വർഷങ്ങളായി കെട്ടിക്കിടക്കുന്ന കേസുകളും നിയമവ്യവസ്ഥയുമായി ബന്ധപ്പെട്ട നൂലാമാലകളും ജനങ്ങളെ ജുഡീഷറിയിൽ നിന്നകറ്റുന്നു എന്നതു വസ്തുതയാണ്. പല പ്രഗത്ഭരായ ന്യായാധിപരും ഇതു പലപ്പോഴായി ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്.
നീതിന്യായ സംവിധാനം ജനങ്ങളിലേക്കിറങ്ങിച്ചെല്ലണം. ജനങ്ങൾ തേടിയെത്തിക്കൊള്ളും എന്ന പ്രതീക്ഷ വച്ചുപുലർത്തരുത്. സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡിന്റെ വാക്കുകളാണിത്. ഭരണകൂടവും നിയമപണ്ഡിതരും ജനങ്ങളും ഒരുപോലെ കേൾക്കേണ്ട വാക്കുകൾ. കേട്ടാൽ മാത്രം പോരാ, നടപ്പിൽ വരുത്തുകയും വേണം. ഇന്ത്യയെപ്പോലെ വൈവിധ്യങ്ങളേറെയുള്ള രാജ്യത്ത് എല്ലാവർക്കും നീതി ലഭ്യമാക്കുക എന്നതാണ് നീതിന്യായ സംവിധാനം നേരിടുന്ന വെല്ലുവിളിയെന്നും ഭരണഘടനാ ദിനത്തോടനുബന്ധിച്ചു സുപ്രീംകോടതിയിൽ സംഘടിപ്പിച്ച ചടങ്ങിൽ ചീഫ് ജസ്റ്റീസ് പറഞ്ഞു.
സ്വതന്ത്ര ജനാധിപത്യം നിലനില്ക്കാനും അതിജീവിക്കാനും പക്ഷപാതരഹിതവും സ്വതന്ത്രവുമായ ജുഡീഷറി അനിവാര്യമാണ് എന്നതുപോലെ പ്രധാനമാണ് അതിന്റെ ഫലപ്രദമായ പ്രവർത്തനവും. വർഷങ്ങളായി കെട്ടിക്കിടക്കുന്ന കേസുകളും നിയമവ്യവസ്ഥയുമായി ബന്ധപ്പെട്ട നൂലാമാലകളും ജനങ്ങളെ ജുഡീഷറിയിൽനിന്നകറ്റുന്നു എന്നതു വസ്തുതയാണ്. പല പ്രഗത്ഭരായ ന്യായാധിപരും ഇതു പലപ്പോഴായി ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്. ജുഡീഷറിയുടെ സങ്കീർണതകളെപ്പറ്റിയുള്ള ഭയം അനീതികൾക്കു കീഴടങ്ങാനും അനീതി സഹിക്കാനും നല്ലൊരു വിഭാഗം ജനങ്ങളെ പ്രേരിപ്പിക്കുന്നുണ്ട്. ഇതു മാറ്റാനുള്ള ബാധ്യത ജുഡീഷറിക്കെന്നപോലെ ഭരണകൂടത്തിനും നിയമജ്ഞർക്കുമെല്ലാമുണ്ട്.
കോടതി നടപടികൾ ലളിതവും സുതാര്യവുമാക്കിയാലേ സാധാരണജനങ്ങൾക്ക് പ്രയോജനപ്പെടൂ. അതു തിരിച്ചറിഞ്ഞാണ് സുപ്രീംകോടതി ഡൽഹിയിലാണെങ്കിലും അതു രാജ്യത്തെ എല്ലാവർക്കുംവേണ്ടിയുള്ളതാണെന്നു ചീഫ് ജസ്റ്റീസ് പറഞ്ഞത്. രാജ്യത്തിന്റെ പരമോന്നത നീതിപീഠത്തിലേക്കെത്താനുള്ള മാർഗം എളുപ്പമാക്കാൻ നടപടികൾ തുടങ്ങിയെന്നത് ആശ്വാസകരമാണ്. ഇപ്പോൾ വെർച്വൽ ആയി കോടതി നടപടികളിൽ പങ്കെടുക്കാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അഭിഭാഷകർക്ക് അവരവരുടെ സ്ഥലങ്ങളിലിരുന്നു സുപ്രീംകോടതിയിൽ വാദിക്കാൻ ഇതിലൂടെ സാധിക്കുമെന്നത് വലിയ കാര്യമാണ്.
നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യത ഉറപ്പാക്കുകയെന്നത് രാജ്യത്തിന്റെ നിലനില്പിനുതന്നെ അനിവാര്യമാണ്. സൊഹ്റാബുദ്ദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ വാദം കേട്ട സിബിഐ കോടതി ജഡ്ജി ജസ്റ്റീസ് ബി.എച്ച്. ലോയയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി ജഡ്ജിമാർ പരസ്യമായി രംഗത്തുവന്ന സംഭവം നീതിന്യായ വ്യവസ്ഥയിൽ സുതാര്യത ഉറപ്പാക്കണമെന്ന് അടിവരയിട്ടതാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന ജുഡീഷറിക്കു മാത്രമേ ജനാധിപത്യം സംരക്ഷിക്കാനാകൂ എന്ന് ജസ്റ്റീസ് ചെലമേശ്വർ പറഞ്ഞതും ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു.
നടപ്പാക്കുന്ന നീതിയുടെ മുഖം തെളിച്ചമുള്ളതും കരുത്തുറ്റതുമാകുന്പോഴും നിഷേധിക്കപ്പെടുന്ന നീതിയുടെ കാളിമ ഭീതിജനകമാണ്. വിചാരണ പോലുമില്ലാതെ മനുഷ്യാവകാശങ്ങളെല്ലാം നിഷേധിക്കപ്പെട്ടു ജയിലുകളിൽ കഴിയുന്ന അനേകർ ഇന്നുമുണ്ട്. മറുവശത്ത്, എല്ലാ തെളിവുകളുമുണ്ടായിട്ടും അധികാരം, പണം, സ്വാധീനം എന്നിവയുടെ ബലത്തിൽ സ്വതന്ത്രരായി വിഹരിക്കുന്ന കുറ്റവാളികൾ നമ്മുടെ ജനാധിപത്യത്തെ നോക്കി കൊഞ്ഞനം കുത്തുന്നു. ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിലെ നടപടിക്രമങ്ങൾതന്നെ ഒരു ശിക്ഷയാണെന്ന് സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റീസ് എൻ.വി. രമണ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തുടക്കത്തിലുള്ള അറസ്റ്റുകളും ജാമ്യത്തിനുള്ള ബുദ്ധിമുട്ടും ഒരുതരത്തിൽ ശിക്ഷതന്നെയാണ്. വിചാരണകൾ നീണ്ടുപോകുന്നതിനെതിരേ അടിയന്തരശ്രദ്ധ വേണമെന്നും അദ്ദേഹം പറയുന്നു.
ആവശ്യത്തിന് ന്യായാധിപരും ജീവനക്കാരുമൊന്നുമില്ലെന്നു പറഞ്ഞു നീളുന്ന വിചാരണകൾ നീതിനിഷേധം തന്നെയാണ്. ഇക്കാര്യത്തിൽ ഭരണകൂടത്തിന്റെ ഇടപെടൽ ഉണ്ടായേ തീരൂ. അതുണ്ടായില്ലെങ്കിൽ വ്യക്തമായ നിർദേശങ്ങളുമായി സുപ്രീംകോടതിതന്നെ മുന്നോട്ടു വരേണ്ടതുണ്ട്. ആളുകളോട് അനുതാപമുള്ളവരാകുക, ജനങ്ങളുടെ പ്രശ്നങ്ങൾ മനസിലാക്കുക, നിങ്ങൾക്ക് അംഗീകരിക്കാൻ സാധിക്കാത്ത ജീവിതങ്ങളെക്കുറിച്ചു മുൻധാരണ വച്ചുപുലർത്താതിരിക്കുക, ക്രിമിനലുകൾ എങ്ങനെ കുറ്റവാളികളായി എന്നു മനസിലാക്കുക എന്നിവയെല്ലാമാണു നല്ല ജഡ്ജിംഗ് എന്നു ചീഫ് ജസ്റ്റീസ് ചന്ദ്രചൂഡ് പറയുന്നു. ഈ തിരിച്ചറിവ് ഏറ്റവും താഴെത്തട്ടിലുള്ള കോടതികളിൽ വരെ എത്തേണ്ടതുണ്ട്.
