ഹാമിൽട്ടണ്: ന്യൂസിലൻഡിന് എതിരായ രണ്ടാം ഏകദിന ക്രിക്കറ്റിനായി ഇന്ത്യ ഇന്നു കളത്തിൽ. ആദ്യമത്സരത്തിൽ ഏഴ് വിക്കറ്റിനു പരാജയപ്പെട്ട ഇന്ത്യ, പരന്പര സജീവമാക്കി നിർത്താനുള്ള ജയം പ്രതീക്ഷിച്ചാണ് ഇന്നിറങ്ങുന്നത്. ആദ്യ മത്സരത്തിൽ ക്യാപ്റ്റൻ ശിഖർ ധവാൻ, ശുഭ്മാൻ ഗിൽ, ശ്രേയസ് അയ്യർ എന്നിവർ അർധസെഞ്ചുറി നേടിയിരുന്നു.
സ്ഥിരമായി പരാജയപ്പെടുന്ന ഋഷഭ് പന്ത് ആണ് ഇന്ത്യയുടെ ഏറ്റവും വലിയ തലവേദന. വൈസ് ക്യാപ്റ്റനായ പന്തിനെ ആദ്യമത്സരത്തിൽ നാലാം നന്പറിൽ ടീം മാനേജ്മെന്റ് ഇറക്കിയെന്നതും ശ്രദ്ധേയം. അതേസമയം, ലഭിച്ച അവസരം മുതലാക്കി സഞ്ജു വി. സാംസണ് 38 പന്തിൽ 36 റണ്‍സ് നേടിയിരുന്നു.
സ്ഥിരമായി പരാജയപ്പെടുന്ന ഋഷഭ് പന്ത് ആണ് ഇന്ത്യയുടെ ഏറ്റവും വലിയ തലവേദന. വൈസ് ക്യാപ്റ്റനായ പന്തിനെ ആദ്യമത്സരത്തിൽ നാലാം നന്പറിൽ ടീം മാനേജ്മെന്റ് ഇറക്കിയെന്നതും ശ്രദ്ധേയം. അതേസമയം, ലഭിച്ച അവസരം മുതലാക്കി സഞ്ജു വി. സാംസണ് 38 പന്തിൽ 36 റണ്‍സ് നേടിയിരുന്നു.