ഭക്ഷണത്തിനും അവശ്യസേവനങ്ങൾക്കും ചെലവിടേണ്ട തുക വർധിച്ചതോടൊപ്പം ജനങ്ങളുടെ വരുമാനം കുറയുകയും ചെയ്തിരിക്കുന്നു. സംസ്ഥാനതലത്തിലെ ഘടകങ്ങൾകൂടിയാകുന്പോൾ ജനജീവിതം ദുഃസഹമാകുന്നു. സംസ്ഥാനത്തും ബിജെപി ഭരിക്കുന്നിടത്തും ഇതൊക്കെയാണ് സ്ഥിതി. ഇരട്ട എൻജിനല്ല, ഇരട്ട പ്രഹരം!
വിലക്കയറ്റം താങ്ങാവുന്നതിലും അപ്പുറമാണെന്ന് ഒടുവിൽ റിസർവ് ബാങ്കും പറഞ്ഞിരിക്കുന്നു. താങ്ങാനാവാതെ വേച്ചുവീഴുന്ന ജനം ഇതേക്കുറിച്ചു പറഞ്ഞുതുടങ്ങിയിട്ടു നാളു കുറെയായി. പിന്നാലെ മാധ്യമങ്ങളും പ്രതിപക്ഷവുമൊക്കെ പറഞ്ഞു. യാഥാർഥ്യബോധമില്ലാത്ത കുറെ കണക്കുകൾകൊണ്ടു കേന്ദ്രസർക്കാർ ഇതിനെയൊക്കെ പ്രതിരോധിക്കുകയായിരുന്നു. ആ കണക്കിലെ കളികളൊന്നും അവശ്യവസ്തുക്കൾ വാങ്ങാൻ ചന്തയിൽ പോകുന്നവർ കണ്ടില്ല. റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസാണ് ഇപ്പോൾ തുറന്നടിച്ചിരിക്കുന്നത്.
ജനുവരിമുതൽ ഒന്‍പതു മാസം ആറു ശതമാനത്തിനു മുകളിലായിരുന്ന ഉപഭോക്തൃവില സൂചിക കഴിഞ്ഞ മാസം 7.4 ശതമാനമായിരുന്നു. തുടർച്ചയായി ഒന്‍പതുമാസം പണപ്പെരുപ്പം ആറു ശതമാനത്തിനു മുകളിലാണെങ്കിൽ അതു പണനയത്തിലെ പരാജയമാണെന്നു സാന്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്പോഴാണ് ഇതിങ്ങനെ പതിനൊന്നാം മാസത്തിലും തുടരുന്നത്. ഈ മാസം ഇത് അല്പം താഴ്ന്നേക്കുമെന്നാണ് റിസർവ് ബാങ്ക് ഗവർണർ പറഞ്ഞത്. അതൊരു ആശ്വാസവാക്കു മാത്രമാണെന്നു കരുതാനേ നിവൃത്തിയുള്ളു. കാരണം, പേരിനു കുറച്ചു താഴ്ന്നാലും സൂചിക ആറു ശതമാനത്തിൽ താഴില്ലെന്നുതന്നെയാണ് റിസർവ് ബാങ്കിന്റെതന്നെ മുന്നറിയിപ്പ്.