നിയമത്തിനു മുന്നിൽ തുല്യത, ജീവന്റെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും സംരക്ഷണം എന്നീ വാഗ്ദാനങ്ങളിലൂടെ അവശ്യസേവനമെന്ന നിലയിൽ നീതിയുടെ വിതരണം ഭരണഘടന ഉറപ്പുനൽകുന്നുണ്ട്. അതു പ്രാവർത്തികമാക്കാൻ എല്ലാ തലത്തിലും കൂടുതൽ കോടതിമുറികളും കൂടുതൽ ജഡ്ജിമാരും ആവശ്യമാണ്. സ്കൂളുകളും ആരോഗ്യകേന്ദ്രങ്ങളും എന്നപോലെ പാവപ്പെട്ടവരെ ശക്തീകരിക്കുന്നതിനുള്ള സുപ്രധാന സംവിധാനമാണിവ. ജനാധിപത്യത്തിൽ ഒരു സ്ഥാപനവും പൂർണമല്ലെന്നും നിലവിലുള്ള സംവിധാനത്തെ കൂടുതൽ നന്നാക്കാനായി പരിശ്രമിക്കുക എന്നതാണ് പരിഹാരമെന്നും തിരിച്ചറിഞ്ഞ് വ്യവസ്ഥയിലെ എല്ലാ ഘടകങ്ങളും ഒത്തൊരുമിച്ചു പ്രവർത്തിച്ചാലേ എല്ലാവർക്കും നീതി എന്ന സ്വപ്നം യാഥാർഥ്യമാകൂ.
നീതിന്യായ സംവിധാനം ജനങ്ങളിലേക്കിറങ്ങിച്ചെല്ലണം. ജനങ്ങൾ തേടിയെത്തിക്കൊള്ളും എന്ന പ്രതീക്ഷ വച്ചുപുലർത്തരുത്. സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡിന്റെ വാക്കുകളാണിത്. ഭരണകൂടവും നിയമപണ്ഡിതരും ജനങ്ങളും ഒരുപോലെ കേൾക്കേണ്ട വാക്കുകൾ. കേട്ടാൽ മാത്രം പോരാ, നടപ്പിൽ വരുത്തുകയും വേണം. ഇന്ത്യയെപ്പോലെ വൈവിധ്യങ്ങളേറെയുള്ള രാജ്യത്ത് എല്ലാവർക്കും നീതി ലഭ്യമാക്കുക എന്നതാണ് നീതിന്യായ സംവിധാനം നേരിടുന്ന വെല്ലുവിളിയെന്നും ഭരണഘടനാ ദിനത്തോടനുബന്ധിച്ചു സുപ്രീംകോടതിയിൽ സംഘടിപ്പിച്ച ചടങ്ങിൽ ചീഫ് ജസ്റ്റീസ് പറഞ്ഞു.
