ആരു ജയിക്കുമെന്നതിന് അപ്പുറമാണ് ലോകകപ്പിന്റെ യഥാർഥ വിജയം. തോൽക്കുന്നവരും ജയിക്കുന്ന കളിയാണിത്. ആരെയും കൊല്ലുകയോ മുറിവേൽപ്പിക്കുകയോ ചെയ്യാത്ത, ആരുടെയും ഭൂമി വെട്ടിപ്പിടിക്കാത്ത, ശത്രുവിനെയും ആലിംഗനം ചെയ്തു പിരിയുന്ന ഈ യുദ്ധം മനുഷ്യരാശിക്കു മാതൃകയാകട്ടെ.
സ്റ്റേഡിയത്തിലാണോ പുറത്താണോ യഥാർഥ കളിയെന്നു പറയാനാവാത്തവിധം കാണികളെ ആവേശത്തിന്റെ കൊടുമുടി കയറ്റുന്ന 22-ാം ലോകകപ്പിനു വിസിൽ മുഴങ്ങിയിരിക്കുന്നു. കളിക്കാൻ 32 ടീമുകളേയുള്ളു. പക്ഷേ, കളി നടക്കുന്ന ഖത്തറിലേക്കു കണ്ണും കാതും ഹൃദയസ്പന്ദനങ്ങളും ചേർത്തുവച്ചിരിക്കുന്നവരുടെ എണ്ണം 500 കോടിയെന്നാണ് നിഗമനം. മറ്റൊരു കായികമത്സരത്തിനുമില്ല ഇത്ര കാഴ്ചക്കാർ. അതേ, ഭൂമി ഒരു പന്തിനു ചുറ്റും കറങ്ങുകയാണ്.
ദോഹയിലെ അൽ ബൈത് സ്റ്റേഡിയത്തിൽ ഇക്കഴിഞ്ഞ രാത്രിയിൽ ലാറ്റിനമേരിക്കൻ രാജ്യമായ ഇക്വഡോറിനെ നേരിട്ടുകൊണ്ട് ഗ്രൂപ്പ് എയിൽ ഖത്തർ തുടങ്ങിവച്ച യുദ്ധം ഒരു മാസം നീണ്ടു നിൽക്കും. ഡിസംബർ 18ന് ലുസൈൽ സ്റ്റേഡിയത്തിലാണ് ഫൈനൽ. എട്ടു സ്റ്റേഡിയങ്ങളിലായി നടക്കുന്ന മത്സരങ്ങൾക്ക് 30 ലക്ഷം ടിക്കറ്റുകളാണ് വിറ്റഴിച്ചത്. സ്റ്റേഡിയത്തിനു പുറത്ത് ആഘോഷങ്ങളുമായി അർമാദിച്ചുനടക്കുന്നവർ വേറെ. ഭൂഗോളത്തിന്റെ ഒരു ഭാഗത്തുള്ളവർ പകൽസമയത്ത് ടെലിവിഷനിലും ഇന്റർനെറ്റ് വഴിയുമൊക്കെ കളി കാണുന്പോൾ ഇന്ത്യക്കാരുൾപ്പെടെയുള്ള മറുപാതി രാത്രിയിലും ആർപ്പുവിളിക്കും. എന്തായാലും 29 ദിവസം ഫുട്ബോൾ സാമ്രാജ്യത്തിൽ സൂര്യനസ്തമിക്കില്ല. ശത്രുതയില്ലാത്ത പക്ഷം ചേരലാണ് കേരളത്തിലും കാൽപ്പന്തുകളിയെ പൂരപ്പറന്പാക്കുന്നത്. ആരു കപ്പുകൊണ്ടുപോകുമെന്നു പന്തയം വച്ചും വെല്ലുവിളിച്ചും തെരുവിലിറങ്ങിയും സോഷ്യൽമീഡിയയിൽ നിറഞ്ഞും കേരളവും കളിക്കുകയാണ്.
