ഒരു തവണയെങ്കിലും, ഹർത്താലിന് ആഹ്വാനം ചെയ്തവരിൽനിന്നു നഷ്ടം ഈടാക്കിയാൽ പിന്നീടൊരു ഹർത്താലിന് ഒരു സംഘടനയും തയാറാകില്ല. അതിനു സർക്കാർ തയാറാകുമോയെന്നതു വേറെ കാര്യം. കേരളം ഭരിക്കുന്ന സിപിഎം നടത്തിയിട്ടുള്ള പണിമുടക്കിലും ഹർത്താലിലുമൊക്കെ ദുരിതമനുഭവിച്ചിട്ടുള്ള ജനങ്ങൾക്ക് അമിത പ്രതീഷയില്ല.
സംസ്ഥാനമൊട്ടാകെ അക്രമത്തിനും നാശനഷ്ടത്തിനും ഇടയാക്കിയ പോപ്പുലർ ഫ്രണ്ട് ഹർത്താൽ, വലിയ ജനരോഷത്തിനിടയാക്കിയിരിക്കുകയാണ്. ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ കടുത്ത നടപടിയെടുക്കാൻ സർക്കാരിനോട് കോടതിയും ആവശ്യപ്പെട്ടിരിക്കുന്നു. യാതൊരു മുന്നറിയിപ്പുമില്ലാത്ത മിന്നൽ ഹർത്താൽ നിയമവിരുദ്ധമെന്നു മാത്രമല്ല, മനുഷ്യത്വരഹിതവുമാണ്. കാലഹരണപ്പെട്ട സമരമുറയാണ് ഹർത്താലെന്നു ചിന്തിക്കാൻ പോപ്പുലർഫ്രണ്ട് കേരളത്തെ നിർബന്ധിതമാക്കിയിരിക്കുകയാണ്.
പോപ്പുലർഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വസതികളിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനൊപ്പം ദേശീയ അന്വേഷണഏജൻസിയായ എൻഐഎ നടത്തിയ റെയ്ഡിൽ പ്രതിഷേധിച്ചായിരുന്നു മിന്നൽ ഹർത്താൽ. തീവ്രവാദ സംഘടനകളായാലും രാഷ്ട്രീയപാർട്ടികളായാലും ഹർത്താൽദിനത്തിൽ ജനം പുറത്തിറങ്ങാത്തത് ഭയം മൂലമാണ്. ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാനാണെന്നും ആർഎസ്എസിന്റെ നയങ്ങൾക്കെതിരേയാണെന്നുമൊക്കെ പോപ്പുലർ ഫ്രണ്ട് ആണയിട്ടു പറയാറുണ്ടെങ്കിലും അവർ പ്രതിസ്ഥാനത്തായ, അധ്യാപകന്റെ കൈവെട്ടുകേസിലും അഭിമന്യു വധക്കേസിലും ഇതരമത വിദ്വേഷ മുദ്രാവാക്യങ്ങളിലുമൊന്നും അതല്ല കേരളം കണ്ടത്.
ഹർത്താലിനോടനുബന്ധിച്ചുള്ള അക്രമസംഭവങ്ങൾ അവരുടെ പല അവകാശവാദങ്ങളെയും ചോദ്യം ചെയ്യുന്നു. രാജ്യത്തൊട്ടാകെ 13 സംസ്ഥാനങ്ങളിൽ റെയ്ഡ് നടന്നെങ്കിലും ഹർത്താൽ നടത്തിയത് കേരളത്തിൽ മാത്രമാണ്. ഇതിനുമുന്പും പല രാഷ്ട്രീയപാർട്ടികളും ദേശീയഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കേരളത്തിൽ മാത്രമാണ് ലോക്ഡൗണിന്റെ പ്രതീതി സൃഷ്ടിക്കുന്നത്. രാജ്യതലസ്ഥാനമായ ഡൽഹിയിലുൾപ്പെടെ ഹർത്താൽ ആഹ്വാനങ്ങൾക്ക് യാതൊരു പ്രതികരണവും ഉണ്ടാകാറില്ല. ഏഴു ദിവസത്തെ നോട്ടീസ് നൽകാതെയുള്ള മിന്നൽ ഹർത്താൽ പാടില്ലെന്നു 2019 ജനുവരിയിൽ കേരള ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അടിക്കടി ഉണ്ടാകുന്ന ഹർത്താലുകൾ കേരളത്തിന്റെ വ്യവസായ, വ്യാപാര മേഖലയ്ക്ക് കനത്ത നഷ്ടം വരുത്തിവയ്ക്കുന്നെന്നു ചൂണ്ടിക്കാട്ടി നൽകിയ ഹർജിയിലായിരുന്നു കോടതി ഇടപെട്ടത്. ഹർത്താൽ, പൗരന്റെ മൗലികാവകാശത്തെ ബാധിക്കരുതെന്നും ഇതുമൂലമുണ്ടാകുന്ന നഷ്ടം ഹർത്താലിന് ആഹ്വാനം ചെയ്യുന്നവരിൽനിന്ന് ഈടാക്കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
