വി.ആർ. ശ്രീജിത്ത്
കൊച്ചി: ബ്ലാസ്റ്റേഴ്സിന്റെ കലിപ്പനായ ഇവാൻ കലിയൂഷ്നി കളംനിറഞ്ഞ പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സിനു മിന്നും ജയം. രണ്ടുവർഷത്തെ ഇടവേളയ്ക്കു ശേഷം കലൂർ സ്റ്റേഡിയത്തിൽ മഞ്ഞക്കടലിരന്പിയപ്പോൾ, അതേ ആവേശത്തിൽ കളിക്കളത്തിലിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനെ തകർത്തെറിഞ്ഞു.
ഐഎസ്എൽ ഒന്പതാം സീസണിലെ ഉദ്ഘാടനമത്സരത്തിൽ ഒന്നിനെതിരേ മൂന്ന് ഗോളുകൾക്കാണ് കോൽക്കത്ത ഈസ്റ്റ് ബംഗാളിനെ ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. ആദ്യപകുതി ഗോൾരഹിതമായിരുന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്സിനുവേണ്ടി പകരക്കാരനായി ഇറങ്ങിയ ഇവാൻ കലിയൂഷ്നി രണ്ടു ഗോളുകളും അഡ്രിയാൻ ലൂണ ഒരു ഗോളും നേടിയപ്പോൾ ഈസ്റ്റ് ബംഗാളിന്റെ ആശ്വാസഗോൾ അലക്സ് ലിമയുടെ വകയായിരുന്നു.
4-3-3 ശൈലി
4-3-3 ശൈലിയിലാണ് ബ്ലാസ്റ്റേഴ്സ് ഇന്നലെ കളിക്കളത്തിലിറങ്ങിയത്. ഈ സീസണിൽ ടീമിന്റെ ഭാഗമായ ഗ്രീക്ക് താരം ദിമിത്രിയോസ് ഡയമന്റകോസും ഓസ്ട്രേലിയക്കാരൻ അപ്പൊസ്തോലസ് ജിയാനുവും ആയിരുന്നു ആക്രമണത്തിനു നിയോഗിക്കപ്പെട്ടത്. പ്രതിരോധത്തിൽ ക്യാപ്റ്റൻ ജെസെൽ കർണെയ്റോയ്ക്കൊപ്പം ഹോർമിപാം റൂയ്വ, ഹർമൻജോത് ഖബ്ര, മാർകോ ലെസ്കോവിച്ച് എന്നിവർ അണിനിരന്നു. മധ്യനിരയിൽ പ്യൂട്ടിയ, സഹൽ അബ്ദുൾ സമദ്, അഡ്രിയാൻ ലൂണ, ജീക്സണ് സിംഗ് എന്നിവരുമെത്തി. പ്രഭ്സുഖൻ സിംഗ് ഗിൽ ആയിരുന്നു ഗോൾ വല കാത്തത്. കഴിഞ്ഞ സീസണിൽ 4-4-2 ശൈലിയായിരുന്നു ബ്ലാസ്റ്റേഴ്സിന്.
ഈസ്റ്റ് ബംഗാളും ടീമിനെ വിന്യസിച്ചത് 4-3-3 ശൈലിയിലാണ്. മുന്നേറ്റത്തിൽ മലയാളി താരം വി.പി. സുഹൈറിനൊപ്പം സുമീത് പാസിയും ബ്രസീലിയൻ സ്ട്രൈക്കർ സെലിറ്റണ് സിൽവയും ഇറങ്ങി. മധ്യനിരയിൽ അലക്സ് ലിമ, സൗവിക് ചക്രവർത്തി, തുഹിൻദാസ് എന്നിവരും പ്രതിരോധത്തിൽ ചരിസ്കിരിയാകു, ഇവാൻ ഗൊണ്സാലസ്, ലാൽചുൽനുൻഗ, അങ്കിത് മുഖർജി എന്നിവരും അണിനിരന്നപ്പോൾ ഗോൾവലയ്ക്കു മുന്നിൽ കമൽജിത് സംഗും നിലയുറപ്പിച്ചു.
