സദാചാര ഗുണ്ടകളെ നിലയ്ക്കു നിർത്താൻ സർക്കാർ കർശന നടപടിയെടുക്കണം. സ്ത്രീകളെ കണ്ടാലുടനെ സദാചാരം സടകുടഞ്ഞെണീക്കുന്നവർ വീട്ടിലുള്ളവരെ സംരക്ഷിച്ച് അവിടെയിരുന്നാൽ മതി.
രാത്രിയിൽ നഗരത്തിൽ പെൺകുട്ടികളെ കണ്ടാൽ ഹാലിളകുന്ന സദാചാര ഗുണ്ടകളെ വീട്ടിലിരുത്താൻ സമയം വൈകിക്കഴിഞ്ഞു. കഴിഞ്ഞദിവസം കോട്ടയം നഗരമധ്യത്തിലാണ് പാന്റ്സും ഷർട്ടുമിട്ട പ്രാകൃതന്മാർ അഴിഞ്ഞാടിയത്.
കോളജിലെ ഇലക്ഷൻ ജോലികൾ തീർത്ത് ഭക്ഷണം കഴിക്കാൻ തിരുനക്കര ക്ഷേത്രത്തിനടുത്തുള്ള തട്ടുകടയിലെത്തിയ മൂന്നാം വർഷ ഡിഗ്രി വിദ്യാർഥിനിയെയും സുഹൃത്തിനെയുമാണ് മൂന്നംഗ ഗുണ്ടാസംഘം ക്രൂരമായി മർദിച്ചത്. രാത്രിയിൽ പെൺകുട്ടിയുമായി കറങ്ങിനടക്കുന്നതെന്തിനാണെന്നാണ് സദാചാര ഗുണ്ടകൾക്ക് അറിയേണ്ടിയിരുന്നത്. ഇതു കേരളമാണെന്ന് ഇത്തരക്കാരെ ഓർമിപ്പിക്കാൻ ആവശ്യമായതെന്തോ അതങ്ങു ചെയ്യുകയാണ് മറുപടി.
വൈകിട്ട് പത്തരയോടെയാണ് ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന വിദ്യാർഥികളെ സാമൂഹികവിരുദ്ധർ വളഞ്ഞത്. പിന്നീട് അശ്ലീലഭാഷണവും ആംഗ്യങ്ങളുമായി. തുടർന്ന് തട്ടുകടയിൽനിന്നു സ്കൂട്ടറിൽ മടങ്ങിയ വിദ്യാർഥികളെ അക്രമിസംഘം കാറിൽ പിന്തുടരുകയും നടുറോഡിൽ തടയുകയുമായിരുന്നു. ചീത്തവിളി കേട്ടെങ്കിലും പ്രതികരിക്കാതെ വീണ്ടും യാത്ര തുടർന്നവരെ പിന്തുടർന്നെത്തിയവർ വഴിയിൽ തടഞ്ഞു. കാറിൽനിന്നിറങ്ങിയ ഗുണ്ടകളിലൊരാൾ വിദ്യാർഥിനിയോടു വീണ്ടും മോശമായി സംസാരിക്കുകയും മറ്റു രണ്ടുപേർ ആൺസുഹൃത്തിനെ മർദിക്കുകയും ചെയ്തു. ഇതു ചോദ്യംചെയ്തതോടെ വിദ്യാർഥിനിയെ അസഭ്യം പറയുകയും മർദിക്കുകയും ചെയ്തു. സെൻട്രൽ ജംഗ്ഷൻ വരെ ഓടിച്ചിട്ടായിരുന്നു മർദനം.
