ദുബായ്: ക്രിക്കറ്റിൽ പുതിയ പരിഷ്കാരങ്ങളുമായി ഐസിസി. പന്തിൽ തുപ്പൽ ഉപയോഗിക്കുന്നത് ഉൾപ്പെടെയുള്ളവ വിലക്കുന്ന പുതിയ പരിഷ്കാരങ്ങൾ ഒക്ടോബർ ഒന്നിനു നിലവിൽ വരും. ഏറെ വിവാദങ്ങൾക്കു കാരണമായ മങ്കാദിംഗ് ഇനിമുതൽ സാധാരണ റണ്‍ ഔട്ടായി പരിഗണിക്കാനും ഐസിസി തീരുമാനിച്ചു. നേരത്തേ ഇതു മാന്യമായ കളിരീതിയായല്ല പരിഗണിച്ചിരുന്നത്.
അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയായ ഐസിസിയുടെ ചീഫ് എക്സിക്യൂട്ടീവ്സ് കമ്മിറ്റി (സിഇസി) യുമായി നടത്തിയ ചർച്ചയ്ക്കൊടുവിലാണു പുതിയ പരിഷ്കാരങ്ങൾ പ്രഖ്യാപിച്ചത്. മുൻ ഇന്ത്യൻ നായകനും ബിസിസിഐ അധ്യക്ഷനുമായ സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിലുള്ള ഐസിസി ക്രിക്കറ്റ് കമ്മിറ്റിയാണു പരിഷ്കാരങ്ങൾ നിർദേശിച്ചത്. ഐസിസി ഈ തീരുമാനങ്ങൾ അംഗീകരിച്ചു. സിഇസിയുടെ ശിപാർശകൾക്കു വനിതാ ക്രിക്കറ്റ് കമ്മിറ്റിയും പിന്തുണ നൽകി.
തുപ്പിത്തിളക്കണ്ട!
പന്തിൽ തിളക്കത്തിനുവേണ്ടി തുപ്പൽ (സലൈവ) പുരട്ടുന്നതു നിരോധിച്ചു. ഈ രീതി ഐസിസി നേരത്തേതന്നെ വിലക്കിയിരുന്നു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലായിരുന്നു ഇത്. മാർച്ചിൽ എംസിസി (മെറിൽബോണ്‍ ക്രിക്കറ്റ് ക്ലബ്) പന്തിൽ തുപ്പൽ പുരട്ടുന്നതു സ്ഥിരമായി വിലക്കി. ഇതിനെ പിന്തുണച്ചാണ് ഐസിസിയുടെ പുതിയ നിയമം.
നേരേ സ്ട്രൈക്കിലേക്ക്
ക്രിക്കറ്റിൽ സാധാരണയായി ബാറ്റർ ക്യാച്ചെടുത്തു പുറത്താകുന്പോൾ നോണ്‍ സ്ട്രൈക്കറിലുള്ള ബാറ്റർ പിച്ചിന്റെ പകുതി പിന്നിട്ടാൽ അടുത്തതായി സ്ട്രൈക്ക് ചെയ്യേണ്ടിവരുമായിരുന്നു. പുതിയ പരിഷ്കാരമനുസരിച്ച് നോണ്‍ സ്ട്രൈക്കർ ബാറ്റർ ഓടി മറുക്രീസിലെത്തിയാലും പുതുതായി വരുന്ന ബാറ്റർതന്നെ അടുത്ത പന്ത് നേരിടണം. ടെസ്റ്റിലായാലും ഏകദിനത്തിലായാലും പുതിയ ബാറ്റർ രണ്ടു മിനിറ്റിനുള്ളിൽ സ്ട്രൈക്ക് നേരിടാൻ തയാറാകണം. മുന്‍പ് ഇതു മൂന്നു മിനിറ്റായിരുന്നു. ട്വന്റി20യിലെ 90 സെക്കൻഡ് ദൈർഘ്യത്തിൽ മാറ്റമില്ല.
ഡെഡ്/നോ ബോൾ
ബാറ്റർമാർ പിച്ചിൽനിന്നു പുറത്തുപോകുന്നതിനും പുതിയ നിയമത്തിൽ വിലക്കുണ്ട്. പന്തുകൾ കളിക്കാനായി പിച്ച് വിട്ടു പുറത്തുപോകേണ്ടിവന്നാൽ അത്തരം പന്തുകൾ അന്പയർ ഡെഡ് ബോൾ വിളിക്കും. ബൗളറുടെ പിഴവുകൊണ്ടാണു പുറത്തുപോകേണ്ടി വരുന്നതെങ്കിൽ അതു നോബോളായി മാറും.
