നാഗ്പുർ: രോഹിത് ശർമയ്ക്കും ടീം ഇന്ത്യക്കും ഇന്നു ജയിച്ചേ തീരൂ. ലോകകപ്പ് കിരീടപ്രതീക്ഷകൾ അവിടെ നിൽക്കട്ടെ; ഇന്നു ജയിച്ചു പരന്പര കൈവിടാതെ കാക്കേണ്ടത് ഇന്ത്യക്ക് ഇപ്പോൾ അഭിമാനത്തിന്റെ മാത്രമല്ല, നിലനിൽപ്പിന്റെകൂടി പ്രശ്നമാണ്.
മൊഹാലിയിൽ നടന്ന സൂപ്പർ ട്വന്റി20 പോരാട്ടത്തിൽ ഇന്ത്യയെ നാലു വിക്കറ്റിനു തോൽപ്പിച്ച ഓസ്ട്രേലിയ പരന്പരയിൽ 1-0ന് മുന്നിലാണ്. അതുകൊണ്ടുതന്നെ ആത്മവിശ്വാസവും അവർക്കുണ്ട്. ആ ടീമിനെ ഇന്നു പരാജയപ്പെടുത്താൻ ഇന്ത്യ ഏറെ വിയർപ്പൊഴുക്കേണ്ടിവരും. രാത്രി ഏഴു മുതലാണു മത്സരം. സ്റ്റാർ സ്പോർട്സിലും ഹോട്ട്സ്റ്റാറിലും തത്സമയം.
ഡെത്ത് ഓവർ
ഏഷ്യാ കപ്പിലെ തോൽവിയിൽനിന്ന് ഇന്ത്യ കരകയറിയിട്ടില്ല. അതുകൊണ്ടുതന്നെ മറ്റൊരു പരന്പരനഷ്ടംകൂടി ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യക്കു താങ്ങാനാവില്ല. മുന്‍പ് ബാറ്റിംഗായിരുന്നെങ്കിൽ നിലവിൽ ബൗളിംഗാണ് ഇന്ത്യയുടെ തലവേദന. മുതിർന്ന താരം ഭുവനേശ്വർ കുമാർ ഉൾപ്പെടെയുള്ളവരുടെ മോശം ഫോം ബൗളിംഗ് ഡിപ്പാർട്ട്മെന്റിൽ അഴിച്ചുപണിക്കു മാനേജ്മെന്റിനെ പ്രേരിപ്പിക്കും. ഡെത്ത് ഓവറുകളിൽ അടിവാങ്ങുന്ന ഭുവിയെ ഏതു രീതിയിൽ വിനിയോഗിക്കണമെന്ന കാര്യത്തിൽ രോഹിതും പരിശീലകൻ രാഹുൽ ദ്രാവിഡും തലപുകയ്ക്കുന്നുണ്ട്.
സ്റ്റാർ പേസർ ജസ്പ്രീത് ബുംറയെ ടീമിലേക്കു മടക്കിക്കൊണ്ടുവന്നേക്കും. അങ്ങനെവന്നാൽ റണ്‍സ് വിട്ടുകൊടുക്കുന്നതിൽ ധാരാളിയായ ഹർഷൽ പട്ടേൽ പുറത്തുപോകേണ്ടിവരും. ബാറ്ററെന്ന നിലയിൽക്കൂടി ഭേദപ്പെട്ട റിക്കാർഡുള്ള ദീപക് ചാഹറിനെ ഉൾപ്പെടുത്താൻ മാനേജ്മെന്റ് തീരുമാനിച്ചാൽ, കഴിഞ്ഞ മത്സരത്തിൽ തിളങ്ങാൻ കഴിയാതിരുന്ന ഉമേഷ് യാദവും പുറത്താകും.
പന്ത്/കാർത്തിക്?
ബാറ്റിംഗ് ഡിപ്പാർട്ട്മെന്റിൽ വലിയ അഴിച്ചുപണിക്കു സാധ്യതയില്ല. ഓപ്പണർമാരായി കെ.എൽ. രാഹുലും രോഹിത് ശർമയും തുടരും. രോഹിത് വലിയ സ്കോർ നേടാത്തത് ഇന്ത്യക്കു തലവേദനയാണ്. ക്യാപ്റ്റനെന്നതിലുപരി രോഹിത്തിലെ ബാറ്ററിൽനിന്ന് ഇന്ത്യ കുറച്ചുകൂടി മെച്ചപ്പെട്ട പ്രകടനം പ്രതീക്ഷിക്കുന്നു. രാഹുൽ ഫോമിലായത് ആശ്വാസമാണ്. കോഹ്ലിയുടെ കാര്യത്തിൽ തത്കാലത്തേക്ക് ആശങ്കയില്ല. നാലാം നന്പറിൽ സൂര്യകുമാർ യാദവ് തുടരുന്പോൾ അഞ്ചാം നന്പറിലാണു മാറ്റത്തിനു സാധ്യത. ഇടംകൈ ബാറ്ററെന്ന നിലയിൽ ദിനേശ് കാർത്തിക്കിനു പകരം ഋഷഭ് പന്തിനെ ടീമിലുൾപ്പെടുത്തിയേക്കും.
