പെനൽറ്റി നഷ്ടത്തിന്റെ പേരിൽ ഖത്തറിൽ ദുഃഖിക്കുന്ന രണ്ടാമത് ടീമാണ് കാനഡ. കടലാസിൽ ബലവാനായി എത്തിയ ബെൽജിയത്തെ ഷോക്ക് അടിപ്പിച്ചുള്ള ഇലക്ട്രിക് പ്രകടനമായിരുന്നു കാനഡ കാഴ്ചവച്ചത്.
ഗ്രൂപ്പ് എഫിൽ ബെൽജിയത്തിനെതിരേ 10-ാം മിനിറ്റിൽ ലഭിച്ച പെനൽറ്റി കിക്ക് ലക്ഷ്യത്തിലെത്തിക്കാൻ കാനഡയുടെ സൂപ്പർ താരമായ അൽഫോൻസോ ഡേവിസിനു സാധിച്ചില്ല. ഗ്രൂപ്പ് സിയിൽ മെക്സിക്കോയ്ക്ക് എതിരേ പോളണ്ടിനു ലഭിച്ച സ്പോട്ട് കിക്ക് സൂപ്പർ താരം റോബർട്ട് ലെവൻഡോവ്സ്കിക്കു ഗോളാക്കി മാറ്റാൻ സാധിച്ചില്ലെന്നതുപോലെയായിരുന്നു കാര്യങ്ങൾ. അന്ന് മെക്സിക്കൻ ഗോളി ഗ്വില്ലെർമൊ ഒച്ചാവൊയായിരുന്നു ഹീറോ എങ്കിൽ ബെൽജിയത്തിന്റെ സൂപ്പർ ഹീറോ ആയത് തിബൊ കോർട്വ.
ലോകകപ്പിൽ ഒരു ഗോൾ
10-ാം മിനിറ്റിൽ ബെൽജിയത്തിനെതിരേ റഫറി വിസിൽ മുഴക്കി പെനൽറ്റി സ്പോട്ടിലേക്ക് ചൂണ്ടിയപ്പോൾ ലോകകപ്പിൽ ഒരു ഗോൾ എന്ന കാനഡയുടെ സ്വപ്നം പൂവണിയേണ്ടതായിരുന്നു. എന്നാൽ, കിക്ക് എടുത്ത അൽഫോൻസോ ഡേവിസിന്റെ ബൂട്ടിൽനിന്നുപാഞ്ഞ പന്ത് തിബൊ കോർട്വയുടെ ഡൈവിൽ തട്ടിത്തെറിച്ചു. ബോക്സിനുള്ളിൽവച്ച് യാനിക് കരാസ്കൊയുടെ ഹാൻഡ് ബോളിനായിരുന്നു റഫറി സ്പോട്ട്കിക്ക് വിധിച്ചത്.
എന്നാൽ, 1986നു ശേഷം ലോകകപ്പിൽ ആദ്യമായി എത്തുന്ന കാനഡയുടെ പ്രതീക്ഷകൾക്കു മുകളിൽ 44-ാം മിനിറ്റിൽ ബെൽജിയം ഗോൾ നേടി. ആൽഡർവേർഡിന്റെ അസിസ്റ്റിൽ മിക്കി ബാറ്റ്ഷൂയി ആയിരുന്നു ബെൽജിയത്തിന്റെ ജയം കുറിച്ച ഗോൾ സ്വന്തമാക്കിയത്.
36 വർഷം നീണ്ട കാത്തിരിപ്പിനു ശേഷം ലോകകപ്പ് വേദിയിൽ എത്തിയതു വെറുതേയല്ലെന്നു തെളിയിക്കുന്ന പ്രകടനമായിരുന്നു കാനഡ കാഴ്ചവച്ചത്. ബെൽജിയത്തെ ശരിക്കും വെള്ളം കുടിപ്പിച്ചശേഷമായിരുന്നു ഒരു ഗോൾ വ്യത്യാസത്തിൽ കാനഡ തോൽവി സമ്മതിച്ചത്.