സംസ്ഥാനമാകെ ഫുട്ബോൾ ജ്വരത്തിലാണെങ്കിലും മലബാറിൽ വാക്സിൻ ഫലിക്കാത്തൊരു മഹാമാരിയായി അതു മാറിക്കഴിഞ്ഞു. ജയിക്കുമെന്നു സാധ്യത പറയുന്ന ടീമുകൾക്കെല്ലാമുണ്ട് ആരാധകർ. ബ്രസീലിന്റെയും അർജന്റീനയുടെയും മാത്രമല്ല, ഫ്രാൻസിന്റെയും ബെൽജിയത്തിന്റെയും ഇംഗ്ലണ്ടിന്റെയും ജർമനിയുടെയും പോർച്ചുഗലിന്റെയുമൊക്കെ ജേഴ്സിയണിഞ്ഞവർ കാണികളല്ല, കളിക്കാർ തന്നെയാണ്. ഖത്തറിലല്ല, ഇത്തരം കാണികളുടെ നെഞ്ചിലാണ് ഫുട്ബോളിന്റെ ഹൃദയ സ്പന്ദനം.
ഫുട്ബോളിന് ഒരു ലോക ചാന്പ്യൻഷിപ്പ് വേണമെന്ന ആശയം ഫിഫ (ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫുട്ബോൾ അസോസിയേഷൻ) രൂപീകൃതമായ 1904 മുതൽ സജീവമായിരുന്നു. 1914ൽ ആവശ്യം ശക്തമായെങ്കിലും ഒന്നാം ലോകയുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ ലോകകപ്പ് സ്വപ്നം പൊലിഞ്ഞു. 1928 മേയിൽ ആംസ്റ്റർഡാമിൽ ചേർന്ന ഫിഫ യോഗമാണ് ലോകകപ്പ് നടത്താൻ തീരുമാനിച്ചത്. 1930ൽ ഉറുഗ്വേയിലായിരുന്നു ആദ്യ ലോകകപ്പിന്റെ കിക്കോഫ്. അർജന്റീനയെ വീഴ്ത്തി ഉറുഗ്വേ തന്നെ വിജയിച്ചു. 13 ടീമുകളായിരുന്നു മത്സരിച്ചത്. 1950ൽ ബ്രസീലിനെ തോൽപ്പിച്ച് ഒരിക്കൽകൂടി വിജയിച്ചതൊഴിച്ചാൽ പിന്നീടൊരിക്കലും ഉറുഗ്വേയ്ക്കു ലോകകപ്പിൽ മുത്തമിടാൻ കഴിഞ്ഞിട്ടില്ല. രണ്ടാം ലോകയുദ്ധം കാരണം 1942ലും 1946ലും മത്സരം നടന്നില്ല.
കഴിഞ്ഞ തവണ ഫ്രാൻസ് ജേതാക്കളായി. ആരു കപ്പടിച്ചാലും കേരളത്തിലെ ബ്രസീൽ, അർജന്റീന ആരാധകരെ തോൽപ്പിക്കാൻ ആർക്കുമാവില്ലെന്നതാണ് സ്ഥിതി. 1986നുശേഷം അർജന്റീനയോ 2002നുശേഷം ബ്രസീലോ കപ്പു നേടിയിട്ടില്ലെന്നത് അവരെ നിരാശരാക്കുന്നില്ല. ഏറ്റവും കൂടുതൽ മലയാളികൾ നേരിട്ടുകാണുന്ന ലോകകപ്പ് മത്സരംകൂടിയാണ് ഖത്തറിലേത്. നാലുതവണ ലോകചാന്പ്യന്മാരായ ഇറ്റലി തുടർച്ചയായ രണ്ടാം തവണയും ലോകകപ്പിനില്ലെന്നത് ശ്രദ്ധേയം. 2026ൽ അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ ലോകകപ്പിന് ആതിഥേയരാകും.
ജാതിയും മതവും വർണവെറിയുമില്ലാതെ ലോകം ഇത്രയെങ്കിലും കൈകോർത്തു നിൽക്കുന്ന കാഴ്ച കളിക്കളങ്ങളിലല്ലാതെ മറ്റെവിടെയാണുള്ളത്? അതുകൊണ്ടുതന്നെ സാഹോദര്യത്തിന്റെ ഈ ആഘോഷം പ്രതീക്ഷ പകരുന്നതാണ്. യുക്രെയ്ൻ അധിനിവേശത്തിന്റെ പേരിൽ വിലക്കപ്പെട്ടതിനാൽ റഷ്യയും യോഗ്യതാ റൗണ്ടിൽ പരാജയപ്പെട്ടതിനാൽ യുക്രെയ്നും ഇല്ലാത്ത ലോകകപ്പ്, വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും യുദ്ധക്കളത്തിലല്ല ക്രിയാത്മകമായ കളിക്കളങ്ങളിലാണ് കരുത്തിന്റെ മാറ്റുരയ്ക്കേണ്ടതെന്ന് ലോകത്തെ ഓർമിപ്പിക്കുന്നു.
