ഫിഫ 2022 ഖത്തർ ലോകകപ്പിൽ ഇന്നുമുതൽ ഗ്രൂപ്പ് ഘട്ടത്തിലെ തീർപ്പുകൽപ്പിക്കൽ പോരാട്ടങ്ങൾ. ഗ്രൂപ്പിൽനിന്ന് ആരൊക്കെ പ്രീക്വാർട്ടറിൽ കടക്കും, ആരാണ് ഗ്രൂപ്പ് ചാന്പ്യൻ എന്നീ കാര്യങ്ങൾക്കുള്ള തീർപ്പാണ് ഇന്നുമുതൽ അരങ്ങേറുക.
അതായത് ഖത്തർ ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന റൗണ്ട് മത്സരങ്ങൾക്ക് ഇന്നു തുടക്കം. ഗ്രൂപ്പ് എ, ബി എന്നിവയിലായി ഇന്ന് നാല് മത്സരങ്ങൾ അരങ്ങേറും. ഓരോ ഗ്രൂപ്പിലെയും രണ്ടു മത്സരങ്ങളും ഒരേ സമയത്തായിരിക്കും നടക്കുക. ആദ്യ രണ്ടു ഗ്രൂപ്പുകളിൽനിന്ന് പ്രീക്വാർട്ടറിൽ കടക്കുന്ന നാലു ടീമുകൾ ആരൊക്കെ എന്ന് ഇന്നു തീർപ്പാകും.
ഇക്വഡോർ x സെനഗൽ, നെതർലൻഡ്സ് x ഖത്തർ @8.30 pm
ഗ്രൂപ്പ് എയിൽനിന്ന് ആരെല്ലാം പ്രീക്വാർട്ടറിൽ കടക്കുമെന്ന് ഇന്നറിയാം. നാല് പോയിന്റ് വീതവുമായി നെതർലൻഡ്സും ഇക്വഡോറുമാണ് യഥാക്രമം ആദ്യ രണ്ട് സ്ഥാനങ്ങളിൽ. മൂന്ന് പോയിന്റുമായി സെനഗലും നോക്കൗട്ട് അവകാശവാദവുമായി രംഗത്തുണ്ട്. അതുകൊണ്ടുതന്നെ ഇക്വഡോർ x സെനഗൽ പോരാട്ടമാണ് ഗ്രൂപ്പിൽ നിർണായകം.
സമനില നേടിയാൽ ഇക്വഡോറിന് പ്രീക്വാർട്ടറിൽ കടക്കാം. അതേസമയം, ഇക്വഡോറിനെ വീഴ്ത്തിയാൽ സെനഗലിനും നോക്കൗട്ടിൽ പ്രവേശിക്കാം. നെതർലൻഡ്സ് x ഖത്തർ പോരാട്ടത്തിൽ ഒരു അട്ടിമറി നടക്കാനുള്ള സാധ്യത വിരളം. ഇക്വഡോറിനോടും സെനഗലിനോടും പരാജയപ്പെട്ട ആതിഥേയർക്ക് തലയുയർത്തി മടങ്ങാനുള്ള അവസരം ലഭിക്കുമോ എന്നതുമാത്രമാണ് അറിയേണ്ടത്.
രണ്ട് രാഷ്ട്രീയക്കളി @ 12.30 am
ഗ്രൂപ്പ് ബിയിൽ ഇന്ന് ഒരേസമയം രണ്ട് രാഷ്ട്രീയക്കളി; ഇറാൻ x യുഎസ്എ, വെയിത്സ് x ഇംഗ്ലണ്ട്. അമേരിക്കയും ഇറാനും തമ്മിൽ കാലങ്ങളായുള്ള രാഷ്ട്രീയ പിരിമുറുക്കം അതിന്റെ പാരമ്യതയിലാണ്. ഇറാനിലെ സ്ത്രീസ്വാതന്ത്ര്യ പ്രക്ഷോഭത്തിൽ അമേരിക്കയും പങ്കുചേർന്നതോടെയാണിത്. ഇറാന്റെ പതാകയിലെ അല്ലഹ് എംബ്ലവും തക്ബീർ എന്ന വാക്കും ഇല്ലാതെ യുഎസ്എ ടീം ഗ്രൂപ്പ് പോയിന്റ് നില ട്വീറ്റ് ചെയ്തതോടെ കാര്യങ്ങൾ വഷളായി. യുഎസ്എയെ ലോകകപ്പിൽനിന്ന് അയോഗ്യരാക്കണമെന്ന വാദവുമായി ഇറാൻ രംഗത്തെത്തിയിട്ടുമുണ്ട്.
