രാത്രി സൈക്കിള്‍ യാത്ര നടത്തുന്നവര്‍ സൈക്കിളില്‍ റിഫ്ളക്ടറുകള്‍ ഘടിപ്പിക്കുകയും മധ്യലൈറ്റ് ഉണ്ടെന്ന് ഉറപ്പു വരുത്തുകയും വേണം. ഹെല്‍മറ്റ്, റിഫ്ളക്ട് ജാക്കറ്റ് എന്നിവ ധരിക്കണം. അമിതവേഗത്തിലുള്ള യാത്രകള്‍ നിയന്ത്രിക്കണം. സൈക്കിള്‍ പൂര്‍ണമായും സുരക്ഷിതമാണെന്നും മറ്റു തകരാറുകള്‍ ഇല്ലെന്നും ഉറപ്പാക്കുകയും വേണം. ഇത്തരം നിർദേശങ്ങൾ പാലിക്കുകതന്നെവേണം.
സൈക്കിൾ യാത്രക്കാർ ഹെൽമെറ്റും രാത്രിയിൽ റിഫ്ലക്റ്റീവ് ജാക്കറ്റും ഉപയോഗിക്കണമെന്ന മോട്ടോർവാഹന വകുപ്പിന്റെ നിർദേശം സ്വാഗതാർഹമാണ്. ഇക്കാര്യത്തിൽ ബാലാവകാശ കമ്മീഷൻ ഗതാഗത വകുപ്പ് സെക്രട്ടറിക്കും ട്രാൻസ്പോർട്ട് കമ്മീഷണർക്കും നിർദേശം നൽകിയതിനെത്തുടർന്നാണ് നടപടി. നിരത്തിൽ സൈക്കിളുകളുടെ എണ്ണവും അപകടങ്ങളും വർധിച്ചതോടെയുള്ള നീക്കം കാലാനുസൃതമാണ്; എത്രയും വേഗം നടപ്പാക്കണം.
നാഷണൽ ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് കഴിഞ്ഞവർഷം രാജ്യത്ത് വാഹനനാപകടങ്ങളിൽ മരിച്ചത് 1.55 ലക്ഷം ആളുകളാണ്. 3.71 ലക്ഷം പേർക്കു പരിക്കേൽക്കുകയും ചെയ്തു. ഇതോടൊപ്പം കണക്കിലെടുക്കേണ്ടതാണ് സൈക്കിളപകടങ്ങളും മരണങ്ങളും. കഴിഞ്ഞ മൂന്നു കൊല്ലത്തിനിടെ കേരളത്തിൽ സൈക്കിളപകടത്തിൽ മരിച്ചത് 275 പേരാണ്. 3,601 പേർക്കു പരിക്കേറ്റിട്ടുണ്ട്. തീരദേശമായതിനാലും കയറ്റിറക്കങ്ങൾ കുറവായതിനാലും ആലപ്പുഴയിലാണ് ഏറ്റവും കൂടുതലാളുകൾ സൈക്കിൾ ഉപയോഗിക്കുന്നത്. അപകടമരണങ്ങളും കൂടുതൽ ആലപ്പുഴയിലാണ്, 71 മരണം. തൃശൂരിൽ 54, എറണാകുളത്ത് 44 എന്നിങ്ങനെ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. സൈക്കിൾ ഉപയോഗം താരതമ്യേന കുറവായ വയനാട്ടിൽ അപകടങ്ങളും കുറവായിരുന്നു. യാത്രയ്ക്കും വ്യായാമത്തിനും ഉല്ലാസത്തിനും ഒരുപോലെ ഉപയോഗിക്കുന്ന ഇന്ധനരഹിതവാഹനമായ സൈക്കിൾ മോട്ടോർ വാഹനത്തിന്റെ ഗണത്തിൽ പെടാത്തതിനാൽ മോട്ടോർ വാഹന നിയമവും ചട്ടങ്ങളുമൊന്നും ബാധകമല്ല.
