തോമസ് വർഗീസ്
തിരുവനന്തപുരം: കാര്യവട്ടം ഇന്ന് കുട്ടിക്രിക്കറ്റിന്റെ പൂരപ്പറന്പാകും. ഇന്ത്യ x ദക്ഷിണാഫ്രിക്ക ട്വന്റി20 ക്രിക്കറ്റ് പരന്പരയിലെ ആദ്യമത്സരത്തിനായി കാര്യവട്ടം സ്പോർട്സ് ഹബ്ബ് ഒരുങ്ങി. രാത്രി ഏഴിനാണ് മത്സരം. 38,000 കാണികൾക്കു മുന്നിൽ ക്രിക്കറ്റിന്റെ ചെറുപതിപ്പിൽ വെടിക്കെട്ട് പ്രകടനം കാഴ്ചവയ്ക്കുകയാണ് ഇരു സംഘത്തിന്റെയും ലക്ഷ്യം. ലോകകപ്പിനു മുന്നോടിയായുള്ള പരന്പരയായതിനാൽ ഏറെ പ്രധാന്യത്തോടെയാണ് ഇരുടീമും മത്സരത്തെ കാണുന്നത്.
രണ്ടു വർഷത്തെ ഇടവേളയ്ക്കുശേഷം തിരിച്ചെത്തിയ രാജ്യാന്തര ക്രിക്കറ്റിനെ ആവേശത്തോടെ സ്വീകരിക്കാൻ തലസ്ഥാനത്തെ സ്റ്റേഡിയം ഒരുങ്ങിക്കഴിഞ്ഞു. ആതിഥേയരും സന്ദർശകരായ ദക്ഷിണാഫ്രിക്കൻ താരങ്ങളും അവസാനവട്ട പരിശീലനങ്ങളും പൂർത്തിയാക്കി. 6.30ന് ടോസ് ഏഴിന് ആദ്യപന്ത്... അതിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് പ്രേമികൾ.
ദക്ഷിണാഫ്രിക്ക മികച്ച ഫോമിൽ
ഇന്ത്യൻ പര്യടനത്തിനായി എത്തുന്ന ദക്ഷിണാഫ്രിക്കൻ സംഘം മികച്ച ഫോമിലാണ്. അയർലൻഡിനെയും ഇംഗ്ലണ്ടിനെയും മിന്നും പ്രകടനത്തിലൂടെ പരാജയപ്പെടുത്തി പരന്പര സ്വന്തമാക്കിയാണ് ദക്ഷിണാഫ്രിക്കയുടെ വരവ്. അവസാനം കളിച്ച അഞ്ചു ട്വിന്റി-20 മത്സരങ്ങളിൽ നാലിലും ജയം. കഴിഞ്ഞ ജൂണിൽ ഇന്ത്യയുമായുള്ള പരന്പര സമനില പിടിക്കാൻ കഴിഞ്ഞതും ദിക്ഷിണാഫ്രിക്കയ്ക്ക് ആത്മവിശ്വാസം നല്കുന്നു. അഞ്ചു മത്സരപരന്പര 2-2 സമനിലയിൽ കലാശിച്ചു. അവസാന മത്സരം മഴമൂലം ഉപേക്ഷിക്കുകയായിരുന്നു.
ഇന്ത്യക്കെതിരേ മികച്ച പ്രകടനം നടത്താറുള്ള ക്വിന്റണ് ഡികോക്കിലാണ് ഇന്നത്തെ മത്സരത്തിൽ ദക്ഷിണാഫ്രിക്ക പ്രതീക്ഷ വയ്ക്കുന്നത്. മധ്യനിരയിൽ തകർപ്പൻ പ്രകടനശേഷിയുള്ള ഡേവിഡ് മില്ലർ, ഹെൻറിച്ച് ക്ലാസൻ എന്നിവരും കാര്യവട്ടത്ത് ഇന്ത്യൻ ബൗളർമാർക്ക് ഭീഷണിയാവാൻ സാധ്യതയുണ്ട്. നായകൻ തെംബ ബൗമയുടെ മോശം ഫോമാണ് സന്ദർശകരെ വലയ്ക്കുന്നത്.
