കോയന്പത്തൂർ: ദുലീപ് ട്രോഫി ക്രിക്കറ്റ് കിരീടം വെസ്റ്റ് സോണിന്. ഫൈനലിൽ സൗത്ത് സോണിനെ 294 റണ്‍സിനു തകർത്താണ് അജിങ്ക്യ രഹാനെ നയിച്ച വെസ്റ്റ് സോണ്‍ കിരീടത്തിൽ മുത്തമിട്ടത്. ആദ്യ ഇന്നിംഗ്സിൽ ലീഡ് വഴങ്ങിയശേഷമായിരുന്നു പടിഞ്ഞാറൻ സംഘത്തിന്റെ ജയം എന്നതും ശ്രദ്ധേയം.
സ്കോർ: വെസ്റ്റ് സോണ്‍ 270, 585/4 ഡിക്ലയേർഡ്. സൗത്ത് സോണ്‍ 327, 234.
രണ്ടാം ഇന്നിംഗ്സിൽ 265 റണ്‍സ് നേടിയ വെസ്റ്റ് സോണ്‍ യുവ ഓപ്പണർ യശ്വസി ജയ്സ്വാൾ ആണ് പ്ലെയർ ഓഫ് ദ മാച്ച്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അതിവേഗം 1000 റണ്‍സ് എന്ന റിക്കാർഡിലും ജയ്സ്വാൾ എത്തിയിരുന്നു. വെസ്റ്റ് സോണിന്റെ ജയദേവ് ഉനദ്കഡ് ആണ് പ്ലെയർ ഓഫ് ദ സീരീസ്.
ദുലീപ് ട്രോഫിയിൽ വെസ്റ്റ് സോണിന്റെ 19-ാം കിരീടമാണിത്. ഇതോടെ കിരീട നേട്ടത്തിൽ നോർത്ത് സോണിനെ (18) പിന്തള്ളി വെസ്റ്റ് സോണ്‍ ഒന്നാം സ്ഥാനത്ത് എത്തി.
സ്കോർ: വെസ്റ്റ് സോണ്‍ 270, 585/4 ഡിക്ലയേർഡ്. സൗത്ത് സോണ്‍ 327, 234.
രണ്ടാം ഇന്നിംഗ്സിൽ 265 റണ്‍സ് നേടിയ വെസ്റ്റ് സോണ്‍ യുവ ഓപ്പണർ യശ്വസി ജയ്സ്വാൾ ആണ് പ്ലെയർ ഓഫ് ദ മാച്ച്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അതിവേഗം 1000 റണ്‍സ് എന്ന റിക്കാർഡിലും ജയ്സ്വാൾ എത്തിയിരുന്നു. വെസ്റ്റ് സോണിന്റെ ജയദേവ് ഉനദ്കഡ് ആണ് പ്ലെയർ ഓഫ് ദ സീരീസ്.
ദുലീപ് ട്രോഫിയിൽ വെസ്റ്റ് സോണിന്റെ 19-ാം കിരീടമാണിത്. ഇതോടെ കിരീട നേട്ടത്തിൽ നോർത്ത് സോണിനെ (18) പിന്തള്ളി വെസ്റ്റ് സോണ്‍ ഒന്നാം സ്ഥാനത്ത് എത്തി.