ആരു ജയിക്കുമെന്നതിന് അപ്പുറമാണ് ലോകകപ്പിന്റെ യഥാർഥ വിജയം. തോൽക്കുന്നവരും ജയിക്കുന്ന കളിയാണിത്. വർഷങ്ങൾ നീണ്ട പരീശീലനത്തിനും ത്യാഗങ്ങൾക്കും കഠിനാധ്വാനത്തിനുമൊടുവിലാണ് ഓരോ ടീമും ഫിഫ ലോകകപ്പിനുള്ള യോഗ്യത നേടിയത്. പൊരുതി വിജയിക്കാത്തവരാരും കളിക്കളത്തിലിറങ്ങിയിട്ടില്ല. അവർക്കുവേണ്ടി ലോകം പല ചേരികളായി തിരിഞ്ഞു പിന്തുണ കൊടുക്കുന്നുവെന്നേയുള്ളു. വിജയികളിൽ വിജയിയായ ഒരു ടീമിന്റെ സ്ഥാനാരോഹണം നടത്തിയശേഷം ലോകം അടുത്ത ലോകകപ്പിനായി കൈകൊടുത്തു പിരിയും.
അതുവരെ വിട്ടുവീഴ്ചയില്ലാത്ത യുദ്ധം ഖത്തറിലും അമേരിക്കയിലും യൂറോപ്പിലും ആഫ്രിക്കയിലും മലപ്പുറത്തും തിരുവനന്തപുരത്തും കൊച്ചിയിലും കോട്ടയത്തുമൊക്കെയായി തുടരും. അതുവരെ മെസിക്കും നെയ്മറിനും ക്രിസ്റ്റ്യാനോയ്ക്കും എംബപ്പെയ്ക്കും മ്യുള്ളർക്കുമൊക്കെ പിന്നിൽ പടയാളികളായി തന്നെ നിൽക്കാം. ആരെയും കൊല്ലുകയോ മുറിവേൽപ്പിക്കുകയോ ചെയ്യാത്ത, ആരുടെയും ഭൂമി വെട്ടിപ്പിടിക്കാത്ത, ശത്രുവിനെയും ആലിംഗനം ചെയ്തു പിരിയുന്ന ഈ യുദ്ധം മനുഷ്യരാശിക്കു മാതൃകയാകട്ടെ.
സ്റ്റേഡിയത്തിലാണോ പുറത്താണോ യഥാർഥ കളിയെന്നു പറയാനാവാത്തവിധം കാണികളെ ആവേശത്തിന്റെ കൊടുമുടി കയറ്റുന്ന 22-ാം ലോകകപ്പിനു വിസിൽ മുഴങ്ങിയിരിക്കുന്നു. കളിക്കാൻ 32 ടീമുകളേയുള്ളു. പക്ഷേ, കളി നടക്കുന്ന ഖത്തറിലേക്കു കണ്ണും കാതും ഹൃദയസ്പന്ദനങ്ങളും ചേർത്തുവച്ചിരിക്കുന്നവരുടെ എണ്ണം 500 കോടിയെന്നാണ് നിഗമനം. മറ്റൊരു കായികമത്സരത്തിനുമില്ല ഇത്ര കാഴ്ചക്കാർ. അതേ, ഭൂമി ഒരു പന്തിനു ചുറ്റും കറങ്ങുകയാണ്.