അപകടങ്ങൾ വർധിക്കുകയും ചെയ്യുന്നു. ഇതിനു പരിഹാരമുണ്ടാക്കാനാണ് ബാലാവകാശ കമ്മീഷന്റെ ഇടപെടലും മോട്ടോർവാഹന വകുപ്പിന്റെ നിർദേശവും. രാത്രി സൈക്കിള്‍ യാത്ര നടത്തുന്നവര്‍ സൈക്കിളില്‍ റിഫ്ളക്ടറുകള്‍ ഘടിപ്പിക്കുകയും മധ്യലൈറ്റ് ഉണ്ടെന്ന് ഉറപ്പു വരുത്തുകയും വേണം. ഹെല്‍മറ്റ്, റിഫ്ളക്ട് ജാക്കറ്റ് എന്നിവ ധരിക്കണം. അമിതവേഗത്തിലുള്ള യാത്രകള്‍ നിയന്ത്രിക്കണം. സൈക്കിള്‍ പൂര്‍ണമായും സുരക്ഷിതമാണെന്നും മറ്റു തകരാറുകള്‍ ഇല്ലെന്നും ഉറപ്പാക്കുകയും വേണം. ഇത്തരം നിർദേശങ്ങൾ പാലിക്കുകതന്നെവേണം.
മോട്ടോർ സൈക്കിളുകൾ വ്യാപകമാകുന്നതിനുമുന്‍പ് കേരളത്തിലെ നിരത്തുകളിൽ സജീവമായിരുന്നു സൈക്കിളുകൾ. പോസ്റ്റ്മാനും പോലീസുകാരനും ഫാക്ടറി ജീവനക്കാരുമൊക്കെ സൈക്കിളിൽ യാത്ര ചെയ്തിരുന്നു. ഇടക്കാലത്ത് കുറവായിരുന്നെങ്കിലും, മോട്ടോർ സൈക്കിളുകളുടെ യുഗത്തിൽ പിടിച്ചുനിൽക്കാവുന്ന വിധത്തിൽ സൈക്കിൾ വീണ്ടും വന്പൻ പരിഷ്കാരങ്ങളും ഡിജിറ്റൽ ഡിസൈനിംഗുകളുമായി തരംഗമായിക്കഴിഞ്ഞു. നിരവധി ഗിയറുകളുള്ള സൈക്കിളുകൾ യാത്ര ആയാസരഹിതമാക്കി. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും യോജിച്ച ഡിസൈനുകൾ പ്രമുഖ കന്പനികൾ മത്സരിച്ചു പുറത്തിറക്കി. ജീവിതശൈലീ രോഗങ്ങളുടെ ആധിക്യവും സൈക്കിൾ സവാരിയെ പ്രോത്സാഹിപ്പിച്ച ഘടകമാണ്.
സ്പോർട്സ് സൈക്കിളുകളുടെ വേലിയേറ്റവും ശ്രദ്ധേയമാണ്. ഇതിനൊപ്പം ദീർഘദൂരയാത്രക്കാരായ സാഹസികർ വാർത്തകളിൽ ഇടംപിടിച്ചതും യുവാക്കൾക്കു പ്രചോദനമായി. കേരളത്തിൽനിന്നു കാഷ്മീരിലേക്കുള്ള സൈക്കിൾ യാത്രകളും സമൂഹമാധ്യമങ്ങളിലെ പ്രചാരണവുമൊക്കെ തുടർക്കഥയായി. ബാറ്ററികൊണ്ടു പ്രവർത്തിക്കുന്നതും അതേസമയം കാൽകൊണ്ടു ചവിട്ടാവുന്നതുമായ സൈക്കിളുകൾക്കും ആവശ്യക്കാരേറുകയാണ്. ഇന്ധനവിലക്കയറ്റത്തിൽ പൊറുതിമുട്ടിയ സാധാരണക്കാർ ഇതിലേക്കു മാറുന്നത് അതിവേഗത്തിലാണ്. അതുകൊണ്ടുതന്നെ അപകടനിരക്കുമേറി. ഇരുചക്രവാഹനങ്ങളിൽ ഹെൽമെറ്റ് നിർബന്ധമാക്കിയപ്പോൾ ഉണ്ടായതുപോലെ ശക്തമല്ലെങ്കിലും സൈക്കിളുകളിലെ സുരക്ഷാ മാനദണ്ഡങ്ങൾക്കെതിരേയും വിമർശനങ്ങളുണ്ടായേക്കാം. വിമർശനങ്ങൾക്കല്ല സുരക്ഷയ്ക്കാണ് മുൻഗണന നൽകേണ്ടത്. ഒപ്പം, ഹെൽമെറ്റുകൾക്ക് തോന്നിയപടി വിലയീടാക്കാനുള്ള നീക്കമുണ്ടായാൽ സർക്കാർ ഇടപെടുകയും വേണം.