നിലത്തിട്ടു ചവിട്ടുകയും തലമുടിയിൽ പിടിച്ചു വലിക്കുകയുമൊക്കെ ചെയ്തതായി ചികിത്സയിലുള്ള വിദ്യാർഥികൾ പരാതി നൽകിയിട്ടുണ്ട്. മോശമായി പെരുമാറിയതിനെതിരേ വിദ്യാർഥികൾ പ്രതികരിച്ചതു ഗുണ്ടകൾക്കു പ്രകോപനമായത്രേ. ഇതെന്താ സദാചാര ഗുണ്ടകളുടെ അനുമതി വാങ്ങി വേണോ നാട്ടിൽ സ്ത്രീകൾക്കു സഞ്ചരിക്കാൻ? മറ്റൊന്നുകൂടി ശ്രദ്ധിക്കേണ്ടതുണ്ട്. ഇത്രയും ദൂരം ഓടിച്ചിട്ടു മർദിച്ചെങ്കിലും കോട്ടയം നഗരത്തിലെ കാഴ്ചക്കാർ ഇടപെട്ടില്ല. ഭയമായിരിക്കാം കാരണമെങ്കിലും ഇതു കേരളത്തിന് അപമാനമാണ്. ആളുകളുടെ ഭയമാണ് തങ്ങളേക്കാൾ ദുർബലരായ ആളുകളെ ആക്രമിച്ചു വീരത്വം കാണിക്കുന്ന ഗുണ്ടകളുടെ ധൈര്യം. ഏതായാലും താഴത്തങ്ങാടി വേളൂർ സ്വദേശികളായ മുഹമ്മദ് അസം, തഫീഖ് അഷറഫ്, ഷബീർ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇനി ആവശ്യമായ വകുപ്പു ചുമത്തി അകത്തിടുമെന്ന് ഉറപ്പാക്കണം.
ഇടക്കാലത്ത് കേരളത്തിൽ സജീവമായിരുന്ന സദാചാര ഗുണ്ടകൾ ഇടയ്ക്കൊന്നു മാളത്തിൽ കയറിയതാണ്. വീണ്ടും സജീവമായിട്ടുണ്ട്. 2011ൽ കോഴിക്കോട് കൊടിയത്തൂരിൽ ഷഹീദ് ബാവയെന്ന യുവാവിനെ സദാചാര ഗുണ്ടകൾ മർദിച്ചു കൊന്നതാണ് കേരളത്തിൽ വിവാദമായ സദാചാര ഗുണ്ടായിസം. പ്രതികളെ പിന്നീട് ജീവപര്യന്തം തടവിനു ശിക്ഷിക്കുകയും ചെയ്തു.
ഉത്തരേന്ത്യയിലെ സദാചാര ഗുണ്ടായിസത്തെക്കുറിച്ചു വിലപിച്ചുകൊണ്ടിരിക്കുന്നവർക്ക് പിന്നീട് കേരളത്തിന്റെ ഏതാണ്ട് എല്ലാ ജില്ലകളിലും അതു നേരിട്ടു കാണാനുള്ള നിർഭാഗ്യമുണ്ടായി. രാഷ്ട്രീയ പ്രവർത്തകരും മാധ്യമ പ്രവർത്തകരും പോലീസുകാരും അധ്യാപകരും വിദ്യാർഥികളുമൊക്കെ ഇരകളായി. 2019ൽ കൊല്ലം വാളകം സ്വദേശി അനിൽകുമാറിനെ സദാചാര ഗുണ്ടകൾ മർദിച്ചു കൊന്നു. വനിതാ സുഹൃത്തിന്റെ വീട്ടിലെത്തിയതായിരുന്നു കാരണം. അതേ വർഷം തന്നെയാണ് കൽപ്പറ്റയിൽ തമിഴ്നാട് സ്വദേശികളായ യുവാവിനും യുവതിക്കും നേരേ സജീവാനന്ദൻ എന്നയാൾ നടത്തിയ ക്രൂരമർദനം സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.
2017ൽ അഴീക്കൽ ബീച്ചിൽ യുവതിക്കൊപ്പമിരുന്ന യുവാവും 2018ൽ മലപ്പുറം കുറ്റിപ്പാല സ്വദേശിയായ യുവാവും ജീവനൊടുക്കിയത് സദാചാര ഗുണ്ടായിസത്തെ തുടർന്നായിരുന്നു. സഹോദരിയെയും സഹോദരനെയും വരെ ആക്രമിച്ച സംഭവങ്ങളുമുണ്ട്. ഇക്കഴിഞ്ഞ ജൂലൈയിലാണ് കടലുണ്ടി ബീച്ചിലെത്തിയ 15 വയസുകാരിയെ മുഖത്തടിച്ചു പരിക്കേൽപ്പിച്ച ഉമ്മർ സാഹിലിനെ അറസ്റ്റ് ചെയ്തത്. ജൂലൈയിൽതന്നെ പാലക്കാട് കരിന്പയിൽ ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ ഒന്നിച്ചിരുന്ന വിദ്യാർഥികളെ സിദ്ദിഖ് എന്നയാൾ ആക്രമിച്ചു. കോട്ടയത്ത് അരങ്ങേറിയ സദാചാര ഗുണ്ടായിസം ആദ്യത്തേതല്ല. പക്ഷേ, അവസാനത്തേതാണെന്ന് ഉറപ്പാക്കാൻ പോലീസിനു കഴിയണം.
