കാര്യവട്ടം: റണ്ണൊഴുകുന്ന പിച്ചാണ് കാര്യവട്ടത്ത് ഒരുക്കിയതെന്നാണ് പിച്ചൊരുക്കിയവരും ഇന്ത്യ-ദക്ഷിണാഫ്രിക്ക നായകന്മാരും പറഞ്ഞത്. എന്നാൽ, ആദ്യം ബാറ്റിംഗിനിറങ്ങിയ സന്ദർശകരുടെ വിക്കറ്റുകൾ കടപുഴകി വീണതു കാണുന്പോൾ സംശയിക്കേണ്ടിയിരിക്കുന്നു ഈ പിച്ച് ബാറ്ററെയാണോ അതോ ബൗളർമാരെയാണോ തുണയ്ക്കുന്നതെന്ന്. രാജ്യാന്തര മത്സരം ഇത് നാലാം തവണയാണ് കാര്യവട്ടത്ത് അരങ്ങേറുന്നത്.
ഓവറിൽ എട്ടു റണ്‍സ് നിരക്കിൽ മാത്രമാണ് ട്വന്റി-20 മത്സരങ്ങളിൽ ഇവിടെ സ്കോർ ചെയ്യാൻ കഴിഞ്ഞിട്ടുള്ളത്. ആകെ നടന്ന ഒരു ഏകദിന മത്സരത്തിലെ കണക്കും ദയനീയം. 2017 നവംബർ ഏഴിനാണ് കാര്യവട്ടം സ്പോർട്സ് ഹബ്ബിൽ ആദ്യമായി രാജ്യാന്തര മത്സരം അരങ്ങേറിയത്. കിവീസിനെതിരേ നടന്ന മത്സരം പകുതി മഴ കൊണ്ടുപോയി. ഏറെ വൈകി ആരംഭിച്ച മത്സരം എട്ടോവറാക്കി ചുരുക്കിയാണ് നടത്തിയത്. അന്ന് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 67 റണ്‍സ് മാത്രം.
11 പന്തിൽനിന്ന് 17 റണ്‍സ് നേടിയ മനീഷ് പാണ്ഡെയായിരുന്നു ടോപ് സ്കോറർ. മറുപടി ബാറ്റിംഗിനിറങ്ങിയ കിവീസിന് 61 റണ്‍സ് കണ്ടെത്താനേ കഴിഞ്ഞുള്ളൂ; ഇന്ത്യ വിജയിച്ചു. കിവീസ് നിരയിൽ കോളിൻ ഡി ഗ്രാൻഡ്ഹോം 17 റണ്‍സ് നേടി ടോപ് സ്കോററായി. അന്ന് റണ്ണൊഴുക്കിന് വിലങ്ങുതടിയായത് മഴയെന്നായിരുന്നു പൊതുവിലയിരുത്തൽ.
ആദ്യ ഏകദിന മത്സരത്തിലും കാര്യവട്ടത്ത് ബാറ്റർമാർക്ക് കാര്യമായ പ്രകടനം നടത്താൻ കഴിഞ്ഞിരുന്നില്ല. വിൻഡീസുമായിട്ടായിരുന്നു കാര്യവട്ടത്ത് ഇന്ത്യയുടെ ആദ്യ ഏകദിന പോരാട്ടം. ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് 31.5 ഓവറിൽ 104 റണ്‍സിന് പുറത്തായപ്പോൾ ഇന്ത്യ 14.5 ഓവറിൽ ലക്ഷ്യം കണ്ടു.
കാര്യവട്ടത്ത് പിന്നീട് നടന്ന ഇന്ത്യ x വിൻഡീസ് ട്വന്റി-20 പോരാട്ടത്തിലാണ് അല്പമെങ്കിലും ബാറ്റിംഗ് മികവ് കാണികൾക്ക് സമ്മാനിച്ചത്. 20 ഓവർ ബാറ്റ് ചെയ്ത് ഏഴു വിക്കറ്റ് നഷ്ടത്തിൽ 170 റണ്‍സ് നേടിയ ഇന്ത്യക്കെതിരേ വിൻഡീസ് 18.3 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 173 റണ്‍സ് നേടി ജയം സ്വന്തമാക്കി.
