മാഞ്ചസ്റ്റർ: യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോൾ ഗ്രൂപ്പ് ഘട്ടത്തിൽ ഗോൾ നേട്ടത്തിലൂടെ പിഎസ്ജിയുടെ അർജന്റൈൻ സ്റ്റാർ ലയണൽ മെസിക്കും മാഞ്ചസ്റ്റർ സിറ്റിയുടെ നോർവീജിയൻ യുവ താരം എർലിംഗ് ഹാലണ്ടിനും റിക്കാർഡ്.
ബെൻഫികയ്ക്ക് എതിരായ മത്സരത്തിൽ പിഎസ്ജി 1-1 സമനില നേടിയപ്പോൾ മെസിയുടെ വകയായിരുന്നു ഗോൾ. സെൽഫ് ഗോളിലാണ് പിഎസ്ജി സമനില വഴങ്ങിയത്. ബെൻഫികയ്ക്ക് എതിരേ ഗോൾ നേടിയതോടെ ചാന്പ്യൻസ് ലീഗിൽ 40 ടീമുകൾക്ക് എതിരേ സ്കോർ ചെയ്യുന്ന ആദ്യ താരം എന്ന റിക്കാർഡ് മെസി കുറിച്ചു.
മാഞ്ചസ്റ്റർ സിറ്റി 5-0ന് കോപ്പൻഹെഗനെയാണ് തകർത്തത്. രണ്ട് ഉജ്വല ഗോൾ എർലിംഗ് ഹാലണ്ടിന്റെ വകയായിരുന്നു. ചാന്പ്യൻസ് ലീഗ് ചരിത്രത്തിൽ 10 മത്സരങ്ങളിൽ ഒന്നിൽ അധികം ഗോൾ നേടുന്ന ഒന്‍പതാമത് താരം എന്ന റിക്കാർഡാണ് ഹാലണ്ട് സ്വന്തമാക്കിയത്.
ചെൽസി 3-0ന് എസി മിലാനെയും യുവന്റസ് 3-1ന് മക്കാബി ഹൈഫയെയും ബൊറൂസിയ ഡോർട്ട്മുണ്ട് 4-1ന് സെവിയ്യയെയും റയൽ മാഡ്രിഡ് 2-1ന് ഷാക്തർ ഡോണെറ്റ്സ്കിനെയും കീഴടക്കി.
ബെൻഫികയ്ക്ക് എതിരായ മത്സരത്തിൽ പിഎസ്ജി 1-1 സമനില നേടിയപ്പോൾ മെസിയുടെ വകയായിരുന്നു ഗോൾ. സെൽഫ് ഗോളിലാണ് പിഎസ്ജി സമനില വഴങ്ങിയത്. ബെൻഫികയ്ക്ക് എതിരേ ഗോൾ നേടിയതോടെ ചാന്പ്യൻസ് ലീഗിൽ 40 ടീമുകൾക്ക് എതിരേ സ്കോർ ചെയ്യുന്ന ആദ്യ താരം എന്ന റിക്കാർഡ് മെസി കുറിച്ചു.
മാഞ്ചസ്റ്റർ സിറ്റി 5-0ന് കോപ്പൻഹെഗനെയാണ് തകർത്തത്. രണ്ട് ഉജ്വല ഗോൾ എർലിംഗ് ഹാലണ്ടിന്റെ വകയായിരുന്നു. ചാന്പ്യൻസ് ലീഗ് ചരിത്രത്തിൽ 10 മത്സരങ്ങളിൽ ഒന്നിൽ അധികം ഗോൾ നേടുന്ന ഒന്‍പതാമത് താരം എന്ന റിക്കാർഡാണ് ഹാലണ്ട് സ്വന്തമാക്കിയത്.
ചെൽസി 3-0ന് എസി മിലാനെയും യുവന്റസ് 3-1ന് മക്കാബി ഹൈഫയെയും ബൊറൂസിയ ഡോർട്ട്മുണ്ട് 4-1ന് സെവിയ്യയെയും റയൽ മാഡ്രിഡ് 2-1ന് ഷാക്തർ ഡോണെറ്റ്സ്കിനെയും കീഴടക്കി.