പരിക്ക്; ഹൂഡ പുറത്ത്
വന്പൻമാരായ കംഗാരുപ്പടയെ പരാജപ്പെടുത്തി പരന്പര സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. ഹൈദരാബാദിൽ നടന്ന അവസാന ട്വന്റി-20യിൽ വിജയിച്ച് പരന്പരനേട്ടവുമായാണ് ഇന്ത്യൻ സംഘം തിരുവനന്തപുരത്ത് എത്തിയിട്ടുള്ളത്. എങ്കിലും ഏഷ്യാ കപ്പിലെ മങ്ങിയ പ്രകടനം ഇന്ത്യൻ സംഘത്തിന് മുന്നിൽ ചോദ്യചിഹ്നമായി നില്ക്കുന്നു. ദക്ഷിണാഫ്രിക്കയുമായുള്ള പരന്പര ആരംഭിക്കുന്നതിനു മുന്പേ ഇന്ത്യൻ ക്യാന്പിന് തിരിച്ചടി ഉണ്ടായി.
ഓസ്ട്രേലിയയ്ക്കെതിരായ പരന്പരയ്ക്കിടെ പരിക്കേറ്റ ഓൾറൗണ്ടർ ദീപക് ഹൂഡ ടീമിൽനിന്നു പുറത്തായി. പേസർ മുഹമ്മദ് ഷമി കോവിഡ് ബാധിതനായതിനെത്തുടർന്ന് ഈ പരന്പരയിലും കളിക്കില്ലെന്ന് ഉറപ്പായി. ഇവർക്കു പകരം ശ്രേയസ് അയ്യരെയും ഷഹബാസ് അഹമ്മദിനെയും ടീമിൽ ഉൾപ്പെടുത്തി.
ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ഡെത്ത് ഓവർ ബൗളിംഗാണ്. മികച്ച സ്കോറുകൾ പോലും പ്രതിരോധിക്കാൻ കഴിയാത്തത്ര ദുർബലമായി ഇന്ത്യയുടെ ഡെത്ത് ഓവർ ബൗളർമാർ മാറി. പേസർ ജസ്പ്രീത് ബുംറ തിരിച്ചെത്തിയിട്ടും പ്രതിസന്ധി മാറിയില്ല. ഓസ്ട്രേലിയയ്ക്കെതിരായ അവസാന മത്സരത്തിൽ ബുംറയും നല്ല പ്രഹരം ഏറ്റുവാങ്ങി. ബുംറയ്ക്കൊപ്പം യുവതാരം അർഷ്ദീപ് സിംഗ് ആവും ഓപ്പണിംഗ് സ്പെൽ എറിയുക.
റണ്ണൊഴുകും
കാര്യവട്ടം സ്റ്റേഡിയത്തിൽ ഒരുക്കിയിട്ടുള്ള പിച്ചിൽ റണ്ണൊഴുകുമെന്നാണ് ക്യൂറേറ്റർ എ.എം. ബിജുവിന്റെ നിലപാട്. സ്കോർ 200നു മുകളിൽ കയറിയാലും അദ്ഭുതപ്പെടാനില്ലെന്നും ബാറ്റർമാരെ തുണയ്ക്കുന്ന പിച്ചാണ് മത്സരത്തിനായി തയാറാക്കിയിരിക്കുന്നതെന്നുമാണ് ഇവരുടെ പക്ഷം.
