ദോഹ: ഫിഫ ലോകകപ്പ് ഫുട്ബോളിൽ ആതിഥേയരായ ഖത്തറിന്റെ പ്രതീക്ഷകൾക്ക് ഏറെക്കുറെ അന്ത്യം. ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ സെനഗലിനോട് ഒന്നിനെതിരേ മൂന്നു ഗോളുകൾക്കു ഖത്തർ പരാജയപ്പെട്ടു.
ബോലായെ ദിയ (41), ഫമാറ ദിദിയു (48), ബംബാ ഡിയെംഗ് (84) എന്നിവരാണു സെനഗലിനായി ഗോളുകൾ നേടിയത്. മുഹമ്മദ് മുന്താരി (78)യുടെ വകയാണു ഖത്തറിന്റെ ആശ്വാസഗോൾ.
ലോകകപ്പിൽ ഖത്തറിന്റെ ആദ്യ ഗോളാണിത്. ആദ്യ മത്സരത്തിൽ ഖത്തർ ഇക്വഡോറിനോട് എതിരില്ലാത്ത രണ്ടു ഗോളുകൾക്കു പരാജയപ്പെട്ടിരുന്നു. 29ന് നെതർലൻഡ്സിനെതിരേയാണ് ഖത്തറിന്റെ അവസാന ഗ്രൂപ്പ് മത്സരം.
ബോലായെ ദിയ (41), ഫമാറ ദിദിയു (48), ബംബാ ഡിയെംഗ് (84) എന്നിവരാണു സെനഗലിനായി ഗോളുകൾ നേടിയത്. മുഹമ്മദ് മുന്താരി (78)യുടെ വകയാണു ഖത്തറിന്റെ ആശ്വാസഗോൾ.
ലോകകപ്പിൽ ഖത്തറിന്റെ ആദ്യ ഗോളാണിത്. ആദ്യ മത്സരത്തിൽ ഖത്തർ ഇക്വഡോറിനോട് എതിരില്ലാത്ത രണ്ടു ഗോളുകൾക്കു പരാജയപ്പെട്ടിരുന്നു. 29ന് നെതർലൻഡ്സിനെതിരേയാണ് ഖത്തറിന്റെ അവസാന ഗ്രൂപ്പ് മത്സരം.