ലയണൽ മെസീ, ഇന്നില്ലെങ്കിൽ ഇനിയില്ല... ആരാധകർ കാത്തിരിക്കുന്നു താങ്കളുടെ ഐതിഹാസിക പ്രകടനത്തിനായി... ഈ അക്ഷരങ്ങൾ വായിക്കാൻ അറിയില്ലെങ്കിലും കേരളക്കരയിലെ അർജന്റൈൻ ആരാധകരെ അറിയാമല്ലോ... ഒരുപക്ഷേ, അർജന്റീന എന്ന രാജ്യത്തേക്കാളും കൂടുതൽ കേരളത്തിലുള്ള ആരാധകർക്കാണു ലയണൽ മെസിയുടെ ടീം ജയിക്കേണ്ട ആവശ്യകത... കാരണം, അവർ അത്രമാത്രം സ്വപ്നങ്ങൾ കണ്ടിരുന്നു...
അർജന്റീന x മെക്സിക്കോ, 12.30 am
അർജന്റീനയ്ക്ക് ഇന്ന് ജീവന്മരണ പോരാട്ടം. ഗ്രൂപ്പ് സിയിലെ ആദ്യ മത്സരത്തിൽ സൗദി അറേബ്യയോട് അപ്രതീക്ഷിതമായി പരാജയപ്പെട്ടതിനാൽ ഇന്ന് മെക്സിക്കോയ്ക്കെതിരേ ജയത്തിൽ കുറഞ്ഞ ഒന്നുകൊണ്ടും അർജന്റീനയ്ക്കു സംതൃപ്തിപ്പെടാൻ സാധിക്കില്ല. ഇന്നു മെക്സിക്കോയെ കീഴടക്കിയാൽ മാത്രമേ അർജന്റീനയുടെ നോക്കൗട്ട് സാധ്യത സജീവമാകൂ. സമനില പോലും ആത്മഹത്യാപരമായിമാറും എന്നതാണ് അവസ്ഥ.
2004 കോപ്പ അമേരിക്കയിലാണ് മെക്സിക്കോയ്ക്കു മുന്നിൽ അർജന്റീന അവസാനമായി പരാജയപ്പെട്ടത്. ഫിഫ ലോകകപ്പിൽ അർജന്റീനയും മെക്സിക്കോയും നേർക്കുനേർവരുന്നത് ഇത് നാലാം തവണയാണ്. മുന്പ് മൂന്നു തവണയും അർജന്റീന ജയിച്ചിരുന്നു.
അതേസമയം, ആദ്യ മത്സരത്തിൽ പോളണ്ടിനെ സമനിലയിൽ തളച്ചാണു മെക്സിക്കോയുടെ വരവ്. പോളിഷ് സൂപ്പർ സ്ട്രൈക്കർ റോബർട്ടോ ലെവൻഡോവ്സ്കിയുടെ പെനൽറ്റി തടഞ്ഞ ഗോളി ഗ്വില്ലെർമൊ ഒച്ചാവയാണ് അർജന്റീനയുടെ ഏറ്റവും വലിയ വെല്ലുവിളി. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ പോളണ്ടും സൗദി അറേബ്യയും ഏറ്റുമുട്ടും.
ഫ്രാൻസ് x ഡെന്മാർക്ക്, 9.30 pm
ഖത്തർ ലോകകപ്പ് ട്രോഫി നേടാൻ ഏറ്റവും സാധ്യതയുള്ള ടീമുകളിലൊന്നായ ഫ്രാൻസ് ഇന്നു ഗ്രൂപ്പിലെ രണ്ടാം മത്സരത്തിനു കളത്തിൽ. ഗ്രൂപ്പ് ഡിയിൽ ഡെന്മാർക്ക് ആണു ഫ്രാൻസിന്റെ എതിരാളി. ഇന്ത്യൻ സമയം രാത്രി 9.30ന് 974 സ്റ്റേഡിയത്തിലാണു മത്സരം. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ഫ്രാൻസ് 4-1ന് ഓസ്ട്രേലിയയെ കീഴടക്കിയിരുന്നു. ഡെന്മാർക്ക് ആദ്യ മത്സരത്തിൽ ടുണീഷ്യയോടു ഗോൾരഹിത സമനില വഴങ്ങി.