എല്ലാ മേഖലയിലും മികവിലേക്ക് ഉയരണം: റാത്തോഡ്
തിരുവനന്തപുരം: ബാറ്റിംഗ്, ബൗളിംഗ്, ഫീൽഡിംഗ് ഈ മൂന്നു മേഖലയിലും ഒരേ പോലെ മികവ് തെളിയിക്കുക എന്ന ലക്ഷ്യമാണ് മുന്നിലുള്ളതെന്നു ഇന്ത്യൻ ടീമിന്റെ ബാറ്റിംഗ് പരിശീലകൻ വിക്രം റാത്തോഡ്. ട്വിന്റി-20 ലോകകപ്പ് ക്രിക്കറ്റ് മുന്നിൽ കണ്ടാണ് പരിശീലനം നടത്തുന്നത്. ശ്രേയസ് അയ്യർ, ഷഹബാസ് അഹമ്മദ് എന്നിവർ ടീമിനൊപ്പം ചേർന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മികച്ച വിക്കറ്റ്: തെംബ ബൗമ
കാര്യവട്ടം സ്റ്റേഡിയത്തിലേത് മികച്ച വിക്കറ്റാണെന്ന് ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ തെംബ ബൗമ. ട്വിന്റി-20 മത്സരത്തിന് മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു ഈ പ്രതികരണം. ദക്ഷിണാഫ്രിക്കൻ എ ടീം ക്യാപ്റ്റനായി കാര്യവട്ടത്ത് കളിച്ചിട്ടുണ്ട്. അന്ന് സ്റ്റേഡിയത്തെക്കുറിച്ചും പിച്ചിനെക്കുറിച്ചും മനസിലാക്കാൻ അവസരം ലഭിച്ചു. ഇന്ത്യയുടെ ഓപ്പണിംഗ് ബൗളിംഗ് ശക്തമാണ്. അതു നേരിട്ട് റണ്സ് നേടാനാവും ശ്രമിക്കുക. ഇന്ത്യ ശക്തരായ എതിരാളികളാണെന്നും ലോകകപ്പിനുള്ള മുന്നൊരുക്കമായതിനാൽ പ്രധാന്യത്തോടെയാണ് മത്സരങ്ങളെ കാണുന്നതെന്നും തെംബ ബൗമ വ്യക്തമാക്കി.
തിരുവനന്തപുരം: കാര്യവട്ടം ഇന്ന് കുട്ടിക്രിക്കറ്റിന്റെ പൂരപ്പറന്പാകും. ഇന്ത്യ x ദക്ഷിണാഫ്രിക്ക ട്വന്റി20 ക്രിക്കറ്റ് പരന്പരയിലെ ആദ്യമത്സരത്തിനായി കാര്യവട്ടം സ്പോർട്സ് ഹബ്ബ് ഒരുങ്ങി. രാത്രി ഏഴിനാണ് മത്സരം. 38,000 കാണികൾക്കു മുന്നിൽ ക്രിക്കറ്റിന്റെ ചെറുപതിപ്പിൽ വെടിക്കെട്ട് പ്രകടനം കാഴ്ചവയ്ക്കുകയാണ് ഇരു സംഘത്തിന്റെയും ലക്ഷ്യം. ലോകകപ്പിനു മുന്നോടിയായുള്ള പരന്പരയായതിനാൽ ഏറെ പ്രധാന്യത്തോടെയാണ് ഇരുടീമും മത്സരത്തെ കാണുന്നത്.
രണ്ടു വർഷത്തെ ഇടവേളയ്ക്കുശേഷം തിരിച്ചെത്തിയ രാജ്യാന്തര ക്രിക്കറ്റിനെ ആവേശത്തോടെ സ്വീകരിക്കാൻ തലസ്ഥാനത്തെ സ്റ്റേഡിയം ഒരുങ്ങിക്കഴിഞ്ഞു. ആതിഥേയരും സന്ദർശകരായ ദക്ഷിണാഫ്രിക്കൻ താരങ്ങളും അവസാനവട്ട പരിശീലനങ്ങളും പൂർത്തിയാക്കി. 6.30ന് ടോസ് ഏഴിന് ആദ്യപന്ത്... അതിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് പ്രേമികൾ.