രാത്രിയിൽ സ്ത്രീകൾ പുറത്തിറങ്ങി സഞ്ചരിക്കരുതെന്നു പറയുന്ന കാലമൊക്കെ കഴിഞ്ഞു. വനിതകൾ പുറത്തിറങ്ങുന്നതിൽ അവരുടെ മാതാപിതാക്കൾക്കും ഭർത്താക്കന്മാർക്കും സഹോദരന്മാർക്കും മക്കൾക്കുമില്ലാത്ത ആധിയൊന്നും ഗുണ്ടകൾക്കും വേണ്ട. ഒപ്പം ആണുങ്ങളുണ്ടെങ്കിൽ സദാചാരവും സ്ത്രീകൾ തനിച്ചാണെങ്കിൽ ശല്യപ്പെടുത്തുന്നതുമാണ് ഇത്തരക്കാരുടെ തനിനിറം. പലർക്കും കഞ്ചാവും കള്ളുമില്ലെങ്കിൽ ജീവിക്കാനുമാകില്ല.
സദാചാര ഗുണ്ടകളെ നിലയ്ക്കു നിർത്താൻ സർക്കാർ കർശന നടപടിയെടുക്കണം. അല്ലെങ്കിൽ പെൺകുട്ടികളോടു സർക്കാർ പറയണം, നമ്മുടെ നിരത്തുകൾ തങ്ങൾ അവകാശപ്പെട്ടതുപോലെ സുരക്ഷിതമല്ലാത്തതിനാൽ സന്ധ്യമയങ്ങിയാൽ പുറത്തിറങ്ങരുതെന്ന്! എന്തായാലും വിദ്യാർഥികളും ജോലിക്കാരുമുൾപ്പെടെയുള്ള സ്ത്രീകൾ രാത്രിയിൽ വഴിയിലുണ്ടാകും. സ്ത്രീകളെ കണ്ടാലുടനെ സദാചാരം സടകുടഞ്ഞെണീക്കുന്നവർ വീട്ടിലുള്ളവരെ സംരക്ഷിച്ച് അവിടെയിരുന്നാൽ മതി.
രാത്രിയിൽ നഗരത്തിൽ പെൺകുട്ടികളെ കണ്ടാൽ ഹാലിളകുന്ന സദാചാര ഗുണ്ടകളെ വീട്ടിലിരുത്താൻ സമയം വൈകിക്കഴിഞ്ഞു. കഴിഞ്ഞദിവസം കോട്ടയം നഗരമധ്യത്തിലാണ് പാന്റ്സും ഷർട്ടുമിട്ട പ്രാകൃതന്മാർ അഴിഞ്ഞാടിയത്.
കോളജിലെ ഇലക്ഷൻ ജോലികൾ തീർത്ത് ഭക്ഷണം കഴിക്കാൻ തിരുനക്കര ക്ഷേത്രത്തിനടുത്തുള്ള തട്ടുകടയിലെത്തിയ മൂന്നാം വർഷ ഡിഗ്രി വിദ്യാർഥിനിയെയും സുഹൃത്തിനെയുമാണ് മൂന്നംഗ ഗുണ്ടാസംഘം ക്രൂരമായി മർദിച്ചത്. രാത്രിയിൽ പെൺകുട്ടിയുമായി കറങ്ങിനടക്കുന്നതെന്തിനാണെന്നാണ് സദാചാര ഗുണ്ടകൾക്ക് അറിയേണ്ടിയിരുന്നത്. ഇതു കേരളമാണെന്ന് ഇത്തരക്കാരെ ഓർമിപ്പിക്കാൻ ആവശ്യമായതെന്തോ അതങ്ങു ചെയ്യുകയാണ് മറുപടി.