ആദ്യപകുതിയിൽ ജെസെൽ
കളിയുടെ ആരംഭത്തിൽ തന്നെ മികച്ച മുന്നേറ്റത്തോടെയായിരുന്നു ഈസ്റ്റ് ബംഗാളിന്റെ തുടക്കം. അലക്സ് ലിമയും വി.പി. സുഹൈറും ചേർന്നുള്ള നീക്കം കോർണർ കിക്കിൽ കലാശിച്ചു. ആറാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിനും കോർണർ ലഭിച്ചു. പ്യൂട്ടിയയുടെ കിക്കിൽ ലെസ്കോവിച്ച് തലവച്ചെങ്കിലും പന്ത് പോസ്റ്റിന് പുറത്തായി. തുടർന്ന് അലക്സ് ലിമ നടത്തിയ മികച്ചൊരു നീക്കം ഗോളിൽ കലാശിക്കുമെന്ന് കരുതിയെങ്കിലും പ്രഭ്സുഖൻ ഗിൽ കോർണറിനു വഴങ്ങി പന്തു തട്ടിയകറ്റി.
പത്താം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിന് സുവർണാവസരം. ഇടതുഭാഗത്തു നിന്ന ജിയാനുവിനെ ലക്ഷ്യമാക്കി ജെസെലിന്റെ ക്രോസ്, കൃത്യം വലയ്ക്ക് മുന്നിൽ നിന്ന ജിയാനുവിന്റെ ഇടങ്കാലൻ ഷോട്ട് ക്രോസ്ബാറിനു മുകളിൽ പറന്നു. സഹലിന്റെ മനോഹരമായൊരു ക്രോസിന് അങ്കിത് മുഖർജി തടയിട്ടു. പിന്നാലെ ബംഗാൾ പ്രതിരോധതാരങ്ങളെ കബളിപ്പിച്ച് സഹലിന്റെ മറ്റൊരു മുന്നേറ്റം. മനോഹരമായ ഡ്രിബ്ലിംഗിലൂടെ പന്ത് പ്യൂട്ടിയയ്ക്ക് കൈമാറി. ബോക്സിനു പുറത്തുനിന്നുള്ള പ്യൂട്ടിയയുടെ വോളി ശക്തമായിരുന്നുവെങ്കിലും ലക്ഷ്യം തെറ്റി. പന്ത് ഈസ്റ്റ് ബംഗാളിന്റെ പകുതിയിൽ തന്നെ നിന്നു, ബ്ലാസ്റ്റേഴ്സ് പ്രതിരോധം കാര്യമായി പരീക്ഷിക്കപ്പെട്ടില്ല. ആദ്യപകുതിക്ക് തൊട്ടുമുന്പ് ലൂണയെ വീഴ്ത്തിയതിന് റഫറി ഫ്രീകിക്ക് അനുവദിച്ചു. ലൂണതന്നെ പന്തെടുത്തു; നിലംപറ്റെയുള്ള ഷോട്ട് കമൽജിത് സിംഗ് വലതൊടാതെ കാത്തു.
കളി മാറിയ രണ്ടാം പകുതി
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ബ്ലാസ്റ്റേഴ്സിന്റെ മികച്ച നീക്കങ്ങൾ കണ്ടു. 50-ാം മിനിറ്റിൽ ബോക്സിനകത്തു നിന്ന ജിയാനു തൊടുത്ത വോളി കമൽജിത്ത് പറന്നകറ്റി. ബാസ്റ്റേഴ്സ് പകുതിയിലേക്കു പന്തെത്തിക്കാൻ ഗോണ്സാലെസ് ഒരു ശ്രമം നടത്തി, ജിയാനു പന്തു പിടിച്ചെടുത്തു. വലയുടെ വലതുഭാഗത്ത് നിന്ന ലൂണയിലേക്ക് ക്രോസെത്തി. കമൽജിത്ത് വീണ്ടും ബംഗാളിന്റെ രക്ഷകനായി. പ്യൂട്ടിയ ഒറ്റയാൻനീക്കത്തിലൂടെ നൽകിയ മറ്റൊരു പന്തും ജിയാനു വലയ്ക്ക് പുറത്തടിച്ചു. ഈസ്റ്റ് ബംഗാളിന്റെ കളി പരുക്കനായി. ലാൽ ചാങ്നുംഗയും അങ്കിത് മുഖർജിയും തുടരെ മഞ്ഞക്കാർഡ് കണ്ടു.
