ഗാന്ധികുടുംബത്തെ കാണാൻ തനിക്കു മടിയുണ്ടെന്നാണ് നളിനി മാധ്യമങ്ങളോടു പറഞ്ഞത്. കുറ്റബോധമാകാം അവരെക്കൊണ്ട് അതു പറയിച്ചത്. അത്ര മര്യാദയെങ്കിലും കപട മനുഷ്യാവകാശ കമ്മിറ്റിക്കാർ കാണിച്ചിരുന്നെങ്കിൽ!
എൽടിടിഇ എന്ന ഭീകരസംഘടന ചാവേർ ആക്രമണത്തിലൂടെ ഇന്ത്യയുടെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെയും മറ്റു 14 പേരെയും കൊന്നൊടുക്കിയ കേസിലെ പ്രതികളിൽ ഒരാളും ഇനി ജയിലില്ല. നിരപരാധികളായതുകൊണ്ടല്ല, മനുഷ്യത്വത്തിന്റെ പേരിലാണ് കുറ്റവാളികളായ ഈ തടവുകാരെ മോചിപ്പിച്ചത്. തീരാദുഃഖത്തിനിടയിലും സോണിയ ഗാന്ധിയും മക്കളും പ്രതികളോടു കാണിച്ച കരുണയുടെ വിലകൂടിയാണ് അവരുടെ മോചനം. ഈ പ്രതികൾക്ക് വീരപരിവേഷം നൽകുന്നത് കൊല്ലപ്പെട്ടവരോടും അവരുടെ കുടുംബാംഗങ്ങളോടും കാണിക്കുന്ന കടുത്ത അവഹേളനമാണ്; മറ്റൊരു ചാവേർ ആക്രമണമാണ്. പേരറിവാളനും അയാളുടെ അമ്മയ്ക്കും ചില രാഷ്ട്രീയ പാർട്ടികളും നേതാക്കളും നൽകിയ ഇര പരിവേഷവും ചില മാധ്യമങ്ങളെഴുതിയ കണ്ണീർക്കഥകളും ഒടുവിൽ മോചിതരായ ആറു പേരുടെ കാര്യത്തിലും ആവർത്തിക്കുമോയെന്നേ ഇനി അറിയാനുള്ളൂ.
ഈ വർഷം മേയ് 18നാണ് ഭരണഘടനയുടെ 142-ാം വകുപ്പ് പ്രകാരമുള്ള പ്രത്യേകാധികാരം ഉപയോഗിച്ച് എ.ജി. പേരറിവാളനെ സുപ്രീംകോടതി മോചിപ്പിച്ചത്. അതേ വകുപ്പുപയോഗിച്ച് നവംബർ 11ന് നളിനി, ഭർത്താവ് ശ്രീഹരൻ, ശാന്തൻ, ജയകുമാർ, രവിചന്ദ്രൻ, റോബർട്ട് പയസ് എന്നിവരെയും മോചിപ്പിക്കുകയായിരുന്നു. 1991 മേയ് 21നാണ് തമിഴ്നാട് ശ്രീപെരുന്പത്തൂരിലെ തെരഞ്ഞെടുപ്പു റാലിയിൽ പങ്കെടുക്കാനെത്തിയ രാജീവ് ഗാന്ധിയെ എൽടിടിഇ ചാവേർ ആക്രമണത്തിൽ വധിച്ചത്. കാറിൽനിന്നിറങ്ങി ജനങ്ങളോടു കുശലം പറഞ്ഞ് പൂച്ചെണ്ടുകളും പൂമാലകളുമൊക്കെ ഏറ്റുവാങ്ങി വേദിക്കരികിലേക്കു നീങ്ങുന്പോൾ ധനു എന്ന തേൻമൊഴി രാജരത്നം അനുഗ്രഹം വാങ്ങാനെന്ന വ്യാജേന രാജീവ്ഗാന്ധിയുടെ പാദത്തിൽ തൊടാൻ കുനിയുകയും ചാവേറാകുകയുമായിരുന്നു. രാജീവ് ഗാന്ധി ഉൾപ്പെടെ 15 പേർ കൊല്ലപ്പെട്ടു.