അതായത് ജനത്തിന്റെ ദുരിതത്തിനു കുറവുണ്ടാകില്ല. കേന്ദ്രസർക്കാരിന്റെ അവകാശവാദങ്ങളൊന്നും യാഥാർഥ്യമാകുന്നില്ലെന്നത് അവർക്കുമാത്രം മനസിലാകുന്നില്ലെന്നു തോന്നുന്നു. ഉപഭോക്തൃ വില സൂചിക (സിപിഐ) കണക്കാക്കിയുള്ള ചില്ലറ പണപ്പെരുപ്പം 2020-21ലെ 6.6 ശതമാനത്തില്‍ നിന്ന് 2021-22ല്‍ (ഏപ്രില്‍-ഡിസംബര്‍) 5.2 ശതമാനമായി കുറയുമെന്ന് കേന്ദ്ര ധനകാര്യ, കോര്‍പറേറ്റ് കാര്യ മന്ത്രി നിര്‍മല സീതാരാമന് ഇക്കഴിഞ്ഞ ജനുവരി അവസാനം പാര്‍ലമെന്റില്‍ അവതരിപ്പിച്ച സാമ്പത്തിക സര്‍വേയിൽ പറഞ്ഞത്. മന്ത്രി പറഞ്ഞ 5.2 ശതമാനത്തിലെത്തിക്കാൻ കഴിഞ്ഞില്ലെന്നു മാത്രമല്ല, കുതിച്ചുയരുകയും ചെയ്തിരിക്കുന്നു. മന്ത്രി പറഞ്ഞതും രാജ്യത്തു സംഭവിച്ചതും തമ്മിൽ പുലബന്ധംപോലുമില്ലെന്നു വ്യക്തമായി. ഒരു കൂട്ടം ഉപഭോക്തൃ സാധനങ്ങളുടെയും സേവനങ്ങളുടെയും വിലയുടെ ശരാശരി കണക്കാക്കിയാണ് ഉപഭോക്തൃവില സൂചിക നിശ്ചയിക്കുന്നത്. ഭക്ഷ്യവസ്തുക്കൾ, ആരോഗ്യസുരക്ഷ, ഗതാഗതം തുടങ്ങി ഉപഭോക്താവുമായി ബന്ധപ്പെട്ടുള്ള വസ്തുക്കളും സേവനങ്ങളുമാണ് ഇതിൽ പരിഗണിക്കുന്നത്. നാം ചന്തയിൽ ചെല്ലുന്പോൾ ഉപ്പുതൊട്ട് കർപ്പൂരത്തിനു വരെ വില കൂടിയിരിക്കുന്നതും സേവനങ്ങൾക്ക് കൂടുതൽ പണം കൊടുക്കേണ്ടിവരുകയും ചെയ്യുന്നതിന്റെ അളവുകോലാണത്. ഭക്ഷണത്തിനും അവശ്യസേവനങ്ങൾക്കും ചെലവിടേണ്ട തുക വർധിച്ചതോടൊപ്പം ജനങ്ങളുടെ വരുമാനം കുറയുകയും ചെയ്തിരിക്കുന്നു. സംസ്ഥാനതലത്തിലെ ഘടകങ്ങൾകൂടിയാകുന്പോൾ ജനജീവിതം ദുഃസഹമാകുന്നു. സംസ്ഥാനത്തും ബിജെപി ഭരിക്കുന്നിടത്തും ഇതൊക്കെയാണ് സ്ഥിതി. ഇരട്ട എൻജിനല്ല, ഇരട്ട പ്രഹരം!
വിലക്കയറ്റവും പണപ്പെരുപ്പവും നിയന്ത്രിക്കുന്നതിന്റെ ചുമതല പ്രധാനമായും റിസർവ് ബാങ്കിന്റെ ആറംഗ പണനയ സമിതിക്കാണ്. തുടർച്ചയായ ഒന്‍പതു മാസം നാണ്യപ്പെരുപ്പ നിരക്ക് ആറു ശതമാനത്തിനു മുകളിലായിരിക്കുന്നതിനാൽ സമിതി പരാജയപ്പെട്ടിരിക്കുകയാണ്. അതിന്റെ കാരണം അവർ കേന്ദ്രസർക്കാരിനെ അറിയിക്കണമെന്നാണു നിയമം. ഈ മാസം സമിതി യോഗം ചേർന്നിട്ടുണ്ട്. തങ്ങൾ എന്തുകൊണ്ട് പരാജയപ്പെട്ടു എന്നു വ്യക്തമാക്കുന്ന റിപ്പോർട്ട് അവർ തയാറാക്കിയിട്ടുണ്ടെങ്കിലും അതു പരസ്യപ്പെടുത്താതെ സർക്കാരിനു സമർപ്പിക്കുകയേയുള്ളു.