ലൂണ മാജിക് @ 72-ാം മിനിറ്റ്
70-ാം മിനിറ്റിൽ സഹലിനെ പിൻവലിച്ച് വുകമനോവിച്ച് കെ.പി. രാഹുലിനെ കളത്തിലിറക്കി. 72-ാം മിനിറ്റിൽ മഞ്ഞപ്പടയെ ആവേശത്തിലാക്കി ബ്ലാസ്റ്റേഴ്സിന്റെ ആദ്യഗോൾ. അഡ്രിയാൻ ലൂണയാണ് ഗോൾ നേടിയത്. കളിഗതി കേരള ബ്ലാസ്റ്റേഴ്സിന്റെ വരുതിയിലേക്ക് പൂർണമായി എത്തിച്ച ഗോളായിരുന്നു അത്.
മധ്യനിരയിൽനിന്ന് ഹർമൻജോത് ഖബ്ര ഉയർത്തി നൽകിയ പന്തിൽ ലൂണയുടെ തകർപ്പൻ ഫിനിഷിംഗ്. 1-0ന് ബ്ലാസ്റ്റേഴ്സ് മുന്നിൽ. ഒന്പതാം സീസൺ ഐഎസ്എല്ലിലെ ആദ്യഗോൾ.
കലിപ്പൻ കളത്തിൽ
80-ാം മിനിറ്റിൽ അപ്പോസ്തോലോസ് ജിയാനുവിനു പകരം യുക്രെയ്ൻ മധ്യനിരക്കാരൻ ഇവാൻ കലിയൂഷ്നി മൈതാനത്തിറങ്ങി. രണ്ടു മിനിറ്റിന് ശേഷം ഉജ്വലമായ ഒരു ഗോളിലൂടെ കലിയൂസ്നി ബ്ലാസ്റ്റേഴ്സിന്റെ ലീഡ് ഉയർത്തി. മധ്യനിരയിൽ നിന്ന് ബിദ്യാഷാഗർ സിംഗ് നൽകിയ പന്തുമായി ഒറ്റയ്ക്കു മുന്നേറി നാല് എതിർ കളിക്കാരെ ഡ്രിബിൾചെയ്ത് ബോക്സിൽ പ്രവേശിച്ച ശേഷം കലിയൂഷ്നി പന്ത് വലയിൽ നിക്ഷേപിച്ചു.
ബ്ലാസ്റ്റേഴ്സിന്റെ മൂന്നാം ഗോൾ
87-ാം മിനിറ്റിൽ ഈസ്റ്റ് ബംഗാൾ ഗോൾ മടക്കി. അലക്സ് ലിമയാണ് ലക്ഷ്യം കണ്ടത്. 89-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് മൂന്നാം ഗോൾ. കോർണറിനൊടുവിലായിരുന്നു ഗോൾ. ലൂണ എടുത്ത കോർണർ എതിർതാരം ക്ലിയർ ചെയ്തെങ്കിലും പന്തു കിട്ടിയത് ബോക്സിന് പുറത്തുണ്ടായിരുന്ന കലിയൂഷ്നിയുടെ കാലുകളിൽ. ഞൊടിയിടയിൽ കലിയൂഷ്നി പായിച്ച കിടിലൻ ലോംഗ് റേഞ്ച് വോളി കമൽജിത് സിംഗിനെ കീഴടക്കി വലയിൽ കയറി. കളിയുടെ അവസാന നിമിഷങ്ങളിൽ ബ്ലാസ്റ്റേഴ്സിന് വീണ്ടും അവസരങ്ങൾ ലഭിച്ചെങ്കിലും ലക്ഷ്യം കാണാൻ കഴിഞ്ഞില്ല.
ഈ മാസം 16ന് എടികെ മോഹൻ ബഗാനെതിരേയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.