43 പേർക്കു ഗുരുതര പരിക്കേറ്റു. 1998 ജനുവരി 28ന് ചെന്നൈ ടാഡാ കോടതി 26 പ്രതികൾക്കും വധശിക്ഷ വിധിച്ചു. 1999ൽ ജസ്റ്റീസ് കെ.ടി. തോമസ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് ഇതിൽ 19 പേരെ വെറുതെവിട്ടു. 2000ത്തില്‍ നളിനിയുടെയും 2014ല്‍ പേരറിവാളന്, ശാന്തന്, ശ്രീഹരന് എന്നിവരുടെയും വധശിക്ഷ ജീവപര്യന്തമായി ഇളവുചെയ്തു. 2018ല്‍ എടപ്പാടി പളനിസ്വാമി സര്‍ക്കാര്‍ ഏഴു തടവുകാരെയും മോചിപ്പിക്കാന്‍ ഗവര്‍ണറോട് ശിപാര്‍ശ ചെയ്തു. ഗവർണർ ഇതു വൈകിക്കുകയും കേന്ദ്രത്തിന്റെ പരിഗണനയ്ക്ക് അയയ്ക്കുകയും ചെയ്തതോടെയാണ് സുപ്രീംകോടതി പ്രത്യേക അധികാരമുപയോഗിച്ച് ആദ്യം പേരറിവാളനെയും പിന്നീട് ബാക്കി ആറു പേരെയും മോചിപ്പിച്ചത്.
തമിഴ് ഈഴത്തിനുവേണ്ടി ശ്രീലങ്കയിൽ പൊരുതിക്കൊണ്ടിരുന്ന എൽടിടിഇ എന്ന തീവ്രസംഘടനയോടുള്ള അനുഭാവം ഡിഎംകെ ഉൾപ്പെടെ തമിഴ്നാട്ടിലെ പല രാഷ്ട്രീയ പാർട്ടികളും പുലർത്തിയിട്ടുണ്ട്. അതിന്റെ തുടർച്ചയാണ് പ്രതികളുടെ മോചനത്തിനായുള്ള പ്രവർത്തനങ്ങളും മോചിതരായ പ്രതികളോടുള്ള വാത്സല്യവും. തന്റെ ഓഫീസിലെത്തിയ പേരറിവാളനെ മുഖ്യമന്ത്രി സ്റ്റാലിൻ കെട്ടിപ്പിടിച്ചാണ് സ്വീകരിച്ചത്. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളിൽ ഒരാളോടുപോലും കാണിക്കാത്ത ഐക്യദാർഢ്യമാണ് ഇത്തരക്കാർ കൊലക്കേസ് പ്രതികളോടു കാണിക്കുന്നത്. തന്റെ ഭർത്താവിന്റെ ഘാതകരോടു ക്ഷമിക്കാൻ സന്നദ്ധത കാണിച്ച സോണിയ ഗാന്ധിയുടെ മനുഷ്യത്വമല്ല, വെറും തെരഞ്ഞെടുപ്പ് രാഷ്ട്രീയ നാടകങ്ങളാണ് സ്റ്റാലിൻ എന്ന നേതാവു കാണിക്കുന്നത്.
എൽടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരനെ ശ്രീലങ്കൻ സൈന്യം വധിച്ചപ്പോൾ അതിൽ സന്തോഷിക്കാൻ ഒന്നുമില്ലെന്നു കരുതിയ രാഹുലും, തന്റെ പിതാവിനെ കൊന്ന പ്രതികളിലൊരാളായ നളിനിയുടെ ശിക്ഷാ ഇളവിനായി നിലപാടെടുത്ത പ്രിയങ്കയും മനുഷ്യത്വത്തിന്റെയും വിദ്വേഷരഹിതവും അന്തസുള്ളതുമായ രാഷ്ട്രീയത്തിന്റെയും ഇനിയും മങ്ങാത്ത ഇന്ത്യൻ മുഖമാണ്. അവരുടെ നെഞ്ചിലേക്കുകൂടിയാണ് ഈ കൊലക്കേസ് പ്രതികൾക്കു സ്വീകരണമൊരുക്കുന്നവർ തീ കോരിയിടുന്നത്. പേരറിവാളന്റെ അമ്മ അർപ്പുതാംബാൾ മകന്റെ മോചനത്തിനായി നടത്തിയ പോരാട്ടത്തിന്റെ കണ്ണീർക്കഥ, പടയ്ക്കുന്ന മാധ്യമങ്ങൾ കൊല്ലപ്പെട്ട രാജീവ്ഗാന്ധിയുടെയും മറ്റു 14 പേരുടെയും കുടുംബങ്ങൾക്ക് ഈ പ്രതികൾ വിധിച്ച ജീവപര്യന്തം സങ്കടങ്ങൾക്ക് ഒരു വിലയും കൊടുത്തില്ല.
നളിനിയുടെ സഹോദരൻ ഭാഗ്യനാഥൻ പറഞ്ഞത്, മനുഷ്യത്വപരമായ കാരണങ്ങളാണ് എല്ലാവരുടെയും ജയിൽമോചനത്തിനു വഴിവച്ചതെന്നും മോചനത്തെ എതിർക്കുന്നവർ രാജ്യത്തെ നിയമവ്യവസ്ഥകൾ പാലിക്കണമെന്നുമാണ്. മനുഷ്യത്വത്തിനും രാജ്യത്തെ നിയമവ്യവസ്ഥകൾക്കും പുല്ലുവില നൽകി ജീവിക്കാനുള്ള മറ്റുള്ളവരുടെ അവകാശം കവർന്നവർ ഇപ്പോൾ അതിന്റെയൊക്കെ വക്താക്കളായി മാറുന്ന കാപട്യം. ഗാന്ധികുടുംബത്തെ കാണാൻ തനിക്കു മടിയുണ്ടെന്നാണ് നളിനി മാധ്യമങ്ങളോടു പറഞ്ഞത്. കുറ്റബോധമാകാം അവരെക്കൊണ്ട് അതു പറയിച്ചത്. അത്ര മര്യാദയെങ്കിലും കപട മനുഷ്യാവകാശ കമ്മിറ്റിക്കാർ കാണിച്ചിരുന്നെങ്കിൽ!
എൽടിടിഇ എന്ന ഭീകരസംഘടന ചാവേർ ആക്രമണത്തിലൂടെ ഇന്ത്യയുടെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെയും മറ്റു 14 പേരെയും കൊന്നൊടുക്കിയ കേസിലെ പ്രതികളിൽ ഒരാളും ഇനി ജയിലില്ല. നിരപരാധികളായതുകൊണ്ടല്ല, മനുഷ്യത്വത്തിന്റെ പേരിലാണ് കുറ്റവാളികളായ ഈ തടവുകാരെ മോചിപ്പിച്ചത്. തീരാദുഃഖത്തിനിടയിലും സോണിയ ഗാന്ധിയും മക്കളും പ്രതികളോടു കാണിച്ച കരുണയുടെ വിലകൂടിയാണ് അവരുടെ മോചനം. ഈ പ്രതികൾക്ക് വീരപരിവേഷം നൽകുന്നത് കൊല്ലപ്പെട്ടവരോടും അവരുടെ കുടുംബാംഗങ്ങളോടും കാണിക്കുന്ന കടുത്ത അവഹേളനമാണ്; മറ്റൊരു ചാവേർ ആക്രമണമാണ്. പേരറിവാളനും അയാളുടെ അമ്മയ്ക്കും ചില രാഷ്ട്രീയ പാർട്ടികളും നേതാക്കളും നൽകിയ ഇര പരിവേഷവും ചില മാധ്യമങ്ങളെഴുതിയ കണ്ണീർക്കഥകളും ഒടുവിൽ മോചിതരായ ആറു പേരുടെ കാര്യത്തിലും ആവർത്തിക്കുമോയെന്നേ ഇനി അറിയാനുള്ളൂ.
