ഖത്തർ ലോകകപ്പ് ഫുട്ബോളിന്റെ രണ്ടാം റൗണ്ട് മത്സരങ്ങൾ ഇന്ന് അവസാനിക്കും. അതോടെ നാളെ മുതൽ പ്രീക്വാർട്ടർ ടിക്കറ്റിനുള്ള പോരാട്ടത്തിന്റെ അവസാന റൗണ്ട് കൊന്പുകോർക്കൽ.
നാലു വ്യത്യസ്ത സമയങ്ങളിലായി നടക്കുന്ന ലോകകപ്പ് പോരാട്ടങ്ങൾക്കും ഇന്നത്തോടെ സമാപനമാണ്. നാളെ മുതൽ ഓരോ ഗ്രൂപ്പിലെയും രണ്ടു പോരാട്ടങ്ങൾ ഒരേസമയം അരങ്ങേറും.
ഇന്നു നടക്കുന്ന രണ്ടാം റൗണ്ട് ഗ്രൂപ്പ് പോരാട്ടങ്ങളിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലും ലോക ഒന്നാം നന്പറായ ബ്രസീലും കളത്തിലുണ്ട്. ആദ്യ മത്സരത്തിനിടെ കണങ്കാലിനു പരിക്കേറ്റ നെയ്മർ ഇല്ലാതെയാണ് ബ്രസീൽ ഇന്ന് സ്വിറ്റ്സർലൻഡിന് എതിരേ ഇറങ്ങുക.
ബ്രസീൽ x സ്വിറ്റ്സർലൻഡ്, 9.30 pm
ഗ്രൂപ്പ് സിയിൽ സെർബിയയ്ക്ക് എതിരായ മത്സരത്തിൽ കണങ്കാലിനു പരിക്കേറ്റ നെയ്മറിന്റെ അഭാവത്തിലാണ് ബ്രസീൽ ഇന്നു രണ്ടാം പോരാട്ടത്തിന് ഇറങ്ങുന്നത്. നെയ്മറിനു പകരമായി സ്റ്റാർട്ടിംഗ് ഇലവനിൽ ടിറ്റെ ആരെ ഉൾപ്പെടുത്തും എന്നതും ഇന്ന് അറിയാം. കണങ്കാൽ നീരുവന്നു വീർത്തിരിക്കുന്ന ചിത്രം ഇന്നലെ നെയ്മർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു.
ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ സെർബിയയെ കീഴടക്കിയ ബ്രസീൽ ഇന്നും ജയിച്ച് പ്രീക്വാർട്ടർ ഉറപ്പിക്കാനുള്ള തയാറെടുപ്പിലാണ്. സ്വിറ്റ്സർലൻഡും ആദ്യ മത്സരത്തിൽ ജയം നേടിയിരുന്നു. കാമറൂണിനെയാണ് അവർ ആദ്യ മത്സരത്തിൽ പരാജയപ്പെടുത്തിയത്. 974 സ്റ്റേഡിയത്തിലാണ് ബ്രസീൽ x സ്വിസ് പോരാട്ടം. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ സെർബിയയും കാമറൂണും ഇന്ത്യൻ സമയം ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് ഏറ്റുമുട്ടും. അൽ ജനൂബ് സ്റ്റേഡിയത്തിലാണ് മത്സരം. ഫിഫ ലോകകപ്പിൽ ഇരു ടീമും ഏറ്റുമുട്ടുന്നത് ഇതാദ്യം. 2010ലാണ് ഇവർ അവസാനമായി ഒരു സൗഹൃദ മത്സരം കളിച്ചത്.
പോർച്ചുഗൽ x ഉറുഗ്വെ, 12.30 am
2018 റഷ്യ ലോകകപ്പിന്റെ പ്രീക്വാർട്ടർ പോരാട്ടത്തിന്റെ തനിയാവർത്തനമാണ് ഇന്ന് ലൂസൈൽ സ്റ്റേഡിയത്തിൽ നടക്കുക, ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലും ലൂയിസ് സുവാരസിന്റെ ഉറുഗ്വെയും നേർക്കുനേർ, ഇന്ത്യൻ സമയം രാത്രി 12.30നാണ് കിക്കോഫ്.
2018 പ്രീക്വാർട്ടറിൽ എഡിസൻ കവാനിയുടെ ഇരട്ട ഗോളിൽ ഉറുഗ്വെ 2-1ന് പോർച്ചുഗലിനെ കീഴടക്കിയിരുന്നു. അതിന്റെ കണക്ക് തീർക്കാനുള്ള അവസരമാണ് പോർച്ചുഗലിന് ഇപ്പോൾ കൈവന്നിരിക്കുന്നത്. അന്ന് പരിക്കേറ്റ എഡിസൻ കവാനിയെ മൈതാനത്തിന്റെ പുറത്തേക്കു കൊണ്ടുപോകുന്ന റൊണാൾഡോയുടെ ചിത്രം തരംഗമായിരുന്നു.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ദക്ഷിണകൊറിയയും ഘാനയും ഏറ്റുമുട്ടും. ഉറുഗ്വെയെ സമനിലയിൽ തളച്ചശേഷമാണ് കൊറിയക്കാരുടെ വരവ്. എഡ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിലാണ് മത്സരം.