പിഴച്ചാൽ പിഴ
പന്തെറിയാൻ വരുന്ന ബൗളറുടെ ശ്രദ്ധ തെറ്റിക്കാൻ ശ്രമം നടത്തിയാൽ അതിനു പിഴയുണ്ടാകും. ബാറ്റിംഗ് ടീമിന്റെ സ്കോറിൽനിന്ന് അഞ്ചു റണ്‍സ് കുറയ്ക്കപ്പെടും. ആ പന്ത് ഡെഡ് ബോളായി കണക്കാക്കുകയും ചെയ്യും. കൂടാതെ, പന്തെറിയുംമുന്പ് സ്ട്രൈക്കിലുള്ള ബാറ്റർ ക്രീസ് വിട്ടു മുന്നോട്ടുവന്നാൽ റണ്‍ ഔട്ടാക്കാമായിരുന്നു. എന്നാൽ ഇനിമുതൽ അതു ഡെഡ്ബോളായി പരിഗണിക്കും.
ബൗളിംഗ് ടീം സമയത്തിനുള്ളിൽ ഓവർ എറിഞ്ഞുതീർത്തില്ലെങ്കിൽ ബൗണ്ടറിയിലുള്ള ഫീൽഡറെ ഫീൽഡിംഗ് സർക്കിളിനുള്ളിൽ നിർത്തണമെന്ന ട്വന്റി20 നിയമം ഇനി ഏകദിന മത്സരങ്ങളിലും ബാധകമാകും. 2023ലെ ഐസിസി ക്രിക്കറ്റ് ലോകകപ്പ് സൂപ്പർ ലീഗിനു ശേഷമാണ് ഈ നിയമം പ്രാബല്യത്തിൽ വരിക.
മങ്കാദിംഗ് അടിമുടി മാന്യം!
ക്രിക്കറ്റ് ലോകത്ത് മങ്കാദിംഗിനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരുമുണ്ട്. ബൗളർ പന്തെറിയാൻ വരുന്പോൾ നോണ്‍ സ്ട്രൈക്കറിലുള്ള ബാറ്റർ ക്രീസിനു പുറത്താണെങ്കിൽ, ബൗളർക്കു നോണ്‍ സ്ട്രൈക്കിലുള്ള വിക്കറ്റിൽ പന്തെറിഞ്ഞു ബാറ്ററെ പുറത്താക്കാം. എന്നാൽ ഇതു ക്രിക്കറ്റിന്റെ മാന്യതയ്ക്കെതിരായാണു പരിഗണിക്കപ്പെട്ടത്.
ഐപിഎല്ലിൽ ഇംഗ്ലീഷ് താരം ജോസ് ബട്ലറെ പുറത്താക്കിയ ഇന്ത്യൻ സ്പിന്നർ രവിചന്ദ്ര അശ്വിൻ ഉൾപ്പെടെ നിരവധി ബൗളർമാർ മങ്കാദിംഗിന്റെ പേരിൽ ഏറെ വിമർശനങ്ങൾ കേട്ടതാണ്. എന്നാൽ ഐസിസിയുടെ പുതിയ പരിഷ്കാരമനുസരിച്ച് ഇത്തരത്തിലുള്ള ഔട്ട് സാധാരണ റണ്‍ ഔട്ടായി പരിഗണിക്കും.
അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയായ ഐസിസിയുടെ ചീഫ് എക്സിക്യൂട്ടീവ്സ് കമ്മിറ്റി (സിഇസി) യുമായി നടത്തിയ ചർച്ചയ്ക്കൊടുവിലാണു പുതിയ പരിഷ്കാരങ്ങൾ പ്രഖ്യാപിച്ചത്. മുൻ ഇന്ത്യൻ നായകനും ബിസിസിഐ അധ്യക്ഷനുമായ സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിലുള്ള ഐസിസി ക്രിക്കറ്റ് കമ്മിറ്റിയാണു പരിഷ്കാരങ്ങൾ നിർദേശിച്ചത്. ഐസിസി ഈ തീരുമാനങ്ങൾ അംഗീകരിച്ചു. സിഇസിയുടെ ശിപാർശകൾക്കു വനിതാ ക്രിക്കറ്റ് കമ്മിറ്റിയും പിന്തുണ നൽകി.
തുപ്പിത്തിളക്കണ്ട!
പന്തിൽ തിളക്കത്തിനുവേണ്ടി തുപ്പൽ (സലൈവ) പുരട്ടുന്നതു നിരോധിച്ചു. ഈ രീതി ഐസിസി നേരത്തേതന്നെ വിലക്കിയിരുന്നു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലായിരുന്നു ഇത്. മാർച്ചിൽ എംസിസി (മെറിൽബോണ്‍ ക്രിക്കറ്റ് ക്ലബ്) പന്തിൽ തുപ്പൽ പുരട്ടുന്നതു സ്ഥിരമായി വിലക്കി. ഇതിനെ പിന്തുണച്ചാണ് ഐസിസിയുടെ പുതിയ നിയമം.