ആറാം നന്പറിൽ സ്ഥാനമുറപ്പിച്ച ഹർദിക് പാണ്ഡ്യ ഫിനിഷർ റോളിലും തിളങ്ങുന്നുണ്ട്. പന്തുകൊണ്ടും മത്സരഫലത്തെ മാറ്റിമറിക്കാൻ തനിക്കു കഴിയുമെന്നു പാണ്ഡ്യ തെളിയിച്ചതാണ്. ഏഴാം നന്പറിൽ അക്സർ പട്ടേൽ ഇറങ്ങും. ബാറ്റുകൊണ്ടും ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാൻ കഴിയുമെന്നതു പട്ടേലിനു പ്ലസ് പോയിന്റാണ്. ഫീൽഡിംഗിലും ടീം ഏറെ മെച്ചപ്പെടാനുണ്ട്. കഴിഞ്ഞ മത്സരത്തിൽ മൂന്നു ക്യാച്ചുകളാണ് ഇന്ത്യ പാഴാക്കിയത്.
കരുത്താർജിച്ച്...
മറുവശത്ത് ഗ്ലെൻ മാക്സ്വെൽ ഒഴികെ മറ്റെല്ലാ താരങ്ങളും ഫോം തെളിയിച്ചത് ഓസ്ട്രേലിയയ്ക്ക് ആത്മവിശ്വാസം പകരും. കഴിഞ്ഞ മത്സരത്തിൽ ഏറെ റണ്‍ വിട്ടുനൽകിയെങ്കിലും ഓസീസ് അതു കാര്യമാക്കുന്നില്ല. മാക്സ്വെൽകൂടി ഫോമിലെത്തിയാൽ പരന്പരയിൽ ജീവൻ നിലനിർത്താൻ ഇന്ത്യ ആവനാഴിയിലെ ആയുധങ്ങളെല്ലാം പുറത്തെടുക്കേണ്ടിവരുമെന്നുറപ്പ്.
മൊഹാലിയിൽ നടന്ന സൂപ്പർ ട്വന്റി20 പോരാട്ടത്തിൽ ഇന്ത്യയെ നാലു വിക്കറ്റിനു തോൽപ്പിച്ച ഓസ്ട്രേലിയ പരന്പരയിൽ 1-0ന് മുന്നിലാണ്. അതുകൊണ്ടുതന്നെ ആത്മവിശ്വാസവും അവർക്കുണ്ട്. ആ ടീമിനെ ഇന്നു പരാജയപ്പെടുത്താൻ ഇന്ത്യ ഏറെ വിയർപ്പൊഴുക്കേണ്ടിവരും. രാത്രി ഏഴു മുതലാണു മത്സരം. സ്റ്റാർ സ്പോർട്സിലും ഹോട്ട്സ്റ്റാറിലും തത്സമയം.
ഡെത്ത് ഓവർ
ഏഷ്യാ കപ്പിലെ തോൽവിയിൽനിന്ന് ഇന്ത്യ കരകയറിയിട്ടില്ല. അതുകൊണ്ടുതന്നെ മറ്റൊരു പരന്പരനഷ്ടംകൂടി ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യക്കു താങ്ങാനാവില്ല. മുന്‍പ് ബാറ്റിംഗായിരുന്നെങ്കിൽ നിലവിൽ ബൗളിംഗാണ് ഇന്ത്യയുടെ തലവേദന. മുതിർന്ന താരം ഭുവനേശ്വർ കുമാർ ഉൾപ്പെടെയുള്ളവരുടെ മോശം ഫോം ബൗളിംഗ് ഡിപ്പാർട്ട്മെന്റിൽ അഴിച്ചുപണിക്കു മാനേജ്മെന്റിനെ പ്രേരിപ്പിക്കും. ഡെത്ത് ഓവറുകളിൽ അടിവാങ്ങുന്ന ഭുവിയെ ഏതു രീതിയിൽ വിനിയോഗിക്കണമെന്ന കാര്യത്തിൽ രോഹിതും പരിശീലകൻ രാഹുൽ ദ്രാവിഡും തലപുകയ്ക്കുന്നുണ്ട്.
