ദോഹ: ഖത്തർ ലോകകപ്പ് കണ്ട ഏറ്റവും ആവേശകരമായ മത്സരത്തിനൊടുവിൽ കാമറൂണ്‍-സെർബിയ ആവേശപ്പോരാട്ടം സമനിലയിൽ പിരിഞ്ഞു.
ഇരു ടീമുകളും ഗോളടിക്കാൻ മത്സരിച്ചപ്പോൾ രണ്ടു വലയിലും മൂന്നുവട്ടംവീതം പന്തെത്തി. കാമറൂണാണ് ആദ്യം ഗോളടിച്ചത്. എന്നാൽ മൂന്നെണ്ണം തിരിച്ചടിച്ചു സെർബിയ ആധിപത്യം സ്ഥാപിച്ചു. പൊരുതിയ കാമറൂണ്‍ രണ്ടെണ്ണം തിരിച്ചടിച്ച് സമനില പിടിച്ചെടുത്തു.
ജി ഗ്രൂപ്പിൽ ഇരു ടീമുകളും ഓരോ പോയിന്റ് പങ്കുവച്ചു. ആദ്യ മത്സരത്തിൽ സെർബിയ ബ്രസീലിനോടു തോറ്റിരുന്നു. സ്വിറ്റ്സർലൻഡിനോടാണു കാമറൂണ്‍ ആദ്യ മത്സരത്തിൽ പരാജയപ്പെട്ടത്. അവസാന മത്സരത്തിൽ കാമറൂണ്‍ ബ്രസീലിനെയും സെർബിയ സ്വിറ്റ്സർലൻഡിനെയും നേരിടും.
ഡബിള്‍ ധമാക്ക
സെർബിയയുടെ ആക്രമണത്തോടെയാണു മത്സരം തുടങ്ങുന്നത്. മിത്രോവിച്ചിന്റെ ആ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി. 17-ാം മിനിറ്റിൽ മിത്രോവിച്ച് വീണ്ടും വല ലക്ഷ്യംവച്ചെങ്കിലും നേരിയ വ്യത്യാസത്തിൽ പുറത്തുപോയി.
പിന്നാലെ, മത്സരത്തിന്റെ ഗതിക്കു വിപരീതമായി യാൻ ചാൾസ് കാസ്റ്റെലെറ്റോയിലൂടെ കാമറൂണ്‍ അക്കൗണ്ട് തുറന്നു. എന്നാൽ, ആദ്യ പകുതിയുടെ അധികസമയത്ത് കാമറൂണ്‍ സെർബിയ തിരിച്ചടിച്ചു; ഒന്നല്ല, രണ്ടുവട്ടം. പാവ്ലോവിച്ച് (45+1) മിലിങ്കോവിച്ച് സാവിച്ച് (45+3) എന്നിവരാണ് സെർബിയയ്ക്കായി ഇഞ്ചുറിടൈമിൽ ഗോൾവേട്ട നടത്തിയത്.
ഹീറോ അബു
രണ്ടാം പകുതിയുടെ തുടക്കത്തിലും സെർബിയയാണ് ആക്രമണം നയിച്ചത്. ഉടൻ ഇതിനു ഫലവും ലഭിച്ചു. 53-ാം മിനിറ്റിൽ മിത്രോവിച്ച് സെർബിയയ്ക്കായി ലക്ഷ്യംകണ്ടു. എന്നാൽ വിട്ടുകൊടുക്കാൻ കാമറൂണ്‍ തയാറായിരുന്നില്ല. 64-ാം മിനിറ്റിൽ അവർ തിരിച്ചടിച്ചു. പകരക്കാരനായി ഇറങ്ങിയ ക്യാപ്റ്റൻ അബൂബക്കറായിരുന്നു ഈ ഗോളിന്റെ ഉടമ.