ദോഹയിലെ അൽ ബൈത് സ്റ്റേഡിയത്തിൽ ഇക്കഴിഞ്ഞ രാത്രിയിൽ ലാറ്റിനമേരിക്കൻ രാജ്യമായ ഇക്വഡോറിനെ നേരിട്ടുകൊണ്ട് ഗ്രൂപ്പ് എയിൽ ഖത്തർ തുടങ്ങിവച്ച യുദ്ധം ഒരു മാസം നീണ്ടു നിൽക്കും. ഡിസംബർ 18ന് ലുസൈൽ സ്റ്റേഡിയത്തിലാണ് ഫൈനൽ. എട്ടു സ്റ്റേഡിയങ്ങളിലായി നടക്കുന്ന മത്സരങ്ങൾക്ക് 30 ലക്ഷം ടിക്കറ്റുകളാണ് വിറ്റഴിച്ചത്. സ്റ്റേഡിയത്തിനു പുറത്ത് ആഘോഷങ്ങളുമായി അർമാദിച്ചുനടക്കുന്നവർ വേറെ. ഭൂഗോളത്തിന്റെ ഒരു ഭാഗത്തുള്ളവർ പകൽസമയത്ത് ടെലിവിഷനിലും ഇന്റർനെറ്റ് വഴിയുമൊക്കെ കളി കാണുന്പോൾ ഇന്ത്യക്കാരുൾപ്പെടെയുള്ള മറുപാതി രാത്രിയിലും ആർപ്പുവിളിക്കും. എന്തായാലും 29 ദിവസം ഫുട്ബോൾ സാമ്രാജ്യത്തിൽ സൂര്യനസ്തമിക്കില്ല. ശത്രുതയില്ലാത്ത പക്ഷം ചേരലാണ് കേരളത്തിലും കാൽപ്പന്തുകളിയെ പൂരപ്പറന്പാക്കുന്നത്. ആരു കപ്പുകൊണ്ടുപോകുമെന്നു പന്തയം വച്ചും വെല്ലുവിളിച്ചും തെരുവിലിറങ്ങിയും സോഷ്യൽമീഡിയയിൽ നിറഞ്ഞും കേരളവും കളിക്കുകയാണ്.
സംസ്ഥാനമാകെ ഫുട്ബോൾ ജ്വരത്തിലാണെങ്കിലും മലബാറിൽ വാക്സിൻ ഫലിക്കാത്തൊരു മഹാമാരിയായി അതു മാറിക്കഴിഞ്ഞു. ജയിക്കുമെന്നു സാധ്യത പറയുന്ന ടീമുകൾക്കെല്ലാമുണ്ട് ആരാധകർ. ബ്രസീലിന്റെയും അർജന്റീനയുടെയും മാത്രമല്ല, ഫ്രാൻസിന്റെയും ബെൽജിയത്തിന്റെയും ഇംഗ്ലണ്ടിന്റെയും ജർമനിയുടെയും പോർച്ചുഗലിന്റെയുമൊക്കെ ജേഴ്സിയണിഞ്ഞവർ കാണികളല്ല, കളിക്കാർ തന്നെയാണ്. ഖത്തറിലല്ല, ഇത്തരം കാണികളുടെ നെഞ്ചിലാണ് ഫുട്ബോളിന്റെ ഹൃദയ സ്പന്ദനം.
ഫുട്ബോളിന് ഒരു ലോക ചാന്പ്യൻഷിപ്പ് വേണമെന്ന ആശയം ഫിഫ (ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫുട്ബോൾ അസോസിയേഷൻ) രൂപീകൃതമായ 1904 മുതൽ സജീവമായിരുന്നു. 1914ൽ ആവശ്യം ശക്തമായെങ്കിലും ഒന്നാം ലോകയുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ ലോകകപ്പ് സ്വപ്നം പൊലിഞ്ഞു. 1928 മേയിൽ ആംസ്റ്റർഡാമിൽ ചേർന്ന ഫിഫ യോഗമാണ് ലോകകപ്പ് നടത്താൻ തീരുമാനിച്ചത്. 1930ൽ ഉറുഗ്വേയിലായിരുന്നു ആദ്യ ലോകകപ്പിന്റെ കിക്കോഫ്. അർജന്റീനയെ വീഴ്ത്തി ഉറുഗ്വേ തന്നെ വിജയിച്ചു. 13 ടീമുകളായിരുന്നു മത്സരിച്ചത്. 1950ൽ ബ്രസീലിനെ തോൽപ്പിച്ച് ഒരിക്കൽകൂടി വിജയിച്ചതൊഴിച്ചാൽ പിന്നീടൊരിക്കലും ഉറുഗ്വേയ്ക്കു ലോകകപ്പിൽ മുത്തമിടാൻ കഴിഞ്ഞിട്ടില്ല. രണ്ടാം ലോകയുദ്ധം കാരണം 1942ലും 1946ലും മത്സരം നടന്നില്ല.