ഫിഫ ലോകകപ്പിൽ ഫ്രാൻസും ഡെന്മാർക്കും നേരിട്ടേറ്റുമുട്ടുന്നത് ഇത് നാലാം തവണയാണ്. മുന്പു നടന്ന മൂന്നു മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ (1998, 2018) ഫ്രാൻസ് ജയിച്ചു. എന്നാൽ, 2002 ൽ ഡെന്മാർക്കിനായിരുന്നു ജയം. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ടുണീഷ്യയും ഓസ്ട്രേലിയയും ഏറ്റുമുട്ടും.
ആകാശനീലയിൽ മാറ്റം?
ലാ ആൽബിസെലെസ്റ്റെ (വെള്ളയും ആകാശനീലയും) എന്നറിയപ്പെടുന്ന അർജന്റീന ഇന്നു സ്റ്റാർട്ടിംഗ് ഇലവനിൽ മാറ്റം വരുത്തിയേക്കും എന്നു സൂചന. സൗദി അറേബ്യക്കെതിരായ മത്സരത്തിൽനിന്നു നാല് മാറ്റങ്ങളെങ്കിലുമായി ആയിരിക്കും അർജന്റീന ഇന്നു മെക്സിക്കോയ്ക്കെതിരേ ഇറങ്ങുക എന്നാണു റിപ്പോർട്ട്.
പ്രതിരോധനിരയിൽ ക്രിസ്റ്റ്യൻ റൊമേറൊയ്ക്കു പകരം ലിസാൻഡ്രൊ മാർട്ടിനെസ് സ്റ്റാർട്ടിംഗ് ഇലവനിൽ ഉൾപ്പെട്ടേക്കും. വിംഗ് ബാക്കിൽ നികോളാസ് തഗ്ലിയാഫികൊയ്ക്കും നഹ്വേൽ മോളിനയ്ക്കും പകരമായി ഗോണ്സാലോ മോണ്ടീലും മാർകസ് അകൂനയും വന്നേക്കാം.
പാപു ഗോമസിനു പകരം എൻസോ ഫെർണാണ്ടസ്, അലെക്സിസ് അല്ലിസ്റ്റർ എന്നിവരിൽ ആരെങ്കിലും മധ്യനിരയിൽ എത്താനും സാധ്യതയുണ്ട്.
അർജന്റീന x മെക്സിക്കോ, 12.30 am
അർജന്റീനയ്ക്ക് ഇന്ന് ജീവന്മരണ പോരാട്ടം. ഗ്രൂപ്പ് സിയിലെ ആദ്യ മത്സരത്തിൽ സൗദി അറേബ്യയോട് അപ്രതീക്ഷിതമായി പരാജയപ്പെട്ടതിനാൽ ഇന്ന് മെക്സിക്കോയ്ക്കെതിരേ ജയത്തിൽ കുറഞ്ഞ ഒന്നുകൊണ്ടും അർജന്റീനയ്ക്കു സംതൃപ്തിപ്പെടാൻ സാധിക്കില്ല. ഇന്നു മെക്സിക്കോയെ കീഴടക്കിയാൽ മാത്രമേ അർജന്റീനയുടെ നോക്കൗട്ട് സാധ്യത സജീവമാകൂ. സമനില പോലും ആത്മഹത്യാപരമായിമാറും എന്നതാണ് അവസ്ഥ.
2004 കോപ്പ അമേരിക്കയിലാണ് മെക്സിക്കോയ്ക്കു മുന്നിൽ അർജന്റീന അവസാനമായി പരാജയപ്പെട്ടത്. ഫിഫ ലോകകപ്പിൽ അർജന്റീനയും മെക്സിക്കോയും നേർക്കുനേർവരുന്നത് ഇത് നാലാം തവണയാണ്. മുന്പ് മൂന്നു തവണയും അർജന്റീന ജയിച്ചിരുന്നു.