കൊച്ചി: ബ്ലാസ്റ്റേഴ്സിന്റെ കലിപ്പനായ ഇവാൻ കലിയൂഷ്നി കളംനിറഞ്ഞ പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സിനു മിന്നും ജയം. രണ്ടുവർഷത്തെ ഇടവേളയ്ക്കു ശേഷം കലൂർ സ്റ്റേഡിയത്തിൽ മഞ്ഞക്കടലിരന്പിയപ്പോൾ, അതേ ആവേശത്തിൽ കളിക്കളത്തിലിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനെ തകർത്തെറിഞ്ഞു.
ഐഎസ്എൽ ഒന്പതാം സീസണിലെ ഉദ്ഘാടനമത്സരത്തിൽ ഒന്നിനെതിരേ മൂന്ന് ഗോളുകൾക്കാണ് കോൽക്കത്ത ഈസ്റ്റ് ബംഗാളിനെ ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. ആദ്യപകുതി ഗോൾരഹിതമായിരുന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്സിനുവേണ്ടി പകരക്കാരനായി ഇറങ്ങിയ ഇവാൻ കലിയൂഷ്നി രണ്ടു ഗോളുകളും അഡ്രിയാൻ ലൂണ ഒരു ഗോളും നേടിയപ്പോൾ ഈസ്റ്റ് ബംഗാളിന്റെ ആശ്വാസഗോൾ അലക്സ് ലിമയുടെ വകയായിരുന്നു.
4-3-3 ശൈലി
4-3-3 ശൈലിയിലാണ് ബ്ലാസ്റ്റേഴ്സ് ഇന്നലെ കളിക്കളത്തിലിറങ്ങിയത്. ഈ സീസണിൽ ടീമിന്റെ ഭാഗമായ ഗ്രീക്ക് താരം ദിമിത്രിയോസ് ഡയമന്റകോസും ഓസ്ട്രേലിയക്കാരൻ അപ്പൊസ്തോലസ് ജിയാനുവും ആയിരുന്നു ആക്രമണത്തിനു നിയോഗിക്കപ്പെട്ടത്. പ്രതിരോധത്തിൽ ക്യാപ്റ്റൻ ജെസെൽ കർണെയ്റോയ്ക്കൊപ്പം ഹോർമിപാം റൂയ്വ, ഹർമൻജോത് ഖബ്ര, മാർകോ ലെസ്കോവിച്ച് എന്നിവർ അണിനിരന്നു. മധ്യനിരയിൽ പ്യൂട്ടിയ, സഹൽ അബ്ദുൾ സമദ്, അഡ്രിയാൻ ലൂണ, ജീക്സണ് സിംഗ് എന്നിവരുമെത്തി. പ്രഭ്സുഖൻ സിംഗ് ഗിൽ ആയിരുന്നു ഗോൾ വല കാത്തത്. കഴിഞ്ഞ സീസണിൽ 4-4-2 ശൈലിയായിരുന്നു ബ്ലാസ്റ്റേഴ്സിന്.
ഈസ്റ്റ് ബംഗാളും ടീമിനെ വിന്യസിച്ചത് 4-3-3 ശൈലിയിലാണ്. മുന്നേറ്റത്തിൽ മലയാളി താരം വി.പി. സുഹൈറിനൊപ്പം സുമീത് പാസിയും ബ്രസീലിയൻ സ്ട്രൈക്കർ സെലിറ്റണ് സിൽവയും ഇറങ്ങി. മധ്യനിരയിൽ അലക്സ് ലിമ, സൗവിക് ചക്രവർത്തി, തുഹിൻദാസ് എന്നിവരും പ്രതിരോധത്തിൽ ചരിസ്കിരിയാകു, ഇവാൻ ഗൊണ്സാലസ്, ലാൽചുൽനുൻഗ, അങ്കിത് മുഖർജി എന്നിവരും അണിനിരന്നപ്പോൾ ഗോൾവലയ്ക്കു മുന്നിൽ കമൽജിത് സംഗും നിലയുറപ്പിച്ചു.
