ഇന്ത്യയിൽ ഏറ്റവും പഴക്കമുള്ള ക്ലബ്ബുകളിൽ ഒന്നാണ് കോൽക്കത്തയിൽനിന്നുള്ള ഈസ്റ്റ് ബംഗാൾ. 102 വർഷം പഴക്കമുണ്ടെങ്കിലും ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) കളത്തിലേക്ക് എത്തിയ ഈസ്റ്റ് ബംഗാളിന് കാര്യങ്ങൾ അത്രപന്തിയല്ല. 2020 മുതലാണ് ഈസ്റ്റ് ബംഗാൾ ഐഎസ്എൽ വേദിയിൽ എത്തിയത്. കഴിഞ്ഞ രണ്ട് സീസണിലായി ഏറ്റവും മോശം പ്രകടനം കാഴ്ചവയ്ക്കുന്ന ടീം എന്ന ചീത്തപ്പേരാണ് ഈസ്റ്റ് ബംഗാളിനുള്ളത്.
2022-23 സീസണ് ഉദ്ഘാടനപോരാട്ടംതന്നെ ഈസ്റ്റ് ബംഗാളും കേരള ബ്ലാസ്റ്റേഴ്സും തമ്മിലാണ്. ഒക്ടോബർ ഏഴിന് കൊച്ചിയിൽവച്ചാണ് ബ്ലാസ്റ്റേഴ്സ് x ഈസ്റ്റ് ബംഗാൾ പോരാട്ടം.
ചരിത്രം മോശം
ഐഎസ്എൽ 2022-23 സീസണിലേക്ക് ഒരുങ്ങുന്ന ഈസ്റ്റ് ബംഗാൾ നാണക്കേട് ഒഴിവാക്കുക എന്ന ലക്ഷ്യവുമായാണ് കളത്തിലെത്തുന്നത്. ഐഎസ്എല്ലിൽ രണ്ട് സീസണിലായി 40 മത്സരങ്ങൾ കളിച്ച ഈസ്റ്റ് ബംഗാളിന് നേടാൻ സാധിച്ചത് വെറും നാല് ജയം മാത്രം. രണ്ട് സീസണിലും എട്ട് സമനില വീതം നേടി. 20 മത്സരങ്ങളിൽ തോൽവി നേരിട്ടു. 40 ഗോൾ അടിച്ചപ്പോൾ 69 എണ്ണം വഴങ്ങി.
ബിനൊ, കോണ്സ്റ്റന്റൈൻ
2022 സന്തോഷ് ട്രോഫിയിൽ കേരളത്തെ കിരീടത്തിൽ എത്തിച്ച ബിനൊ ജോർജ് ആണ് ഈസ്റ്റ് ബംഗാളിന്റെ അസിസ്റ്റന്റ് കോച്ച്, മുഖ്യപരിശീലകൻ ഇന്ത്യൻ മുൻ മാനേജർ ആയിരുന്ന ഇംഗ്ലീഷുകാരൻ സ്റ്റീഫൻ കോണ്സ്റ്റന്റൈനും. 2022-23 സീസണിൽ ഈസ്റ്റ് ബംഗാളിനായി ഇവർക്ക് എന്തു ചെയ്യാൻ സാധിക്കും എന്നറിയാനാണ് ഏവരുടെയും കാത്തിരിപ്പ്.
മലയാളികൾ ഏറെ
കേരള ബ്ലാസ്റ്റേഴ്സ് എഫ്സി നോട്ടമിട്ട പാലക്കാട്ടുകാരനായ സ്ട്രൈക്കർ വി.പി. സുഹൈറിനെ അപ്രതീക്ഷിതമായി ഈസ്റ്റ് ബംഗാൾ സ്വന്തമാക്കിയതാണ് പ്രീസീസണ് ട്രാൻസ്ഫർ ജാലകത്തിലെ ശ്രദ്ധേയം നീക്കം. നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽനിന്നായിരുന്നു സുഹൈറിനെ ഈസ്റ്റ് ബംഗാൾ സ്വന്തമാക്കിയത്.
ജംഷഡ്പുരിൽനിന്ന് പവൻ കുമാർ, ഹൈദരാബാദിൽനിന്ന് പ്രിതം കുമാർ സിംഗ്, അനികേത് ജാദവ്, ബംഗളൂരുവിൽനിന്ന് ബ്രസീൽ താരം ക്ലെയ്ടൻ സിൽവ തുടങ്ങിയവരെ ഈസ്റ്റ് ബംഗാൾ ഇത്തവണ സ്വന്തമാക്കിയിട്ടുണ്ട്.
റിസർവ് സംഘത്തിലേക്ക് അഞ്ച് മലയാളി താരങ്ങളെ ക്ലബ് സ്വന്തമാക്കിയിട്ടുണ്ട്. ടി.കെ. ജസ്റ്റിൻ, അതുൽ ഉണ്ണികൃഷ്ണൻ, പി. മുഹമ്മദ് നിഷാദ്, ടി.എം. വിഷ്ണു, ആദിൽ അമൽ എന്നിവരാണ് ഇത്തവണ ഈസ്റ്റ് ബംഗാളിൽ എത്തിയത്.