ഈ പശ്ചാത്തലത്തിലാണ് പോപ്പുലർ ഫ്രണ്ടിന്റെ ഹർത്താലിൽ കെഎസ്ആർടിസിക്ക് സംഭവിച്ച നഷ്ടമുൾപ്പെടെ സംഘടനയിൽനിന്ന് ഈടാക്കണമെന്ന് കഴിഞ്ഞദിവസം കോടതി ഉത്തരവിട്ടത്. നഷ്ടപരിഹാരത്തുക എങ്ങനെ ഈടാക്കുമെന്ന് അറിയിക്കണമെന്നു സർക്കാരിനോടു നിർദേശിക്കുകയും ചെയ്തു. മാത്രമല്ല, ബസുകൾ തകർത്തതിനുള്ള നഷ്ടപരിഹാരത്തിനു പുറമേ, ബസുകൾ അറ്റകുറ്റപ്പണി നടത്തി സർവീസ് പുനരാരംഭിക്കുന്നതുവരെ ട്രിപ്പുകൾ മുടങ്ങിയതിന്റെ നഷ്ടവും ഇവരിൽനിന്ന് ഈടാക്കണമെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. 70 ബസുകൾ തകർത്തതിലൂടെ കെഎസ്ആർടിസിക്ക് 50 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. 11 ജീവനക്കാർക്കു പരിക്കേറ്റു. വ്യാപാര, വ്യവസായമേഖലയിലെ നഷ്ടം 10,000 കോടിയാണെന്നാണ് മന്ത്രി പറഞ്ഞത്.
ദേശീയ-സംസ്ഥാന-പ്രാദേശിക തലത്തിലായി ഇക്കൊല്ലം 17 ഹർത്താലുകൾ നടന്നു. ജില്ലാതലത്തിലെ ഹർത്താലുകൾപോലും സംസ്ഥാനത്തെ ഒട്ടാകെ ബാധിക്കും. വിവിധ ആവശ്യങ്ങൾക്ക് മറ്റു ജില്ലകളിൽനിന്ന് അവിടേക്ക് ആർക്കുമെത്താനാവില്ല. ആ പ്രദേശത്തുകൂടി വാഹനങ്ങൾ ഓടിക്കാൻ ജനങ്ങൾക്കു ഭയമാണ്.
കോടതിയുടെ നിർദേശങ്ങൾ നടപ്പാക്കാൻ സർക്കാരിനു കഴിയണം. 1997ൽ കേരളത്തിൽ ബന്ദ് നിരോധിച്ച് ഹൈക്കോടതി ഉത്തരവായി. അത്തരമൊരു തീരുമാനമെടുക്കാൻ കോടതിക്ക് അധികാരമില്ലെന്ന രാഷ്ട്രീയപാർട്ടികളുടെ വാദം അന്നു കോടതി തള്ളിക്കളയുകയായിരുന്നു. തുടർന്ന് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതിയുടെ തീരുമാനത്തിൽ തെറ്റില്ലെന്നു കണ്ട സുപ്രീംകോടതി ഹർജി ഫയലിൽ സ്വീകരിച്ചുപോലുമില്ല. ഒരു തവണയെങ്കിലും, ഹർത്താലിന് ആഹ്വാനം ചെയ്തവരിൽനിന്നു നഷ്ടം ഈടാക്കിയാൽ പിന്നീടൊരു ഹർത്താലിന് ഒരു സംഘടനയും തയാറാകില്ല. അതിനു സർക്കാർ തയാറാകുമോയെന്നതു വേറെ കാര്യം. കേരളം ഭരിക്കുന്ന സിപിഎം നടത്തിയിട്ടുള്ള പണിമുടക്കിലും ഹർത്താലിലുമൊക്കെ ദുരിതമനുഭവിച്ചിട്ടുള്ള ജനങ്ങൾക്ക് അമിത പ്രതീക്ഷയില്ല.
ഹർത്താൽദിനത്തിൽ ജനങ്ങൾ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ നേതാക്കളും അനുഭവിക്കാൻ ഇടയാകണമെന്ന മട്ടിലുള്ള പ്രതികരണത്തോടുപോലും നേതാക്കൾക്കും അനുയായികൾക്കും തികഞ്ഞ അസഹിഷ്ണുതയായിരുന്നു. മുന്പെങ്ങുമില്ലാത്തവിധം ആയിരത്തിലേറെപ്പേർ ഇത്തവണ അറസ്റ്റിലായി. കർശനനടപടിക്കും നഷ്ടപരിഹാരം ഈടാക്കുന്നതിനുമുള്ള മുന്നോടിയാണ് ഇതെന്നു കരുതാം. ജനദ്രോഹം മാത്രമായ മിന്നൽ ഹർത്താൽ ഹൈക്കോടതി പറഞ്ഞതുപോലെ ഉരുക്കുമുഷ്ടികൊണ്ടുതന്നെ നേരിടണം.