ഈ വർഷം മേയ് 18നാണ് ഭരണഘടനയുടെ 142-ാം വകുപ്പ് പ്രകാരമുള്ള പ്രത്യേകാധികാരം ഉപയോഗിച്ച് എ.ജി. പേരറിവാളനെ സുപ്രീംകോടതി മോചിപ്പിച്ചത്. അതേ വകുപ്പുപയോഗിച്ച് നവംബർ 11ന് നളിനി, ഭർത്താവ് ശ്രീഹരൻ, ശാന്തൻ, ജയകുമാർ, രവിചന്ദ്രൻ, റോബർട്ട് പയസ് എന്നിവരെയും മോചിപ്പിക്കുകയായിരുന്നു. 1991 മേയ് 21നാണ് തമിഴ്നാട് ശ്രീപെരുന്പത്തൂരിലെ തെരഞ്ഞെടുപ്പു റാലിയിൽ പങ്കെടുക്കാനെത്തിയ രാജീവ് ഗാന്ധിയെ എൽടിടിഇ ചാവേർ ആക്രമണത്തിൽ വധിച്ചത്. കാറിൽനിന്നിറങ്ങി ജനങ്ങളോടു കുശലം പറഞ്ഞ് പൂച്ചെണ്ടുകളും പൂമാലകളുമൊക്കെ ഏറ്റുവാങ്ങി വേദിക്കരികിലേക്കു നീങ്ങുന്പോൾ ധനു എന്ന തേൻമൊഴി രാജരത്നം അനുഗ്രഹം വാങ്ങാനെന്ന വ്യാജേന രാജീവ്ഗാന്ധിയുടെ പാദത്തിൽ തൊടാൻ കുനിയുകയും ചാവേറാകുകയുമായിരുന്നു. രാജീവ് ഗാന്ധി ഉൾപ്പെടെ 15 പേർ കൊല്ലപ്പെട്ടു.
43 പേർക്കു ഗുരുതര പരിക്കേറ്റു. 1998 ജനുവരി 28ന് ചെന്നൈ ടാഡാ കോടതി 26 പ്രതികൾക്കും വധശിക്ഷ വിധിച്ചു. 1999ൽ ജസ്റ്റീസ് കെ.ടി. തോമസ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് ഇതിൽ 19 പേരെ വെറുതെവിട്ടു. 2000ത്തില്‍ നളിനിയുടെയും 2014ല്‍ പേരറിവാളന്, ശാന്തന്, ശ്രീഹരന് എന്നിവരുടെയും വധശിക്ഷ ജീവപര്യന്തമായി ഇളവുചെയ്തു. 2018ല്‍ എടപ്പാടി പളനിസ്വാമി സര്‍ക്കാര്‍ ഏഴു തടവുകാരെയും മോചിപ്പിക്കാന്‍ ഗവര്‍ണറോട് ശിപാര്‍ശ ചെയ്തു. ഗവർണർ ഇതു വൈകിക്കുകയും കേന്ദ്രത്തിന്റെ പരിഗണനയ്ക്ക് അയയ്ക്കുകയും ചെയ്തതോടെയാണ് സുപ്രീംകോടതി പ്രത്യേക അധികാരമുപയോഗിച്ച് ആദ്യം പേരറിവാളനെയും പിന്നീട് ബാക്കി ആറു പേരെയും മോചിപ്പിച്ചത്.