സ്വതന്ത്ര ജനാധിപത്യം നിലനില്ക്കാനും അതിജീവിക്കാനും പക്ഷപാതരഹിതവും സ്വതന്ത്രവുമായ ജുഡീഷറി അനിവാര്യമാണ് എന്നതുപോലെ പ്രധാനമാണ് അതിന്റെ ഫലപ്രദമായ പ്രവർത്തനവും. വർഷങ്ങളായി കെട്ടിക്കിടക്കുന്ന കേസുകളും നിയമവ്യവസ്ഥയുമായി ബന്ധപ്പെട്ട നൂലാമാലകളും ജനങ്ങളെ ജുഡീഷറിയിൽനിന്നകറ്റുന്നു എന്നതു വസ്തുതയാണ്. പല പ്രഗത്ഭരായ ന്യായാധിപരും ഇതു പലപ്പോഴായി ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്. ജുഡീഷറിയുടെ സങ്കീർണതകളെപ്പറ്റിയുള്ള ഭയം അനീതികൾക്കു കീഴടങ്ങാനും അനീതി സഹിക്കാനും നല്ലൊരു വിഭാഗം ജനങ്ങളെ പ്രേരിപ്പിക്കുന്നുണ്ട്. ഇതു മാറ്റാനുള്ള ബാധ്യത ജുഡീഷറിക്കെന്നപോലെ ഭരണകൂടത്തിനും നിയമജ്ഞർക്കുമെല്ലാമുണ്ട്.
കോടതി നടപടികൾ ലളിതവും സുതാര്യവുമാക്കിയാലേ സാധാരണജനങ്ങൾക്ക് പ്രയോജനപ്പെടൂ. അതു തിരിച്ചറിഞ്ഞാണ് സുപ്രീംകോടതി ഡൽഹിയിലാണെങ്കിലും അതു രാജ്യത്തെ എല്ലാവർക്കുംവേണ്ടിയുള്ളതാണെന്നു ചീഫ് ജസ്റ്റീസ് പറഞ്ഞത്. രാജ്യത്തിന്റെ പരമോന്നത നീതിപീഠത്തിലേക്കെത്താനുള്ള മാർഗം എളുപ്പമാക്കാൻ നടപടികൾ തുടങ്ങിയെന്നത് ആശ്വാസകരമാണ്. ഇപ്പോൾ വെർച്വൽ ആയി കോടതി നടപടികളിൽ പങ്കെടുക്കാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അഭിഭാഷകർക്ക് അവരവരുടെ സ്ഥലങ്ങളിലിരുന്നു സുപ്രീംകോടതിയിൽ വാദിക്കാൻ ഇതിലൂടെ സാധിക്കുമെന്നത് വലിയ കാര്യമാണ്.
നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യത ഉറപ്പാക്കുകയെന്നത് രാജ്യത്തിന്റെ നിലനില്പിനുതന്നെ അനിവാര്യമാണ്. സൊഹ്റാബുദ്ദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ വാദം കേട്ട സിബിഐ കോടതി ജഡ്ജി ജസ്റ്റീസ് ബി.എച്ച്. ലോയയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി ജഡ്ജിമാർ പരസ്യമായി രംഗത്തുവന്ന സംഭവം നീതിന്യായ വ്യവസ്ഥയിൽ സുതാര്യത ഉറപ്പാക്കണമെന്ന് അടിവരയിട്ടതാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന ജുഡീഷറിക്കു മാത്രമേ ജനാധിപത്യം സംരക്ഷിക്കാനാകൂ എന്ന് ജസ്റ്റീസ് ചെലമേശ്വർ പറഞ്ഞതും ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു.
