ദോഹ: ലോകകപ്പിൽ ഒരു ലാറ്റിനമേരിക്കൻ രാജ്യത്തിനുവേണ്ടി തുടർച്ചയായി ആറു ഗോളുകൾ നേടുന്ന താരമെന്ന റിക്കാർഡ് ഇനി ഇക്വഡോറിന്റെ എന്നർ വലൻസിയയ്ക്കു സ്വന്തം. ഹോളണ്ടിനെതിരായ മത്സരത്തിൽ നേടിയ ഗോളോടെയാണ് വലയൻസിയ നേട്ടം സ്വന്തമാക്കിയത്.
ലോകകപ്പിൽ ഒരു രാജ്യത്തിനായി തുടർച്ചയായി ആറു ഗോൾ നേടുന്ന നാലാമത്തെ താരമാണു വലൻസിയ. പോർച്ചുഗലിന്റെ യുസേബിയോ (1966), ഇറ്റലിക്കായി പൗളോ റോസി (1982), റഷ്യക്കായി ഒലെഗ് സലെങ്കോ (1994) എന്നിവരാണ് നേരത്തേ ഈ നേട്ടത്തിലെത്തിയത്.
2014ലെ ലോകകപ്പിൽ സ്വിറ്റ്സർലൻഡിനെതിരേയും ഹോണ്ടുറാസിനെതിരേയും വലകുലുക്കിയ വലൻസിയ ഈ ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഖത്തറിനെതിരേ ഇരട്ട ഗോൾ നേടിയിരുന്നു. നിലവിൽ ഖത്തർ ലോകകപ്പിലെ ടോപ് സ്കോററാണ് വലൻസിയ. ഇക്വഡോറിനായി 76 മത്സരങ്ങളിൽനിന്ന് 38 ഗോളുകളാണു വലൻസിയ നേടിയിട്ടുള്ളത്.
ലോകകപ്പിൽ ഒരു രാജ്യത്തിനായി തുടർച്ചയായി ആറു ഗോൾ നേടുന്ന നാലാമത്തെ താരമാണു വലൻസിയ. പോർച്ചുഗലിന്റെ യുസേബിയോ (1966), ഇറ്റലിക്കായി പൗളോ റോസി (1982), റഷ്യക്കായി ഒലെഗ് സലെങ്കോ (1994) എന്നിവരാണ് നേരത്തേ ഈ നേട്ടത്തിലെത്തിയത്.
2014ലെ ലോകകപ്പിൽ സ്വിറ്റ്സർലൻഡിനെതിരേയും ഹോണ്ടുറാസിനെതിരേയും വലകുലുക്കിയ വലൻസിയ ഈ ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഖത്തറിനെതിരേ ഇരട്ട ഗോൾ നേടിയിരുന്നു. നിലവിൽ ഖത്തർ ലോകകപ്പിലെ ടോപ് സ്കോററാണ് വലൻസിയ. ഇക്വഡോറിനായി 76 മത്സരങ്ങളിൽനിന്ന് 38 ഗോളുകളാണു വലൻസിയ നേടിയിട്ടുള്ളത്.