കോൽക്കത്ത ഫുട്ബോൾ ലീഗിൽ ഇവർ കളിക്കും. മികവ് പുലർത്തുന്നവർക്ക് സീനിയർ ടീമിലേക്ക് പ്രവേശനം നൽകും എന്നാണ് റിപ്പോർട്ട്.
2022-23 സീസണ് ഉദ്ഘാടനപോരാട്ടംതന്നെ ഈസ്റ്റ് ബംഗാളും കേരള ബ്ലാസ്റ്റേഴ്സും തമ്മിലാണ്. ഒക്ടോബർ ഏഴിന് കൊച്ചിയിൽവച്ചാണ് ബ്ലാസ്റ്റേഴ്സ് x ഈസ്റ്റ് ബംഗാൾ പോരാട്ടം.
ചരിത്രം മോശം
ഐഎസ്എൽ 2022-23 സീസണിലേക്ക് ഒരുങ്ങുന്ന ഈസ്റ്റ് ബംഗാൾ നാണക്കേട് ഒഴിവാക്കുക എന്ന ലക്ഷ്യവുമായാണ് കളത്തിലെത്തുന്നത്. ഐഎസ്എല്ലിൽ രണ്ട് സീസണിലായി 40 മത്സരങ്ങൾ കളിച്ച ഈസ്റ്റ് ബംഗാളിന് നേടാൻ സാധിച്ചത് വെറും നാല് ജയം മാത്രം. രണ്ട് സീസണിലും എട്ട് സമനില വീതം നേടി. 20 മത്സരങ്ങളിൽ തോൽവി നേരിട്ടു. 40 ഗോൾ അടിച്ചപ്പോൾ 69 എണ്ണം വഴങ്ങി.
ബിനൊ, കോണ്സ്റ്റന്റൈൻ
2022 സന്തോഷ് ട്രോഫിയിൽ കേരളത്തെ കിരീടത്തിൽ എത്തിച്ച ബിനൊ ജോർജ് ആണ് ഈസ്റ്റ് ബംഗാളിന്റെ അസിസ്റ്റന്റ് കോച്ച്, മുഖ്യപരിശീലകൻ ഇന്ത്യൻ മുൻ മാനേജർ ആയിരുന്ന ഇംഗ്ലീഷുകാരൻ സ്റ്റീഫൻ കോണ്സ്റ്റന്റൈനും. 2022-23 സീസണിൽ ഈസ്റ്റ് ബംഗാളിനായി ഇവർക്ക് എന്തു ചെയ്യാൻ സാധിക്കും എന്നറിയാനാണ് ഏവരുടെയും കാത്തിരിപ്പ്.
മലയാളികൾ ഏറെ
കേരള ബ്ലാസ്റ്റേഴ്സ് എഫ്സി നോട്ടമിട്ട പാലക്കാട്ടുകാരനായ സ്ട്രൈക്കർ വി.പി. സുഹൈറിനെ അപ്രതീക്ഷിതമായി ഈസ്റ്റ് ബംഗാൾ സ്വന്തമാക്കിയതാണ് പ്രീസീസണ് ട്രാൻസ്ഫർ ജാലകത്തിലെ ശ്രദ്ധേയം നീക്കം. നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽനിന്നായിരുന്നു സുഹൈറിനെ ഈസ്റ്റ് ബംഗാൾ സ്വന്തമാക്കിയത്.
ജംഷഡ്പുരിൽനിന്ന് പവൻ കുമാർ, ഹൈദരാബാദിൽനിന്ന് പ്രിതം കുമാർ സിംഗ്, അനികേത് ജാദവ്, ബംഗളൂരുവിൽനിന്ന് ബ്രസീൽ താരം ക്ലെയ്ടൻ സിൽവ തുടങ്ങിയവരെ ഈസ്റ്റ് ബംഗാൾ ഇത്തവണ സ്വന്തമാക്കിയിട്ടുണ്ട്.
റിസർവ് സംഘത്തിലേക്ക് അഞ്ച് മലയാളി താരങ്ങളെ ക്ലബ് സ്വന്തമാക്കിയിട്ടുണ്ട്. ടി.കെ. ജസ്റ്റിൻ, അതുൽ ഉണ്ണികൃഷ്ണൻ, പി. മുഹമ്മദ് നിഷാദ്, ടി.എം. വിഷ്ണു, ആദിൽ അമൽ എന്നിവരാണ് ഇത്തവണ ഈസ്റ്റ് ബംഗാളിൽ എത്തിയത്.
കോൽക്കത്ത ഫുട്ബോൾ ലീഗിൽ ഇവർ കളിക്കും. മികവ് പുലർത്തുന്നവർക്ക് സീനിയർ ടീമിലേക്ക് പ്രവേശനം നൽകും എന്നാണ് റിപ്പോർട്ട്.