വൈകിട്ട് പത്തരയോടെയാണ് ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന വിദ്യാർഥികളെ സാമൂഹികവിരുദ്ധർ വളഞ്ഞത്. പിന്നീട് അശ്ലീലഭാഷണവും ആംഗ്യങ്ങളുമായി. തുടർന്ന് തട്ടുകടയിൽനിന്നു സ്കൂട്ടറിൽ മടങ്ങിയ വിദ്യാർഥികളെ അക്രമിസംഘം കാറിൽ പിന്തുടരുകയും നടുറോഡിൽ തടയുകയുമായിരുന്നു. ചീത്തവിളി കേട്ടെങ്കിലും പ്രതികരിക്കാതെ വീണ്ടും യാത്ര തുടർന്നവരെ പിന്തുടർന്നെത്തിയവർ വഴിയിൽ തടഞ്ഞു. കാറിൽനിന്നിറങ്ങിയ ഗുണ്ടകളിലൊരാൾ വിദ്യാർഥിനിയോടു വീണ്ടും മോശമായി സംസാരിക്കുകയും മറ്റു രണ്ടുപേർ ആൺസുഹൃത്തിനെ മർദിക്കുകയും ചെയ്തു. ഇതു ചോദ്യംചെയ്തതോടെ വിദ്യാർഥിനിയെ അസഭ്യം പറയുകയും മർദിക്കുകയും ചെയ്തു. സെൻട്രൽ ജംഗ്ഷൻ വരെ ഓടിച്ചിട്ടായിരുന്നു മർദനം.
നിലത്തിട്ടു ചവിട്ടുകയും തലമുടിയിൽ പിടിച്ചു വലിക്കുകയുമൊക്കെ ചെയ്തതായി ചികിത്സയിലുള്ള വിദ്യാർഥികൾ പരാതി നൽകിയിട്ടുണ്ട്. മോശമായി പെരുമാറിയതിനെതിരേ വിദ്യാർഥികൾ പ്രതികരിച്ചതു ഗുണ്ടകൾക്കു പ്രകോപനമായത്രേ. ഇതെന്താ സദാചാര ഗുണ്ടകളുടെ അനുമതി വാങ്ങി വേണോ നാട്ടിൽ സ്ത്രീകൾക്കു സഞ്ചരിക്കാൻ? മറ്റൊന്നുകൂടി ശ്രദ്ധിക്കേണ്ടതുണ്ട്. ഇത്രയും ദൂരം ഓടിച്ചിട്ടു മർദിച്ചെങ്കിലും കോട്ടയം നഗരത്തിലെ കാഴ്ചക്കാർ ഇടപെട്ടില്ല. ഭയമായിരിക്കാം കാരണമെങ്കിലും ഇതു കേരളത്തിന് അപമാനമാണ്. ആളുകളുടെ ഭയമാണ് തങ്ങളേക്കാൾ ദുർബലരായ ആളുകളെ ആക്രമിച്ചു വീരത്വം കാണിക്കുന്ന ഗുണ്ടകളുടെ ധൈര്യം. ഏതായാലും താഴത്തങ്ങാടി വേളൂർ സ്വദേശികളായ മുഹമ്മദ് അസം, തഫീഖ് അഷറഫ്, ഷബീർ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇനി ആവശ്യമായ വകുപ്പു ചുമത്തി അകത്തിടുമെന്ന് ഉറപ്പാക്കണം.
ഇടക്കാലത്ത് കേരളത്തിൽ സജീവമായിരുന്ന സദാചാര ഗുണ്ടകൾ ഇടയ്ക്കൊന്നു മാളത്തിൽ കയറിയതാണ്. വീണ്ടും സജീവമായിട്ടുണ്ട്. 2011ൽ കോഴിക്കോട് കൊടിയത്തൂരിൽ ഷഹീദ് ബാവയെന്ന യുവാവിനെ സദാചാര ഗുണ്ടകൾ മർദിച്ചു കൊന്നതാണ് കേരളത്തിൽ വിവാദമായ സദാചാര ഗുണ്ടായിസം. പ്രതികളെ പിന്നീട് ജീവപര്യന്തം തടവിനു ശിക്ഷിക്കുകയും ചെയ്തു.