ആദ്യപകുതിയിൽ ജെസെൽ
കളിയുടെ ആരംഭത്തിൽ തന്നെ മികച്ച മുന്നേറ്റത്തോടെയായിരുന്നു ഈസ്റ്റ് ബംഗാളിന്റെ തുടക്കം. അലക്സ് ലിമയും വി.പി. സുഹൈറും ചേർന്നുള്ള നീക്കം കോർണർ കിക്കിൽ കലാശിച്ചു. ആറാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിനും കോർണർ ലഭിച്ചു. പ്യൂട്ടിയയുടെ കിക്കിൽ ലെസ്കോവിച്ച് തലവച്ചെങ്കിലും പന്ത് പോസ്റ്റിന് പുറത്തായി. തുടർന്ന് അലക്സ് ലിമ നടത്തിയ മികച്ചൊരു നീക്കം ഗോളിൽ കലാശിക്കുമെന്ന് കരുതിയെങ്കിലും പ്രഭ്സുഖൻ ഗിൽ കോർണറിനു വഴങ്ങി പന്തു തട്ടിയകറ്റി.
പത്താം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിന് സുവർണാവസരം. ഇടതുഭാഗത്തു നിന്ന ജിയാനുവിനെ ലക്ഷ്യമാക്കി ജെസെലിന്റെ ക്രോസ്, കൃത്യം വലയ്ക്ക് മുന്നിൽ നിന്ന ജിയാനുവിന്റെ ഇടങ്കാലൻ ഷോട്ട് ക്രോസ്ബാറിനു മുകളിൽ പറന്നു. സഹലിന്റെ മനോഹരമായൊരു ക്രോസിന് അങ്കിത് മുഖർജി തടയിട്ടു. പിന്നാലെ ബംഗാൾ പ്രതിരോധതാരങ്ങളെ കബളിപ്പിച്ച് സഹലിന്റെ മറ്റൊരു മുന്നേറ്റം. മനോഹരമായ ഡ്രിബ്ലിംഗിലൂടെ പന്ത് പ്യൂട്ടിയയ്ക്ക് കൈമാറി. ബോക്സിനു പുറത്തുനിന്നുള്ള പ്യൂട്ടിയയുടെ വോളി ശക്തമായിരുന്നുവെങ്കിലും ലക്ഷ്യം തെറ്റി. പന്ത് ഈസ്റ്റ് ബംഗാളിന്റെ പകുതിയിൽ തന്നെ നിന്നു, ബ്ലാസ്റ്റേഴ്സ് പ്രതിരോധം കാര്യമായി പരീക്ഷിക്കപ്പെട്ടില്ല. ആദ്യപകുതിക്ക് തൊട്ടുമുന്പ് ലൂണയെ വീഴ്ത്തിയതിന് റഫറി ഫ്രീകിക്ക് അനുവദിച്ചു. ലൂണതന്നെ പന്തെടുത്തു; നിലംപറ്റെയുള്ള ഷോട്ട് കമൽജിത് സിംഗ് വലതൊടാതെ കാത്തു.
കളി മാറിയ രണ്ടാം പകുതി
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ബ്ലാസ്റ്റേഴ്സിന്റെ മികച്ച നീക്കങ്ങൾ കണ്ടു. 50-ാം മിനിറ്റിൽ ബോക്സിനകത്തു നിന്ന ജിയാനു തൊടുത്ത വോളി കമൽജിത്ത് പറന്നകറ്റി. ബാസ്റ്റേഴ്സ് പകുതിയിലേക്കു പന്തെത്തിക്കാൻ ഗോണ്സാലെസ് ഒരു ശ്രമം നടത്തി, ജിയാനു പന്തു പിടിച്ചെടുത്തു. വലയുടെ വലതുഭാഗത്ത് നിന്ന ലൂണയിലേക്ക് ക്രോസെത്തി. കമൽജിത്ത് വീണ്ടും ബംഗാളിന്റെ രക്ഷകനായി. പ്യൂട്ടിയ ഒറ്റയാൻനീക്കത്തിലൂടെ നൽകിയ മറ്റൊരു പന്തും ജിയാനു വലയ്ക്ക് പുറത്തടിച്ചു. ഈസ്റ്റ് ബംഗാളിന്റെ കളി പരുക്കനായി. ലാൽ ചാങ്നുംഗയും അങ്കിത് മുഖർജിയും തുടരെ മഞ്ഞക്കാർഡ് കണ്ടു.