ഈ മൂന്നു മത്സരങ്ങൾക്കുശേഷം ഇപ്പോഴാണ് ഒരു രാജ്യാന്തര മത്സരം ഗ്രീൻഫീൽഡിൽ എത്തുന്നത്. പക്ഷേ, റണ്‍മഴ പ്രതീക്ഷിച്ചെത്തിയ കാണികൾക്ക് വിരുന്നൊരുക്കാൻ ദക്ഷിണാഫ്രിക്കൻ ബാറ്റർമാർക്ക് കഴിഞ്ഞില്ല.
ഓവറിൽ എട്ടു റണ്‍സ് നിരക്കിൽ മാത്രമാണ് ട്വന്റി-20 മത്സരങ്ങളിൽ ഇവിടെ സ്കോർ ചെയ്യാൻ കഴിഞ്ഞിട്ടുള്ളത്. ആകെ നടന്ന ഒരു ഏകദിന മത്സരത്തിലെ കണക്കും ദയനീയം. 2017 നവംബർ ഏഴിനാണ് കാര്യവട്ടം സ്പോർട്സ് ഹബ്ബിൽ ആദ്യമായി രാജ്യാന്തര മത്സരം അരങ്ങേറിയത്. കിവീസിനെതിരേ നടന്ന മത്സരം പകുതി മഴ കൊണ്ടുപോയി. ഏറെ വൈകി ആരംഭിച്ച മത്സരം എട്ടോവറാക്കി ചുരുക്കിയാണ് നടത്തിയത്. അന്ന് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 67 റണ്‍സ് മാത്രം.
11 പന്തിൽനിന്ന് 17 റണ്‍സ് നേടിയ മനീഷ് പാണ്ഡെയായിരുന്നു ടോപ് സ്കോറർ. മറുപടി ബാറ്റിംഗിനിറങ്ങിയ കിവീസിന് 61 റണ്‍സ് കണ്ടെത്താനേ കഴിഞ്ഞുള്ളൂ; ഇന്ത്യ വിജയിച്ചു. കിവീസ് നിരയിൽ കോളിൻ ഡി ഗ്രാൻഡ്ഹോം 17 റണ്‍സ് നേടി ടോപ് സ്കോററായി. അന്ന് റണ്ണൊഴുക്കിന് വിലങ്ങുതടിയായത് മഴയെന്നായിരുന്നു പൊതുവിലയിരുത്തൽ.
ആദ്യ ഏകദിന മത്സരത്തിലും കാര്യവട്ടത്ത് ബാറ്റർമാർക്ക് കാര്യമായ പ്രകടനം നടത്താൻ കഴിഞ്ഞിരുന്നില്ല. വിൻഡീസുമായിട്ടായിരുന്നു കാര്യവട്ടത്ത് ഇന്ത്യയുടെ ആദ്യ ഏകദിന പോരാട്ടം. ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് 31.5 ഓവറിൽ 104 റണ്‍സിന് പുറത്തായപ്പോൾ ഇന്ത്യ 14.5 ഓവറിൽ ലക്ഷ്യം കണ്ടു.
കാര്യവട്ടത്ത് പിന്നീട് നടന്ന ഇന്ത്യ x വിൻഡീസ് ട്വന്റി-20 പോരാട്ടത്തിലാണ് അല്പമെങ്കിലും ബാറ്റിംഗ് മികവ് കാണികൾക്ക് സമ്മാനിച്ചത്. 20 ഓവർ ബാറ്റ് ചെയ്ത് ഏഴു വിക്കറ്റ് നഷ്ടത്തിൽ 170 റണ്‍സ് നേടിയ ഇന്ത്യക്കെതിരേ വിൻഡീസ് 18.3 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 173 റണ്‍സ് നേടി ജയം സ്വന്തമാക്കി.
ഈ മൂന്നു മത്സരങ്ങൾക്കുശേഷം ഇപ്പോഴാണ് ഒരു രാജ്യാന്തര മത്സരം ഗ്രീൻഫീൽഡിൽ എത്തുന്നത്. പക്ഷേ, റണ്‍മഴ പ്രതീക്ഷിച്ചെത്തിയ കാണികൾക്ക് വിരുന്നൊരുക്കാൻ ദക്ഷിണാഫ്രിക്കൻ ബാറ്റർമാർക്ക് കഴിഞ്ഞില്ല.