ദോഹയിൽനിന്ന് ബിനോയ് ജോൺ മങ്കൊന്പ്
മരുഭൂമിയിലെ കൊടുംചൂടിനെ തഴുകി വീശിയ പടിഞ്ഞാറൻ കാറ്റിൽ അർജന്റീനയുടെ ഞെട്ടിപ്പിക്കുന്ന തോൽവിയിൽ നിന്ന് മുക്തരാകാത്ത ആരാധകരുടെ നടുവിലൂടെയാണ് ഞങ്ങൾ തിരിച്ചു നടന്നത്... അത്രയ്ക്ക് വേദനാജനകമായിരുന്നു ആ തോൽവി, ‘അണ്ണാ നട്ടുച്ചയ്ക്ക് ഒരുമണിക്ക് കളി നടന്നതുകൊണ്ടാണ് ഞങ്ങൾ തോറ്റത്’ എന്നുള്ള വിചിത്രമായ കാരണങ്ങൾ വരെ ഉയർന്നു വരുന്നുണ്ട്.
നിലവിലെ ചാന്പ്യന്മാരായ ഫ്രാൻസിന്റെ ചടുലമായ കളി കണ്ട് മനം നിറഞ്ഞ് ഏറെ വൈകിയാണ് ഞങ്ങൾ വീട്ടിലെത്തിയത്. വിശപ്പിന്റെ മുറവിളി കേട്ടുകൊണ്ടാണോ എന്നറിയില്ല, സുഹൃത്തുക്കളായ ജോണും ഫൈസലിക്കായും രുചിയേറിയ കുഴിമന്തിയുമായി വീട്ടിൽ ഉണ്ടായിരുന്നു. നന്ദിയുണ്ട് ജോണേ നന്ദിയുണ്ട്, അല്ലെങ്കിൽ വീണ്ടും താമസിച്ചേ ഉറങ്ങാൻ സാധിക്കുമായിരുന്നുള്ളൂ.
മെട്രോയുടെ സർവീസ് വെളുപ്പിനെ മൂന്നു മണി വരെയാണ്. എല്ലാ മെട്രോ ട്രെയിനുകളും സംഗമിക്കുന്ന സ്ഥലമാണ് മുഷറി ഫ്. എല്ലാ കളിയും കാണാനുള്ള ആരാധകരും ഈ സ്റ്റേഷനിലൂടെ വേണം കടന്നു പോകാൻ. അത്യാവശ്യം വളരെ തിരക്കുള്ള സ്ഥലമായി ഇവിടം മാറിക്കഴിഞ്ഞു. എല്ലാ സ്ഥലങ്ങളിലുമുള്ള ആരാധകരുടെ സംഗമഭൂമിയായി ഇവിടം മാറി.ഈ ലോകകപ്പിൽ യോഗ്യത നേടാത്ത രാജ്യങ്ങളുടെ ആരാധകർ പോലും ഇവിടെ എത്തുന്നുണ്ട്.
ഇന്ത്യൻ പതാക പുതുച്ചു പോകുന്ന ഒരു അർജന്റീന ആരാധികയെ കണ്ടു, കൗതുകപൂർവ്വം ചോദിച്ചു, എന്തുകൊണ്ടാണ് ഇന്ത്യൻ പതാക അണിഞ്ഞിരിക്കുന്നത് എന്ന്. അത് ധാരാളം ഇന്ത്യക്കാർ ഞങ്ങളുടെ രാജ്യത്തെ സപ്പോർട്ട് ചെയ്യുന്നു എന്നായിരുന്നു മറുപടി. ഇന്ത്യക്കാർക്ക് പ്രത്യേകിച്ച് നമ്മൾ മലയാളികൾക്ക് ഫുട്ബോളിനോടുള്ള അടങ്ങാത്ത ആവേശവും അർജന്റീന, ബ്രസീൽ, പോർച്ചുഗൽ, ഇംഗ്ലണ്ട്, ഫ്രാൻസ് ജർമ്മനി തുടങ്ങിയ രാജ്യങ്ങളോടുള്ള ആരാധനയും ആവേശവും ഒക്കെ ഇവർക്കു നേരിട്ട് അനുഭവവേദ്യമാണ്.
60 വയസ് മുകളിലുള്ള ഒരു ആരാധകനെ പരിചയപ്പെട്ടു, നിക്കോളാസ് എന്നാണ് അദ്ദേഹത്തിന്റെ പേര്, അദ്ദേഹം സ്വന്തം നാട്ടിലെ ഒരു ചെരിപ്പ് തുന്നൽക്കാരനാണ് എന്നാണ് പറഞ്ഞത്. നാലു വർഷങ്ങൾ കഠിനമായി അധ്വാനിച്ച് പൈസ സ്വരൂപിച്ച് എല്ലാ ലോകകപ്പും കാണാൻ പോയിക്കൊണ്ടിരിക്കുന്ന ആരാധകനാണ് നിക്കോളാസ്. എന്തൊരു ആവേശത്തോടെയാണ് അദ്ദേഹം സംസാരിച്ചത്...! ഫുട്ബോൾ എന്ന ലഹരി അടുത്ത ലോകകപ്പിലും നുകരാൻ നിക്കോളാസ് അങ്കിളിനു സാധിക്കട്ടെ...