ലോകമെങ്ങും സൈക്കിളുകൾക്ക് പ്രിയമേറുകയാണ്. നെതർലാൻഡും ഡെൻമാർക്കും ജർമനിയുമാണ് മുന്നിൽ. ജർമനി ഉൾപ്പെടെ പല രാജ്യങ്ങളിലും സൈക്കിൾ ചവിട്ടുന്നതിനുള്ള പരിശീലനം സ്കൂളുകളിൽ നൽകുന്നുണ്ട്. ലൈസൻസ് അല്ലെങ്കിലും വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റ് ലഭിക്കും. റോഡ് നിയമങ്ങളും ഡ്രൈവിംഗ് നിയമങ്ങളും പഠിപ്പിക്കുന്ന സിലബസ് കേരളത്തിലും നടപ്പാക്കേണ്ടതാണ്. ജർമനി 100 കിലോമീറ്റർ സൈക്കിൾ ഹൈവേ നിർമിക്കുകയാണ്. ഡ്യൂയിസ്ബര്‍ഗ്, ബോഷം, ഹാം തുടങ്ങിയ നഗരങ്ങളെ ബന്ധിപ്പിച്ചാണ് സൈക്കിളുകൾക്കു മാത്രമായുള്ള ഹൈവേ. പണി പൂർത്തിയായ അത്രയും ദൂരം സൈക്കിൾ യാത്രക്കാർക്ക് തുറന്നുകൊടുക്കുകയും ചെയ്തു.
ഹൈവേയില്ലെങ്കിലും മിക്ക രാജ്യങ്ങളിലുമുള്ള സൈക്കിൾ ട്രാക്കുകൾ കേരളത്തിലും നടപ്പാക്കുന്നത് സർക്കാർ പരിഗണിക്കണം. അത്തരം ട്രാക്കുകളിലൂടെ സുരക്ഷിതമായി യാത്ര ചെയ്യാനാകും. പരിസ്ഥിതിസൗഹൃദവും ആരോഗ്യകരവുമായ സൈക്കിൾ യാത്രകൾ പ്രോത്സാഹിപ്പിക്കേണ്ടതാണ്. അതുകൊണ്ടുതന്നെ ആളുകളെ കഷ്ടപ്പെടുത്താതെയുള്ള നിയമനിർമാണത്തിനും പരിപാലനത്തിനുമാണ് മുൻഗണന നൽകേണ്ടത്.
സൈക്കിൾ യാത്രക്കാർ ഹെൽമെറ്റും രാത്രിയിൽ റിഫ്ലക്റ്റീവ് ജാക്കറ്റും ഉപയോഗിക്കണമെന്ന മോട്ടോർവാഹന വകുപ്പിന്റെ നിർദേശം സ്വാഗതാർഹമാണ്. ഇക്കാര്യത്തിൽ ബാലാവകാശ കമ്മീഷൻ ഗതാഗത വകുപ്പ് സെക്രട്ടറിക്കും ട്രാൻസ്പോർട്ട് കമ്മീഷണർക്കും നിർദേശം നൽകിയതിനെത്തുടർന്നാണ് നടപടി. നിരത്തിൽ സൈക്കിളുകളുടെ എണ്ണവും അപകടങ്ങളും വർധിച്ചതോടെയുള്ള നീക്കം കാലാനുസൃതമാണ്; എത്രയും വേഗം നടപ്പാക്കണം.
