വേഗറാണിയായ പി.ടി. ഉഷ ഇന്ത്യൻ ഒളിംപിക് അസോസിയേഷന്റെ അധ്യക്ഷയാകുമെന്ന വാർത്ത രാജ്യത്തിന് അഭിമാനകരമാണ്. ഈ സ്ഥാനത്തെത്തുന്ന ആദ്യ വനിത, ആദ്യ സജീവ കായികതാരം, ആദ്യ മലയാളി തുടങ്ങിയ വിശേഷണങ്ങളോടെയാകും ഉഷയുടെ സ്ഥാനാരോഹണം. ഓരോ മലയാളിക്കുമുള്ള അംഗീകാരംകൂടിയാണിത്.
പയ്യോളി എക്സ്പ്രസ് അങ്ങനെ ഇന്ത്യൻ ഒളിന്പിക് അസോസിയേഷന്റെ കൊടുമുടിയിലുമെത്തിയിരിക്കുന്നു. വേഗറാണിയായ പി.ടി. ഉഷ ഇന്ത്യൻ ഒളിംപിക് അസോസിയേഷന്റെ അധ്യക്ഷയാകുമെന്ന വാർത്ത രാജ്യത്തിന് അഭിമാനകരമാണ്. ഈ സ്ഥാനത്തെത്തുന്ന ആദ്യവനിത, ആദ്യ സജീവ കായികതാരം, ആദ്യ മലയാളി തുടങ്ങിയ വിശേഷണങ്ങളോടെയാകും ഉഷയുടെ സ്ഥാനാരോഹണം. ഓരോ മലയാളിക്കുമുള്ള അംഗീകാരംകൂടിയാണിത്.
അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും രാഷ്ട്രീയക്കളിയുടെയും പേരിൽ ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയിട്ടുള്ള ഇന്ത്യൻ ഒളിന്പിക് അസോസിയേഷന്റെ (ഐഒഎ) തലപ്പത്തേക്ക് പി.ടി. ഉഷ വരുന്നത് കായികലോകം ഏറെ പ്രതീക്ഷയോടെയാണു കാണുന്നത്. ഡിസംബറിനകം തെരഞ്ഞെടുപ്പു നടത്തിയില്ലെങ്കിൽ താത്കാലിക പ്രസിഡന്റ് നരീന്ദർ ബത്രയുടെ നേതൃത്വത്തിലുള്ള ഐഒഎ സമിതിയെ അയോഗ്യരായി കണക്കാക്കുമെന്നും ഔദ്യോഗികതലത്തിലുള്ള സന്പർക്കം വിച്ഛേദിക്കുമെന്നും രാജ്യാന്തര ഒളിന്പിക് സമിതി (ഐഒസി) സെപ്റ്റംബറിൽ അറിയിപ്പു നൽകിയിരുന്നു. ആഭ്യന്തരപ്രശ്നങ്ങൾ എത്രയും വേഗം പരിഹരിക്കണമെന്നും സ്ഥിരം ഭരണസമിതിയാണ് കാര്യങ്ങൾ നിയന്ത്രിക്കേണ്ടതെന്നുമായിരുന്നു ഐഒസിയുടെ മുന്നറിയിപ്പ്.
കോടതിയുടെ വിമർശനവും അസോസിയേഷന് ഏറ്റുവാങ്ങേണ്ടിവന്നു. തുടർന്നുള്ള തെരഞ്ഞെടുപ്പു നടപടികൾക്കിടെയാണ് മറ്റാരും നാമനിർദേശ പത്രിക സമർപ്പിക്കാതിരുന്നതിനാൽ പി.ടി. ഉഷ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായിരിക്കുന്നത്. കേന്ദ്രമന്ത്രി കിരൺ റിജിജു ‘ഇതിഹാസ സുവർണപുത്രിക്ക് അഭിനന്ദനങ്ങൾ’ എന്ന് ട്വീറ്റ് ചെയ്തതു ശ്രദ്ധേയമായി. കഴിഞ്ഞ ജൂലൈയിൽ ബിജെപി പിന്തുണയിൽ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത ഉഷയുടെ പുതിയ സ്ഥാനലബ്ധി സ്ത്രീശക്തീകരണത്തിന്റെ പുത്തൻ ചുവടുവയ്പായും ചരിത്രത്തിൽ രേഖപ്പെടുത്തിക്കഴിഞ്ഞു.
