ഗോഹട്ടി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ട്വന്റി-20യിൽ ഇന്ത്യൻ ബാറ്റർമാരെല്ലാം തകർപ്പൻ പ്രകടനമാണു കാഴ്ചവച്ചത്. സൂര്യകുമാർ യാദവും കെ.എൽ. രാഹുലും രോഹിത് ശർമയും വിരാട് കോഹ്ലിയും എന്തിന്, അവസാനം വന്ന ദിനേശ് കാർത്തിക് പോലും ദക്ഷിണാഫ്രിക്കൻ ബൗളർമാരെ അടിച്ചുപറത്തി. ഇതിൽ വിരാട് കോഹ്ലിയുടെ പെരുമാറ്റമാണ് ആരാധർക്കിടയിൽ ചർച്ചയാകുന്നത്.
കഗിസോ റബാദയെറിഞ്ഞ ഇന്ത്യൻ ഇന്നിംഗ്സിന്റെ അവസാന ഓവറിൽ ദിനേഷ് കാർത്തിക്കും വിരാട് കോഹ്ലിയുമായിരുന്നു ക്രീസിൽ. സ്ട്രൈക്ക് ചെയ്തത് കാർത്തിക്കും. ഈ സമയം കോഹ്ലി വ്യക്തിഗത സ്കോർ 49ൽ നിൽക്കുകയായിരുന്നു. റബാദയുടെ ആദ്യ നാലു പന്തുകളിൽ ഒരു ബൗണ്ടറിയും ഒരു സിക്സറും കാർത്തിക് നേടി.
പിന്നാലെ കാർത്തിക് കോഹ്ലിയുടെ അടുത്തുപോയി അർധസെഞ്ചുറി തികയ്ക്കാൻ സ്ട്രൈക്ക് കൈമാറാമെന്നു പറഞ്ഞു. എന്നാൽ, കോഹ്ലി ഇത് നിരസിക്കുകയായിരുന്നു. ഈ സംഭാഷണത്തിന്റെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
പരന്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ട്വന്റി-20 ഇന്ന് നടക്കും. ആദ്യ രണ്ട് മത്സരങ്ങളിലും ജയിച്ച ഇന്ത്യ പരന്പര ഇതിനോടകം സ്വന്തമാക്കിക്കഴിഞ്ഞു.
കഗിസോ റബാദയെറിഞ്ഞ ഇന്ത്യൻ ഇന്നിംഗ്സിന്റെ അവസാന ഓവറിൽ ദിനേഷ് കാർത്തിക്കും വിരാട് കോഹ്ലിയുമായിരുന്നു ക്രീസിൽ. സ്ട്രൈക്ക് ചെയ്തത് കാർത്തിക്കും. ഈ സമയം കോഹ്ലി വ്യക്തിഗത സ്കോർ 49ൽ നിൽക്കുകയായിരുന്നു. റബാദയുടെ ആദ്യ നാലു പന്തുകളിൽ ഒരു ബൗണ്ടറിയും ഒരു സിക്സറും കാർത്തിക് നേടി.
പിന്നാലെ കാർത്തിക് കോഹ്ലിയുടെ അടുത്തുപോയി അർധസെഞ്ചുറി തികയ്ക്കാൻ സ്ട്രൈക്ക് കൈമാറാമെന്നു പറഞ്ഞു. എന്നാൽ, കോഹ്ലി ഇത് നിരസിക്കുകയായിരുന്നു. ഈ സംഭാഷണത്തിന്റെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
പരന്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ട്വന്റി-20 ഇന്ന് നടക്കും. ആദ്യ രണ്ട് മത്സരങ്ങളിലും ജയിച്ച ഇന്ത്യ പരന്പര ഇതിനോടകം സ്വന്തമാക്കിക്കഴിഞ്ഞു.