തമിഴ് ഈഴത്തിനുവേണ്ടി ശ്രീലങ്കയിൽ പൊരുതിക്കൊണ്ടിരുന്ന എൽടിടിഇ എന്ന തീവ്രസംഘടനയോടുള്ള അനുഭാവം ഡിഎംകെ ഉൾപ്പെടെ തമിഴ്നാട്ടിലെ പല രാഷ്ട്രീയ പാർട്ടികളും പുലർത്തിയിട്ടുണ്ട്. അതിന്റെ തുടർച്ചയാണ് പ്രതികളുടെ മോചനത്തിനായുള്ള പ്രവർത്തനങ്ങളും മോചിതരായ പ്രതികളോടുള്ള വാത്സല്യവും. തന്റെ ഓഫീസിലെത്തിയ പേരറിവാളനെ മുഖ്യമന്ത്രി സ്റ്റാലിൻ കെട്ടിപ്പിടിച്ചാണ് സ്വീകരിച്ചത്. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളിൽ ഒരാളോടുപോലും കാണിക്കാത്ത ഐക്യദാർഢ്യമാണ് ഇത്തരക്കാർ കൊലക്കേസ് പ്രതികളോടു കാണിക്കുന്നത്. തന്റെ ഭർത്താവിന്റെ ഘാതകരോടു ക്ഷമിക്കാൻ സന്നദ്ധത കാണിച്ച സോണിയ ഗാന്ധിയുടെ മനുഷ്യത്വമല്ല, വെറും തെരഞ്ഞെടുപ്പ് രാഷ്ട്രീയ നാടകങ്ങളാണ് സ്റ്റാലിൻ എന്ന നേതാവു കാണിക്കുന്നത്.
എൽടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരനെ ശ്രീലങ്കൻ സൈന്യം വധിച്ചപ്പോൾ അതിൽ സന്തോഷിക്കാൻ ഒന്നുമില്ലെന്നു കരുതിയ രാഹുലും, തന്റെ പിതാവിനെ കൊന്ന പ്രതികളിലൊരാളായ നളിനിയുടെ ശിക്ഷാ ഇളവിനായി നിലപാടെടുത്ത പ്രിയങ്കയും മനുഷ്യത്വത്തിന്റെയും വിദ്വേഷരഹിതവും അന്തസുള്ളതുമായ രാഷ്ട്രീയത്തിന്റെയും ഇനിയും മങ്ങാത്ത ഇന്ത്യൻ മുഖമാണ്. അവരുടെ നെഞ്ചിലേക്കുകൂടിയാണ് ഈ കൊലക്കേസ് പ്രതികൾക്കു സ്വീകരണമൊരുക്കുന്നവർ തീ കോരിയിടുന്നത്. പേരറിവാളന്റെ അമ്മ അർപ്പുതാംബാൾ മകന്റെ മോചനത്തിനായി നടത്തിയ പോരാട്ടത്തിന്റെ കണ്ണീർക്കഥ, പടയ്ക്കുന്ന മാധ്യമങ്ങൾ കൊല്ലപ്പെട്ട രാജീവ്ഗാന്ധിയുടെയും മറ്റു 14 പേരുടെയും കുടുംബങ്ങൾക്ക് ഈ പ്രതികൾ വിധിച്ച ജീവപര്യന്തം സങ്കടങ്ങൾക്ക് ഒരു വിലയും കൊടുത്തില്ല.
നളിനിയുടെ സഹോദരൻ ഭാഗ്യനാഥൻ പറഞ്ഞത്, മനുഷ്യത്വപരമായ കാരണങ്ങളാണ് എല്ലാവരുടെയും ജയിൽമോചനത്തിനു വഴിവച്ചതെന്നും മോചനത്തെ എതിർക്കുന്നവർ രാജ്യത്തെ നിയമവ്യവസ്ഥകൾ പാലിക്കണമെന്നുമാണ്. മനുഷ്യത്വത്തിനും രാജ്യത്തെ നിയമവ്യവസ്ഥകൾക്കും പുല്ലുവില നൽകി ജീവിക്കാനുള്ള മറ്റുള്ളവരുടെ അവകാശം കവർന്നവർ ഇപ്പോൾ അതിന്റെയൊക്കെ വക്താക്കളായി മാറുന്ന കാപട്യം. ഗാന്ധികുടുംബത്തെ കാണാൻ തനിക്കു മടിയുണ്ടെന്നാണ് നളിനി മാധ്യമങ്ങളോടു പറഞ്ഞത്. കുറ്റബോധമാകാം അവരെക്കൊണ്ട് അതു പറയിച്ചത്. അത്ര മര്യാദയെങ്കിലും കപട മനുഷ്യാവകാശ കമ്മിറ്റിക്കാർ കാണിച്ചിരുന്നെങ്കിൽ!