ചരിത്രത്തിൽ ഒരു തവണ മാത്രമാണ് പുരുഷ ലോകകപ്പിൽ ഇറാനും അമേരിക്കയും നേർക്കുനേർ ഇറങ്ങിയത്. 1998 ലോകകപ്പിലെ പോരാട്ടമായിരുന്നു അത്. മത്സരത്തിനു മുന്പ് സമാധാന സന്ദേശമായി വെള്ള റോസാപുഷ്പങ്ങൾ അമേരിക്കൻ താരങ്ങൾക്കു സമ്മാനിച്ച ഇറാൻ, ഗ്രൂപ്പിലെ മത്സരത്തിൽ 2-1ന്റെ ജയവും നേടി.
നിലവിൽ ഇംഗ്ലണ്ടും (4) ഇറാനും (3) ആണ് ഗ്രൂപ്പിൽ ആദ്യ രണ്ട് സ്ഥാനത്ത്. യുഎസ്എയ്ക്ക് രണ്ടും വെയിത്സിന് ഒരു പോയിന്റും ഉണ്ട്. ഇറാൻ x യുഎസ്എ മത്സരമാണ് ഗ്രൂപ്പിൽ നിർണായകം. ജയിക്കുന്ന ടീം നോക്കൗട്ടിൽ കടക്കും.
ബ്രിട്ടീഷ് രാജാവിന്റെ കീഴിലുള്ള പ്രദേശമാണ് വെയിത്സും ഇംഗ്ലണ്ടും. യുണൈറ്റഡ് കിംഗ്ഡമിലെ (യുകെ) രണ്ട് കോണ്സ്റ്റിറ്റ്യുവന്റ് രാജ്യങ്ങൾ. അംഗരാജ്യങ്ങൾ തമ്മിലുള്ള പോരാട്ടമായി ഇംഗ്ലണ്ട് x വെയിത്സ് മത്സരത്തെ വിശേഷിപ്പിക്കാം. യുകെ അംഗരാജ്യവുമായി ലോകകപ്പ് ചരിത്രത്തിൽ ഇംഗ്ലണ്ട് ഏറ്റുമുട്ടുന്നത് ഇതാദ്യമാണ്.
അതായത് ഖത്തർ ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന റൗണ്ട് മത്സരങ്ങൾക്ക് ഇന്നു തുടക്കം. ഗ്രൂപ്പ് എ, ബി എന്നിവയിലായി ഇന്ന് നാല് മത്സരങ്ങൾ അരങ്ങേറും. ഓരോ ഗ്രൂപ്പിലെയും രണ്ടു മത്സരങ്ങളും ഒരേ സമയത്തായിരിക്കും നടക്കുക. ആദ്യ രണ്ടു ഗ്രൂപ്പുകളിൽനിന്ന് പ്രീക്വാർട്ടറിൽ കടക്കുന്ന നാലു ടീമുകൾ ആരൊക്കെ എന്ന് ഇന്നു തീർപ്പാകും.
ഇക്വഡോർ x സെനഗൽ, നെതർലൻഡ്സ് x ഖത്തർ @8.30 pm
ഗ്രൂപ്പ് എയിൽനിന്ന് ആരെല്ലാം പ്രീക്വാർട്ടറിൽ കടക്കുമെന്ന് ഇന്നറിയാം. നാല് പോയിന്റ് വീതവുമായി നെതർലൻഡ്സും ഇക്വഡോറുമാണ് യഥാക്രമം ആദ്യ രണ്ട് സ്ഥാനങ്ങളിൽ. മൂന്ന് പോയിന്റുമായി സെനഗലും നോക്കൗട്ട് അവകാശവാദവുമായി രംഗത്തുണ്ട്. അതുകൊണ്ടുതന്നെ ഇക്വഡോർ x സെനഗൽ പോരാട്ടമാണ് ഗ്രൂപ്പിൽ നിർണായകം.