അതേസമയം, ആദ്യ മത്സരത്തിൽ പോളണ്ടിനെ സമനിലയിൽ തളച്ചാണു മെക്സിക്കോയുടെ വരവ്. പോളിഷ് സൂപ്പർ സ്ട്രൈക്കർ റോബർട്ടോ ലെവൻഡോവ്സ്കിയുടെ പെനൽറ്റി തടഞ്ഞ ഗോളി ഗ്വില്ലെർമൊ ഒച്ചാവയാണ് അർജന്റീനയുടെ ഏറ്റവും വലിയ വെല്ലുവിളി. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ പോളണ്ടും സൗദി അറേബ്യയും ഏറ്റുമുട്ടും.
ഫ്രാൻസ് x ഡെന്മാർക്ക്, 9.30 pm
ഖത്തർ ലോകകപ്പ് ട്രോഫി നേടാൻ ഏറ്റവും സാധ്യതയുള്ള ടീമുകളിലൊന്നായ ഫ്രാൻസ് ഇന്നു ഗ്രൂപ്പിലെ രണ്ടാം മത്സരത്തിനു കളത്തിൽ. ഗ്രൂപ്പ് ഡിയിൽ ഡെന്മാർക്ക് ആണു ഫ്രാൻസിന്റെ എതിരാളി. ഇന്ത്യൻ സമയം രാത്രി 9.30ന് 974 സ്റ്റേഡിയത്തിലാണു മത്സരം. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ഫ്രാൻസ് 4-1ന് ഓസ്ട്രേലിയയെ കീഴടക്കിയിരുന്നു. ഡെന്മാർക്ക് ആദ്യ മത്സരത്തിൽ ടുണീഷ്യയോടു ഗോൾരഹിത സമനില വഴങ്ങി.
ഫിഫ ലോകകപ്പിൽ ഫ്രാൻസും ഡെന്മാർക്കും നേരിട്ടേറ്റുമുട്ടുന്നത് ഇത് നാലാം തവണയാണ്. മുന്പു നടന്ന മൂന്നു മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ (1998, 2018) ഫ്രാൻസ് ജയിച്ചു. എന്നാൽ, 2002 ൽ ഡെന്മാർക്കിനായിരുന്നു ജയം. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ടുണീഷ്യയും ഓസ്ട്രേലിയയും ഏറ്റുമുട്ടും.
ആകാശനീലയിൽ മാറ്റം?
ലാ ആൽബിസെലെസ്റ്റെ (വെള്ളയും ആകാശനീലയും) എന്നറിയപ്പെടുന്ന അർജന്റീന ഇന്നു സ്റ്റാർട്ടിംഗ് ഇലവനിൽ മാറ്റം വരുത്തിയേക്കും എന്നു സൂചന. സൗദി അറേബ്യക്കെതിരായ മത്സരത്തിൽനിന്നു നാല് മാറ്റങ്ങളെങ്കിലുമായി ആയിരിക്കും അർജന്റീന ഇന്നു മെക്സിക്കോയ്ക്കെതിരേ ഇറങ്ങുക എന്നാണു റിപ്പോർട്ട്.
പ്രതിരോധനിരയിൽ ക്രിസ്റ്റ്യൻ റൊമേറൊയ്ക്കു പകരം ലിസാൻഡ്രൊ മാർട്ടിനെസ് സ്റ്റാർട്ടിംഗ് ഇലവനിൽ ഉൾപ്പെട്ടേക്കും. വിംഗ് ബാക്കിൽ നികോളാസ് തഗ്ലിയാഫികൊയ്ക്കും നഹ്വേൽ മോളിനയ്ക്കും പകരമായി ഗോണ്സാലോ മോണ്ടീലും മാർകസ് അകൂനയും വന്നേക്കാം.
പാപു ഗോമസിനു പകരം എൻസോ ഫെർണാണ്ടസ്, അലെക്സിസ് അല്ലിസ്റ്റർ എന്നിവരിൽ ആരെങ്കിലും മധ്യനിരയിൽ എത്താനും സാധ്യതയുണ്ട്.