സമുദ്രാതിർത്തി ലംഘിച്ചെന്നാരോപിച്ച് കപ്പൽ പിടിച്ചെടുത്തിട്ട് മൂന്നു മാസമായി. എല്ലാവരും സുരക്ഷിതരാണെന്നും അവരെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നുമുള്ള ഇന്ത്യൻ എംബസിയുടെ അറിയിപ്പുകൊണ്ടു മാത്രം തടവുകാരുടെ കുടുംബങ്ങളിലെ കണ്ണീരടങ്ങില്ല.
പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഇക്വട്ടോറിയൽ ഗിനിയിൽ നാവികസേനയുടെ പിടിയിലായ മൂന്നു മലയാളികൾ ഉൾപ്പെടെയുള്ളവരുടെ മോചനം വൈകുന്നത് ആശങ്കയുണർത്തുന്നു. സമുദ്രാതിർത്തി ലംഘിച്ചെന്നാരോപിച്ച് കപ്പൽ പിടിച്ചെടുത്തിട്ട് മൂന്നു മാസമായി. എല്ലാവരും സുരക്ഷിതരാണെന്നും അവരെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നുമുള്ള ഇന്ത്യൻ എംബസിയുടെ അറിയിപ്പുകൊണ്ടു മാത്രം തടവുകാരുടെ കുടുംബങ്ങളിലെ കണ്ണീരടങ്ങില്ല. സംസ്ഥാന സർക്കാർ കേന്ദ്രത്തിൽ സമ്മർദം ചെലുത്തുകയും കേന്ദ്രം നയതന്ത്ര തലത്തിൽ അടിയന്തര ഇടപെടലുകൾ നടത്തുകയും വേണം.
ഓഗസ്റ്റ് എട്ടിനാണ് നോർവെ ആസ്ഥാനമായ ഹീറോയിക് ഈഡൻ എന്ന കപ്പൽ നൈജീരിയയിലെ എകെപിഒ ടെർമിനലിൽ ക്രൂഡ് ഓയിൽ നിറയ്ക്കാനെത്തിയത്. നൈജീരിയൻ തീരത്തെ പോർട്ട് ഹാർക്കോട്ടിൽനിന്ന് 200 കിലോമീറ്റർ അകലെ ഉൾക്കടലിലാണ് ഈ ടെർമിനൽ. ടെർമിനലിനു സമീപത്തെത്തിയ കപ്പലിനു നേർക്ക് ഒരു ചെറുകപ്പൽ പാഞ്ഞടുക്കുകയും തങ്ങൾ നൈജീരിയൻ നേവിയാണെന്ന് അവകാശപ്പെട്ട് പിൻതുടരാൻ ആവശ്യപ്പെടുകയും ചെയ്തു. ആ കപ്പലിന് ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷൻ സിസ്റ്റം ഇല്ലാതിരുന്നതിനാലും ഇരുട്ടിൽ തിരിച്ചറിയാൻ കഴിയാതിരുന്നതിനാലും കപ്പലിലുള്ളവർക്ക് നേവിയുടെ ബോട്ടാണെന്ന് ഉറപ്പാക്കാൻ കഴിഞ്ഞില്ല. കടൽക്കൊള്ളക്കാരുടെ സാന്നിധ്യമുള്ള പ്രദേശവുമാണ്. കപ്പലിന്റെ നൈജീരിയയിലെ ഏജന്റുമാരുമായും എകെപിഒ സുരക്ഷാ ഉദ്യോഗസ്ഥരുമായും ബന്ധപ്പെട്ടെങ്കിലും അവർക്കും നേവിയാണോയെന്നു സ്ഥിരീകരിക്കാൻ കഴിഞ്ഞില്ല. തുടർന്ന് സ്വയരക്ഷക്കായി കപ്പൽ പരമാവധി വേഗത്തിൽ ഓടിച്ചുപോയി. പിറ്റേന്നാണ്, തലേന്ന് എത്തിയത് നൈജീരിയൻ നാവികസേനയുടെ കപ്പലാണെന്ന് സ്ഥിരീകരിക്കാനായത്. അപ്പോഴേക്കും നൈജീരിയയുടെ നിർദേശപ്രകാരം ഇക്വട്ടോറിയൽ ഗിനിയൻ നേവി കപ്പൽ വളഞ്ഞു. അവരുടെ അന്വേഷണത്തിൽ സംശയകരമായി ഒന്നും കണ്ടെത്താനായില്ലെങ്കിലും കപ്പൽ ഉടമയ്ക്കു രണ്ടു ലക്ഷം ഡോളർ പിഴയിട്ടു. അതു നൽകി മോചനത്തിനു വഴിതുറന്നതോടെയാണ് അടുത്ത പ്രതിസന്ധിയുണ്ടായത്. കപ്പലിലുള്ളവരെ നൈജീരിയയ്ക്കു കൈമാറാനാണ് നീക്കമെന്നാണ് റിപ്പോർട്ടുകൾ. ഗിനിയിലെ ലുബാ പോർട്ടിലേക്കാണ് കപ്പൽ കൊണ്ടുപോയത്.