മരുഭൂമിയിലെ കൊടുംചൂടിനെ തഴുകി വീശിയ പടിഞ്ഞാറൻ കാറ്റിൽ അർജന്റീനയുടെ ഞെട്ടിപ്പിക്കുന്ന തോൽവിയിൽ നിന്ന് മുക്തരാകാത്ത ആരാധകരുടെ നടുവിലൂടെയാണ് ഞങ്ങൾ തിരിച്ചു നടന്നത്... അത്രയ്ക്ക് വേദനാജനകമായിരുന്നു ആ തോൽവി, ‘അണ്ണാ നട്ടുച്ചയ്ക്ക് ഒരുമണിക്ക് കളി നടന്നതുകൊണ്ടാണ് ഞങ്ങൾ തോറ്റത്’ എന്നുള്ള വിചിത്രമായ കാരണങ്ങൾ വരെ ഉയർന്നു വരുന്നുണ്ട്.
നിലവിലെ ചാന്പ്യന്മാരായ ഫ്രാൻസിന്റെ ചടുലമായ കളി കണ്ട് മനം നിറഞ്ഞ് ഏറെ വൈകിയാണ് ഞങ്ങൾ വീട്ടിലെത്തിയത്. വിശപ്പിന്റെ മുറവിളി കേട്ടുകൊണ്ടാണോ എന്നറിയില്ല, സുഹൃത്തുക്കളായ ജോണും ഫൈസലിക്കായും രുചിയേറിയ കുഴിമന്തിയുമായി വീട്ടിൽ ഉണ്ടായിരുന്നു. നന്ദിയുണ്ട് ജോണേ നന്ദിയുണ്ട്, അല്ലെങ്കിൽ വീണ്ടും താമസിച്ചേ ഉറങ്ങാൻ സാധിക്കുമായിരുന്നുള്ളൂ.
മെട്രോയുടെ സർവീസ് വെളുപ്പിനെ മൂന്നു മണി വരെയാണ്. എല്ലാ മെട്രോ ട്രെയിനുകളും സംഗമിക്കുന്ന സ്ഥലമാണ് മുഷറി ഫ്. എല്ലാ കളിയും കാണാനുള്ള ആരാധകരും ഈ സ്റ്റേഷനിലൂടെ വേണം കടന്നു പോകാൻ. അത്യാവശ്യം വളരെ തിരക്കുള്ള സ്ഥലമായി ഇവിടം മാറിക്കഴിഞ്ഞു. എല്ലാ സ്ഥലങ്ങളിലുമുള്ള ആരാധകരുടെ സംഗമഭൂമിയായി ഇവിടം മാറി.ഈ ലോകകപ്പിൽ യോഗ്യത നേടാത്ത രാജ്യങ്ങളുടെ ആരാധകർ പോലും ഇവിടെ എത്തുന്നുണ്ട്.
ഇന്ത്യൻ പതാക പുതുച്ചു പോകുന്ന ഒരു അർജന്റീന ആരാധികയെ കണ്ടു, കൗതുകപൂർവ്വം ചോദിച്ചു, എന്തുകൊണ്ടാണ് ഇന്ത്യൻ പതാക അണിഞ്ഞിരിക്കുന്നത് എന്ന്. അത് ധാരാളം ഇന്ത്യക്കാർ ഞങ്ങളുടെ രാജ്യത്തെ സപ്പോർട്ട് ചെയ്യുന്നു എന്നായിരുന്നു മറുപടി. ഇന്ത്യക്കാർക്ക് പ്രത്യേകിച്ച് നമ്മൾ മലയാളികൾക്ക് ഫുട്ബോളിനോടുള്ള അടങ്ങാത്ത ആവേശവും അർജന്റീന, ബ്രസീൽ, പോർച്ചുഗൽ, ഇംഗ്ലണ്ട്, ഫ്രാൻസ് ജർമ്മനി തുടങ്ങിയ രാജ്യങ്ങളോടുള്ള ആരാധനയും ആവേശവും ഒക്കെ ഇവർക്കു നേരിട്ട് അനുഭവവേദ്യമാണ്.
60 വയസ് മുകളിലുള്ള ഒരു ആരാധകനെ പരിചയപ്പെട്ടു, നിക്കോളാസ് എന്നാണ് അദ്ദേഹത്തിന്റെ പേര്, അദ്ദേഹം സ്വന്തം നാട്ടിലെ ഒരു ചെരിപ്പ് തുന്നൽക്കാരനാണ് എന്നാണ് പറഞ്ഞത്. നാലു വർഷങ്ങൾ കഠിനമായി അധ്വാനിച്ച് പൈസ സ്വരൂപിച്ച് എല്ലാ ലോകകപ്പും കാണാൻ പോയിക്കൊണ്ടിരിക്കുന്ന ആരാധകനാണ് നിക്കോളാസ്. എന്തൊരു ആവേശത്തോടെയാണ് അദ്ദേഹം സംസാരിച്ചത്...! ഫുട്ബോൾ എന്ന ലഹരി അടുത്ത ലോകകപ്പിലും നുകരാൻ നിക്കോളാസ് അങ്കിളിനു സാധിക്കട്ടെ...