടുത്തതുപോലെയുള്ള അത്യപൂർവ നിമിഷങ്ങൾ സമ്മാനിക്കുകയും ചെയ്തിട്ടുണ്ട്.
ഡ്രസിംഗ് റൂമിൽ വിയർത്തു നനഞ്ഞ ജേഴ്സി നിലത്തിടുന്നതു പതിവാണ്. ഡ്രസിംഗ് റൂമിൽ എന്താണു സംഭവിക്കുന്നതെന്ന് വിവാദമുണ്ടാക്കിയ ബോക്സർ കനേലോ അൽവാരസിന് അറിയില്ല. വിവാദം വളരെ ബാലിശമായാണു എനിക്കു തോന്നുന്നത്’- ഗ്വർദാദോ പറഞ്ഞു.
മെക്സിക്കോക്കെതിരായ മത്സരം വിജയിച്ചതിനു പിന്നാലെ ഡ്രസിംഗ് റൂമിൽ മെസിയും സംഘവും ആഘോഷം നടത്തിയതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഈ സമയം മെക്സിക്കോയുടെ ജേഴ്സി മെസി നിലത്തിട്ട് ചവിട്ടിയെന്നായിരുന്നു അൽവാരസിന്റെ ആരോപണം. സംഭവത്തിൽ മെസി പ്രതികരിച്ചിരുന്നില്ല.