മലയാളി ജീവനക്കാരുടെ ഭീതിയോടെയുള്ള വീഡിയോ സന്ദേശങ്ങൾ ഗൗരവത്തിലെടുക്കേണ്ടതാണ്. തടവിലാക്കപ്പെട്ട 26 പേരിൽ 16 ഇന്ത്യക്കാരും എട്ടു ശ്രീലങ്കക്കാരും ഒരു പോളണ്ടു സ്വദേശിയും ഒരു ഫിലിപ്പൈൻസ് സ്വദേശിയുമാണുള്ളത്. കപ്പലിലുണ്ടായിരുന്നവരിൽ 11 പേർ ഇപ്പോൾ കപ്പലിലും 15 പേർ ഗിനിയിലെ മലാബോയിൽ തടവിലുമാണ്. ഫസ്റ്റ് ഓഫീസർ കൊച്ചി സ്വദേശി സനു ജോസ്, എറണാകുളം മുളവുകാട് സ്വദേശി മിൽട്ടൺ ഡികോത്ത, കൊല്ലത്ത് സ്ത്രീധനപീഡനത്തെ തുടർന്ന് ജീവനൊടുക്കിയ വിസ്മയയുടെ സഹോദരൻ വിജിത്ത് എന്നിവരാണ് തടവിലായ മലയാളികൾ. മിൽട്ടൺ, വിജിത് എന്നിവർ ഗിനിയിൽ തടവിലാണ്. സിനു ജോസിനെ കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും കപ്പലിൽ തിരികെയെത്തിച്ചു. കപ്പലിലുണ്ടായിരുന്ന 26 പേരുടെ പാസ്പോർട്ടും ഗിനി നാവികസേന പിടിച്ചെടുത്തിട്ടുണ്ട്. മലാബോയിൽ തടവിലുള്ളവർക്ക് ഇന്ത്യൻ എംബസി അധികൃതർ വെള്ളവും ഭക്ഷണവുമെത്തിച്ചിട്ടുണ്ട്. എന്നാൽ തടവുകാരെ കാണാൻ അനുവദിച്ചില്ല. മലാബോയിൽ തടവുമുറിക്കു പുറത്ത് നാവികസേനാംഗങ്ങളാണ് കാവൽനിൽക്കുന്നത്. കപ്പൽ നിരീക്ഷിച്ചുകൊണ്ട് നൈജീരിയൻ നാവികസേനയുടെ കപ്പലുകളും കടലിലുണ്ട്. സമുദ്രാതിർത്തി ലംഘനം, ക്രൂഡ് ഓയിൽ മോഷണം എന്നീ കുറ്റങ്ങളാണ് കപ്പൽജീവനക്കാർക്കെതിരേ ചുമത്തിയിരിക്കുന്നത് എന്നാണ് സൂചന.