രണ്ടു മിനിറ്റിനുശേഷം അബൂബക്കറിന്റെ പാസിൽനിന്ന് ചൗപൊ മോട്ടിംഗും ലക്ഷ്യംകണ്ടതോടെ ആവേപ്പോര് സമനിലയിൽ. നാലാമതൊന്നിനായി കാമറൂണ്‍ കിണഞ്ഞുശ്രമിച്ചെങ്കിലും സെർബിയൻ പ്രതിരോധം കൂടുതൽ അപകടമുണ്ടാകാതെ മത്സരം അവസാനിപ്പിച്ചു.
ഗോൾവഴി...
യാൻ ചാൾസ് കാസ്റ്റെലെറ്റോ (29’)
ടോളോയെടുത്ത കോർണർ കിക്കിൽ എൻകൗളോയുടെ ഹെഡർ. വീണ്ടും ഹെഡ് ചെയ്ത് ഒഴിവാക്കാൻ സെർബിയൻ പ്രതിരോധത്തിന്റെ ശ്രമം. എന്നാൽ ലക്ഷ്യം പിഴച്ചു. പക്ഷേ, ഫ്ളിക്ക് ചെയ്ത പന്ത് ലഭിച്ചതു ബോക്സിൽ മാർക്ക് ചെയ്യപ്പെടാതെനിന്ന കാസ്റ്റെലെറ്റോയുടെ കാലിൽ. സമയംകളയാതെ പോയിന്റ് ബ്ലാങ്ക് ആംഗിളിൽ കാസ്റ്റെലെറ്റോയുടെ ഷോട്ട്.
പാവ്ലോവിച്ച് (45+2’)
ബോക്സിലേക്ക് ടാഡിക്കിന്റെ കോർണർ. കാമറൂണ്‍ ഗോളി എപ്പസിയെ കാഴ്ചക്കാരനാക്കി പാവ്ലോവിച്ചിന്റെ ലോകോത്തര ഹെഡ്ഡർ. അത്യ്രുഗ്രൻ ഫിനിഷിംഗ്.
മിലിങ്കോവിച്ച് സാവിച്ച് (45+3’)
ഇക്കുറി ഗോൾവന്നത് കാമറൂണ്‍ പ്രതിരോധത്തിന്റെ പിഴവിൽനിന്ന്. പന്ത് പിടിച്ചെടുത്ത മിലിങ്കോവിച്ച് സാവിച്ചിന്റെ ഷോട്ട് വലയിൽ. പന്ത് തടയുന്നതിൽ കാമറൂണ്‍ ഗോളിക്കും പിഴവ്.
മിത്രോവിച്ച് (53’)
കുറിയ പാസുകളിലൂടെ സെർബിയക്കാർ കാമറൂണ്‍ ബോക്സിൽ. ബോക്സിനുള്ളിൽ നാലു തവണ പന്ത് പാസ് ചെയ്ത് മിത്രോവിച്ചിനു പന്ത് നീട്ടി നൽകുന്നു. തക്കംപാർത്തുനിന്ന മിത്രോവിച്ചിന്റെ ആയാസമില്ലാത്ത ഫിനിഷിംഗ്.
വിൻസെന്റ് അബുബക്കർ (63’)
ഓഫ്സൈഡ് ട്രാപ് വെട്ടിച്ച് മുന്നേറിയ അബൂബക്കറിന്റെ ചിപ്പ്. ഗോളിയുടെ തലയ്ക്കു മുകളിൽകൂടി പന്ത് വലയിൽ. ഈ ടൂർണമെന്റ് കണ്ട ഏറ്റവും മികച്ച ഫിനിഷുകളിൽ ഒന്ന്. ഓഫ്സൈഡ് എന്നുകരുതി അബൂബക്കർ ആഘോഷിച്ചില്ല. വാർ പരിശോധനയ്ക്കുശേഷം ഗോൾ അനുവദിക്കുന്നു.