കഴിഞ്ഞ തവണ ഫ്രാൻസ് ജേതാക്കളായി. ആരു കപ്പടിച്ചാലും കേരളത്തിലെ ബ്രസീൽ, അർജന്റീന ആരാധകരെ തോൽപ്പിക്കാൻ ആർക്കുമാവില്ലെന്നതാണ് സ്ഥിതി. 1986നുശേഷം അർജന്റീനയോ 2002നുശേഷം ബ്രസീലോ കപ്പു നേടിയിട്ടില്ലെന്നത് അവരെ നിരാശരാക്കുന്നില്ല. ഏറ്റവും കൂടുതൽ മലയാളികൾ നേരിട്ടുകാണുന്ന ലോകകപ്പ് മത്സരംകൂടിയാണ് ഖത്തറിലേത്. നാലുതവണ ലോകചാന്പ്യന്മാരായ ഇറ്റലി തുടർച്ചയായ രണ്ടാം തവണയും ലോകകപ്പിനില്ലെന്നത് ശ്രദ്ധേയം. 2026ൽ അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ ലോകകപ്പിന് ആതിഥേയരാകും.
ജാതിയും മതവും വർണവെറിയുമില്ലാതെ ലോകം ഇത്രയെങ്കിലും കൈകോർത്തു നിൽക്കുന്ന കാഴ്ച കളിക്കളങ്ങളിലല്ലാതെ മറ്റെവിടെയാണുള്ളത്? അതുകൊണ്ടുതന്നെ സാഹോദര്യത്തിന്റെ ഈ ആഘോഷം പ്രതീക്ഷ പകരുന്നതാണ്. യുക്രെയ്ൻ അധിനിവേശത്തിന്റെ പേരിൽ വിലക്കപ്പെട്ടതിനാൽ റഷ്യയും യോഗ്യതാ റൗണ്ടിൽ പരാജയപ്പെട്ടതിനാൽ യുക്രെയ്നും ഇല്ലാത്ത ലോകകപ്പ്, വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും യുദ്ധക്കളത്തിലല്ല ക്രിയാത്മകമായ കളിക്കളങ്ങളിലാണ് കരുത്തിന്റെ മാറ്റുരയ്ക്കേണ്ടതെന്ന് ലോകത്തെ ഓർമിപ്പിക്കുന്നു.
ആരു ജയിക്കുമെന്നതിന് അപ്പുറമാണ് ലോകകപ്പിന്റെ യഥാർഥ വിജയം. തോൽക്കുന്നവരും ജയിക്കുന്ന കളിയാണിത്. വർഷങ്ങൾ നീണ്ട പരീശീലനത്തിനും ത്യാഗങ്ങൾക്കും കഠിനാധ്വാനത്തിനുമൊടുവിലാണ് ഓരോ ടീമും ഫിഫ ലോകകപ്പിനുള്ള യോഗ്യത നേടിയത്. പൊരുതി വിജയിക്കാത്തവരാരും കളിക്കളത്തിലിറങ്ങിയിട്ടില്ല. അവർക്കുവേണ്ടി ലോകം പല ചേരികളായി തിരിഞ്ഞു പിന്തുണ കൊടുക്കുന്നുവെന്നേയുള്ളു. വിജയികളിൽ വിജയിയായ ഒരു ടീമിന്റെ സ്ഥാനാരോഹണം നടത്തിയശേഷം ലോകം അടുത്ത ലോകകപ്പിനായി കൈകൊടുത്തു പിരിയും.
അതുവരെ വിട്ടുവീഴ്ചയില്ലാത്ത യുദ്ധം ഖത്തറിലും അമേരിക്കയിലും യൂറോപ്പിലും ആഫ്രിക്കയിലും മലപ്പുറത്തും തിരുവനന്തപുരത്തും കൊച്ചിയിലും കോട്ടയത്തുമൊക്കെയായി തുടരും. അതുവരെ മെസിക്കും നെയ്മറിനും ക്രിസ്റ്റ്യാനോയ്ക്കും എംബപ്പെയ്ക്കും മ്യുള്ളർക്കുമൊക്കെ പിന്നിൽ പടയാളികളായി തന്നെ നിൽക്കാം. ആരെയും കൊല്ലുകയോ മുറിവേൽപ്പിക്കുകയോ ചെയ്യാത്ത, ആരുടെയും ഭൂമി വെട്ടിപ്പിടിക്കാത്ത, ശത്രുവിനെയും ആലിംഗനം ചെയ്തു പിരിയുന്ന ഈ യുദ്ധം മനുഷ്യരാശിക്കു മാതൃകയാകട്ടെ.