ഓടിത്തളരാത്ത കഠിനാധ്വാനത്തിന്റെ പ്രതീകമാണ് പി.ടി. ഉഷ. ജീവിതവിജയങ്ങൾ വീണുകിട്ടുന്നതല്ലെന്നും നിരന്തരപരിശ്രമത്തിലൂടെ കരസ്ഥമാക്കുന്നതാണെന്നും ചൂണ്ടിക്കാണിക്കുന്നതാണ് അവരുടെ ജീവിതം. കോഴിക്കോട് പയ്യോളി സ്വദേശിനിയായ ഉഷ ഓടിപ്പഠിച്ചത് വീടിനടുത്തുള്ള പെരുമാൾപുരം മൈതാനത്തും കടപ്പുറത്തുമാണ്. തൃക്കോട്ടൂർ യുപി സ്കൂളിലെ കായികാധ്യാപകൻ ബാലകൃഷ്ണൻ മാസ്റ്റർ ഉഷയുടെ കായികമികവ് തിരിച്ചറിഞ്ഞു. വുമൺ സ്പോർട്സ് ഡിവിഷന്റെ 250 രൂപയുടെ ഒരു സ്കോളർഷിപ്പ് അവരുടെ സ്വപ്നങ്ങൾക്കു ചിറകു പിടിപ്പിച്ചു.
ജി.വി. രാജ സ്കൂളിലെ പരിശീലകൻ ഒ.എം. നന്പ്യാർ ഉഷയെ ലോകമറിയുന്ന കായികതാരപദവിയിലേക്ക് അച്ചടക്കത്തോടെ കുതിച്ചുപായാൻ പഠിപ്പിച്ചു. 1977ൽ കോട്ടയത്തുവച്ച് നൂറു മീറ്ററിൽ ദേശീയ റിക്കാർഡിട്ടു. 78ലെ ദേശീയ അത്ലറ്റിക് മീറ്റിൽ ഉഷ നാലു സ്വർണം നേടി. പിന്നീടങ്ങോട്ട് സ്വർണക്കൊയ്ത്തായിരുന്നു. ആദ്യ അന്തർദേശീയ മത്സരം കറാച്ചിയിലായിരുന്നു. കറാച്ചി ഗെയിംസിൽ നാലു സ്വർണം നേടി. ഒളിന്പിക്സിൽ പങ്കെടുക്കുന്ന ആദ്യ മലയാളി വനിതയും ഏറ്റവും പ്രായംകുറഞ്ഞ ഇന്ത്യക്കാരിയുമായി 1980ലെ മോസ്കോ ഒളിന്പിക്സിൽ ഉഷ തന്റെ സാന്നിധ്യമറിയിച്ചു; അപ്പോൾ പ്രായം 16. 1984ലെ ലോസ് ആഞ്ചലസ് ഒളിന്പിക്സിലെ 400 മീറ്റർ ഹർഡിൽസിൽ ഒരു നിമിഷത്തിന്റെ നൂറിലൊരംശത്തിനു വെങ്കലമെഡൽ നഷ്ടമായപ്പോൾ ഇന്ത്യ ഉഷയെ നിറകണ്ണുകളോടെ നെഞ്ചേറ്റുകയായിരുന്നു.
ആ നഷ്ടം ഉഷയുടെ കുതിപ്പിനു കരുത്തേറ്റിയതേയുള്ളു. ഏഷ്യൻ ഗെയിംസിലും ഏഷ്യൻ അത്ലറ്റിക്സിലും നിരവധി മെഡലുകൾ ഉഷ കരസ്ഥമാക്കി. 1983ൽ അർജുന അവാർഡും 85ൽ പത്മശ്രീയും ഉഷയ്ക്കു സമ്മാനിച്ചു. 1985ലും 86ലും ലോക അത്ലറ്റിക്സിലെ മികച്ച 10 താരങ്ങളിൽ ഒരാളായി തെരഞ്ഞെടുക്കപ്പെട്ടു. ഏഷ്യൻ അത്ലറ്റിക്സ് ഫെഡറേഷന്റെയും ഇന്ത്യൻ അത്ലറ്റിക്സ് ഫെഡറേഷന്റെയും നിരീക്ഷക പദവിയിലുമെത്തി. മത്സരവേദികളിൽനിന്നു 2000ത്തിൽ വിരമിച്ച ഉഷ പക്ഷേ, കായികരംഗത്തുനിന്ന് ഓടിമാറിയില്ല. സർക്കാർ പിന്തുണയോടെ ‘ഉഷ സ്കൂൾ ഓഫ് അത്ലറ്റിക്സ്’ സ്ഥാപിച്ചു.