കപ്പലിനെയും ജീവനക്കാരെയും മോചിപ്പിക്കാൻ ബന്ധപ്പെട്ട രാജ്യങ്ങളിലെ നയതന്ത്ര ദൗത്യങ്ങൾക്കു നിർദേശം നൽകണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്കു കത്തയച്ചിട്ടുണ്ട്. മോചനം വൈകുന്നത് കപ്പൽ ജീവനക്കാരുടെ മാനസിക, ശാരീരിക ആരോഗ്യത്തെ ബാധിക്കുമെന്നും സുരക്ഷിതമല്ലാത്ത തുറമുഖത്ത് തുടരുന്നത് അവരുടെ ജീവന് അപകടമാകുമെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കി. ജീവനക്കാരുടെ മോചനമാവശ്യപ്പെട്ട് രാഹുൽ ഗാന്ധി എംപി കേന്ദ്ര തുറമുഖ-ഷിപ്പിംഗ്- ജല ഗതാഗത വകുപ്പ് മന്ത്രി സർബാനന്ദ സെനോവാളിനു കത്തയച്ചിരുന്നു. മോചനശ്രമം തുടരുകയാണെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും പറഞ്ഞു. പക്ഷേ, ജീവഭയത്താൽ കടലിലും കരയിലുമായി കഴിയുന്നവരെ രക്ഷിക്കാനോ നൈജീരിയൻ സർക്കാരിൽനിന്നോ ഇക്വട്ടോറിയൽ ഗിനി സർക്കാരിൽനിന്നോ വ്യക്തമായ മറുപടി വാങ്ങാനോപോലും ഇതുവരെ കഴിഞ്ഞിട്ടില്ലെന്നതാണ് യാഥാർഥ്യം. ഉദ്യോഗസ്ഥ തലത്തിൽനിന്നുള്ള ശ്രമങ്ങൾ ഫലം കാണുന്നില്ലെങ്കിൽ സർക്കാരിന്റെ ഉന്നതതല ഇടപെടലിനു സമയം കഴിഞ്ഞിരിക്കുകയാണ്. ഒന്നും രണ്ടുമല്ല മൂന്നു മാസമായ പ്രതിസന്ധിയാണിത്. കൃത്യമായ ഒരുറപ്പും ഇതുമായി ബന്ധപ്പെട്ട രാജ്യങ്ങളിൽനിന്നു ലഭിച്ചിട്ടില്ലെന്നതും ആശങ്കയുണർത്തുന്നു. കത്തുകളും പ്രസ്താവനകളുമല്ല അർഥവത്തായ ഇടപെടലുകളാണ് ഇനിയാവശ്യം.
പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഇക്വട്ടോറിയൽ ഗിനിയിൽ നാവികസേനയുടെ പിടിയിലായ മൂന്നു മലയാളികൾ ഉൾപ്പെടെയുള്ളവരുടെ മോചനം വൈകുന്നത് ആശങ്കയുണർത്തുന്നു. സമുദ്രാതിർത്തി ലംഘിച്ചെന്നാരോപിച്ച് കപ്പൽ പിടിച്ചെടുത്തിട്ട് മൂന്നു മാസമായി. എല്ലാവരും സുരക്ഷിതരാണെന്നും അവരെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നുമുള്ള ഇന്ത്യൻ എംബസിയുടെ അറിയിപ്പുകൊണ്ടു മാത്രം തടവുകാരുടെ കുടുംബങ്ങളിലെ കണ്ണീരടങ്ങില്ല. സംസ്ഥാന സർക്കാർ കേന്ദ്രത്തിൽ സമ്മർദം ചെലുത്തുകയും കേന്ദ്രം നയതന്ത്ര തലത്തിൽ അടിയന്തര ഇടപെടലുകൾ നടത്തുകയും വേണം.