കാരണം, കേന്ദ്രസർക്കാരിന്റെ നയങ്ങളെ റിപ്പോർട്ട് കുറ്റപ്പെടുത്തിയേക്കാം. രൂക്ഷമായ വിലക്കയറ്റത്തിന്റെയും പണപ്പെരുപ്പത്തിന്റെയും കാരണമെല്ലാം ആഗോള പണപ്പെരുപ്പത്തിലും ഇന്ധനവില വർധനയിലും അമേരിക്ക പലിശനിരക്ക് വർധിപ്പിക്കുന്നതിലും റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിലുമൊക്കെ ചാർത്താനാണ് സാധ്യത. ബ്രിട്ടൻ ഉൾപ്പെടെ യൂറോപ്പിലെ പല രാജ്യങ്ങളിലെയും സ്ഥിതി ഇതിലും രൂക്ഷമാണെന്നുകൂടി പറഞ്ഞാൽ ആരു ചോദ്യം ചെയ്യാനാണ്? തമ്മിലടിച്ചു നാമാവശേഷമാകുന്ന പ്രതിപക്ഷമോ?
ഈ സാന്പത്തികത്തകർച്ചയുടെ മറുവശം കൗതുകകരമാണ്. ജനങ്ങൾക്കു താങ്ങാവുന്നതിനപ്പുറമാണ് പണപ്പെരുപ്പവും അതിന്റെ ഫലമായ വിലക്കയറ്റവുമെന്ന് റിസർവ് ബാങ്ക് തുറന്നു പറയുന്പോൾ മനസിലാക്കേണ്ടത്, അതിവിടത്തെ പാവപ്പെട്ടവരുടെയും ഇടത്തരക്കാരുടെയും ജീവിതത്തെ പൊറുതിമുട്ടിക്കുന്നു എന്നു മാത്രമാണ്.
ഭരണാധികാരികളും അവരുടെ ലാളനം അനുഭവിക്കുന്ന അതിസന്പന്നരും കേന്ദ്ര-സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരും ഉയർന്ന ശന്പളം വാങ്ങുന്നവരും അഴിമതിക്കാരായ ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും വിലയ്ക്കെടുത്ത് അതേ മാർഗത്തിലൂടെ പണം സന്പാദിക്കുന്നവരുമൊക്കെ മറുവശത്താണ്. ഒരു സാന്പത്തികമാന്ദ്യവും അവരെ ബാധിക്കില്ല. നിർഭാഗ്യവശാൽ, പാവങ്ങൾ അങ്ങനെയൊന്നും വിജയിക്കാനിടയില്ലാത്ത നിശബ്ദയുദ്ധമായി ഈ സാന്പത്തിക അസമത്വം തുടരുകയാണ്. വാചകമടി നിർത്തി സർക്കാർ പാവങ്ങളുടെ പക്ഷം ചേർന്നാൽ മാത്രമേ എന്തെങ്കിലും രക്ഷയുണ്ടാകൂ.
വിലക്കയറ്റം താങ്ങാവുന്നതിലും അപ്പുറമാണെന്ന് ഒടുവിൽ റിസർവ് ബാങ്കും പറഞ്ഞിരിക്കുന്നു. താങ്ങാനാവാതെ വേച്ചുവീഴുന്ന ജനം ഇതേക്കുറിച്ചു പറഞ്ഞുതുടങ്ങിയിട്ടു നാളു കുറെയായി. പിന്നാലെ മാധ്യമങ്ങളും പ്രതിപക്ഷവുമൊക്കെ പറഞ്ഞു. യാഥാർഥ്യബോധമില്ലാത്ത കുറെ കണക്കുകൾകൊണ്ടു കേന്ദ്രസർക്കാർ ഇതിനെയൊക്കെ പ്രതിരോധിക്കുകയായിരുന്നു. ആ കണക്കിലെ കളികളൊന്നും അവശ്യവസ്തുക്കൾ വാങ്ങാൻ ചന്തയിൽ പോകുന്നവർ കണ്ടില്ല. റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസാണ് ഇപ്പോൾ തുറന്നടിച്ചിരിക്കുന്നത്.