നേരേ സ്ട്രൈക്കിലേക്ക്
ക്രിക്കറ്റിൽ സാധാരണയായി ബാറ്റർ ക്യാച്ചെടുത്തു പുറത്താകുന്പോൾ നോണ്‍ സ്ട്രൈക്കറിലുള്ള ബാറ്റർ പിച്ചിന്റെ പകുതി പിന്നിട്ടാൽ അടുത്തതായി സ്ട്രൈക്ക് ചെയ്യേണ്ടിവരുമായിരുന്നു. പുതിയ പരിഷ്കാരമനുസരിച്ച് നോണ്‍ സ്ട്രൈക്കർ ബാറ്റർ ഓടി മറുക്രീസിലെത്തിയാലും പുതുതായി വരുന്ന ബാറ്റർതന്നെ അടുത്ത പന്ത് നേരിടണം. ടെസ്റ്റിലായാലും ഏകദിനത്തിലായാലും പുതിയ ബാറ്റർ രണ്ടു മിനിറ്റിനുള്ളിൽ സ്ട്രൈക്ക് നേരിടാൻ തയാറാകണം. മുന്‍പ് ഇതു മൂന്നു മിനിറ്റായിരുന്നു. ട്വന്റി20യിലെ 90 സെക്കൻഡ് ദൈർഘ്യത്തിൽ മാറ്റമില്ല.
ഡെഡ്/നോ ബോൾ
ബാറ്റർമാർ പിച്ചിൽനിന്നു പുറത്തുപോകുന്നതിനും പുതിയ നിയമത്തിൽ വിലക്കുണ്ട്. പന്തുകൾ കളിക്കാനായി പിച്ച് വിട്ടു പുറത്തുപോകേണ്ടിവന്നാൽ അത്തരം പന്തുകൾ അന്പയർ ഡെഡ് ബോൾ വിളിക്കും. ബൗളറുടെ പിഴവുകൊണ്ടാണു പുറത്തുപോകേണ്ടി വരുന്നതെങ്കിൽ അതു നോബോളായി മാറും.
പിഴച്ചാൽ പിഴ
പന്തെറിയാൻ വരുന്ന ബൗളറുടെ ശ്രദ്ധ തെറ്റിക്കാൻ ശ്രമം നടത്തിയാൽ അതിനു പിഴയുണ്ടാകും. ബാറ്റിംഗ് ടീമിന്റെ സ്കോറിൽനിന്ന് അഞ്ചു റണ്‍സ് കുറയ്ക്കപ്പെടും. ആ പന്ത് ഡെഡ് ബോളായി കണക്കാക്കുകയും ചെയ്യും. കൂടാതെ, പന്തെറിയുംമുന്പ് സ്ട്രൈക്കിലുള്ള ബാറ്റർ ക്രീസ് വിട്ടു മുന്നോട്ടുവന്നാൽ റണ്‍ ഔട്ടാക്കാമായിരുന്നു. എന്നാൽ ഇനിമുതൽ അതു ഡെഡ്ബോളായി പരിഗണിക്കും.
ബൗളിംഗ് ടീം സമയത്തിനുള്ളിൽ ഓവർ എറിഞ്ഞുതീർത്തില്ലെങ്കിൽ ബൗണ്ടറിയിലുള്ള ഫീൽഡറെ ഫീൽഡിംഗ് സർക്കിളിനുള്ളിൽ നിർത്തണമെന്ന ട്വന്റി20 നിയമം ഇനി ഏകദിന മത്സരങ്ങളിലും ബാധകമാകും. 2023ലെ ഐസിസി ക്രിക്കറ്റ് ലോകകപ്പ് സൂപ്പർ ലീഗിനു ശേഷമാണ് ഈ നിയമം പ്രാബല്യത്തിൽ വരിക.
മങ്കാദിംഗ് അടിമുടി മാന്യം!
ക്രിക്കറ്റ് ലോകത്ത് മങ്കാദിംഗിനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരുമുണ്ട്. ബൗളർ പന്തെറിയാൻ വരുന്പോൾ നോണ്‍ സ്ട്രൈക്കറിലുള്ള ബാറ്റർ ക്രീസിനു പുറത്താണെങ്കിൽ, ബൗളർക്കു നോണ്‍ സ്ട്രൈക്കിലുള്ള വിക്കറ്റിൽ പന്തെറിഞ്ഞു ബാറ്ററെ പുറത്താക്കാം. എന്നാൽ ഇതു ക്രിക്കറ്റിന്റെ മാന്യതയ്ക്കെതിരായാണു പരിഗണിക്കപ്പെട്ടത്.
ഐപിഎല്ലിൽ ഇംഗ്ലീഷ് താരം ജോസ് ബട്ലറെ പുറത്താക്കിയ ഇന്ത്യൻ സ്പിന്നർ രവിചന്ദ്ര അശ്വിൻ ഉൾപ്പെടെ നിരവധി ബൗളർമാർ മങ്കാദിംഗിന്റെ പേരിൽ ഏറെ വിമർശനങ്ങൾ കേട്ടതാണ്. എന്നാൽ ഐസിസിയുടെ പുതിയ പരിഷ്കാരമനുസരിച്ച് ഇത്തരത്തിലുള്ള ഔട്ട് സാധാരണ റണ്‍ ഔട്ടായി പരിഗണിക്കും.