22 ഷോട്ടുകളാണ് കാനഡ തൊടുത്തത് എന്നതുതന്നെ അവരുടെ ആക്രമണത്തിന്റെ കാഠിന്യം വെളിപ്പെടുത്തുന്നു.
ഗ്രൂപ്പ് എഫിൽ ബെൽജിയത്തിനെതിരേ 10-ാം മിനിറ്റിൽ ലഭിച്ച പെനൽറ്റി കിക്ക് ലക്ഷ്യത്തിലെത്തിക്കാൻ കാനഡയുടെ സൂപ്പർ താരമായ അൽഫോൻസോ ഡേവിസിനു സാധിച്ചില്ല. ഗ്രൂപ്പ് സിയിൽ മെക്സിക്കോയ്ക്ക് എതിരേ പോളണ്ടിനു ലഭിച്ച സ്പോട്ട് കിക്ക് സൂപ്പർ താരം റോബർട്ട് ലെവൻഡോവ്സ്കിക്കു ഗോളാക്കി മാറ്റാൻ സാധിച്ചില്ലെന്നതുപോലെയായിരുന്നു കാര്യങ്ങൾ. അന്ന് മെക്സിക്കൻ ഗോളി ഗ്വില്ലെർമൊ ഒച്ചാവൊയായിരുന്നു ഹീറോ എങ്കിൽ ബെൽജിയത്തിന്റെ സൂപ്പർ ഹീറോ ആയത് തിബൊ കോർട്വ.
ലോകകപ്പിൽ ഒരു ഗോൾ
10-ാം മിനിറ്റിൽ ബെൽജിയത്തിനെതിരേ റഫറി വിസിൽ മുഴക്കി പെനൽറ്റി സ്പോട്ടിലേക്ക് ചൂണ്ടിയപ്പോൾ ലോകകപ്പിൽ ഒരു ഗോൾ എന്ന കാനഡയുടെ സ്വപ്നം പൂവണിയേണ്ടതായിരുന്നു. എന്നാൽ, കിക്ക് എടുത്ത അൽഫോൻസോ ഡേവിസിന്റെ ബൂട്ടിൽനിന്നുപാഞ്ഞ പന്ത് തിബൊ കോർട്വയുടെ ഡൈവിൽ തട്ടിത്തെറിച്ചു. ബോക്സിനുള്ളിൽവച്ച് യാനിക് കരാസ്കൊയുടെ ഹാൻഡ് ബോളിനായിരുന്നു റഫറി സ്പോട്ട്കിക്ക് വിധിച്ചത്.
എന്നാൽ, 1986നു ശേഷം ലോകകപ്പിൽ ആദ്യമായി എത്തുന്ന കാനഡയുടെ പ്രതീക്ഷകൾക്കു മുകളിൽ 44-ാം മിനിറ്റിൽ ബെൽജിയം ഗോൾ നേടി. ആൽഡർവേർഡിന്റെ അസിസ്റ്റിൽ മിക്കി ബാറ്റ്ഷൂയി ആയിരുന്നു ബെൽജിയത്തിന്റെ ജയം കുറിച്ച ഗോൾ സ്വന്തമാക്കിയത്.
36 വർഷം നീണ്ട കാത്തിരിപ്പിനു ശേഷം ലോകകപ്പ് വേദിയിൽ എത്തിയതു വെറുതേയല്ലെന്നു തെളിയിക്കുന്ന പ്രകടനമായിരുന്നു കാനഡ കാഴ്ചവച്ചത്. ബെൽജിയത്തെ ശരിക്കും വെള്ളം കുടിപ്പിച്ചശേഷമായിരുന്നു ഒരു ഗോൾ വ്യത്യാസത്തിൽ കാനഡ തോൽവി സമ്മതിച്ചത്.
22 ഷോട്ടുകളാണ് കാനഡ തൊടുത്തത് എന്നതുതന്നെ അവരുടെ ആക്രമണത്തിന്റെ കാഠിന്യം വെളിപ്പെടുത്തുന്നു.