ദോഹ: ജർമനിയെ തകർത്തെത്തിയ എഷ്യൻ വന്പന്മാരായ ജപ്പാൻ കോസ്റ്ററിക്കയോടു തോറ്റു. മത്സരത്തിന്റെ 81-ാം മിനിറ്റിൽ കെയ്ഷർ ഫുള്ളറാണു കോസ്റ്ററിക്കയുടെ വിജയമുറപ്പിച്ച ഗോൾ നേടിയത്. കഴിഞ്ഞ മത്സരത്തിൽ എതിരില്ലാത്ത ഏഴു ഗോളുകൾക്കു സ്പെയിനിനോടു പരാജയപ്പെട്ട ടീമാണു കോസ്റ്ററിക്ക.
മത്സരത്തിന്റെ തുടക്കം മുതൽ ജപ്പാൻ നിരവധി മുന്നേറ്റങ്ങൾ നടത്തി. എന്നാൽ, കൃത്യമായ ഗെയിം പ്ലാനോടെ കളിക്കാനിറങ്ങിയ കോസ്റ്ററിക്ക ആ മുന്നേറ്റങ്ങളുടെ മുനയൊടിച്ചു. ആദ്യപകുതിയിൽ ഗോളുകൾ പിറന്നില്ല. രണ്ടാം പകുതിയിലും ജപ്പാൻ തുടരെ കോസ്റ്ററിക്കൻ ഗോൾപോസ്റ്റിലേക്ക് മുന്നേറ്റങ്ങൾ സംഘടിപ്പിച്ചു. എന്നാൽ ഒന്നും ലക്ഷ്യത്തിലെത്തിയില്ല. ഇതിനുശേഷമായിരുന്നു കളിയുടെ ഒഴുക്കിനു വിപരീതമായി കോസ്റ്ററിക്കയുടെ വിജയഗോൾ. മത്സരത്തിൽ ഒരു ഷോട്ട് മാത്രമാണു കോസ്റ്ററിക്ക പോസ്റ്റിലേക്കു തൊടുത്തത്. അതു ഗോളായി മാറുകയും ചെയ്തു.
ഇ ഗ്രൂപ്പിൽ സ്പെയ്ൻ, കോസ്റ്ററിക്ക, ജപ്പാൻ എന്നീ ടീമുകൾക്കു മൂന്നു പോയിന്റ് വീതമുണ്ട്. പുലർച്ചെ 12.30ന് നടക്കുന്ന മത്സരത്തിൽ സ്പെയിൻ ജർമനിയെ പരാജയപ്പെടുത്തിയാൽ അവർ പ്രീക്വാർട്ടർ ഉറപ്പിക്കും. ശേഷിക്കുന്ന ഒരു സ്ഥാനത്ത് ആരു മുന്നേറുമെന്നറിയാൻ അടുത്ത റൗണ്ട് മത്സരം വരെ കാത്തിരിക്കേണ്ടിവരും.
മത്സരത്തിന്റെ തുടക്കം മുതൽ ജപ്പാൻ നിരവധി മുന്നേറ്റങ്ങൾ നടത്തി. എന്നാൽ, കൃത്യമായ ഗെയിം പ്ലാനോടെ കളിക്കാനിറങ്ങിയ കോസ്റ്ററിക്ക ആ മുന്നേറ്റങ്ങളുടെ മുനയൊടിച്ചു. ആദ്യപകുതിയിൽ ഗോളുകൾ പിറന്നില്ല. രണ്ടാം പകുതിയിലും ജപ്പാൻ തുടരെ കോസ്റ്ററിക്കൻ ഗോൾപോസ്റ്റിലേക്ക് മുന്നേറ്റങ്ങൾ സംഘടിപ്പിച്ചു. എന്നാൽ ഒന്നും ലക്ഷ്യത്തിലെത്തിയില്ല. ഇതിനുശേഷമായിരുന്നു കളിയുടെ ഒഴുക്കിനു വിപരീതമായി കോസ്റ്ററിക്കയുടെ വിജയഗോൾ. മത്സരത്തിൽ ഒരു ഷോട്ട് മാത്രമാണു കോസ്റ്ററിക്ക പോസ്റ്റിലേക്കു തൊടുത്തത്. അതു ഗോളായി മാറുകയും ചെയ്തു.
ഇ ഗ്രൂപ്പിൽ സ്പെയ്ൻ, കോസ്റ്ററിക്ക, ജപ്പാൻ എന്നീ ടീമുകൾക്കു മൂന്നു പോയിന്റ് വീതമുണ്ട്. പുലർച്ചെ 12.30ന് നടക്കുന്ന മത്സരത്തിൽ സ്പെയിൻ ജർമനിയെ പരാജയപ്പെടുത്തിയാൽ അവർ പ്രീക്വാർട്ടർ ഉറപ്പിക്കും. ശേഷിക്കുന്ന ഒരു സ്ഥാനത്ത് ആരു മുന്നേറുമെന്നറിയാൻ അടുത്ത റൗണ്ട് മത്സരം വരെ കാത്തിരിക്കേണ്ടിവരും.