ബുഡാപെസ്റ്റ്: യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിൽ ഇറ്റലി സെമിയിൽ. ലീഗ് എ ഗ്രൂപ്പ് മൂന്നിൽ ഹംഗറിയെ അവരുടെ തട്ടകത്തിൽവച്ചു കീഴടക്കിയാണ് അസൂറികൾ സെമിയിലേക്ക് മുന്നേറിയത്. 2-0ന് ആയിരുന്നു ഇറ്റലിയുടെ ജയം.
ഖത്തർ ലോകകപ്പ് യോഗ്യത നേടാൻ സാധിക്കാതിരുന്ന ഇറ്റലിക്ക് ആശ്വാസമാണ് ഈ സെമിഫൈനൽ പ്രവേശം. ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായിരുന്ന ഹംഗറിയെ കീഴടക്കിയാൽ മാത്രമേ ഇറ്റലിക്ക് സെമിയിൽ പ്രവേശിക്കാൻ സാധിക്കുമായിരുന്നുള്ളൂ. ജിയൊകൊമൊ റാസ്പഡോറി (27’), ഫെഡെറിക്കൊ ഡിമാർക്കൊ (52’) എന്നിവരുടെ വക ആയിരുന്നു അസൂറികളുടെ ജയം.
ഇംഗ്ലണ്ട് - 3, ജർമനി - 3
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഇംഗ്ലണ്ടും ജർമനിയും 3-3 സമനിലയിൽ പിരിഞ്ഞു. രണ്ടു ഗോളിനു പിന്നിൽ നിന്നശേഷമായിരുന്നു ഇംഗ്ലണ്ടിന്റെ സമനില നേട്ടം. ഇംഗ്ലണ്ടിനായി ലൂക്ക് ഷൊ (71’), മാൻസണ് മൗണ്ട് (75’), ഹാരി കെയ്ൻ (83’ പെനൽറ്റി) എന്നിവരും ജർമനിക്കായി ഗൂണ്ടോഗനും (52’ പെനൽറ്റി) കയ് ഹവേർറ്റ്സും (67’, 87’) ആണ് ഗോൾ നേടിയത്. ഇറ്റലിക്ക് 11ഉം ഹംഗറിക്ക് 10ഉം പോയിന്റ് വീതമാണ്. ജർമനി ഏഴും ഇംഗ്ലണ്ട് മൂന്നും പോയിന്റ് നേടി. ഇംഗ്ലണ്ട് ലീഗ് എയിൽനിന്ന് ലീഗ് ബിയിലേക്ക് തരംതാഴ്ത്തപ്പെട്ടു.
ഖത്തർ ലോകകപ്പ് യോഗ്യത നേടാൻ സാധിക്കാതിരുന്ന ഇറ്റലിക്ക് ആശ്വാസമാണ് ഈ സെമിഫൈനൽ പ്രവേശം. ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായിരുന്ന ഹംഗറിയെ കീഴടക്കിയാൽ മാത്രമേ ഇറ്റലിക്ക് സെമിയിൽ പ്രവേശിക്കാൻ സാധിക്കുമായിരുന്നുള്ളൂ. ജിയൊകൊമൊ റാസ്പഡോറി (27’), ഫെഡെറിക്കൊ ഡിമാർക്കൊ (52’) എന്നിവരുടെ വക ആയിരുന്നു അസൂറികളുടെ ജയം.
ഇംഗ്ലണ്ട് - 3, ജർമനി - 3
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഇംഗ്ലണ്ടും ജർമനിയും 3-3 സമനിലയിൽ പിരിഞ്ഞു. രണ്ടു ഗോളിനു പിന്നിൽ നിന്നശേഷമായിരുന്നു ഇംഗ്ലണ്ടിന്റെ സമനില നേട്ടം. ഇംഗ്ലണ്ടിനായി ലൂക്ക് ഷൊ (71’), മാൻസണ് മൗണ്ട് (75’), ഹാരി കെയ്ൻ (83’ പെനൽറ്റി) എന്നിവരും ജർമനിക്കായി ഗൂണ്ടോഗനും (52’ പെനൽറ്റി) കയ് ഹവേർറ്റ്സും (67’, 87’) ആണ് ഗോൾ നേടിയത്. ഇറ്റലിക്ക് 11ഉം ഹംഗറിക്ക് 10ഉം പോയിന്റ് വീതമാണ്. ജർമനി ഏഴും ഇംഗ്ലണ്ട് മൂന്നും പോയിന്റ് നേടി. ഇംഗ്ലണ്ട് ലീഗ് എയിൽനിന്ന് ലീഗ് ബിയിലേക്ക് തരംതാഴ്ത്തപ്പെട്ടു.