ലൂണ മാജിക് @ 72-ാം മിനിറ്റ്
70-ാം മിനിറ്റിൽ സഹലിനെ പിൻവലിച്ച് വുകമനോവിച്ച് കെ.പി. രാഹുലിനെ കളത്തിലിറക്കി. 72-ാം മിനിറ്റിൽ മഞ്ഞപ്പടയെ ആവേശത്തിലാക്കി ബ്ലാസ്റ്റേഴ്സിന്റെ ആദ്യഗോൾ. അഡ്രിയാൻ ലൂണയാണ് ഗോൾ നേടിയത്. കളിഗതി കേരള ബ്ലാസ്റ്റേഴ്സിന്റെ വരുതിയിലേക്ക് പൂർണമായി എത്തിച്ച ഗോളായിരുന്നു അത്.
മധ്യനിരയിൽനിന്ന് ഹർമൻജോത് ഖബ്ര ഉയർത്തി നൽകിയ പന്തിൽ ലൂണയുടെ തകർപ്പൻ ഫിനിഷിംഗ്. 1-0ന് ബ്ലാസ്റ്റേഴ്സ് മുന്നിൽ. ഒന്പതാം സീസൺ ഐഎസ്എല്ലിലെ ആദ്യഗോൾ.
കലിപ്പൻ കളത്തിൽ
80-ാം മിനിറ്റിൽ അപ്പോസ്തോലോസ് ജിയാനുവിനു പകരം യുക്രെയ്ൻ മധ്യനിരക്കാരൻ ഇവാൻ കലിയൂഷ്നി മൈതാനത്തിറങ്ങി. രണ്ടു മിനിറ്റിന് ശേഷം ഉജ്വലമായ ഒരു ഗോളിലൂടെ കലിയൂസ്നി ബ്ലാസ്റ്റേഴ്സിന്റെ ലീഡ് ഉയർത്തി. മധ്യനിരയിൽ നിന്ന് ബിദ്യാഷാഗർ സിംഗ് നൽകിയ പന്തുമായി ഒറ്റയ്ക്കു മുന്നേറി നാല് എതിർ കളിക്കാരെ ഡ്രിബിൾചെയ്ത് ബോക്സിൽ പ്രവേശിച്ച ശേഷം കലിയൂഷ്നി പന്ത് വലയിൽ നിക്ഷേപിച്ചു.
ബ്ലാസ്റ്റേഴ്സിന്റെ മൂന്നാം ഗോൾ
87-ാം മിനിറ്റിൽ ഈസ്റ്റ് ബംഗാൾ ഗോൾ മടക്കി. അലക്സ് ലിമയാണ് ലക്ഷ്യം കണ്ടത്. 89-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് മൂന്നാം ഗോൾ. കോർണറിനൊടുവിലായിരുന്നു ഗോൾ. ലൂണ എടുത്ത കോർണർ എതിർതാരം ക്ലിയർ ചെയ്തെങ്കിലും പന്തു കിട്ടിയത് ബോക്സിന് പുറത്തുണ്ടായിരുന്ന കലിയൂഷ്നിയുടെ കാലുകളിൽ. ഞൊടിയിടയിൽ കലിയൂഷ്നി പായിച്ച കിടിലൻ ലോംഗ് റേഞ്ച് വോളി കമൽജിത് സിംഗിനെ കീഴടക്കി വലയിൽ കയറി. കളിയുടെ അവസാന നിമിഷങ്ങളിൽ ബ്ലാസ്റ്റേഴ്സിന് വീണ്ടും അവസരങ്ങൾ ലഭിച്ചെങ്കിലും ലക്ഷ്യം കാണാൻ കഴിഞ്ഞില്ല.
ഈ മാസം 16ന് എടികെ മോഹൻ ബഗാനെതിരേയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.