മോട്ടിംഗ് (66’)
ബോക്സിനുള്ളിലേക്ക് അതിവേഗം ഓടിക്കയറി അബുബക്കറിന്റെ അതിമനോഹരമായ ക്രോസ്. മോട്ടിംഗിന്റെ അനായാസ ഫിനിഷിംഗ്.
ഇരു ടീമുകളും ഗോളടിക്കാൻ മത്സരിച്ചപ്പോൾ രണ്ടു വലയിലും മൂന്നുവട്ടംവീതം പന്തെത്തി. കാമറൂണാണ് ആദ്യം ഗോളടിച്ചത്. എന്നാൽ മൂന്നെണ്ണം തിരിച്ചടിച്ചു സെർബിയ ആധിപത്യം സ്ഥാപിച്ചു. പൊരുതിയ കാമറൂണ്‍ രണ്ടെണ്ണം തിരിച്ചടിച്ച് സമനില പിടിച്ചെടുത്തു.
ജി ഗ്രൂപ്പിൽ ഇരു ടീമുകളും ഓരോ പോയിന്റ് പങ്കുവച്ചു. ആദ്യ മത്സരത്തിൽ സെർബിയ ബ്രസീലിനോടു തോറ്റിരുന്നു. സ്വിറ്റ്സർലൻഡിനോടാണു കാമറൂണ്‍ ആദ്യ മത്സരത്തിൽ പരാജയപ്പെട്ടത്. അവസാന മത്സരത്തിൽ കാമറൂണ്‍ ബ്രസീലിനെയും സെർബിയ സ്വിറ്റ്സർലൻഡിനെയും നേരിടും.
ഡബിള്‍ ധമാക്ക
സെർബിയയുടെ ആക്രമണത്തോടെയാണു മത്സരം തുടങ്ങുന്നത്. മിത്രോവിച്ചിന്റെ ആ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി. 17-ാം മിനിറ്റിൽ മിത്രോവിച്ച് വീണ്ടും വല ലക്ഷ്യംവച്ചെങ്കിലും നേരിയ വ്യത്യാസത്തിൽ പുറത്തുപോയി.
പിന്നാലെ, മത്സരത്തിന്റെ ഗതിക്കു വിപരീതമായി യാൻ ചാൾസ് കാസ്റ്റെലെറ്റോയിലൂടെ കാമറൂണ്‍ അക്കൗണ്ട് തുറന്നു. എന്നാൽ, ആദ്യ പകുതിയുടെ അധികസമയത്ത് കാമറൂണ്‍ സെർബിയ തിരിച്ചടിച്ചു; ഒന്നല്ല, രണ്ടുവട്ടം. പാവ്ലോവിച്ച് (45+1) മിലിങ്കോവിച്ച് സാവിച്ച് (45+3) എന്നിവരാണ് സെർബിയയ്ക്കായി ഇഞ്ചുറിടൈമിൽ ഗോൾവേട്ട നടത്തിയത്.
ഹീറോ അബു
രണ്ടാം പകുതിയുടെ തുടക്കത്തിലും സെർബിയയാണ് ആക്രമണം നയിച്ചത്. ഉടൻ ഇതിനു ഫലവും ലഭിച്ചു. 53-ാം മിനിറ്റിൽ മിത്രോവിച്ച് സെർബിയയ്ക്കായി ലക്ഷ്യംകണ്ടു. എന്നാൽ വിട്ടുകൊടുക്കാൻ കാമറൂണ്‍ തയാറായിരുന്നില്ല. 64-ാം മിനിറ്റിൽ അവർ തിരിച്ചടിച്ചു. പകരക്കാരനായി ഇറങ്ങിയ ക്യാപ്റ്റൻ അബൂബക്കറായിരുന്നു ഈ ഗോളിന്റെ ഉടമ.
രണ്ടു മിനിറ്റിനുശേഷം അബൂബക്കറിന്റെ പാസിൽനിന്ന് ചൗപൊ മോട്ടിംഗും ലക്ഷ്യംകണ്ടതോടെ ആവേപ്പോര് സമനിലയിൽ. നാലാമതൊന്നിനായി കാമറൂണ്‍ കിണഞ്ഞുശ്രമിച്ചെങ്കിലും സെർബിയൻ പ്രതിരോധം കൂടുതൽ അപകടമുണ്ടാകാതെ മത്സരം അവസാനിപ്പിച്ചു.
