ദോഹയിൽനിന്ന് ബിനോയ് ജോണ് മങ്കൊന്പ്
ഖത്തറിലെ കളി ആസ്വാദകർക്കും സന്ദർശകർക്കും മറ്റും താമസിക്കാൻ ഒരുക്കിയ ഒഴുകുന്ന ഹോട്ടലുകളിൽ ഒന്നായ എംഎസ്സി യൂറോപ്പ് അങ്ങനെ നീണ്ടുനിവർന്ന് ദോഹ പോർട്ടിൽ കിടക്കുകയാണ്. ആദ്യം പുറമേനിന്ന് കാണാൻ മാത്രമേ സൗകര്യമൊരുക്കിയിരുന്നുള്ളൂ; അപ്പോൾതന്നെ സന്ദർശകരുടെ തിരക്കായിരുന്നു. ഇപ്പോൾ അതിന്റെ മാനേജ്മെന്റ് ഡിസ്കവർ ഖത്തറിലൂടെ ബുക്ക് ചെയ്ത് അകത്തു കയറി സന്ദർശിക്കാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. 182 ഖത്തർ റിയാൽ കൊടുത്താൽ 12 മണിക്കൂർ എംഎസ്സിയുടെ ഉള്ളിലെ കാഴ്ചകൾ കണ്ടു മടങ്ങാം.
ഫൈവ് സ്റ്റാർ ഹോട്ടലിലുള്ളതിനേക്കാൾ മനോഹരമായ കാഴ്ചകൾ. സ്വാഭാവികമായും ആളുകൾക്കൊരു സംശയം: 182 ഖത്തർ റിയാൽ കൊടുത്താൽ ഫുഡ് കിട്ടുമോ...? മുടക്കുമുതലെങ്കിലും മുതലാക്കുക എന്ന ചിന്തയിൽനിന്നുദിച്ച ചോദ്യം!!!
ഇവിടെ നടപ്പാക്കിയിരിക്കുന്ന സേഫ്റ്റി ആൻഡ് സെക്യൂരിറ്റി അതിഗംഭീരമാണ്. യാതൊരു വിമർശനങ്ങൾക്കും ഇടവരുത്താത്ത ചിട്ടയായ രീതിയിലുള്ള സംവിധാനങ്ങളാണ് ഇവിടെയുള്ളത്. എല്ലാവരെയും മോണിറ്റർ ചെയ്യാനുള്ള കാമറ സംവിധാനങ്ങൾ, ഓരോ വിഭാഗവുമായി തിരിച്ച് മേൽനോട്ടത്തിന് ഓരോ ഓഫീസർമാർ അങ്ങനെ നിരവധി ജീവനക്കാരുടെ സേവനത്തിലൂടെ കാര്യങ്ങൾ ശരിയായ വഴിക്ക് നീങ്ങുന്നു...
മെട്രോ, നിരത്തുകൾ, ട്രാഫിക് സംവിധാനം, മാളുകൾ അങ്ങനെ എല്ലായിടത്തും സുരക്ഷാ ജീവനക്കാരുണ്ട്. എല്ലാവരും വളരെ കൃത്യമായി നിയമങ്ങൾ അനുസരിച്ചാണ് മുന്നോട്ടുപോകുന്നത്. ഖത്തറിലെ നിലവിലുള്ള സൈനിക വിഭാഗത്തക്കൊണ്ട് മാത്രം കൈകാര്യം ചെയ്യാൻ സാധിക്കാത്തതിനാൽ പുറമേനിന്നുള്ള സൈനികരുടെ സേവനവും പല വിഭാഗങ്ങളിലായുണ്ട്. ഫുട്ബോൾ കളി കാണുന്നതിനോടൊപ്പം അതോടനുബന്ധിച്ചുള്ള പരിപാടികൾ ആസ്വദിക്കുന്നതിനും യാതൊരു തടസവുമില്ല. പക്ഷേ, ആഘോഷങ്ങൾ അതിരുവിട്ടാൽ തൂക്കിയെടുത്തു കൊണ്ടുപോകും. രാഷ്ട്രീയക്കാർ വന്നു പറഞ്ഞാൽ ഒരു പക്ഷേ കേസില്ലാതെ ഇറക്കിവിടുന്ന രീതി ഇവിടില്ല. എങ്ങോട്ടാണ് കൊണ്ടുപോയത് എന്ന് അറിഞ്ഞുവരുന്പോൾ ചിലപ്പോൾ ആള് സ്വദേശത്ത് എത്തിയിട്ടുണ്ടാകും.
കാൽപ്പന്തുകളിയുടെ കേളികൊട്ട് ഉച്ചത്തിൽതന്നെ മുഴങ്ങട്ടെ, ഇന്പമാർന്ന ആസ്വാദനം എല്ലാവരിലും എത്തട്ടെ. ലോകകപ്പിന്റെ ആവേശം അതിന്റെ ഉച്ചസ്ഥായിയിലാണ്. ഈയാഴ്ച അവസാനത്തോടെ ടീമുകളുടെ എണ്ണം 32ൽനിന്ന് 16 ലേക്ക് ചുരുങ്ങും.