ഓഗസ്റ്റ് എട്ടിനാണ് നോർവെ ആസ്ഥാനമായ ഹീറോയിക് ഈഡൻ എന്ന കപ്പൽ നൈജീരിയയിലെ എകെപിഒ ടെർമിനലിൽ ക്രൂഡ് ഓയിൽ നിറയ്ക്കാനെത്തിയത്. നൈജീരിയൻ തീരത്തെ പോർട്ട് ഹാർക്കോട്ടിൽനിന്ന് 200 കിലോമീറ്റർ അകലെ ഉൾക്കടലിലാണ് ഈ ടെർമിനൽ. ടെർമിനലിനു സമീപത്തെത്തിയ കപ്പലിനു നേർക്ക് ഒരു ചെറുകപ്പൽ പാഞ്ഞടുക്കുകയും തങ്ങൾ നൈജീരിയൻ നേവിയാണെന്ന് അവകാശപ്പെട്ട് പിൻതുടരാൻ ആവശ്യപ്പെടുകയും ചെയ്തു. ആ കപ്പലിന് ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷൻ സിസ്റ്റം ഇല്ലാതിരുന്നതിനാലും ഇരുട്ടിൽ തിരിച്ചറിയാൻ കഴിയാതിരുന്നതിനാലും കപ്പലിലുള്ളവർക്ക് നേവിയുടെ ബോട്ടാണെന്ന് ഉറപ്പാക്കാൻ കഴിഞ്ഞില്ല. കടൽക്കൊള്ളക്കാരുടെ സാന്നിധ്യമുള്ള പ്രദേശവുമാണ്. കപ്പലിന്റെ നൈജീരിയയിലെ ഏജന്റുമാരുമായും എകെപിഒ സുരക്ഷാ ഉദ്യോഗസ്ഥരുമായും ബന്ധപ്പെട്ടെങ്കിലും അവർക്കും നേവിയാണോയെന്നു സ്ഥിരീകരിക്കാൻ കഴിഞ്ഞില്ല. തുടർന്ന് സ്വയരക്ഷക്കായി കപ്പൽ പരമാവധി വേഗത്തിൽ ഓടിച്ചുപോയി. പിറ്റേന്നാണ്, തലേന്ന് എത്തിയത് നൈജീരിയൻ നാവികസേനയുടെ കപ്പലാണെന്ന് സ്ഥിരീകരിക്കാനായത്. അപ്പോഴേക്കും നൈജീരിയയുടെ നിർദേശപ്രകാരം ഇക്വട്ടോറിയൽ ഗിനിയൻ നേവി കപ്പൽ വളഞ്ഞു. അവരുടെ അന്വേഷണത്തിൽ സംശയകരമായി ഒന്നും കണ്ടെത്താനായില്ലെങ്കിലും കപ്പൽ ഉടമയ്ക്കു രണ്ടു ലക്ഷം ഡോളർ പിഴയിട്ടു. അതു നൽകി മോചനത്തിനു വഴിതുറന്നതോടെയാണ് അടുത്ത പ്രതിസന്ധിയുണ്ടായത്. കപ്പലിലുള്ളവരെ നൈജീരിയയ്ക്കു കൈമാറാനാണ് നീക്കമെന്നാണ് റിപ്പോർട്ടുകൾ. ഗിനിയിലെ ലുബാ പോർട്ടിലേക്കാണ് കപ്പൽ കൊണ്ടുപോയത്.
മലയാളി ജീവനക്കാരുടെ ഭീതിയോടെയുള്ള വീഡിയോ സന്ദേശങ്ങൾ ഗൗരവത്തിലെടുക്കേണ്ടതാണ്. തടവിലാക്കപ്പെട്ട 26 പേരിൽ 16 ഇന്ത്യക്കാരും എട്ടു ശ്രീലങ്കക്കാരും ഒരു പോളണ്ടു സ്വദേശിയും ഒരു ഫിലിപ്പൈൻസ് സ്വദേശിയുമാണുള്ളത്. കപ്പലിലുണ്ടായിരുന്നവരിൽ 11 പേർ ഇപ്പോൾ കപ്പലിലും 15 പേർ ഗിനിയിലെ മലാബോയിൽ തടവിലുമാണ്. ഫസ്റ്റ് ഓഫീസർ കൊച്ചി സ്വദേശി സനു ജോസ്, എറണാകുളം മുളവുകാട് സ്വദേശി മിൽട്ടൺ ഡികോത്ത, കൊല്ലത്ത് സ്ത്രീധനപീഡനത്തെ തുടർന്ന് ജീവനൊടുക്കിയ വിസ്മയയുടെ സഹോദരൻ വിജിത്ത് എന്നിവരാണ് തടവിലായ മലയാളികൾ. മിൽട്ടൺ, വിജിത് എന്നിവർ ഗിനിയിൽ തടവിലാണ്. സിനു ജോസിനെ കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും കപ്പലിൽ തിരികെയെത്തിച്ചു. കപ്പലിലുണ്ടായിരുന്ന 26 പേരുടെ പാസ്പോർട്ടും ഗിനി നാവികസേന പിടിച്ചെടുത്തിട്ടുണ്ട്. മലാബോയിൽ തടവിലുള്ളവർക്ക് ഇന്ത്യൻ എംബസി അധികൃതർ വെള്ളവും ഭക്ഷണവുമെത്തിച്ചിട്ടുണ്ട്. എന്നാൽ തടവുകാരെ കാണാൻ അനുവദിച്ചില്ല. മലാബോയിൽ തടവുമുറിക്കു പുറത്ത് നാവികസേനാംഗങ്ങളാണ് കാവൽനിൽക്കുന്നത്. കപ്പൽ നിരീക്ഷിച്ചുകൊണ്ട് നൈജീരിയൻ നാവികസേനയുടെ കപ്പലുകളും കടലിലുണ്ട്. സമുദ്രാതിർത്തി ലംഘനം, ക്രൂഡ് ഓയിൽ മോഷണം എന്നീ കുറ്റങ്ങളാണ് കപ്പൽജീവനക്കാർക്കെതിരേ ചുമത്തിയിരിക്കുന്നത് എന്നാണ് സൂചന.
കപ്പലിനെയും ജീവനക്കാരെയും മോചിപ്പിക്കാൻ ബന്ധപ്പെട്ട രാജ്യങ്ങളിലെ നയതന്ത്ര ദൗത്യങ്ങൾക്കു നിർദേശം നൽകണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്കു കത്തയച്ചിട്ടുണ്ട്. മോചനം വൈകുന്നത് കപ്പൽ ജീവനക്കാരുടെ മാനസിക, ശാരീരിക ആരോഗ്യത്തെ ബാധിക്കുമെന്നും സുരക്ഷിതമല്ലാത്ത തുറമുഖത്ത് തുടരുന്നത് അവരുടെ ജീവന് അപകടമാകുമെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കി. ജീവനക്കാരുടെ മോചനമാവശ്യപ്പെട്ട് രാഹുൽ ഗാന്ധി എംപി കേന്ദ്ര തുറമുഖ-ഷിപ്പിംഗ്- ജല ഗതാഗത വകുപ്പ് മന്ത്രി സർബാനന്ദ സെനോവാളിനു കത്തയച്ചിരുന്നു. മോചനശ്രമം തുടരുകയാണെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും പറഞ്ഞു. പക്ഷേ, ജീവഭയത്താൽ കടലിലും കരയിലുമായി കഴിയുന്നവരെ രക്ഷിക്കാനോ നൈജീരിയൻ സർക്കാരിൽനിന്നോ ഇക്വട്ടോറിയൽ ഗിനി സർക്കാരിൽനിന്നോ വ്യക്തമായ മറുപടി വാങ്ങാനോപോലും ഇതുവരെ കഴിഞ്ഞിട്ടില്ലെന്നതാണ് യാഥാർഥ്യം. ഉദ്യോഗസ്ഥ തലത്തിൽനിന്നുള്ള ശ്രമങ്ങൾ ഫലം കാണുന്നില്ലെങ്കിൽ സർക്കാരിന്റെ ഉന്നതതല ഇടപെടലിനു സമയം കഴിഞ്ഞിരിക്കുകയാണ്. ഒന്നും രണ്ടുമല്ല മൂന്നു മാസമായ പ്രതിസന്ധിയാണിത്. കൃത്യമായ ഒരുറപ്പും ഇതുമായി ബന്ധപ്പെട്ട രാജ്യങ്ങളിൽനിന്നു ലഭിച്ചിട്ടില്ലെന്നതും ആശങ്കയുണർത്തുന്നു. കത്തുകളും പ്രസ്താവനകളുമല്ല അർഥവത്തായ ഇടപെടലുകളാണ് ഇനിയാവശ്യം.