ദക്ഷിണാഫ്രിക്ക മികച്ച ഫോമിൽ
ഇന്ത്യൻ പര്യടനത്തിനായി എത്തുന്ന ദക്ഷിണാഫ്രിക്കൻ സംഘം മികച്ച ഫോമിലാണ്. അയർലൻഡിനെയും ഇംഗ്ലണ്ടിനെയും മിന്നും പ്രകടനത്തിലൂടെ പരാജയപ്പെടുത്തി പരന്പര സ്വന്തമാക്കിയാണ് ദക്ഷിണാഫ്രിക്കയുടെ വരവ്. അവസാനം കളിച്ച അഞ്ചു ട്വിന്റി-20 മത്സരങ്ങളിൽ നാലിലും ജയം. കഴിഞ്ഞ ജൂണിൽ ഇന്ത്യയുമായുള്ള പരന്പര സമനില പിടിക്കാൻ കഴിഞ്ഞതും ദിക്ഷിണാഫ്രിക്കയ്ക്ക് ആത്മവിശ്വാസം നല്കുന്നു. അഞ്ചു മത്സരപരന്പര 2-2 സമനിലയിൽ കലാശിച്ചു. അവസാന മത്സരം മഴമൂലം ഉപേക്ഷിക്കുകയായിരുന്നു.
ഇന്ത്യക്കെതിരേ മികച്ച പ്രകടനം നടത്താറുള്ള ക്വിന്റണ് ഡികോക്കിലാണ് ഇന്നത്തെ മത്സരത്തിൽ ദക്ഷിണാഫ്രിക്ക പ്രതീക്ഷ വയ്ക്കുന്നത്. മധ്യനിരയിൽ തകർപ്പൻ പ്രകടനശേഷിയുള്ള ഡേവിഡ് മില്ലർ, ഹെൻറിച്ച് ക്ലാസൻ എന്നിവരും കാര്യവട്ടത്ത് ഇന്ത്യൻ ബൗളർമാർക്ക് ഭീഷണിയാവാൻ സാധ്യതയുണ്ട്. നായകൻ തെംബ ബൗമയുടെ മോശം ഫോമാണ് സന്ദർശകരെ വലയ്ക്കുന്നത്.
പരിക്ക്; ഹൂഡ പുറത്ത്
വന്പൻമാരായ കംഗാരുപ്പടയെ പരാജപ്പെടുത്തി പരന്പര സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. ഹൈദരാബാദിൽ നടന്ന അവസാന ട്വന്റി-20യിൽ വിജയിച്ച് പരന്പരനേട്ടവുമായാണ് ഇന്ത്യൻ സംഘം തിരുവനന്തപുരത്ത് എത്തിയിട്ടുള്ളത്. എങ്കിലും ഏഷ്യാ കപ്പിലെ മങ്ങിയ പ്രകടനം ഇന്ത്യൻ സംഘത്തിന് മുന്നിൽ ചോദ്യചിഹ്നമായി നില്ക്കുന്നു. ദക്ഷിണാഫ്രിക്കയുമായുള്ള പരന്പര ആരംഭിക്കുന്നതിനു മുന്പേ ഇന്ത്യൻ ക്യാന്പിന് തിരിച്ചടി ഉണ്ടായി.
ഓസ്ട്രേലിയയ്ക്കെതിരായ പരന്പരയ്ക്കിടെ പരിക്കേറ്റ ഓൾറൗണ്ടർ ദീപക് ഹൂഡ ടീമിൽനിന്നു പുറത്തായി. പേസർ മുഹമ്മദ് ഷമി കോവിഡ് ബാധിതനായതിനെത്തുടർന്ന് ഈ പരന്പരയിലും കളിക്കില്ലെന്ന് ഉറപ്പായി. ഇവർക്കു പകരം ശ്രേയസ് അയ്യരെയും ഷഹബാസ് അഹമ്മദിനെയും ടീമിൽ ഉൾപ്പെടുത്തി.
ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ഡെത്ത് ഓവർ ബൗളിംഗാണ്. മികച്ച സ്കോറുകൾ പോലും പ്രതിരോധിക്കാൻ കഴിയാത്തത്ര ദുർബലമായി ഇന്ത്യയുടെ ഡെത്ത് ഓവർ ബൗളർമാർ മാറി. പേസർ ജസ്പ്രീത് ബുംറ തിരിച്ചെത്തിയിട്ടും പ്രതിസന്ധി മാറിയില്ല. ഓസ്ട്രേലിയയ്ക്കെതിരായ അവസാന മത്സരത്തിൽ ബുംറയും നല്ല പ്രഹരം ഏറ്റുവാങ്ങി. ബുംറയ്ക്കൊപ്പം യുവതാരം അർഷ്ദീപ് സിംഗ് ആവും ഓപ്പണിംഗ് സ്പെൽ എറിയുക.
റണ്ണൊഴുകും
കാര്യവട്ടം സ്റ്റേഡിയത്തിൽ ഒരുക്കിയിട്ടുള്ള പിച്ചിൽ റണ്ണൊഴുകുമെന്നാണ് ക്യൂറേറ്റർ എ.എം. ബിജുവിന്റെ നിലപാട്. സ്കോർ 200നു മുകളിൽ കയറിയാലും അദ്ഭുതപ്പെടാനില്ലെന്നും ബാറ്റർമാരെ തുണയ്ക്കുന്ന പിച്ചാണ് മത്സരത്തിനായി തയാറാക്കിയിരിക്കുന്നതെന്നുമാണ് ഇവരുടെ പക്ഷം.
എല്ലാ മേഖലയിലും മികവിലേക്ക് ഉയരണം: റാത്തോഡ്
തിരുവനന്തപുരം: ബാറ്റിംഗ്, ബൗളിംഗ്, ഫീൽഡിംഗ് ഈ മൂന്നു മേഖലയിലും ഒരേ പോലെ മികവ് തെളിയിക്കുക എന്ന ലക്ഷ്യമാണ് മുന്നിലുള്ളതെന്നു ഇന്ത്യൻ ടീമിന്റെ ബാറ്റിംഗ് പരിശീലകൻ വിക്രം റാത്തോഡ്. ട്വിന്റി-20 ലോകകപ്പ് ക്രിക്കറ്റ് മുന്നിൽ കണ്ടാണ് പരിശീലനം നടത്തുന്നത്. ശ്രേയസ് അയ്യർ, ഷഹബാസ് അഹമ്മദ് എന്നിവർ ടീമിനൊപ്പം ചേർന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മികച്ച വിക്കറ്റ്: തെംബ ബൗമ
കാര്യവട്ടം സ്റ്റേഡിയത്തിലേത് മികച്ച വിക്കറ്റാണെന്ന് ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ തെംബ ബൗമ. ട്വിന്റി-20 മത്സരത്തിന് മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു ഈ പ്രതികരണം. ദക്ഷിണാഫ്രിക്കൻ എ ടീം ക്യാപ്റ്റനായി കാര്യവട്ടത്ത് കളിച്ചിട്ടുണ്ട്. അന്ന് സ്റ്റേഡിയത്തെക്കുറിച്ചും പിച്ചിനെക്കുറിച്ചും മനസിലാക്കാൻ അവസരം ലഭിച്ചു. ഇന്ത്യയുടെ ഓപ്പണിംഗ് ബൗളിംഗ് ശക്തമാണ്. അതു നേരിട്ട് റണ്സ് നേടാനാവും ശ്രമിക്കുക. ഇന്ത്യ ശക്തരായ എതിരാളികളാണെന്നും ലോകകപ്പിനുള്ള മുന്നൊരുക്കമായതിനാൽ പ്രധാന്യത്തോടെയാണ് മത്സരങ്ങളെ കാണുന്നതെന്നും തെംബ ബൗമ വ്യക്തമാക്കി.