ദോഹ: ഖത്തർ ലോകകപ്പ് ഗ്രൂപ്പ് എഫിൽ മൊറോക്കോയോടു പരാജയപ്പെട്ട ബെൽജിയം ടീമിനുള്ളിൽ അസ്വാരസ്യമെന്നു റിപ്പോർട്ട് തള്ളി ക്യാപ്റ്റൻ ഏഡൻ ഹസാർഡ്.
മൊറോക്കോയ്ക്ക് എതിരായ തോൽവിക്കുശേഷം ഡ്രസിംഗ് റൂമിൽവച്ച് ഏഡൻ ഹസാർഡ്, മധ്യനിര സൂപ്പർ താരം കെവിൻ ഡി ബ്രൂയിൻ, പ്രതിരോധതാരം യാൻ വെർട്ടോഹൻ എന്നിവർ തമ്മിൽ വാക്കേറ്റം നടന്നതായി ആയിരുന്നു റിപ്പോർട്ട്. റൊമേലു ലുക്കാക്കു ഇടപെട്ടാണു രംഗം ശാന്തമാക്കിയതെന്നും റിപ്പോർട്ടുകൾ പുറത്തുവന്നു.
എന്നാൽ, ടീമിനുള്ളിൽ പ്രശ്നങ്ങൾ ഇല്ലെന്നുള്ള സ്ഥിരീകരണവുമായി ഹസാർഡ് രംഗത്ത് എത്തി. ലോകകപ്പ് ജയിക്കാനുള്ള യുവത്വം ബെൽജിയത്തിനില്ലെന്ന് കെവിൻ ഡി ബ്രൂയിൻ നടത്തിയ വിവാദ പരാമർശമാണു ടീമിനുള്ളിലെ പ്രധാന പ്രശ്നം. കപ്പ് നേടാൻ കഴിയുന്നില്ലെങ്കിൽ അതിന്റെ കാരണം ആക്രമണത്തിനു വേഗമില്ലാത്തതാണെന്നു വെർട്ടോഹനും പറഞ്ഞിരുന്നു.
മൊറോക്കോയ്ക്ക് എതിരായ തോൽവിക്കുശേഷം ഡ്രസിംഗ് റൂമിൽവച്ച് ഏഡൻ ഹസാർഡ്, മധ്യനിര സൂപ്പർ താരം കെവിൻ ഡി ബ്രൂയിൻ, പ്രതിരോധതാരം യാൻ വെർട്ടോഹൻ എന്നിവർ തമ്മിൽ വാക്കേറ്റം നടന്നതായി ആയിരുന്നു റിപ്പോർട്ട്. റൊമേലു ലുക്കാക്കു ഇടപെട്ടാണു രംഗം ശാന്തമാക്കിയതെന്നും റിപ്പോർട്ടുകൾ പുറത്തുവന്നു.
എന്നാൽ, ടീമിനുള്ളിൽ പ്രശ്നങ്ങൾ ഇല്ലെന്നുള്ള സ്ഥിരീകരണവുമായി ഹസാർഡ് രംഗത്ത് എത്തി. ലോകകപ്പ് ജയിക്കാനുള്ള യുവത്വം ബെൽജിയത്തിനില്ലെന്ന് കെവിൻ ഡി ബ്രൂയിൻ നടത്തിയ വിവാദ പരാമർശമാണു ടീമിനുള്ളിലെ പ്രധാന പ്രശ്നം. കപ്പ് നേടാൻ കഴിയുന്നില്ലെങ്കിൽ അതിന്റെ കാരണം ആക്രമണത്തിനു വേഗമില്ലാത്തതാണെന്നു വെർട്ടോഹനും പറഞ്ഞിരുന്നു.