ഉത്തരേന്ത്യയിലെ സദാചാര ഗുണ്ടായിസത്തെക്കുറിച്ചു വിലപിച്ചുകൊണ്ടിരിക്കുന്നവർക്ക് പിന്നീട് കേരളത്തിന്റെ ഏതാണ്ട് എല്ലാ ജില്ലകളിലും അതു നേരിട്ടു കാണാനുള്ള നിർഭാഗ്യമുണ്ടായി. രാഷ്ട്രീയ പ്രവർത്തകരും മാധ്യമ പ്രവർത്തകരും പോലീസുകാരും അധ്യാപകരും വിദ്യാർഥികളുമൊക്കെ ഇരകളായി. 2019ൽ കൊല്ലം വാളകം സ്വദേശി അനിൽകുമാറിനെ സദാചാര ഗുണ്ടകൾ മർദിച്ചു കൊന്നു. വനിതാ സുഹൃത്തിന്റെ വീട്ടിലെത്തിയതായിരുന്നു കാരണം. അതേ വർഷം തന്നെയാണ് കൽപ്പറ്റയിൽ തമിഴ്നാട് സ്വദേശികളായ യുവാവിനും യുവതിക്കും നേരേ സജീവാനന്ദൻ എന്നയാൾ നടത്തിയ ക്രൂരമർദനം സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.
2017ൽ അഴീക്കൽ ബീച്ചിൽ യുവതിക്കൊപ്പമിരുന്ന യുവാവും 2018ൽ മലപ്പുറം കുറ്റിപ്പാല സ്വദേശിയായ യുവാവും ജീവനൊടുക്കിയത് സദാചാര ഗുണ്ടായിസത്തെ തുടർന്നായിരുന്നു. സഹോദരിയെയും സഹോദരനെയും വരെ ആക്രമിച്ച സംഭവങ്ങളുമുണ്ട്. ഇക്കഴിഞ്ഞ ജൂലൈയിലാണ് കടലുണ്ടി ബീച്ചിലെത്തിയ 15 വയസുകാരിയെ മുഖത്തടിച്ചു പരിക്കേൽപ്പിച്ച ഉമ്മർ സാഹിലിനെ അറസ്റ്റ് ചെയ്തത്. ജൂലൈയിൽതന്നെ പാലക്കാട് കരിന്പയിൽ ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ ഒന്നിച്ചിരുന്ന വിദ്യാർഥികളെ സിദ്ദിഖ് എന്നയാൾ ആക്രമിച്ചു. കോട്ടയത്ത് അരങ്ങേറിയ സദാചാര ഗുണ്ടായിസം ആദ്യത്തേതല്ല. പക്ഷേ, അവസാനത്തേതാണെന്ന് ഉറപ്പാക്കാൻ പോലീസിനു കഴിയണം.
രാത്രിയിൽ സ്ത്രീകൾ പുറത്തിറങ്ങി സഞ്ചരിക്കരുതെന്നു പറയുന്ന കാലമൊക്കെ കഴിഞ്ഞു. വനിതകൾ പുറത്തിറങ്ങുന്നതിൽ അവരുടെ മാതാപിതാക്കൾക്കും ഭർത്താക്കന്മാർക്കും സഹോദരന്മാർക്കും മക്കൾക്കുമില്ലാത്ത ആധിയൊന്നും ഗുണ്ടകൾക്കും വേണ്ട. ഒപ്പം ആണുങ്ങളുണ്ടെങ്കിൽ സദാചാരവും സ്ത്രീകൾ തനിച്ചാണെങ്കിൽ ശല്യപ്പെടുത്തുന്നതുമാണ് ഇത്തരക്കാരുടെ തനിനിറം. പലർക്കും കഞ്ചാവും കള്ളുമില്ലെങ്കിൽ ജീവിക്കാനുമാകില്ല.
സദാചാര ഗുണ്ടകളെ നിലയ്ക്കു നിർത്താൻ സർക്കാർ കർശന നടപടിയെടുക്കണം. അല്ലെങ്കിൽ പെൺകുട്ടികളോടു സർക്കാർ പറയണം, നമ്മുടെ നിരത്തുകൾ തങ്ങൾ അവകാശപ്പെട്ടതുപോലെ സുരക്ഷിതമല്ലാത്തതിനാൽ സന്ധ്യമയങ്ങിയാൽ പുറത്തിറങ്ങരുതെന്ന്! എന്തായാലും വിദ്യാർഥികളും ജോലിക്കാരുമുൾപ്പെടെയുള്ള സ്ത്രീകൾ രാത്രിയിൽ വഴിയിലുണ്ടാകും. സ്ത്രീകളെ കണ്ടാലുടനെ സദാചാരം സടകുടഞ്ഞെണീക്കുന്നവർ വീട്ടിലുള്ളവരെ സംരക്ഷിച്ച് അവിടെയിരുന്നാൽ മതി.