ഇന്നിതാ ഒളിന്പിക്സിലെ നഷ്ടവെങ്കലത്തിന്റെ ഓർമകളെ നിഷ്പ്രഭമാക്കി ഉഷ ഇന്ത്യൻ ഒളിന്പിക് അസോസിയേഷന്റെ അധ്യക്ഷപദവിയിലേക്കു കയറുന്നു. കായിക ഫെഡറേഷനുകളുടെയും ഒളിന്പിക് അസോസിയേഷന്റെയുമൊക്കെ ഭരണനിർവഹണത്തിൽ കായികതാരങ്ങളുടെ പങ്കുണ്ടാകണമെന്ന കോടതിയുടെ നിർദേശപ്രകാരമാണ് ഒളിന്പിക് അസോസിയേഷനിൽ കായികതാരങ്ങളെ ഉൾപ്പെടുത്താൻ അതിന്റെ ഭരണഘടനയിൽത്തന്നെ മാറ്റം വരുത്തിയത്.
മറ്റു മാർഗമില്ലാത്തതുകൊണ്ടുമാത്രം ഭാരവാഹിത്വത്തിൽനിന്നു മാറിനിൽക്കുന്നവരുണ്ടാകാം. പി.ടി. ഉഷയുടെ ഇതുവരെയുള്ള സുതാര്യമായ കായികാവേശത്തിനപ്പുറമായിരിക്കും അസോസിയേഷന്റെ അകത്തും പുറത്തുമുള്ള ഇനിയുമടങ്ങാത്ത സാന്പത്തിക-രാഷ്ട്രീയാഭിനിവേശങ്ങൾ. അവയെ കളത്തിലിറക്കാതെ കായികതാരങ്ങളുടെ ഉന്നമനം മാത്രം ലക്ഷ്യമാക്കാൻ രാജ്യം കണ്ട എക്കാലത്തെയും മികച്ച കായികതാരത്തിനു കഴിയട്ടെ.
പയ്യോളി എക്സ്പ്രസ് അങ്ങനെ ഇന്ത്യൻ ഒളിന്പിക് അസോസിയേഷന്റെ കൊടുമുടിയിലുമെത്തിയിരിക്കുന്നു. വേഗറാണിയായ പി.ടി. ഉഷ ഇന്ത്യൻ ഒളിംപിക് അസോസിയേഷന്റെ അധ്യക്ഷയാകുമെന്ന വാർത്ത രാജ്യത്തിന് അഭിമാനകരമാണ്. ഈ സ്ഥാനത്തെത്തുന്ന ആദ്യവനിത, ആദ്യ സജീവ കായികതാരം, ആദ്യ മലയാളി തുടങ്ങിയ വിശേഷണങ്ങളോടെയാകും ഉഷയുടെ സ്ഥാനാരോഹണം. ഓരോ മലയാളിക്കുമുള്ള അംഗീകാരംകൂടിയാണിത്.
അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും രാഷ്ട്രീയക്കളിയുടെയും പേരിൽ ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയിട്ടുള്ള ഇന്ത്യൻ ഒളിന്പിക് അസോസിയേഷന്റെ (ഐഒഎ) തലപ്പത്തേക്ക് പി.ടി. ഉഷ വരുന്നത് കായികലോകം ഏറെ പ്രതീക്ഷയോടെയാണു കാണുന്നത്. ഡിസംബറിനകം തെരഞ്ഞെടുപ്പു നടത്തിയില്ലെങ്കിൽ താത്കാലിക പ്രസിഡന്റ് നരീന്ദർ ബത്രയുടെ നേതൃത്വത്തിലുള്ള ഐഒഎ സമിതിയെ അയോഗ്യരായി കണക്കാക്കുമെന്നും ഔദ്യോഗികതലത്തിലുള്ള സന്പർക്കം വിച്ഛേദിക്കുമെന്നും രാജ്യാന്തര ഒളിന്പിക് സമിതി (ഐഒസി) സെപ്റ്റംബറിൽ അറിയിപ്പു നൽകിയിരുന്നു. ആഭ്യന്തരപ്രശ്നങ്ങൾ എത്രയും വേഗം പരിഹരിക്കണമെന്നും സ്ഥിരം ഭരണസമിതിയാണ് കാര്യങ്ങൾ നിയന്ത്രിക്കേണ്ടതെന്നുമായിരുന്നു ഐഒസിയുടെ മുന്നറിയിപ്പ്.