നാഷണൽ ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് കഴിഞ്ഞവർഷം രാജ്യത്ത് വാഹനനാപകടങ്ങളിൽ മരിച്ചത് 1.55 ലക്ഷം ആളുകളാണ്. 3.71 ലക്ഷം പേർക്കു പരിക്കേൽക്കുകയും ചെയ്തു. ഇതോടൊപ്പം കണക്കിലെടുക്കേണ്ടതാണ് സൈക്കിളപകടങ്ങളും മരണങ്ങളും. കഴിഞ്ഞ മൂന്നു കൊല്ലത്തിനിടെ കേരളത്തിൽ സൈക്കിളപകടത്തിൽ മരിച്ചത് 275 പേരാണ്. 3,601 പേർക്കു പരിക്കേറ്റിട്ടുണ്ട്. തീരദേശമായതിനാലും കയറ്റിറക്കങ്ങൾ കുറവായതിനാലും ആലപ്പുഴയിലാണ് ഏറ്റവും കൂടുതലാളുകൾ സൈക്കിൾ ഉപയോഗിക്കുന്നത്. അപകടമരണങ്ങളും കൂടുതൽ ആലപ്പുഴയിലാണ്, 71 മരണം. തൃശൂരിൽ 54, എറണാകുളത്ത് 44 എന്നിങ്ങനെ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. സൈക്കിൾ ഉപയോഗം താരതമ്യേന കുറവായ വയനാട്ടിൽ അപകടങ്ങളും കുറവായിരുന്നു. യാത്രയ്ക്കും വ്യായാമത്തിനും ഉല്ലാസത്തിനും ഒരുപോലെ ഉപയോഗിക്കുന്ന ഇന്ധനരഹിതവാഹനമായ സൈക്കിൾ മോട്ടോർ വാഹനത്തിന്റെ ഗണത്തിൽ പെടാത്തതിനാൽ മോട്ടോർ വാഹന നിയമവും ചട്ടങ്ങളുമൊന്നും ബാധകമല്ല.
അപകടങ്ങൾ വർധിക്കുകയും ചെയ്യുന്നു. ഇതിനു പരിഹാരമുണ്ടാക്കാനാണ് ബാലാവകാശ കമ്മീഷന്റെ ഇടപെടലും മോട്ടോർവാഹന വകുപ്പിന്റെ നിർദേശവും. രാത്രി സൈക്കിള്‍ യാത്ര നടത്തുന്നവര്‍ സൈക്കിളില്‍ റിഫ്ളക്ടറുകള്‍ ഘടിപ്പിക്കുകയും മധ്യലൈറ്റ് ഉണ്ടെന്ന് ഉറപ്പു വരുത്തുകയും വേണം. ഹെല്‍മറ്റ്, റിഫ്ളക്ട് ജാക്കറ്റ് എന്നിവ ധരിക്കണം. അമിതവേഗത്തിലുള്ള യാത്രകള്‍ നിയന്ത്രിക്കണം. സൈക്കിള്‍ പൂര്‍ണമായും സുരക്ഷിതമാണെന്നും മറ്റു തകരാറുകള്‍ ഇല്ലെന്നും ഉറപ്പാക്കുകയും വേണം. ഇത്തരം നിർദേശങ്ങൾ പാലിക്കുകതന്നെവേണം.
മോട്ടോർ സൈക്കിളുകൾ വ്യാപകമാകുന്നതിനുമുന്‍പ് കേരളത്തിലെ നിരത്തുകളിൽ സജീവമായിരുന്നു സൈക്കിളുകൾ. പോസ്റ്റ്മാനും പോലീസുകാരനും ഫാക്ടറി ജീവനക്കാരുമൊക്കെ സൈക്കിളിൽ യാത്ര ചെയ്തിരുന്നു. ഇടക്കാലത്ത് കുറവായിരുന്നെങ്കിലും, മോട്ടോർ സൈക്കിളുകളുടെ യുഗത്തിൽ പിടിച്ചുനിൽക്കാവുന്ന വിധത്തിൽ സൈക്കിൾ വീണ്ടും വന്പൻ പരിഷ്കാരങ്ങളും ഡിജിറ്റൽ ഡിസൈനിംഗുകളുമായി തരംഗമായിക്കഴിഞ്ഞു. നിരവധി ഗിയറുകളുള്ള സൈക്കിളുകൾ യാത്ര ആയാസരഹിതമാക്കി. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും യോജിച്ച ഡിസൈനുകൾ പ്രമുഖ കന്പനികൾ മത്സരിച്ചു പുറത്തിറക്കി. ജീവിതശൈലീ രോഗങ്ങളുടെ ആധിക്യവും സൈക്കിൾ സവാരിയെ പ്രോത്സാഹിപ്പിച്ച ഘടകമാണ്.