നടപ്പാക്കുന്ന നീതിയുടെ മുഖം തെളിച്ചമുള്ളതും കരുത്തുറ്റതുമാകുന്പോഴും നിഷേധിക്കപ്പെടുന്ന നീതിയുടെ കാളിമ ഭീതിജനകമാണ്. വിചാരണ പോലുമില്ലാതെ മനുഷ്യാവകാശങ്ങളെല്ലാം നിഷേധിക്കപ്പെട്ടു ജയിലുകളിൽ കഴിയുന്ന അനേകർ ഇന്നുമുണ്ട്. മറുവശത്ത്, എല്ലാ തെളിവുകളുമുണ്ടായിട്ടും അധികാരം, പണം, സ്വാധീനം എന്നിവയുടെ ബലത്തിൽ സ്വതന്ത്രരായി വിഹരിക്കുന്ന കുറ്റവാളികൾ നമ്മുടെ ജനാധിപത്യത്തെ നോക്കി കൊഞ്ഞനം കുത്തുന്നു. ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിലെ നടപടിക്രമങ്ങൾതന്നെ ഒരു ശിക്ഷയാണെന്ന് സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റീസ് എൻ.വി. രമണ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തുടക്കത്തിലുള്ള അറസ്റ്റുകളും ജാമ്യത്തിനുള്ള ബുദ്ധിമുട്ടും ഒരുതരത്തിൽ ശിക്ഷതന്നെയാണ്. വിചാരണകൾ നീണ്ടുപോകുന്നതിനെതിരേ അടിയന്തരശ്രദ്ധ വേണമെന്നും അദ്ദേഹം പറയുന്നു.
ആവശ്യത്തിന് ന്യായാധിപരും ജീവനക്കാരുമൊന്നുമില്ലെന്നു പറഞ്ഞു നീളുന്ന വിചാരണകൾ നീതിനിഷേധം തന്നെയാണ്. ഇക്കാര്യത്തിൽ ഭരണകൂടത്തിന്റെ ഇടപെടൽ ഉണ്ടായേ തീരൂ. അതുണ്ടായില്ലെങ്കിൽ വ്യക്തമായ നിർദേശങ്ങളുമായി സുപ്രീംകോടതിതന്നെ മുന്നോട്ടു വരേണ്ടതുണ്ട്. ആളുകളോട് അനുതാപമുള്ളവരാകുക, ജനങ്ങളുടെ പ്രശ്നങ്ങൾ മനസിലാക്കുക, നിങ്ങൾക്ക് അംഗീകരിക്കാൻ സാധിക്കാത്ത ജീവിതങ്ങളെക്കുറിച്ചു മുൻധാരണ വച്ചുപുലർത്താതിരിക്കുക, ക്രിമിനലുകൾ എങ്ങനെ കുറ്റവാളികളായി എന്നു മനസിലാക്കുക എന്നിവയെല്ലാമാണു നല്ല ജഡ്ജിംഗ് എന്നു ചീഫ് ജസ്റ്റീസ് ചന്ദ്രചൂഡ് പറയുന്നു. ഈ തിരിച്ചറിവ് ഏറ്റവും താഴെത്തട്ടിലുള്ള കോടതികളിൽ വരെ എത്തേണ്ടതുണ്ട്.
നിയമത്തിനു മുന്നിൽ തുല്യത, ജീവന്റെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും സംരക്ഷണം എന്നീ വാഗ്ദാനങ്ങളിലൂടെ അവശ്യസേവനമെന്ന നിലയിൽ നീതിയുടെ വിതരണം ഭരണഘടന ഉറപ്പുനൽകുന്നുണ്ട്. അതു പ്രാവർത്തികമാക്കാൻ എല്ലാ തലത്തിലും കൂടുതൽ കോടതിമുറികളും കൂടുതൽ ജഡ്ജിമാരും ആവശ്യമാണ്. സ്കൂളുകളും ആരോഗ്യകേന്ദ്രങ്ങളും എന്നപോലെ പാവപ്പെട്ടവരെ ശക്തീകരിക്കുന്നതിനുള്ള സുപ്രധാന സംവിധാനമാണിവ. ജനാധിപത്യത്തിൽ ഒരു സ്ഥാപനവും പൂർണമല്ലെന്നും നിലവിലുള്ള സംവിധാനത്തെ കൂടുതൽ നന്നാക്കാനായി പരിശ്രമിക്കുക എന്നതാണ് പരിഹാരമെന്നും തിരിച്ചറിഞ്ഞ് വ്യവസ്ഥയിലെ എല്ലാ ഘടകങ്ങളും ഒത്തൊരുമിച്ചു പ്രവർത്തിച്ചാലേ എല്ലാവർക്കും നീതി എന്ന സ്വപ്നം യാഥാർഥ്യമാകൂ.