കോടതിയുടെ വിമർശനവും അസോസിയേഷന് ഏറ്റുവാങ്ങേണ്ടിവന്നു. തുടർന്നുള്ള തെരഞ്ഞെടുപ്പു നടപടികൾക്കിടെയാണ് മറ്റാരും നാമനിർദേശ പത്രിക സമർപ്പിക്കാതിരുന്നതിനാൽ പി.ടി. ഉഷ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായിരിക്കുന്നത്. കേന്ദ്രമന്ത്രി കിരൺ റിജിജു ‘ഇതിഹാസ സുവർണപുത്രിക്ക് അഭിനന്ദനങ്ങൾ’ എന്ന് ട്വീറ്റ് ചെയ്തതു ശ്രദ്ധേയമായി. കഴിഞ്ഞ ജൂലൈയിൽ ബിജെപി പിന്തുണയിൽ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത ഉഷയുടെ പുതിയ സ്ഥാനലബ്ധി സ്ത്രീശക്തീകരണത്തിന്റെ പുത്തൻ ചുവടുവയ്പായും ചരിത്രത്തിൽ രേഖപ്പെടുത്തിക്കഴിഞ്ഞു.
ഓടിത്തളരാത്ത കഠിനാധ്വാനത്തിന്റെ പ്രതീകമാണ് പി.ടി. ഉഷ. ജീവിതവിജയങ്ങൾ വീണുകിട്ടുന്നതല്ലെന്നും നിരന്തരപരിശ്രമത്തിലൂടെ കരസ്ഥമാക്കുന്നതാണെന്നും ചൂണ്ടിക്കാണിക്കുന്നതാണ് അവരുടെ ജീവിതം. കോഴിക്കോട് പയ്യോളി സ്വദേശിനിയായ ഉഷ ഓടിപ്പഠിച്ചത് വീടിനടുത്തുള്ള പെരുമാൾപുരം മൈതാനത്തും കടപ്പുറത്തുമാണ്. തൃക്കോട്ടൂർ യുപി സ്കൂളിലെ കായികാധ്യാപകൻ ബാലകൃഷ്ണൻ മാസ്റ്റർ ഉഷയുടെ കായികമികവ് തിരിച്ചറിഞ്ഞു. വുമൺ സ്പോർട്സ് ഡിവിഷന്റെ 250 രൂപയുടെ ഒരു സ്കോളർഷിപ്പ് അവരുടെ സ്വപ്നങ്ങൾക്കു ചിറകു പിടിപ്പിച്ചു.
ജി.വി. രാജ സ്കൂളിലെ പരിശീലകൻ ഒ.എം. നന്പ്യാർ ഉഷയെ ലോകമറിയുന്ന കായികതാരപദവിയിലേക്ക് അച്ചടക്കത്തോടെ കുതിച്ചുപായാൻ പഠിപ്പിച്ചു. 1977ൽ കോട്ടയത്തുവച്ച് നൂറു മീറ്ററിൽ ദേശീയ റിക്കാർഡിട്ടു. 78ലെ ദേശീയ അത്ലറ്റിക് മീറ്റിൽ ഉഷ നാലു സ്വർണം നേടി. പിന്നീടങ്ങോട്ട് സ്വർണക്കൊയ്ത്തായിരുന്നു. ആദ്യ അന്തർദേശീയ മത്സരം കറാച്ചിയിലായിരുന്നു. കറാച്ചി ഗെയിംസിൽ നാലു സ്വർണം നേടി. ഒളിന്പിക്സിൽ പങ്കെടുക്കുന്ന ആദ്യ മലയാളി വനിതയും ഏറ്റവും പ്രായംകുറഞ്ഞ ഇന്ത്യക്കാരിയുമായി 1980ലെ മോസ്കോ ഒളിന്പിക്സിൽ ഉഷ തന്റെ സാന്നിധ്യമറിയിച്ചു; അപ്പോൾ പ്രായം 16. 1984ലെ ലോസ് ആഞ്ചലസ് ഒളിന്പിക്സിലെ 400 മീറ്റർ ഹർഡിൽസിൽ ഒരു നിമിഷത്തിന്റെ നൂറിലൊരംശത്തിനു വെങ്കലമെഡൽ നഷ്ടമായപ്പോൾ ഇന്ത്യ ഉഷയെ നിറകണ്ണുകളോടെ നെഞ്ചേറ്റുകയായിരുന്നു.
