ദോഹ: ഖത്തർ ലോകകപ്പിൽ വീണ്ടും എഷ്യൻ ടീമുകളുടെ പടയോട്ടം തുടരുന്നു. ഇറാനാണ് ഈ ചങ്ങലയിൽ ഏറ്റവും ഒടുവിൽ ഇടംപിടിച്ച വിജയകണ്ണി. ദോഹയിലെ അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ, ഫിഫ റാങ്കിംഗിൽ 19-ാം സ്ഥാനത്തുള്ള വെയിത്സിനെ എതിരില്ലാത്ത രണ്ടുഗോളുകൾക്കാണ് ഇറാൻ വീഴ്ത്തിയത്.
വെയിത്സ് ഗോളി വെയ്ൻ ഹെൻസെ ചുവപ്പുകാർഡ് കണ്ടു പുറത്തുപോയതിനുശേഷം, മത്സരത്തിന്റെ അധികസമയത്ത് റൂസ്ബെ ചെഷ്മി, റമീൻ റസായേൻ എന്നിവർ നേടിയ ഗോളുകളുടെ മികവിലാണ് ഇറാന്റെ ജയം. ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനോടു നാണംകെട്ടതിന്റെ കണക്കുതീർക്കുന്ന പ്രകടനം. ജയത്തോടെ ഇറാനു മൂന്നു പോയിന്റായി. വെയിത്സിനു പ്രീക്വാർട്ടർ കാണാതെ മടക്കം.
ഇടിച്ചുകയറി ഇറാൻ
ആദ്യ പകുതിയിൽ വെയിത്സ് പന്തടക്കത്തിനു ശ്രമിച്ചപ്പോൾ ആക്രമണത്തിലൂന്നിയാണ് ഇറാൻ കളി മെനഞ്ഞത്. 15-ാം മിനിറ്റിൽ കരുത്തരായ വെയിത്സിനെ ഞെട്ടിച്ച് അലി ഗോലിസാദേ ഇറാനുവേണ്ടി വലകുലുക്കി. എന്നാൽ, വാർ പരിശോധനയിൽ ഓഫ്സൈഡായി വിധിച്ചു. 23-ാം മിനിറ്റിൽ സർദാർ അസ്മൗന്റെ ഹെഡ്ഡർ വെയിത്സ് പോസ്റ്റിന്റെ ഇടതുപോസ്റ്റിനു തൊട്ടടുത്തുകൂടി പുറത്തേക്കു പായുന്നതു നിരാശയോടെയാണ് ഇറാൻ ആരാധകർ കണ്ടിരുന്നത്.
52-ാം മിനിറ്റിൽ അസ്മൗൻ തൊടുത്ത ഷോട്ട് പോസ്റ്റിൽ തട്ടിത്തെറിച്ചു. റീബൗണ്ട് ചെയ്തെത്തിയ പന്തിനെ അലി ഗോലിസാദേ വലയിലേക്കു തിരിച്ചുവിട്ടെങ്കിലും പോസ്റ്റ് വില്ലനായി. ഇതു റീബൗണ്ട് ചെയ്തുവന്നപ്പോൾ അസ്മൗൻ വീണ്ടും ഷോട്ട് തൊടുത്തെങ്കിലും വെയിത്സ് ഗോൾ കീപ്പർ വെയ്ൻ ഹെൻസെ തകർപ്പൻ സേവിലൂടെ രക്ഷകനായി അവതരിച്ചു. 73-ാം മിനിറ്റിൽ സയിദ് ഇസത്തുല്ലാഹി ഗോൾപോസ്റ്റ് ലക്ഷ്യമിട്ടെങ്കിലും ഹെൻസെയുടെ അത്യുഗ്രൻ സേവ് വീണ്ടും വെയ്ൽസിനെ രക്ഷിച്ചു.
കാർഡിൽ കളി മാറി
84-ാം മിനിറ്റിൽ വെയിത്സ് ഹെൻസെ ചുവപ്പുകാർഡ് കണ്ടു പുറത്തായതാണു മത്സരത്തിൽ വഴിത്തിരിവായത്. ഇറാന്റെ മുന്നേറ്റതാരം തരേമിയെ ബോക്സിനു പുറത്തേക്ക് ഓടിയിറങ്ങി മുട്ടുകൊണ്ടു മുഖത്തടിച്ചു വീഴ്ത്തിയതിനാണു ഹെൻസെ ചുവപ്പുകാർഡ് കണ്ടത്. പിന്നീട് ഡാനി വാർഡാണു വെയിത്സ് വല കാത്തത്. പത്തുപേരായി ചുരുങ്ങിപ്പോയ വെയിത്സിന്, പിന്നീട് ഇറാൻ ആക്രമണത്തെ പ്രതിരോധിക്കാൻ കഴിഞ്ഞില്ല. അധികസമയത്തിന്റെ എട്ട്, 11 മിനിറ്റുകളിലായിരുന്നു ഇറാന്റെ ഗോളുകൾ.
വെറുതെ ഒരു ബെയ്ൽ!