സമനില നേടിയാൽ ഇക്വഡോറിന് പ്രീക്വാർട്ടറിൽ കടക്കാം. അതേസമയം, ഇക്വഡോറിനെ വീഴ്ത്തിയാൽ സെനഗലിനും നോക്കൗട്ടിൽ പ്രവേശിക്കാം. നെതർലൻഡ്സ് x ഖത്തർ പോരാട്ടത്തിൽ ഒരു അട്ടിമറി നടക്കാനുള്ള സാധ്യത വിരളം. ഇക്വഡോറിനോടും സെനഗലിനോടും പരാജയപ്പെട്ട ആതിഥേയർക്ക് തലയുയർത്തി മടങ്ങാനുള്ള അവസരം ലഭിക്കുമോ എന്നതുമാത്രമാണ് അറിയേണ്ടത്.
രണ്ട് രാഷ്ട്രീയക്കളി @ 12.30 am
ഗ്രൂപ്പ് ബിയിൽ ഇന്ന് ഒരേസമയം രണ്ട് രാഷ്ട്രീയക്കളി; ഇറാൻ x യുഎസ്എ, വെയിത്സ് x ഇംഗ്ലണ്ട്. അമേരിക്കയും ഇറാനും തമ്മിൽ കാലങ്ങളായുള്ള രാഷ്ട്രീയ പിരിമുറുക്കം അതിന്റെ പാരമ്യതയിലാണ്. ഇറാനിലെ സ്ത്രീസ്വാതന്ത്ര്യ പ്രക്ഷോഭത്തിൽ അമേരിക്കയും പങ്കുചേർന്നതോടെയാണിത്. ഇറാന്റെ പതാകയിലെ അല്ലഹ് എംബ്ലവും തക്ബീർ എന്ന വാക്കും ഇല്ലാതെ യുഎസ്എ ടീം ഗ്രൂപ്പ് പോയിന്റ് നില ട്വീറ്റ് ചെയ്തതോടെ കാര്യങ്ങൾ വഷളായി. യുഎസ്എയെ ലോകകപ്പിൽനിന്ന് അയോഗ്യരാക്കണമെന്ന വാദവുമായി ഇറാൻ രംഗത്തെത്തിയിട്ടുമുണ്ട്.
ചരിത്രത്തിൽ ഒരു തവണ മാത്രമാണ് പുരുഷ ലോകകപ്പിൽ ഇറാനും അമേരിക്കയും നേർക്കുനേർ ഇറങ്ങിയത്. 1998 ലോകകപ്പിലെ പോരാട്ടമായിരുന്നു അത്. മത്സരത്തിനു മുന്പ് സമാധാന സന്ദേശമായി വെള്ള റോസാപുഷ്പങ്ങൾ അമേരിക്കൻ താരങ്ങൾക്കു സമ്മാനിച്ച ഇറാൻ, ഗ്രൂപ്പിലെ മത്സരത്തിൽ 2-1ന്റെ ജയവും നേടി.
നിലവിൽ ഇംഗ്ലണ്ടും (4) ഇറാനും (3) ആണ് ഗ്രൂപ്പിൽ ആദ്യ രണ്ട് സ്ഥാനത്ത്. യുഎസ്എയ്ക്ക് രണ്ടും വെയിത്സിന് ഒരു പോയിന്റും ഉണ്ട്. ഇറാൻ x യുഎസ്എ മത്സരമാണ് ഗ്രൂപ്പിൽ നിർണായകം. ജയിക്കുന്ന ടീം നോക്കൗട്ടിൽ കടക്കും.
ബ്രിട്ടീഷ് രാജാവിന്റെ കീഴിലുള്ള പ്രദേശമാണ് വെയിത്സും ഇംഗ്ലണ്ടും. യുണൈറ്റഡ് കിംഗ്ഡമിലെ (യുകെ) രണ്ട് കോണ്സ്റ്റിറ്റ്യുവന്റ് രാജ്യങ്ങൾ. അംഗരാജ്യങ്ങൾ തമ്മിലുള്ള പോരാട്ടമായി ഇംഗ്ലണ്ട് x വെയിത്സ് മത്സരത്തെ വിശേഷിപ്പിക്കാം. യുകെ അംഗരാജ്യവുമായി ലോകകപ്പ് ചരിത്രത്തിൽ ഇംഗ്ലണ്ട് ഏറ്റുമുട്ടുന്നത് ഇതാദ്യമാണ്.