ആ നഷ്ടം ഉഷയുടെ കുതിപ്പിനു കരുത്തേറ്റിയതേയുള്ളു. ഏഷ്യൻ ഗെയിംസിലും ഏഷ്യൻ അത്ലറ്റിക്സിലും നിരവധി മെഡലുകൾ ഉഷ കരസ്ഥമാക്കി. 1983ൽ അർജുന അവാർഡും 85ൽ പത്മശ്രീയും ഉഷയ്ക്കു സമ്മാനിച്ചു. 1985ലും 86ലും ലോക അത്ലറ്റിക്സിലെ മികച്ച 10 താരങ്ങളിൽ ഒരാളായി തെരഞ്ഞെടുക്കപ്പെട്ടു. ഏഷ്യൻ അത്ലറ്റിക്സ് ഫെഡറേഷന്റെയും ഇന്ത്യൻ അത്ലറ്റിക്സ് ഫെഡറേഷന്റെയും നിരീക്ഷക പദവിയിലുമെത്തി. മത്സരവേദികളിൽനിന്നു 2000ത്തിൽ വിരമിച്ച ഉഷ പക്ഷേ, കായികരംഗത്തുനിന്ന് ഓടിമാറിയില്ല. സർക്കാർ പിന്തുണയോടെ ‘ഉഷ സ്കൂൾ ഓഫ് അത്ലറ്റിക്സ്’ സ്ഥാപിച്ചു.
ഇന്നിതാ ഒളിന്പിക്സിലെ നഷ്ടവെങ്കലത്തിന്റെ ഓർമകളെ നിഷ്പ്രഭമാക്കി ഉഷ ഇന്ത്യൻ ഒളിന്പിക് അസോസിയേഷന്റെ അധ്യക്ഷപദവിയിലേക്കു കയറുന്നു. കായിക ഫെഡറേഷനുകളുടെയും ഒളിന്പിക് അസോസിയേഷന്റെയുമൊക്കെ ഭരണനിർവഹണത്തിൽ കായികതാരങ്ങളുടെ പങ്കുണ്ടാകണമെന്ന കോടതിയുടെ നിർദേശപ്രകാരമാണ് ഒളിന്പിക് അസോസിയേഷനിൽ കായികതാരങ്ങളെ ഉൾപ്പെടുത്താൻ അതിന്റെ ഭരണഘടനയിൽത്തന്നെ മാറ്റം വരുത്തിയത്.
മറ്റു മാർഗമില്ലാത്തതുകൊണ്ടുമാത്രം ഭാരവാഹിത്വത്തിൽനിന്നു മാറിനിൽക്കുന്നവരുണ്ടാകാം. പി.ടി. ഉഷയുടെ ഇതുവരെയുള്ള സുതാര്യമായ കായികാവേശത്തിനപ്പുറമായിരിക്കും അസോസിയേഷന്റെ അകത്തും പുറത്തുമുള്ള ഇനിയുമടങ്ങാത്ത സാന്പത്തിക-രാഷ്ട്രീയാഭിനിവേശങ്ങൾ. അവയെ കളത്തിലിറക്കാതെ കായികതാരങ്ങളുടെ ഉന്നമനം മാത്രം ലക്ഷ്യമാക്കാൻ രാജ്യം കണ്ട എക്കാലത്തെയും മികച്ച കായികതാരത്തിനു കഴിയട്ടെ.