വെയിത്സിനായി ഏറ്റവും കൂടുതൽ മത്സരം കളിച്ച താരമെന്ന റിക്കാർഡിലേക്കാണു ഗാരത് ബെയ്ൽ ബൂട്ടണിഞ്ഞത്. ബെയ്ലിന്റെ 110-ാം മത്സരമായിരുന്നു ഇറാനെതിരായത്. ക്രിസ് ഗന്ററിന്റെ റിക്കാർഡ് പഴങ്കഥയായി. മത്സരത്തിൽ ബെയ്ലിനു കാര്യമായൊന്നും ചെയ്യാനായതുമില്ല.
വെയിത്സ് ഗോളി വെയ്ൻ ഹെൻസെ ചുവപ്പുകാർഡ് കണ്ടു പുറത്തുപോയതിനുശേഷം, മത്സരത്തിന്റെ അധികസമയത്ത് റൂസ്ബെ ചെഷ്മി, റമീൻ റസായേൻ എന്നിവർ നേടിയ ഗോളുകളുടെ മികവിലാണ് ഇറാന്റെ ജയം. ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനോടു നാണംകെട്ടതിന്റെ കണക്കുതീർക്കുന്ന പ്രകടനം. ജയത്തോടെ ഇറാനു മൂന്നു പോയിന്റായി. വെയിത്സിനു പ്രീക്വാർട്ടർ കാണാതെ മടക്കം.
ഇടിച്ചുകയറി ഇറാൻ
ആദ്യ പകുതിയിൽ വെയിത്സ് പന്തടക്കത്തിനു ശ്രമിച്ചപ്പോൾ ആക്രമണത്തിലൂന്നിയാണ് ഇറാൻ കളി മെനഞ്ഞത്. 15-ാം മിനിറ്റിൽ കരുത്തരായ വെയിത്സിനെ ഞെട്ടിച്ച് അലി ഗോലിസാദേ ഇറാനുവേണ്ടി വലകുലുക്കി. എന്നാൽ, വാർ പരിശോധനയിൽ ഓഫ്സൈഡായി വിധിച്ചു. 23-ാം മിനിറ്റിൽ സർദാർ അസ്മൗന്റെ ഹെഡ്ഡർ വെയിത്സ് പോസ്റ്റിന്റെ ഇടതുപോസ്റ്റിനു തൊട്ടടുത്തുകൂടി പുറത്തേക്കു പായുന്നതു നിരാശയോടെയാണ് ഇറാൻ ആരാധകർ കണ്ടിരുന്നത്.
52-ാം മിനിറ്റിൽ അസ്മൗൻ തൊടുത്ത ഷോട്ട് പോസ്റ്റിൽ തട്ടിത്തെറിച്ചു. റീബൗണ്ട് ചെയ്തെത്തിയ പന്തിനെ അലി ഗോലിസാദേ വലയിലേക്കു തിരിച്ചുവിട്ടെങ്കിലും പോസ്റ്റ് വില്ലനായി. ഇതു റീബൗണ്ട് ചെയ്തുവന്നപ്പോൾ അസ്മൗൻ വീണ്ടും ഷോട്ട് തൊടുത്തെങ്കിലും വെയിത്സ് ഗോൾ കീപ്പർ വെയ്ൻ ഹെൻസെ തകർപ്പൻ സേവിലൂടെ രക്ഷകനായി അവതരിച്ചു. 73-ാം മിനിറ്റിൽ സയിദ് ഇസത്തുല്ലാഹി ഗോൾപോസ്റ്റ് ലക്ഷ്യമിട്ടെങ്കിലും ഹെൻസെയുടെ അത്യുഗ്രൻ സേവ് വീണ്ടും വെയ്ൽസിനെ രക്ഷിച്ചു.
കാർഡിൽ കളി മാറി
84-ാം മിനിറ്റിൽ വെയിത്സ് ഹെൻസെ ചുവപ്പുകാർഡ് കണ്ടു പുറത്തായതാണു മത്സരത്തിൽ വഴിത്തിരിവായത്. ഇറാന്റെ മുന്നേറ്റതാരം തരേമിയെ ബോക്സിനു പുറത്തേക്ക് ഓടിയിറങ്ങി മുട്ടുകൊണ്ടു മുഖത്തടിച്ചു വീഴ്ത്തിയതിനാണു ഹെൻസെ ചുവപ്പുകാർഡ് കണ്ടത്. പിന്നീട് ഡാനി വാർഡാണു വെയിത്സ് വല കാത്തത്. പത്തുപേരായി ചുരുങ്ങിപ്പോയ വെയിത്സിന്, പിന്നീട് ഇറാൻ ആക്രമണത്തെ പ്രതിരോധിക്കാൻ കഴിഞ്ഞില്ല. അധികസമയത്തിന്റെ എട്ട്, 11 മിനിറ്റുകളിലായിരുന്നു ഇറാന്റെ ഗോളുകൾ.
വെറുതെ ഒരു ബെയ്ൽ!
വെയിത്സിനായി ഏറ്റവും കൂടുതൽ മത്സരം കളിച്ച താരമെന്ന റിക്കാർഡിലേക്കാണു ഗാരത് ബെയ്ൽ ബൂട്ടണിഞ്ഞത്. ബെയ്ലിന്റെ 110-ാം മത്സരമായിരുന്നു ഇറാനെതിരായത്. ക്രിസ് ഗന്ററിന്റെ റിക്കാർഡ് പഴങ്കഥയായി. മത്സരത്തിൽ ബെയ്ലിനു കാര്യമായൊന്നും ചെയ്യാനായതുമില്ല.