ഖത്തറിലെ കളി ആസ്വാദകർക്കും സന്ദർശകർക്കും മറ്റും താമസിക്കാൻ ഒരുക്കിയ ഒഴുകുന്ന ഹോട്ടലുകളിൽ ഒന്നായ എംഎസ്സി യൂറോപ്പ് അങ്ങനെ നീണ്ടുനിവർന്ന് ദോഹ പോർട്ടിൽ കിടക്കുകയാണ്. ആദ്യം പുറമേനിന്ന് കാണാൻ മാത്രമേ സൗകര്യമൊരുക്കിയിരുന്നുള്ളൂ; അപ്പോൾതന്നെ സന്ദർശകരുടെ തിരക്കായിരുന്നു. ഇപ്പോൾ അതിന്റെ മാനേജ്മെന്റ് ഡിസ്കവർ ഖത്തറിലൂടെ ബുക്ക് ചെയ്ത് അകത്തു കയറി സന്ദർശിക്കാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. 182 ഖത്തർ റിയാൽ കൊടുത്താൽ 12 മണിക്കൂർ എംഎസ്സിയുടെ ഉള്ളിലെ കാഴ്ചകൾ കണ്ടു മടങ്ങാം.
ഫൈവ് സ്റ്റാർ ഹോട്ടലിലുള്ളതിനേക്കാൾ മനോഹരമായ കാഴ്ചകൾ. സ്വാഭാവികമായും ആളുകൾക്കൊരു സംശയം: 182 ഖത്തർ റിയാൽ കൊടുത്താൽ ഫുഡ് കിട്ടുമോ...? മുടക്കുമുതലെങ്കിലും മുതലാക്കുക എന്ന ചിന്തയിൽനിന്നുദിച്ച ചോദ്യം!!!
ഇവിടെ നടപ്പാക്കിയിരിക്കുന്ന സേഫ്റ്റി ആൻഡ് സെക്യൂരിറ്റി അതിഗംഭീരമാണ്. യാതൊരു വിമർശനങ്ങൾക്കും ഇടവരുത്താത്ത ചിട്ടയായ രീതിയിലുള്ള സംവിധാനങ്ങളാണ് ഇവിടെയുള്ളത്. എല്ലാവരെയും മോണിറ്റർ ചെയ്യാനുള്ള കാമറ സംവിധാനങ്ങൾ, ഓരോ വിഭാഗവുമായി തിരിച്ച് മേൽനോട്ടത്തിന് ഓരോ ഓഫീസർമാർ അങ്ങനെ നിരവധി ജീവനക്കാരുടെ സേവനത്തിലൂടെ കാര്യങ്ങൾ ശരിയായ വഴിക്ക് നീങ്ങുന്നു...
മെട്രോ, നിരത്തുകൾ, ട്രാഫിക് സംവിധാനം, മാളുകൾ അങ്ങനെ എല്ലായിടത്തും സുരക്ഷാ ജീവനക്കാരുണ്ട്. എല്ലാവരും വളരെ കൃത്യമായി നിയമങ്ങൾ അനുസരിച്ചാണ് മുന്നോട്ടുപോകുന്നത്. ഖത്തറിലെ നിലവിലുള്ള സൈനിക വിഭാഗത്തക്കൊണ്ട് മാത്രം കൈകാര്യം ചെയ്യാൻ സാധിക്കാത്തതിനാൽ പുറമേനിന്നുള്ള സൈനികരുടെ സേവനവും പല വിഭാഗങ്ങളിലായുണ്ട്. ഫുട്ബോൾ കളി കാണുന്നതിനോടൊപ്പം അതോടനുബന്ധിച്ചുള്ള പരിപാടികൾ ആസ്വദിക്കുന്നതിനും യാതൊരു തടസവുമില്ല. പക്ഷേ, ആഘോഷങ്ങൾ അതിരുവിട്ടാൽ തൂക്കിയെടുത്തു കൊണ്ടുപോകും. രാഷ്ട്രീയക്കാർ വന്നു പറഞ്ഞാൽ ഒരു പക്ഷേ കേസില്ലാതെ ഇറക്കിവിടുന്ന രീതി ഇവിടില്ല. എങ്ങോട്ടാണ് കൊണ്ടുപോയത് എന്ന് അറിഞ്ഞുവരുന്പോൾ ചിലപ്പോൾ ആള് സ്വദേശത്ത് എത്തിയിട്ടുണ്ടാകും.
കാൽപ്പന്തുകളിയുടെ കേളികൊട്ട് ഉച്ചത്തിൽതന്നെ മുഴങ്ങട്ടെ, ഇന്പമാർന്ന ആസ്വാദനം എല്ലാവരിലും എത്തട്ടെ. ലോകകപ്പിന്റെ ആവേശം അതിന്റെ ഉച്ചസ്ഥായിയിലാണ്. ഈയാഴ്ച അവസാനത്തോടെ ടീമുകളുടെ എണ്ണം 32ൽനിന്ന് 16 ലേക്ക് ചുരുങ്ങും.