നാലു വ്യത്യസ്ത സമയങ്ങളിലായി നടക്കുന്ന ലോകകപ്പ് പോരാട്ടങ്ങൾക്കും ഇന്നത്തോടെ സമാപനമാണ്. നാളെ മുതൽ ഓരോ ഗ്രൂപ്പിലെയും രണ്ടു പോരാട്ടങ്ങൾ ഒരേസമയം അരങ്ങേറും.
ഇന്നു നടക്കുന്ന രണ്ടാം റൗണ്ട് ഗ്രൂപ്പ് പോരാട്ടങ്ങളിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലും ലോക ഒന്നാം നന്പറായ ബ്രസീലും കളത്തിലുണ്ട്. ആദ്യ മത്സരത്തിനിടെ കണങ്കാലിനു പരിക്കേറ്റ നെയ്മർ ഇല്ലാതെയാണ് ബ്രസീൽ ഇന്ന് സ്വിറ്റ്സർലൻഡിന് എതിരേ ഇറങ്ങുക.
ബ്രസീൽ x സ്വിറ്റ്സർലൻഡ്, 9.30 pm
ഗ്രൂപ്പ് സിയിൽ സെർബിയയ്ക്ക് എതിരായ മത്സരത്തിൽ കണങ്കാലിനു പരിക്കേറ്റ നെയ്മറിന്റെ അഭാവത്തിലാണ് ബ്രസീൽ ഇന്നു രണ്ടാം പോരാട്ടത്തിന് ഇറങ്ങുന്നത്. നെയ്മറിനു പകരമായി സ്റ്റാർട്ടിംഗ് ഇലവനിൽ ടിറ്റെ ആരെ ഉൾപ്പെടുത്തും എന്നതും ഇന്ന് അറിയാം. കണങ്കാൽ നീരുവന്നു വീർത്തിരിക്കുന്ന ചിത്രം ഇന്നലെ നെയ്മർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു.
ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ സെർബിയയെ കീഴടക്കിയ ബ്രസീൽ ഇന്നും ജയിച്ച് പ്രീക്വാർട്ടർ ഉറപ്പിക്കാനുള്ള തയാറെടുപ്പിലാണ്. സ്വിറ്റ്സർലൻഡും ആദ്യ മത്സരത്തിൽ ജയം നേടിയിരുന്നു. കാമറൂണിനെയാണ് അവർ ആദ്യ മത്സരത്തിൽ പരാജയപ്പെടുത്തിയത്. 974 സ്റ്റേഡിയത്തിലാണ് ബ്രസീൽ x സ്വിസ് പോരാട്ടം. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ സെർബിയയും കാമറൂണും ഇന്ത്യൻ സമയം ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് ഏറ്റുമുട്ടും. അൽ ജനൂബ് സ്റ്റേഡിയത്തിലാണ് മത്സരം. ഫിഫ ലോകകപ്പിൽ ഇരു ടീമും ഏറ്റുമുട്ടുന്നത് ഇതാദ്യം. 2010ലാണ് ഇവർ അവസാനമായി ഒരു സൗഹൃദ മത്സരം കളിച്ചത്.
പോർച്ചുഗൽ x ഉറുഗ്വെ, 12.30 am
2018 റഷ്യ ലോകകപ്പിന്റെ പ്രീക്വാർട്ടർ പോരാട്ടത്തിന്റെ തനിയാവർത്തനമാണ് ഇന്ന് ലൂസൈൽ സ്റ്റേഡിയത്തിൽ നടക്കുക, ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലും ലൂയിസ് സുവാരസിന്റെ ഉറുഗ്വെയും നേർക്കുനേർ, ഇന്ത്യൻ സമയം രാത്രി 12.30നാണ് കിക്കോഫ്.
2018 പ്രീക്വാർട്ടറിൽ എഡിസൻ കവാനിയുടെ ഇരട്ട ഗോളിൽ ഉറുഗ്വെ 2-1ന് പോർച്ചുഗലിനെ കീഴടക്കിയിരുന്നു. അതിന്റെ കണക്ക് തീർക്കാനുള്ള അവസരമാണ് പോർച്ചുഗലിന് ഇപ്പോൾ കൈവന്നിരിക്കുന്നത്. അന്ന് പരിക്കേറ്റ എഡിസൻ കവാനിയെ മൈതാനത്തിന്റെ പുറത്തേക്കു കൊണ്ടുപോകുന്ന റൊണാൾഡോയുടെ ചിത്രം തരംഗമായിരുന്നു.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ദക്ഷിണകൊറിയയും ഘാനയും ഏറ്റുമുട്ടും. ഉറുഗ്വെയെ സമനിലയിൽ തളച്ചശേഷമാണ് കൊറിയക്കാരുടെ വരവ്. എഡ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിലാണ് മത്സരം.