സ്പോർട്സ് സൈക്കിളുകളുടെ വേലിയേറ്റവും ശ്രദ്ധേയമാണ്. ഇതിനൊപ്പം ദീർഘദൂരയാത്രക്കാരായ സാഹസികർ വാർത്തകളിൽ ഇടംപിടിച്ചതും യുവാക്കൾക്കു പ്രചോദനമായി. കേരളത്തിൽനിന്നു കാഷ്മീരിലേക്കുള്ള സൈക്കിൾ യാത്രകളും സമൂഹമാധ്യമങ്ങളിലെ പ്രചാരണവുമൊക്കെ തുടർക്കഥയായി. ബാറ്ററികൊണ്ടു പ്രവർത്തിക്കുന്നതും അതേസമയം കാൽകൊണ്ടു ചവിട്ടാവുന്നതുമായ സൈക്കിളുകൾക്കും ആവശ്യക്കാരേറുകയാണ്. ഇന്ധനവിലക്കയറ്റത്തിൽ പൊറുതിമുട്ടിയ സാധാരണക്കാർ ഇതിലേക്കു മാറുന്നത് അതിവേഗത്തിലാണ്. അതുകൊണ്ടുതന്നെ അപകടനിരക്കുമേറി. ഇരുചക്രവാഹനങ്ങളിൽ ഹെൽമെറ്റ് നിർബന്ധമാക്കിയപ്പോൾ ഉണ്ടായതുപോലെ ശക്തമല്ലെങ്കിലും സൈക്കിളുകളിലെ സുരക്ഷാ മാനദണ്ഡങ്ങൾക്കെതിരേയും വിമർശനങ്ങളുണ്ടായേക്കാം. വിമർശനങ്ങൾക്കല്ല സുരക്ഷയ്ക്കാണ് മുൻഗണന നൽകേണ്ടത്. ഒപ്പം, ഹെൽമെറ്റുകൾക്ക് തോന്നിയപടി വിലയീടാക്കാനുള്ള നീക്കമുണ്ടായാൽ സർക്കാർ ഇടപെടുകയും വേണം.
ലോകമെങ്ങും സൈക്കിളുകൾക്ക് പ്രിയമേറുകയാണ്. നെതർലാൻഡും ഡെൻമാർക്കും ജർമനിയുമാണ് മുന്നിൽ. ജർമനി ഉൾപ്പെടെ പല രാജ്യങ്ങളിലും സൈക്കിൾ ചവിട്ടുന്നതിനുള്ള പരിശീലനം സ്കൂളുകളിൽ നൽകുന്നുണ്ട്. ലൈസൻസ് അല്ലെങ്കിലും വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റ് ലഭിക്കും. റോഡ് നിയമങ്ങളും ഡ്രൈവിംഗ് നിയമങ്ങളും പഠിപ്പിക്കുന്ന സിലബസ് കേരളത്തിലും നടപ്പാക്കേണ്ടതാണ്. ജർമനി 100 കിലോമീറ്റർ സൈക്കിൾ ഹൈവേ നിർമിക്കുകയാണ്. ഡ്യൂയിസ്ബര്‍ഗ്, ബോഷം, ഹാം തുടങ്ങിയ നഗരങ്ങളെ ബന്ധിപ്പിച്ചാണ് സൈക്കിളുകൾക്കു മാത്രമായുള്ള ഹൈവേ. പണി പൂർത്തിയായ അത്രയും ദൂരം സൈക്കിൾ യാത്രക്കാർക്ക് തുറന്നുകൊടുക്കുകയും ചെയ്തു.
ഹൈവേയില്ലെങ്കിലും മിക്ക രാജ്യങ്ങളിലുമുള്ള സൈക്കിൾ ട്രാക്കുകൾ കേരളത്തിലും നടപ്പാക്കുന്നത് സർക്കാർ പരിഗണിക്കണം. അത്തരം ട്രാക്കുകളിലൂടെ സുരക്ഷിതമായി യാത്ര ചെയ്യാനാകും. പരിസ്ഥിതിസൗഹൃദവും ആരോഗ്യകരവുമായ സൈക്കിൾ യാത്രകൾ പ്രോത്സാഹിപ്പിക്കേണ്ടതാണ്. അതുകൊണ്ടുതന്നെ ആളുകളെ കഷ്ടപ്പെടുത്താതെയുള്ള നിയമനിർമാണത്തിനും പരിപാലനത്തിനുമാണ് മുൻഗണന നൽകേണ്ടത്.