ജനുവരിമുതൽ ഒന്‍പതു മാസം ആറു ശതമാനത്തിനു മുകളിലായിരുന്ന ഉപഭോക്തൃവില സൂചിക കഴിഞ്ഞ മാസം 7.4 ശതമാനമായിരുന്നു. തുടർച്ചയായി ഒന്‍പതുമാസം പണപ്പെരുപ്പം ആറു ശതമാനത്തിനു മുകളിലാണെങ്കിൽ അതു പണനയത്തിലെ പരാജയമാണെന്നു സാന്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്പോഴാണ് ഇതിങ്ങനെ പതിനൊന്നാം മാസത്തിലും തുടരുന്നത്. ഈ മാസം ഇത് അല്പം താഴ്ന്നേക്കുമെന്നാണ് റിസർവ് ബാങ്ക് ഗവർണർ പറഞ്ഞത്. അതൊരു ആശ്വാസവാക്കു മാത്രമാണെന്നു കരുതാനേ നിവൃത്തിയുള്ളു. കാരണം, പേരിനു കുറച്ചു താഴ്ന്നാലും സൂചിക ആറു ശതമാനത്തിൽ താഴില്ലെന്നുതന്നെയാണ് റിസർവ് ബാങ്കിന്റെതന്നെ മുന്നറിയിപ്പ്.
അതായത് ജനത്തിന്റെ ദുരിതത്തിനു കുറവുണ്ടാകില്ല. കേന്ദ്രസർക്കാരിന്റെ അവകാശവാദങ്ങളൊന്നും യാഥാർഥ്യമാകുന്നില്ലെന്നത് അവർക്കുമാത്രം മനസിലാകുന്നില്ലെന്നു തോന്നുന്നു. ഉപഭോക്തൃ വില സൂചിക (സിപിഐ) കണക്കാക്കിയുള്ള ചില്ലറ പണപ്പെരുപ്പം 2020-21ലെ 6.6 ശതമാനത്തില്‍ നിന്ന് 2021-22ല്‍ (ഏപ്രില്‍-ഡിസംബര്‍) 5.2 ശതമാനമായി കുറയുമെന്ന് കേന്ദ്ര ധനകാര്യ, കോര്‍പറേറ്റ് കാര്യ മന്ത്രി നിര്‍മല സീതാരാമന് ഇക്കഴിഞ്ഞ ജനുവരി അവസാനം പാര്‍ലമെന്റില്‍ അവതരിപ്പിച്ച സാമ്പത്തിക സര്‍വേയിൽ പറഞ്ഞത്. മന്ത്രി പറഞ്ഞ 5.2 ശതമാനത്തിലെത്തിക്കാൻ കഴിഞ്ഞില്ലെന്നു മാത്രമല്ല, കുതിച്ചുയരുകയും ചെയ്തിരിക്കുന്നു. മന്ത്രി പറഞ്ഞതും രാജ്യത്തു സംഭവിച്ചതും തമ്മിൽ പുലബന്ധംപോലുമില്ലെന്നു വ്യക്തമായി. ഒരു കൂട്ടം ഉപഭോക്തൃ സാധനങ്ങളുടെയും സേവനങ്ങളുടെയും വിലയുടെ ശരാശരി കണക്കാക്കിയാണ് ഉപഭോക്തൃവില സൂചിക നിശ്ചയിക്കുന്നത്. ഭക്ഷ്യവസ്തുക്കൾ, ആരോഗ്യസുരക്ഷ, ഗതാഗതം തുടങ്ങി ഉപഭോക്താവുമായി ബന്ധപ്പെട്ടുള്ള വസ്തുക്കളും സേവനങ്ങളുമാണ് ഇതിൽ പരിഗണിക്കുന്നത്. നാം ചന്തയിൽ ചെല്ലുന്പോൾ ഉപ്പുതൊട്ട് കർപ്പൂരത്തിനു വരെ വില കൂടിയിരിക്കുന്നതും സേവനങ്ങൾക്ക് കൂടുതൽ പണം കൊടുക്കേണ്ടിവരുകയും ചെയ്യുന്നതിന്റെ അളവുകോലാണത്. ഭക്ഷണത്തിനും അവശ്യസേവനങ്ങൾക്കും ചെലവിടേണ്ട തുക വർധിച്ചതോടൊപ്പം ജനങ്ങളുടെ വരുമാനം കുറയുകയും ചെയ്തിരിക്കുന്നു. സംസ്ഥാനതലത്തിലെ ഘടകങ്ങൾകൂടിയാകുന്പോൾ ജനജീവിതം ദുഃസഹമാകുന്നു. സംസ്ഥാനത്തും ബിജെപി ഭരിക്കുന്നിടത്തും ഇതൊക്കെയാണ് സ്ഥിതി. ഇരട്ട എൻജിനല്ല, ഇരട്ട പ്രഹരം!