സ്റ്റാർ പേസർ ജസ്പ്രീത് ബുംറയെ ടീമിലേക്കു മടക്കിക്കൊണ്ടുവന്നേക്കും. അങ്ങനെവന്നാൽ റണ്‍സ് വിട്ടുകൊടുക്കുന്നതിൽ ധാരാളിയായ ഹർഷൽ പട്ടേൽ പുറത്തുപോകേണ്ടിവരും. ബാറ്ററെന്ന നിലയിൽക്കൂടി ഭേദപ്പെട്ട റിക്കാർഡുള്ള ദീപക് ചാഹറിനെ ഉൾപ്പെടുത്താൻ മാനേജ്മെന്റ് തീരുമാനിച്ചാൽ, കഴിഞ്ഞ മത്സരത്തിൽ തിളങ്ങാൻ കഴിയാതിരുന്ന ഉമേഷ് യാദവും പുറത്താകും.
പന്ത്/കാർത്തിക്?
ബാറ്റിംഗ് ഡിപ്പാർട്ട്മെന്റിൽ വലിയ അഴിച്ചുപണിക്കു സാധ്യതയില്ല. ഓപ്പണർമാരായി കെ.എൽ. രാഹുലും രോഹിത് ശർമയും തുടരും. രോഹിത് വലിയ സ്കോർ നേടാത്തത് ഇന്ത്യക്കു തലവേദനയാണ്. ക്യാപ്റ്റനെന്നതിലുപരി രോഹിത്തിലെ ബാറ്ററിൽനിന്ന് ഇന്ത്യ കുറച്ചുകൂടി മെച്ചപ്പെട്ട പ്രകടനം പ്രതീക്ഷിക്കുന്നു. രാഹുൽ ഫോമിലായത് ആശ്വാസമാണ്. കോഹ്ലിയുടെ കാര്യത്തിൽ തത്കാലത്തേക്ക് ആശങ്കയില്ല. നാലാം നന്പറിൽ സൂര്യകുമാർ യാദവ് തുടരുന്പോൾ അഞ്ചാം നന്പറിലാണു മാറ്റത്തിനു സാധ്യത. ഇടംകൈ ബാറ്ററെന്ന നിലയിൽ ദിനേശ് കാർത്തിക്കിനു പകരം ഋഷഭ് പന്തിനെ ടീമിലുൾപ്പെടുത്തിയേക്കും.
ആറാം നന്പറിൽ സ്ഥാനമുറപ്പിച്ച ഹർദിക് പാണ്ഡ്യ ഫിനിഷർ റോളിലും തിളങ്ങുന്നുണ്ട്. പന്തുകൊണ്ടും മത്സരഫലത്തെ മാറ്റിമറിക്കാൻ തനിക്കു കഴിയുമെന്നു പാണ്ഡ്യ തെളിയിച്ചതാണ്. ഏഴാം നന്പറിൽ അക്സർ പട്ടേൽ ഇറങ്ങും. ബാറ്റുകൊണ്ടും ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാൻ കഴിയുമെന്നതു പട്ടേലിനു പ്ലസ് പോയിന്റാണ്. ഫീൽഡിംഗിലും ടീം ഏറെ മെച്ചപ്പെടാനുണ്ട്. കഴിഞ്ഞ മത്സരത്തിൽ മൂന്നു ക്യാച്ചുകളാണ് ഇന്ത്യ പാഴാക്കിയത്.
കരുത്താർജിച്ച്...
മറുവശത്ത് ഗ്ലെൻ മാക്സ്വെൽ ഒഴികെ മറ്റെല്ലാ താരങ്ങളും ഫോം തെളിയിച്ചത് ഓസ്ട്രേലിയയ്ക്ക് ആത്മവിശ്വാസം പകരും. കഴിഞ്ഞ മത്സരത്തിൽ ഏറെ റണ്‍ വിട്ടുനൽകിയെങ്കിലും ഓസീസ് അതു കാര്യമാക്കുന്നില്ല. മാക്സ്വെൽകൂടി ഫോമിലെത്തിയാൽ പരന്പരയിൽ ജീവൻ നിലനിർത്താൻ ഇന്ത്യ ആവനാഴിയിലെ ആയുധങ്ങളെല്ലാം പുറത്തെടുക്കേണ്ടിവരുമെന്നുറപ്പ്.