ഗോൾവഴി...
യാൻ ചാൾസ് കാസ്റ്റെലെറ്റോ (29’)
ടോളോയെടുത്ത കോർണർ കിക്കിൽ എൻകൗളോയുടെ ഹെഡർ. വീണ്ടും ഹെഡ് ചെയ്ത് ഒഴിവാക്കാൻ സെർബിയൻ പ്രതിരോധത്തിന്റെ ശ്രമം. എന്നാൽ ലക്ഷ്യം പിഴച്ചു. പക്ഷേ, ഫ്ളിക്ക് ചെയ്ത പന്ത് ലഭിച്ചതു ബോക്സിൽ മാർക്ക് ചെയ്യപ്പെടാതെനിന്ന കാസ്റ്റെലെറ്റോയുടെ കാലിൽ. സമയംകളയാതെ പോയിന്റ് ബ്ലാങ്ക് ആംഗിളിൽ കാസ്റ്റെലെറ്റോയുടെ ഷോട്ട്.
പാവ്ലോവിച്ച് (45+2’)
ബോക്സിലേക്ക് ടാഡിക്കിന്റെ കോർണർ. കാമറൂണ്‍ ഗോളി എപ്പസിയെ കാഴ്ചക്കാരനാക്കി പാവ്ലോവിച്ചിന്റെ ലോകോത്തര ഹെഡ്ഡർ. അത്യ്രുഗ്രൻ ഫിനിഷിംഗ്.
മിലിങ്കോവിച്ച് സാവിച്ച് (45+3’)
ഇക്കുറി ഗോൾവന്നത് കാമറൂണ്‍ പ്രതിരോധത്തിന്റെ പിഴവിൽനിന്ന്. പന്ത് പിടിച്ചെടുത്ത മിലിങ്കോവിച്ച് സാവിച്ചിന്റെ ഷോട്ട് വലയിൽ. പന്ത് തടയുന്നതിൽ കാമറൂണ്‍ ഗോളിക്കും പിഴവ്.
മിത്രോവിച്ച് (53’)
കുറിയ പാസുകളിലൂടെ സെർബിയക്കാർ കാമറൂണ്‍ ബോക്സിൽ. ബോക്സിനുള്ളിൽ നാലു തവണ പന്ത് പാസ് ചെയ്ത് മിത്രോവിച്ചിനു പന്ത് നീട്ടി നൽകുന്നു. തക്കംപാർത്തുനിന്ന മിത്രോവിച്ചിന്റെ ആയാസമില്ലാത്ത ഫിനിഷിംഗ്.
വിൻസെന്റ് അബുബക്കർ (63’)
ഓഫ്സൈഡ് ട്രാപ് വെട്ടിച്ച് മുന്നേറിയ അബൂബക്കറിന്റെ ചിപ്പ്. ഗോളിയുടെ തലയ്ക്കു മുകളിൽകൂടി പന്ത് വലയിൽ. ഈ ടൂർണമെന്റ് കണ്ട ഏറ്റവും മികച്ച ഫിനിഷുകളിൽ ഒന്ന്. ഓഫ്സൈഡ് എന്നുകരുതി അബൂബക്കർ ആഘോഷിച്ചില്ല. വാർ പരിശോധനയ്ക്കുശേഷം ഗോൾ അനുവദിക്കുന്നു.
മോട്ടിംഗ് (66’)
ബോക്സിനുള്ളിലേക്ക് അതിവേഗം ഓടിക്കയറി അബുബക്കറിന്റെ അതിമനോഹരമായ ക്രോസ്. മോട്ടിംഗിന്റെ അനായാസ ഫിനിഷിംഗ്.