വിലക്കയറ്റവും പണപ്പെരുപ്പവും നിയന്ത്രിക്കുന്നതിന്റെ ചുമതല പ്രധാനമായും റിസർവ് ബാങ്കിന്റെ ആറംഗ പണനയ സമിതിക്കാണ്. തുടർച്ചയായ ഒന്‍പതു മാസം നാണ്യപ്പെരുപ്പ നിരക്ക് ആറു ശതമാനത്തിനു മുകളിലായിരിക്കുന്നതിനാൽ സമിതി പരാജയപ്പെട്ടിരിക്കുകയാണ്. അതിന്റെ കാരണം അവർ കേന്ദ്രസർക്കാരിനെ അറിയിക്കണമെന്നാണു നിയമം. ഈ മാസം സമിതി യോഗം ചേർന്നിട്ടുണ്ട്. തങ്ങൾ എന്തുകൊണ്ട് പരാജയപ്പെട്ടു എന്നു വ്യക്തമാക്കുന്ന റിപ്പോർട്ട് അവർ തയാറാക്കിയിട്ടുണ്ടെങ്കിലും അതു പരസ്യപ്പെടുത്താതെ സർക്കാരിനു സമർപ്പിക്കുകയേയുള്ളു.
കാരണം, കേന്ദ്രസർക്കാരിന്റെ നയങ്ങളെ റിപ്പോർട്ട് കുറ്റപ്പെടുത്തിയേക്കാം. രൂക്ഷമായ വിലക്കയറ്റത്തിന്റെയും പണപ്പെരുപ്പത്തിന്റെയും കാരണമെല്ലാം ആഗോള പണപ്പെരുപ്പത്തിലും ഇന്ധനവില വർധനയിലും അമേരിക്ക പലിശനിരക്ക് വർധിപ്പിക്കുന്നതിലും റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിലുമൊക്കെ ചാർത്താനാണ് സാധ്യത. ബ്രിട്ടൻ ഉൾപ്പെടെ യൂറോപ്പിലെ പല രാജ്യങ്ങളിലെയും സ്ഥിതി ഇതിലും രൂക്ഷമാണെന്നുകൂടി പറഞ്ഞാൽ ആരു ചോദ്യം ചെയ്യാനാണ്? തമ്മിലടിച്ചു നാമാവശേഷമാകുന്ന പ്രതിപക്ഷമോ?
ഈ സാന്പത്തികത്തകർച്ചയുടെ മറുവശം കൗതുകകരമാണ്. ജനങ്ങൾക്കു താങ്ങാവുന്നതിനപ്പുറമാണ് പണപ്പെരുപ്പവും അതിന്റെ ഫലമായ വിലക്കയറ്റവുമെന്ന് റിസർവ് ബാങ്ക് തുറന്നു പറയുന്പോൾ മനസിലാക്കേണ്ടത്, അതിവിടത്തെ പാവപ്പെട്ടവരുടെയും ഇടത്തരക്കാരുടെയും ജീവിതത്തെ പൊറുതിമുട്ടിക്കുന്നു എന്നു മാത്രമാണ്.
ഭരണാധികാരികളും അവരുടെ ലാളനം അനുഭവിക്കുന്ന അതിസന്പന്നരും കേന്ദ്ര-സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരും ഉയർന്ന ശന്പളം വാങ്ങുന്നവരും അഴിമതിക്കാരായ ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും വിലയ്ക്കെടുത്ത് അതേ മാർഗത്തിലൂടെ പണം സന്പാദിക്കുന്നവരുമൊക്കെ മറുവശത്താണ്. ഒരു സാന്പത്തികമാന്ദ്യവും അവരെ ബാധിക്കില്ല. നിർഭാഗ്യവശാൽ, പാവങ്ങൾ അങ്ങനെയൊന്നും വിജയിക്കാനിടയില്ലാത്ത നിശബ്ദയുദ്ധമായി ഈ സാന്പത്തിക അസമത്വം തുടരുകയാണ്. വാചകമടി നിർത്തി സർക്കാർ പാവങ്ങളുടെ പക്ഷം ചേർന്നാൽ മാത്രമേ എന്തെങ്കിലും രക്ഷയുണ്ടാകൂ.