ഹൈദര്ബാദ്: ഓസ്ട്രേലിയയ്ക്ക് എതിരായ മൂന്നാം ട്വന്റി-20 ക്രിക്കറ്റിൽ സൂര്യശോഭയിൽ ടീം ഇന്ത്യ. ഓസ്ട്രേലിയ മുന്നോട്ടുവച്ച 187 റൺസ് എന്ന ലക്ഷ്യം ഒരു പന്ത് ബാക്കിനിൽക്കേ ഇന്ത്യ സ്വന്തമാക്കി.
സ്കോർ: ഓസ്ട്രേലിയ 20 ഓവറിൽ 186/7. ഇന്ത്യ 19.5 ഓവറിൽ 187/4. ഇന്ത്യ പരന്പര 2-1ന് നേടി.
വിരാട് കോഹ്ലി (48 പന്തിൽ നാല് സിക്സും മൂന്ന് ഫോറും അടക്കം 63), സൂര്യകുമാർ യാദവ് (36 പന്തിൽ അഞ്ച് വീതം സിക്സും ഫോറും അടക്കം 69) എന്നിവരുടെ ബാറ്റിംഗാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്. മൂന്നാം വിക്കറ്റിൽ ഇവർ 104 റൺസ് കൂട്ടുകെട്ട് സ്ഥാപിച്ചു. ഹാർദിക് പാണ്ഡ്യ (16 പന്തിൽ 25), ദിനേഷ് കാർത്തിക് (1) എന്നിവർ പുറത്താകാതെ നിന്നു. രാഹുൽ (1), രോഹിത് ശർമ (17) എന്നിവർ തുടക്കത്തിലേ പുറത്തായി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഓസ്ട്രേലിയയ്ക്കായി ഓപ്പണർ കാമറൂൺ ഗ്രീൻ (21 പന്തിൽ 52), ടിം ഡേവിഡ് (27 പന്തിൽ 54) എന്നിവർ അർധസെഞ്ചുറി നേടി. ആദ്യ ഓവർ മുതൽ ഗ്രീനിന്റെ കടന്നാക്രമണത്തിൽ ഇന്ത്യ പതറിയിരുന്നു. എന്നാൽ, സ്പിന്നർമാരായ അസ്കർ പട്ടേലും (മൂന്ന് വിക്കറ്റ്) യുസ്വേന്ദ്ര ചാഹലും (ഒരു വിക്കറ്റ്) ഇന്ത്യയെ കളിയിലേക്ക് തിരികെ എത്തിച്ചു.
സ്കോർ: ഓസ്ട്രേലിയ 20 ഓവറിൽ 186/7. ഇന്ത്യ 19.5 ഓവറിൽ 187/4. ഇന്ത്യ പരന്പര 2-1ന് നേടി.
വിരാട് കോഹ്ലി (48 പന്തിൽ നാല് സിക്സും മൂന്ന് ഫോറും അടക്കം 63), സൂര്യകുമാർ യാദവ് (36 പന്തിൽ അഞ്ച് വീതം സിക്സും ഫോറും അടക്കം 69) എന്നിവരുടെ ബാറ്റിംഗാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്. മൂന്നാം വിക്കറ്റിൽ ഇവർ 104 റൺസ് കൂട്ടുകെട്ട് സ്ഥാപിച്ചു. ഹാർദിക് പാണ്ഡ്യ (16 പന്തിൽ 25), ദിനേഷ് കാർത്തിക് (1) എന്നിവർ പുറത്താകാതെ നിന്നു. രാഹുൽ (1), രോഹിത് ശർമ (17) എന്നിവർ തുടക്കത്തിലേ പുറത്തായി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഓസ്ട്രേലിയയ്ക്കായി ഓപ്പണർ കാമറൂൺ ഗ്രീൻ (21 പന്തിൽ 52), ടിം ഡേവിഡ് (27 പന്തിൽ 54) എന്നിവർ അർധസെഞ്ചുറി നേടി. ആദ്യ ഓവർ മുതൽ ഗ്രീനിന്റെ കടന്നാക്രമണത്തിൽ ഇന്ത്യ പതറിയിരുന്നു. എന്നാൽ, സ്പിന്നർമാരായ അസ്കർ പട്ടേലും (മൂന്ന് വിക്കറ്റ്) യുസ്വേന്ദ്ര ചാഹലും (ഒരു വിക്കറ്റ്) ഇന്ത്യയെ കളിയിലേക്ക് തിരികെ എത്തിച്ചു.