സംസ്ഥാനമൊട്ടാകെ അക്രമത്തിനും നാശനഷ്ടത്തിനും ഇടയാക്കിയ പോപ്പുലർ ഫ്രണ്ട് ഹർത്താൽ, വലിയ ജനരോഷത്തിനിടയാക്കിയിരിക്കുകയാണ്. ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ കടുത്ത നടപടിയെടുക്കാൻ സർക്കാരിനോട് കോടതിയും ആവശ്യപ്പെട്ടിരിക്കുന്നു. യാതൊരു മുന്നറിയിപ്പുമില്ലാത്ത മിന്നൽ ഹർത്താൽ നിയമവിരുദ്ധമെന്നു മാത്രമല്ല, മനുഷ്യത്വരഹിതവുമാണ്. കാലഹരണപ്പെട്ട സമരമുറയാണ് ഹർത്താലെന്നു ചിന്തിക്കാൻ പോപ്പുലർഫ്രണ്ട് കേരളത്തെ നിർബന്ധിതമാക്കിയിരിക്കുകയാണ്.
പോപ്പുലർഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വസതികളിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനൊപ്പം ദേശീയ അന്വേഷണഏജൻസിയായ എൻഐഎ നടത്തിയ റെയ്ഡിൽ പ്രതിഷേധിച്ചായിരുന്നു മിന്നൽ ഹർത്താൽ. തീവ്രവാദ സംഘടനകളായാലും രാഷ്ട്രീയപാർട്ടികളായാലും ഹർത്താൽദിനത്തിൽ ജനം പുറത്തിറങ്ങാത്തത് ഭയം മൂലമാണ്. ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാനാണെന്നും ആർഎസ്എസിന്റെ നയങ്ങൾക്കെതിരേയാണെന്നുമൊക്കെ പോപ്പുലർ ഫ്രണ്ട് ആണയിട്ടു പറയാറുണ്ടെങ്കിലും അവർ പ്രതിസ്ഥാനത്തായ, അധ്യാപകന്റെ കൈവെട്ടുകേസിലും അഭിമന്യു വധക്കേസിലും ഇതരമത വിദ്വേഷ മുദ്രാവാക്യങ്ങളിലുമൊന്നും അതല്ല കേരളം കണ്ടത്.
ഹർത്താലിനോടനുബന്ധിച്ചുള്ള അക്രമസംഭവങ്ങൾ അവരുടെ പല അവകാശവാദങ്ങളെയും ചോദ്യം ചെയ്യുന്നു. രാജ്യത്തൊട്ടാകെ 13 സംസ്ഥാനങ്ങളിൽ റെയ്ഡ് നടന്നെങ്കിലും ഹർത്താൽ നടത്തിയത് കേരളത്തിൽ മാത്രമാണ്. ഇതിനുമുന്പും പല രാഷ്ട്രീയപാർട്ടികളും ദേശീയഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കേരളത്തിൽ മാത്രമാണ് ലോക്ഡൗണിന്റെ പ്രതീതി സൃഷ്ടിക്കുന്നത്. രാജ്യതലസ്ഥാനമായ ഡൽഹിയിലുൾപ്പെടെ ഹർത്താൽ ആഹ്വാനങ്ങൾക്ക് യാതൊരു പ്രതികരണവും ഉണ്ടാകാറില്ല. ഏഴു ദിവസത്തെ നോട്ടീസ് നൽകാതെയുള്ള മിന്നൽ ഹർത്താൽ പാടില്ലെന്നു 2019 ജനുവരിയിൽ കേരള ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അടിക്കടി ഉണ്ടാകുന്ന ഹർത്താലുകൾ കേരളത്തിന്റെ വ്യവസായ, വ്യാപാര മേഖലയ്ക്ക് കനത്ത നഷ്ടം വരുത്തിവയ്ക്കുന്നെന്നു ചൂണ്ടിക്കാട്ടി നൽകിയ ഹർജിയിലായിരുന്നു കോടതി ഇടപെട്ടത്. ഹർത്താൽ, പൗരന്റെ മൗലികാവകാശത്തെ ബാധിക്കരുതെന്നും ഇതുമൂലമുണ്ടാകുന്ന നഷ്ടം ഹർത്താലിന് ആഹ്വാനം ചെയ്യുന്നവരിൽനിന്ന് ഈടാക്കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
