ദോഹ: ഖത്തർ ലോകകപ്പ് ഫുട്ബോളിൽ എന്നർ വലെൻസിയയുടെ ഇക്വഡോറിനെ തകർത്ത് സാദിയൊ മാനെ ഇല്ലാത്ത സെനഗൽ പ്രീക്വാർട്ടറിൽ.
ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിൽ സെനഗൽ 2-1നാണ് ഇക്വഡോറിനെ കീഴടക്കിയത്. ഗ്രൂപ്പ് എയിൽ നെതർലൻഡ്സിനു പിന്നിൽ രണ്ടാം സ്ഥാനത്തോടെയാണ് സെനഗലിന്റെ പ്രീക്വാർട്ടർ പ്രവേശം. 2002 ൽ ക്വാർട്ടറിൽ കടന്നതാണ് ഫിഫ ലോകകപ്പിൽ സെനഗലിന്റെ മികച്ച പ്രകടനം.
മത്സരത്തിന്റെ 44-ാം മിനിറ്റിൽ ലഭിച്ച പെനൽറ്റി കിക്ക് ലക്ഷ്യത്തിലെത്തിച്ച് ഇസ്മാലിയ സാർ സെനഗലിനു ലീഡ് നൽകി. ഇസ്മാലിയയുടെ 50-ാം രാജ്യാന്തര മത്സരമായിരുന്നു. എന്നാൽ, 67-ാം മിനിറ്റിൽ മോസസ് കയ്സെഡൊ ഇക്വഡോറിനെ ഒപ്പം എത്തിച്ചു.
ഇക്വഡോറിനായി ലോകകപ്പിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ (21 വയസ്, 27 ദിവസം) താരം എന്ന റിക്കാർഡിൽ കയ്സെഡൊ എത്തി. ഇക്വഡോറിന്റെ സമനില ആശ്വാസത്തിനു മൂന്ന് മിനിറ്റിന്റെ ആയുസ്മാത്രമായിരുന്നു ഉണ്ടായിരുന്നത്.
70-ാം മിനിറ്റിൽ കോർണർ കിക്കിനൊടുവിൽ ലഭിച്ച പന്ത് വലയിലാക്കി കലിഡു കൗരിലബെ സെനഗലിന്റെ ജയം കുറിച്ച ഗോൾ സ്വന്തമാക്കി. തുടർന്ന് ഗോൾ മടക്കാൻ ഇക്വഡോറുകാർ കിണഞ്ഞുശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിൽ സെനഗൽ 2-1നാണ് ഇക്വഡോറിനെ കീഴടക്കിയത്. ഗ്രൂപ്പ് എയിൽ നെതർലൻഡ്സിനു പിന്നിൽ രണ്ടാം സ്ഥാനത്തോടെയാണ് സെനഗലിന്റെ പ്രീക്വാർട്ടർ പ്രവേശം. 2002 ൽ ക്വാർട്ടറിൽ കടന്നതാണ് ഫിഫ ലോകകപ്പിൽ സെനഗലിന്റെ മികച്ച പ്രകടനം.
മത്സരത്തിന്റെ 44-ാം മിനിറ്റിൽ ലഭിച്ച പെനൽറ്റി കിക്ക് ലക്ഷ്യത്തിലെത്തിച്ച് ഇസ്മാലിയ സാർ സെനഗലിനു ലീഡ് നൽകി. ഇസ്മാലിയയുടെ 50-ാം രാജ്യാന്തര മത്സരമായിരുന്നു. എന്നാൽ, 67-ാം മിനിറ്റിൽ മോസസ് കയ്സെഡൊ ഇക്വഡോറിനെ ഒപ്പം എത്തിച്ചു.
ഇക്വഡോറിനായി ലോകകപ്പിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ (21 വയസ്, 27 ദിവസം) താരം എന്ന റിക്കാർഡിൽ കയ്സെഡൊ എത്തി. ഇക്വഡോറിന്റെ സമനില ആശ്വാസത്തിനു മൂന്ന് മിനിറ്റിന്റെ ആയുസ്മാത്രമായിരുന്നു ഉണ്ടായിരുന്നത്.
70-ാം മിനിറ്റിൽ കോർണർ കിക്കിനൊടുവിൽ ലഭിച്ച പന്ത് വലയിലാക്കി കലിഡു കൗരിലബെ സെനഗലിന്റെ ജയം കുറിച്ച ഗോൾ സ്വന്തമാക്കി. തുടർന്ന് ഗോൾ മടക്കാൻ ഇക്വഡോറുകാർ കിണഞ്ഞുശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.