ഈ പശ്ചാത്തലത്തിലാണ് പോപ്പുലർ ഫ്രണ്ടിന്റെ ഹർത്താലിൽ കെഎസ്ആർടിസിക്ക് സംഭവിച്ച നഷ്ടമുൾപ്പെടെ സംഘടനയിൽനിന്ന് ഈടാക്കണമെന്ന് കഴിഞ്ഞദിവസം കോടതി ഉത്തരവിട്ടത്. നഷ്ടപരിഹാരത്തുക എങ്ങനെ ഈടാക്കുമെന്ന് അറിയിക്കണമെന്നു സർക്കാരിനോടു നിർദേശിക്കുകയും ചെയ്തു. മാത്രമല്ല, ബസുകൾ തകർത്തതിനുള്ള നഷ്ടപരിഹാരത്തിനു പുറമേ, ബസുകൾ അറ്റകുറ്റപ്പണി നടത്തി സർവീസ് പുനരാരംഭിക്കുന്നതുവരെ ട്രിപ്പുകൾ മുടങ്ങിയതിന്റെ നഷ്ടവും ഇവരിൽനിന്ന് ഈടാക്കണമെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. 70 ബസുകൾ തകർത്തതിലൂടെ കെഎസ്ആർടിസിക്ക് 50 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. 11 ജീവനക്കാർക്കു പരിക്കേറ്റു. വ്യാപാര, വ്യവസായമേഖലയിലെ നഷ്ടം 10,000 കോടിയാണെന്നാണ് മന്ത്രി പറഞ്ഞത്.
ദേശീയ-സംസ്ഥാന-പ്രാദേശിക തലത്തിലായി ഇക്കൊല്ലം 17 ഹർത്താലുകൾ നടന്നു. ജില്ലാതലത്തിലെ ഹർത്താലുകൾപോലും സംസ്ഥാനത്തെ ഒട്ടാകെ ബാധിക്കും. വിവിധ ആവശ്യങ്ങൾക്ക് മറ്റു ജില്ലകളിൽനിന്ന് അവിടേക്ക് ആർക്കുമെത്താനാവില്ല. ആ പ്രദേശത്തുകൂടി വാഹനങ്ങൾ ഓടിക്കാൻ ജനങ്ങൾക്കു ഭയമാണ്.
കോടതിയുടെ നിർദേശങ്ങൾ നടപ്പാക്കാൻ സർക്കാരിനു കഴിയണം. 1997ൽ കേരളത്തിൽ ബന്ദ് നിരോധിച്ച് ഹൈക്കോടതി ഉത്തരവായി. അത്തരമൊരു തീരുമാനമെടുക്കാൻ കോടതിക്ക് അധികാരമില്ലെന്ന രാഷ്ട്രീയപാർട്ടികളുടെ വാദം അന്നു കോടതി തള്ളിക്കളയുകയായിരുന്നു. തുടർന്ന് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതിയുടെ തീരുമാനത്തിൽ തെറ്റില്ലെന്നു കണ്ട സുപ്രീംകോടതി ഹർജി ഫയലിൽ സ്വീകരിച്ചുപോലുമില്ല. ഒരു തവണയെങ്കിലും, ഹർത്താലിന് ആഹ്വാനം ചെയ്തവരിൽനിന്നു നഷ്ടം ഈടാക്കിയാൽ പിന്നീടൊരു ഹർത്താലിന് ഒരു സംഘടനയും തയാറാകില്ല. അതിനു സർക്കാർ തയാറാകുമോയെന്നതു വേറെ കാര്യം. കേരളം ഭരിക്കുന്ന സിപിഎം നടത്തിയിട്ടുള്ള പണിമുടക്കിലും ഹർത്താലിലുമൊക്കെ ദുരിതമനുഭവിച്ചിട്ടുള്ള ജനങ്ങൾക്ക് അമിത പ്രതീക്ഷയില്ല.
ഹർത്താൽദിനത്തിൽ ജനങ്ങൾ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ നേതാക്കളും അനുഭവിക്കാൻ ഇടയാകണമെന്ന മട്ടിലുള്ള പ്രതികരണത്തോടുപോലും നേതാക്കൾക്കും അനുയായികൾക്കും തികഞ്ഞ അസഹിഷ്ണുതയായിരുന്നു. മുന്പെങ്ങുമില്ലാത്തവിധം ആയിരത്തിലേറെപ്പേർ ഇത്തവണ അറസ്റ്റിലായി. കർശനനടപടിക്കും നഷ്ടപരിഹാരം ഈടാക്കുന്നതിനുമുള്ള മുന്നോടിയാണ് ഇതെന്നു കരുതാം. ജനദ്രോഹം മാത്രമായ മിന്നൽ ഹർത്താൽ ഹൈക്കോടതി പറഞ്ഞതുപോലെ ഉരുക്കുമുഷ്ടികൊണ്ടുതന്നെ നേരിടണം.